Connect with us

Culture

സംഘര്‍ഷ ഭൂമിയായി ഉത്തരേന്ത്യ: ഏഴ് മരണം

Published

on

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്കെതിരെ ഇന്നലെ രാജ്യവ്യാപകമായി അരങ്ങേറിയ പ്രതിഷേധം കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത് കേന്ദ്ര സര്‍ക്കാറിനെ. ദുരുപയോഗം തടയാനെന്ന പേരില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്കെതിരെ പുനഃപ്പരിശോധനാ ഹര്‍ജി നല്‍കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ദളിത് സംഘടനകളും ആവശ്യപ്പെട്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ മുഖവിലക്കെടുത്തിരുന്നില്ല. മാര്‍ച്ച് 20നാണ് വിവാദ നിര്‍ദേശങ്ങള്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ചത്.

നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന വിലയിരുത്തലോടെയായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന നിയമ സുരക്ഷ ഇല്ലാതാക്കുന്നതാണ് സുൂപ്രീംകോടതി വിധിയെന്നും അതിനാല്‍ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നുമായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ ആവശ്യം. രണ്ടാഴ്ചയായിട്ടും കേന്ദ്രം പുനഃപരിശോധനാ ഹര്‍ജി നല്‍കാതിരുന്നതോടെയാണ് ദളിത് സംഘടനകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

രാഷ്ട്രീയ പാര്‍ട്ടികളുടെ നേരിട്ടുള്ള പിന്തുണയില്ലാതെയാണ് ദളിത് സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങിയത്. അതുകൊണ്ടുതന്നെ ആള്‍കൂട്ടം അക്രമാസക്തമായപ്പോള്‍ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ ഒന്നുമില്ലായിരുന്നു. സംഘര്‍ഷ സാധ്യത സംബന്ധിച്ച മുന്നറിയിപ്പുണ്ടായിട്ടും സംസ്ഥാന സര്‍ക്കാറുകള്‍ ഇത് ഗൗരവത്തിലെടുക്കാതിരുന്നതും സ്ഥിതി വഷളാക്കി. ദളിത് സംഘടനയായ ഭീം ആര്‍മിയുടെ കൊടികളുമായാണ് ബിഹാറിലും യു.പിയിലും രാജസ്ഥാനിലും ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും പ്രതിഷേധക്കാരില്‍ ചിലര്‍ തെരുവില്‍ ഇറങ്ങിയത്. ബിഹാറില്‍ മാത്രം ഡസനിലധികം ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ഇതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ വിവിധ സ്റ്റേഷനുകളില്‍ കുടുങ്ങി. പഞ്ചാബിലെ കപൂര്‍തലയില്‍ ജലന്ദര്‍-അമൃതസര്‍ ദേശീയ പാതയും ഹോഷിയാര്‍പൂരില്‍ പാണ്ഡ ബൈപാസും പ്രതിഷേധക്കാര്‍ ഉപരോധിച്ചു. രാജസ്ഥാനിലെ ബാര്‍മറില്‍ പ്രതിഷേധക്കാര്‍ കടകള്‍ക്കും കാറുകള്‍ക്കും തീവെച്ചു.

ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ ശോഭാപൂരില്‍ പ്രതിഷേധക്കാര്‍ നൂറുകണക്കിന് കാറുകളും ബൈക്കുകളും അഗ്നിക്കിരയാക്കി. റാഞ്ചിയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആള്‍വാറില്‍ പ്രതിഷേധക്കാര്‍ക്കു നേരെ കടയുടമ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് കടയുടമയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ദളിത് പ്രവര്‍ത്തകര്‍ ആള്‍വാര്‍ സര്‍ക്കാര്‍ ആസ്പത്രിക്കു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

മീററ്റിലെ ഹാപൂരില്‍ നൂറു കണക്കിന് ജനങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ദേശീയ പാത 58ല്‍ പാര്‍ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഇവര്‍ അടിച്ചു തകര്‍ത്തു. മധ്യപ്രദേശിലെ മൊറീന, ബിന്ദ്, ഗ്വാളിയോര്‍ എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൊറീനയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് ഇവിടെ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡസനിലധികം പേര്‍ക്ക് ഇവിടെ പരിക്കേറ്റു. രാജസ്ഥാനിലെ അജ്മീരില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഇതോടെ പ്രകോപിതരായ പ്രതിഷേധക്കാര്‍ കല്ലും വടിയുമായി പൊലീസിനെതിരെ തിരിച്ചടിച്ചു. രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഇവിടെ പരിക്കേറ്റു. ആള്‍വാറിലും ഖൈര്‍ത്താലിലും ട്രെയിനുകള്‍ തടഞ്ഞു.

