Connect with us

kerala

കൊട്ടാരക്കര എസ്.ജി കോളേജില്‍ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘര്‍ഷം; അഞ്ചുപേര്‍ക്ക് പരിക്ക്

പ്രതിഷേധ മാർച്ചും യോഗവും നടത്താൻ സി.പി.ഐ

Published

on

കൊട്ടാരക്കര എസ്.ജി കോളേജില്‍ എസ്.എഫ്.ഐ -എ.ഐ.എസ്.എഫ് സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ. ചൊവ്വാഴ്ച കൊട്ടാരക്കരയില്‍ ബഹുജന മാര്‍ച്ചും യോഗവും നടത്തും. എ.ഐ.എസ്.എഫ്. മണ്ഡലം സെക്രട്ടറി ബി.എസ്.അശ്വന്ത്, യൂണിറ്റ് ഭാരവാഹികളായ സ്വാതി, നവനീത് എന്നിവര്‍ക്കും എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗം ആദിത്യന്‍, യൂണിറ്റ് ഭാരവാഹി ജോയല്‍ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി എ.ഐ.എസ്.എഫ്. നടത്തിയ ഗെയിം കാമ്പെയിന്റെ ഇടയിലായിരുന്നു അക്രമം. പരിപാടി തടഞ്ഞ എസ്.എഫ്.ഐ. സംഘം പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ ആക്രമിക്കുകയായിരുന്നെന്ന് എ.ഐ.എസ്.എഫ്. ആരോപിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുശേഷം ചട്ടങ്ങള്‍ ലംഘിച്ചു നടത്തിയ പ്രചാരണത്തെ ചോദ്യംചെയ്ത തങ്ങളെ മര്‍ദിക്കുകയായിരുന്നെന്നാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പറയുന്നത്.

മുന്നണിമര്യാദകള്‍ പാലിക്കാതെ ഇതര വിദ്യാര്‍ഥി സംഘടനകള്‍ക്കു പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന എസ്.എഫ്.ഐ.യുടെ രീതി അനുവദിക്കാന്‍ കഴിയില്ലെന്നു സി.പി.ഐ. നേതൃത്വം തുറന്നടിച്ചു. മണ്ഡലത്തിലെ എല്‍.ഡി.എഫ്. വിജയം സി.പി.എമ്മിന്റെ മാത്രം മിടുക്കാണെന്ന തെറ്റായ ധാരണയാണ് എസ്.എഫ്.ഐ.യെ കയറൂരിവിടുന്നതിനു കാരണമെന്ന് സി.പി.ഐ. മണ്ഡലം സെക്രട്ടറി എ.എസ്.ഷാജി, എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി ജോബിന്‍ ജേക്കബ്, മണ്ഡലം സെക്രട്ടറി അനുരാജ് എന്നിവര്‍ പറഞ്ഞു.

അതേസമയം എസ്.ജി.കോളേജിലെ അക്രമത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കൊട്ടാരക്കര മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ പഠിപ്പു മുടക്കുമെന്ന് എ.ഐ.എസ്.എഫ്. ജില്ലാ സെക്രട്ടറി ജോബിന്‍ ജേക്കബ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

Published

on

കോഴിക്കോട് മുക്കം കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോതമ്പ് റോഡ് പാലക്കുഴിയില്‍ ജയപ്രകാശ്- റജുല ദമ്പതികളുടെ മകള്‍ അനന്യ(17) ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്.

തോട്ടുമുക്കം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് അനന്യ. സംഭവത്തില്‍ മുക്കം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

Continue Reading

kerala

പ്രളയ സാധ്യത മുന്നറിയിപ്പ്: നദി തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ താഴെ പറയുന്ന നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

Published

on

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ താഴെ പറയുന്ന നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

ഒരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പുണ്ട്.

ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: മണിമല (തോന്ദ്ര സ്റ്റേഷന്‍)

യെല്ലോ അലര്‍ട്ട്

ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍)

കാസര്‍കോട്: മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍)

കോട്ടയം: മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്‍)

പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന്‍ ആന്‍ഡ് കോന്നി ജിഡി സ്റ്റേഷന്‍)

Continue Reading

kerala

മകളുടെ വിവാഹത്തലേന്ന് കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി മാതാവ് മരിച്ചു

താനാളൂര്‍ സ്വദേശി സൈനബ (44) ആണ് മരിച്ചത്.

Published

on

മലപ്പുറം താനാളൂരില്‍ കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു. താനാളൂര്‍ സ്വദേശി സൈനബ (44) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം സൈനബ ചായക്കൊപ്പം കപ്പ് കേക്ക് കഴിച്ചിരുന്നു.

ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ശനിയാഴ്ച സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച തന്നെ മകളുടെ നിക്കാഹ് ചടങ്ങ് മാത്രം നടത്തി മറ്റു വിവാഹ ചടങ്ങുകള്‍ മാറ്റിവെച്ചു.

Continue Reading

Trending