Connect with us

kerala

പുന്നപ്ര പാര്‍ട്ടി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്ന് മുതിര്‍ന്ന നേതാവ് ജി സുധാകരനെ ഒഴിവാക്കി; പിന്നില്‍ പ്രധാന നേതാക്കള്‍?

ആലപ്പുഴ ജില്ലയില്‍ സി.പി.എമ്മിനുള്ളില്‍ ഇപ്പോഴും തുടരുന്ന വിഭാഗീയതയുടെ ഒടുവിലെ ഉദാഹരണമാണ് ജി സുധാകരന് നേരിടേണ്ടി വരുന്ന അവഗണന.

Published

on

സ്വന്തം നാട്ടിലെ പാര്‍ട്ടി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുതിര്‍ന്ന നേതാവ് ജി സുധാകരനെ ഒഴിവാക്കി സി.പി.എം. സുധാകരന്‍ താമസിക്കുന്ന ആലപ്പുഴ, പുന്നപ്രയിലെ ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് ഒഴിവാക്കിയത്. ജില്ലയിലെ ചില പ്രധാന നേതാക്കള്‍ ഇടപെട്ടാണ് സുധാകരനെ ഒഴിവാക്കിയതെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം.

ആലപ്പുഴ ജില്ലയില്‍ സി.പി.എമ്മിനുള്ളില്‍ ഇപ്പോഴും തുടരുന്ന വിഭാഗീയതയുടെ ഒടുവിലെ ഉദാഹരണമാണ് ജി സുധാകരന് നേരിടേണ്ടി വരുന്ന അവഗണന.
സുധാകരന്‍ താമസിക്കുന്ന പുന്നപ്ര വടക്ക് പഞ്ചായത്തില്‍ നടക്കുന്ന ചടങ്ങായിരുന്നിട്ടും ലോക്കല്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയെന്നാണ് പരാതികള്‍ ഉയരുന്നത്.

നേതൃസ്ഥാനങ്ങളില്‍ നിന്ന് സ്വയം ഒഴിവാക്കാന്‍ കത്ത് നല്‍കി മാതൃക കാട്ടിയിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനത്തിലും വേദികളിലും അടുത്ത കാലം വരെ സുധാകരന്‍ സജീവമായിരുന്നു. എന്നാല്‍ അമ്പലപ്പുഴ എം.എല്‍.എ എച്ച് സലാമടക്കമുള്ള നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതകളാണ് മുതിര്‍ന്ന നേതാവിനെ തഴയുന്നതിന്റെ കാരണമായി ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്.

പ്രാദേശിക നേതാവും ജനപ്രതിനിധിയുമായിരുന്ന ആര്‍ മുരളീധരന്‍ നായരുടെ പേരിലുള്ള ലോക്കല്‍ കമ്മറ്റി ഓഫീസിന്റെ നിര്‍മ്മാണം 5 മാസം മുന്‍പാണ് ആരംഭിച്ചത്. നിര്‍മ്മാണത്തോട് അനുബന്ധിച്ച് നടന്ന തറകല്ലിടല്‍ ചടങ്ങിലും നേരത്തെ ജി സുധാകരന് ക്ഷണമുണ്ടായിരുന്നില്ല.

ഇന്ന് നടക്കുന്ന ചടങ്ങില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാന്‍ പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ അടക്കമുള്ള നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ സ്വന്തം തട്ടകമായ അമ്പലപ്പുഴയിലെ പരിപാടിയില്‍ നിന്ന് മുതിര്‍ന്ന നേതാവിനെ ഒഴിവാക്കിയതിനെ കുറിച്ച് പ്രതികരിക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതന കുടിശ്ശിക ഉടന്‍ തീര്‍ക്കണം: കേന്ദ്ര ഗ്രാമവികസന മന്ത്രിക്ക് കത്തുനല്‍കി കെ.സി വേണുഗോപാല്‍

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതന കുടിശ്ശിക ഉടന്‍ തീര്‍ക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി.