ഗ്വാളിയോറില്‍ പ്രതിഷേധ പ്രകടനത്തിനു നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇവിടെ 18ലധികം പേര്‍ക്ക് പരിക്കേറ്റു. ഗുജറാത്തില്‍ ജുനഗഡ് ജില്ലയിലെ വന്ദില്‍ മേഖലയില്‍ പ്രതിഷേധക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് അടിച്ചു തകര്‍ത്തു. സൗരാഷ്ട്ര മേഖലയിലെ ഭാവ്‌നഗര്‍, അംറേലി, ഗിര്‍ സോമനാഥ് ജില്ലകളിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഝാര്‍ഖണ്ഡിലും കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യത്തിന് കേന്ദ്ര സേനയെ ലഭ്യമാക്കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹരിയാനയിൽ ജെജെപി നേതാവിനെ വെടിവെച്ചു കൊന്നു

പ്രതി രൺബീറിനായി തിരച്ചിൽ തുടരുകയാണ്.

Published

on

ഹരിയാനയിൽ ജെജെപി നേതാവിനെ വെടിവെച്ചു കൊന്നു. രവീന്ദർ മിന്നയാണ് കൊല്ലപ്പെട്ടത്. പാനിപ്പത്തിലാണ് സംഭവം. വെടിവെപ്പിൽ രണ്ടുപേർക്ക് കൂടി പരിക്കേറ്റു. പ്രതി രൺബീറിനായി തിരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാനിപ്പത്ത് സിറ്റി മണ്ഡലത്തിൽ ജെജെപി സ്ഥാനാർഥിയായിരുന്നു രവീന്ദ്ര മിന്ന. ഇന്ന് രാത്രി 8.30 ഓടെയാണ് സംഭവം. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

Continue Reading

crime

കൊല്ലത്ത് എംഡിഎംഎയുമായി യുവതി പിടിയില്‍

കര്‍ണാടകയില്‍നിന്നും എത്തിക്കുന്ന ലഹരി മരുന്ന് കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ് അനില എന്നാണ് വിവരം.

Published

on

കൊല്ലം നഗരത്തില്‍ വീണ്ടും എംഡിഎംഎ വേട്ട. കര്‍ണാടകയില്‍നിന്ന് കാറില്‍ കടത്തി കൊണ്ടുവന്ന 50 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായി. അഞ്ചാലുംമൂട് സ്വദേശിനി അനിലാ രവീന്ദ്രനെ ഡാന്‍സാഫ് സംഘംവും ശക്തികുളങ്ങര പോലീസും സംയുക്തമായി നടത്തി റെയ്ഡിനൊടുവില്‍ അറസ്റ്റ് ചെയ്തു. എംഡിഎംഎ കേസില്‍ യുവതി നേരത്തെയും പ്രതിയാണ്.

കര്‍ണാടകയില്‍നിന്നും എത്തിക്കുന്ന ലഹരി മരുന്ന് കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ് അനില എന്നാണ് വിവരം. ഇത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

കൊല്ലം എസിപി ഷരീഫിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായിട്ടായിരുന്നു പരിശോധനകള്‍. വൈകീട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപത്തുവെച്ച് യുവതിയുടെ കാര്‍ കണ്ടെങ്കിലും പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. പിന്നീട് കാര്‍ തടഞ്ഞാണ് യുവതിയെ പിടികൂടിയത്.

Continue Reading

india

ഉത്തര്‍പ്രദേശില്‍ യൂട്യൂബ് നോക്കി യുവാവിന്റെ സ്വയം ശസ്ത്രക്രിയ

ബുധനാഴ്ചയാണ് രാജ ബാബു എന്ന 32കാരൻ സ്വന്തം വയറുകീറിയത്. വൃന്ദാവനടുത്തുള്ള സുൻരഖ് ഗ്രാമവാസിയാണ് ഇയാൾ.

Published

on

വയറുവേദന കലശലായ യുവാവ് യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ നടത്തി. വിപണിയിൽ നിന്ന് സർജിക്കൽ ബ്ലേഡും സൂചിയും നൂലുമെല്ലാം വാങ്ങി, ബുധനാഴ്ചയാണ് രാജ ബാബു എന്ന 32കാരൻ സ്വന്തം വയറുകീറിയത്. വൃന്ദാവനടുത്തുള്ള സുൻരഖ് ഗ്രാമവാസിയാണ് ഇയാൾ.

കൈക്രിയക്ക് പിന്നാലെ നില മോശമായതിനെ തുടർന്ന് ബുധനാഴ്ച ബാബുവിന്റെ ബന്ധു രാഹുൽ ഇയാളെ ജില്ല ആശുപത്രിയിലാക്കി. ജില്ല ആശുപത്രിയിൽനിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം അവിടത്തെ ഡോക്ടർ ബാബുവിനെ ആഗ്രയിലെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.

എന്നാൽ, മെഡിക്കൽ കോളജിലേക്ക് പോകാതെ ബാബു വീട്ടിലേക്ക് മടങ്ങി. ബാബുവിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് രാഹുൽ പിന്നീട് ഡോക്ടർമാരെ അറിയിച്ചു. ബാബു വയറിന്റെ പുറം ഭാഗം മാത്രമാണ് കീറിയതെന്നും ആന്തരാവയവങ്ങൾക്ക് മുറിവ് പറ്റിയിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

Continue Reading

Trending