Published

on

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതന കുടിശ്ശിക ഉടന്‍ തീര്‍ക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ഛൗഹാന് കെ.സി.വേണുഗോപാല്‍ കത്തു നല്‍കി.

ശമ്പള കുടിശ്ശിക വരുത്തുന്നത് തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും പദ്ധതി നടത്തിപ്പിനെ കാര്യമായി ബാധിക്കുകയും ചെയ്യുന്നെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. വിഷുവും ഈസ്റ്ററും ആഘോഷിക്കുമ്പോഴും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ ശമ്പളം കുടിശ്ശികയാണെന്നും കുടിശ്ശിക തുക ഏതാണ്ട് 450 കോടിയോളമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളത്തിലെ 14 ലക്ഷത്തോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഇത് ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ശമ്പള കുടിശ്ശിക തീര്‍ത്ത് നല്‍കാന്‍ ആവശ്യമായ നടപടി ഉടന്‍ നടപ്പാക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വ്യവസ്ഥ അനുസരിച്ച് തൊഴിലാളികള്‍ക്കുള്ള വേതന വിതരണം 15 ദിവസം വൈകിയാല്‍ പോലും പലിശക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. തൊഴിലാളികള്‍ക്ക് മുടക്കം കൂടാതെ വേതനവും അര്‍ഹമായ പലിശയും നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

 

Continue Reading

kerala

മലപ്പുറത്ത് അഞ്ജാത പോസ്റ്റര്‍; അന്വേഷണം ആരംഭിച്ചു

മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍ ? എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്റര്‍ കാണപ്പെട്ടത്

Published

on

മലപ്പുറം നഗരത്തില്‍ അഞ്ജാത പോസ്റ്റര്‍ കണ്ടെത്തി. കോട്ടപ്പടി, കുന്നുമ്മല്‍, മൂന്നാംപടി ഭാഗങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍ ? എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്റര്‍ കാണപ്പെട്ടത്. പോസ്റ്റര്‍ പ്രിന്റ് ചെയ്ത പ്രസ്സിന്റെ വിവരങ്ങളും പോസ്റ്ററില്‍ ഇല്ല. പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

പി.ജി മനു ജീവനൊടുക്കിയ സംഭവം; ഒരാള്‍ കസ്റ്റഡിയില്‍

ഇയാളുടെ നിരന്തരസമ്മര്‍ദങ്ങളിലാണ് പി.ജി മനു ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം

Published

on

ഹൈക്കോടതി അഭിഭാഷകന്‍ പി.ജി മനു ജീവനൊടുക്കിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പി.ജി മനുവിനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പകര്‍ത്തിയിരുന്നത്. ഇയാളുടെ നിരന്തരസമ്മര്‍ദങ്ങളിലാണ് പി.ജി മനു ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.

സമാനമായ മറ്റൊരു ആരോപണത്തില്‍ മനുവും കുടുംബവും മാപ്പപേക്ഷിക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിലാണ് പുറത്തുവന്നത്. എറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതി. തുടര്‍ന്ന് കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 13 നായിരുന്നു ഗവ. മുന്‍ പ്ലീഡര്‍ പി.ജി മനു കൊല്ലത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ചത്. കേസിന്റെ ആവശ്യങ്ങള്‍ക്കായി കൊല്ലത്ത് എത്തിയത് ആയിരുന്നു.

2018ല്‍ നടന്ന പീഡന കേസില്‍ ഇരയായ യുവതിയെ സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന പി.ജി മനു പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്ന് പരാതി ഉയര്‍ന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് യുവതി നിയമോപദേശത്തിനായി അഭിഭാഷകനായ പി. ജി മനുവിനെ സമീപിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മനു ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളിയിരുന്നു. കേസില്‍ ജാമ്യത്തിലായിരുന്നു മനു.

Continue Reading

Trending