Connect with us

News

കപ്പിലേക്ക് സെമി ദൂരം; സാഫ് കപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്ന്

സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ന് രണ്ട് സെമി ഫൈനലുകള്‍. ശ്രീകണ്ഠീരവയില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന ആദ്യ സെമിയില്‍ കരുത്തരായ കുവൈറ്റ് ബംഗ്ലാദേശുമായി കളിക്കുമ്പോള്‍ രാത്രി 7-30 ന് ആതിഥേയരായ ഇന്ത്യ ലെബനോണുമായി കളിക്കും.

Published

on

ബെംഗളുരു:സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ന് രണ്ട് സെമി ഫൈനലുകള്‍. ശ്രീകണ്ഠീരവയില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന ആദ്യ സെമിയില്‍ കരുത്തരായ കുവൈറ്റ് ബംഗ്ലാദേശുമായി കളിക്കുമ്പോള്‍ രാത്രി 7-30 ന് ആതിഥേയരായ ഇന്ത്യ ലെബനോണുമായി കളിക്കും. കുവൈറ്റ് ശക്തരായാണ് സെമി ഫൈനല്‍ യോഗ്യത നേടിയതെങ്കില്‍ ഗ്രൂപ്പ് ബിയില്‍ നിന്നും രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് ബംഗ്ലാദേശ് അവരെ നേരിടാന്‍ യോഗ്യത സ്വന്തമാക്കിയിരിക്കുന്നത്. ഗോള്‍വേട്ടക്കാരാണ് കുവൈറ്റുകാര്‍. ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പ് എ യില്‍ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ നിന്നായി എട്ട് ഗോളുകള്‍ സ്വന്തമാക്കിയവര്‍. ആദ്യ മല്‍സരത്തില്‍ നേപ്പാളിനെ 3-1 ന് വീഴ്ത്തിയ ഗള്‍ഫ് സംഘം രണ്ടാം മല്‍സരത്തില്‍ നാല് ഗോളിന് പാക്കിസ്താനെയും തകര്‍ത്തിരുന്നു. എന്നാല്‍ മൂന്നാം മല്‍സരത്തില്‍ അവരെ ഇന്ത്യ വിരട്ടി. ഭാഗ്യത്തിനാണ് അവര്‍ സമനില സ്വന്തമാക്കിയത്. മല്‍സരത്തിന്റെ അവസാനം വരെ ഒരു ഗോളിന് ഇന്ത്യയായിരുന്നു ലീഡില്‍. അവസാനത്തില്‍ ഇന്ത്യന്‍ ഡിഫന്‍ഡര്‍ അന്‍വര്‍ അലിയുടെ സെല്‍ഫ് ഗോളിലായിരുന്നു സമനില സ്വന്തമാക്കിയത്. അതേ സമയം ബംഗ്ലാദേശ് ആദ്യ മല്‍സരത്തില്‍ രണ്ട് ഗോളിന് ലെബനോണിന് മുന്നില്‍ അടിയറവ് പറഞ്ഞവരാണ്. എന്നാല്‍ രണ്ടാം മല്‍സരത്തില്‍ മാല ദ്വിപിനെ 3-1 ന് തകര്‍ത്താണ് കരുത്തരായത്. അവസാന മല്‍സരത്തില്‍ കടവുകള്‍ 3-1 ന് ഭൂട്ടാനെയും വീഴ്ത്തിയാണ് സെമി ടിക്കറ്റ് സ്വന്തമാക്കിയത്.

രണ്ടാം സെമിയില്‍ ഇന്ത്യക്കും കാര്യമായ വെല്ലുവിളിയുണ്ട്. ലെബനോണ്‍ ഫിഫ റാങ്കിംഗില്‍ മാത്രമല്ല ഇന്ത്യക്ക് മുന്നിലുള്ളത്. മുന്‍നിരയില്‍ അവരുടെ മൂന്ന് താരങ്ങള്‍ അപകടകാരികളാണ്. ഇത് വരെ സന്ദേശ് ജിങ്കാന്‍ നയിക്കുന്ന ഇന്ത്യന്‍ പ്രതിരോധം കാര്യമായി ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. ഇന്ന് ലെബനോണ്‍ മുന്‍നിരക്കാര്‍ അതിവേഗം വരുമ്പോള്‍ പ്രതിരോധത്തിന് വലിയ ജോലിയുണ്ടാവും.
ഇത് വരെ കളിച്ച മല്‍സരങ്ങളിലെ ആത്മവിശ്വാസമാണ് ടീമിന്റെ ഊര്‍ജ്ജമെന്ന് നായകന്‍ സുനില്‍ ഛേത്രി വ്യക്തമാക്കി. കുവൈറ്റ് ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയെക്കാള്‍ കരുത്തരാണ്. കുവൈറ്റിനെതിരെ നിര്‍ണായക വിജയവും അത് വഴി ഗ്രൂപ്പിലെ ആദ്യ സ്ഥാനവും ടീമിന് സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. അവസാനത്തിലാണ് സമനില സമ്മതിക്കേണ്ടി വന്നത്. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളില്‍ കിരീടം സ്വന്തമാക്കി വിശ്രമത്തിന് നില്‍ക്കാതെയാണ് ഇന്ത്യ സാഫ് കപ്പിലെത്തിയത്. ബെംഗളുരുവില്‍ തുടര്‍ച്ചയായി മൂന്ന് മല്‍സരങ്ങള്‍ കളിച്ചു. ടീം നന്നായി ഇണങ്ങിയിട്ടുണ്ട്. ലെബനോണിനെതിരെ ഏറ്റവും മികച്ച പ്രകടനവും നായകന്‍ വാഗ്ദാനം ചെയ്യുമ്പോള്‍ പ്രശ്‌നം പരിശീലകന്‍ ഇന്നും പുറത്ത് എന്നതാണ്. ക്രൊയേഷ്യക്കാരനായ ഇഗോര്‍ സ്റ്റിമോക്ക് ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇതിനകം രണ്ട് തവണയാണ് ചുവപ്പ് കാര്‍ഡ് കണ്ടത്. പാക്കിസ്താനെതിരായ ആദ്യ മല്‍സരത്തിന്റെ അവസാനത്തില്‍ ചുവപ്പില്‍ പുറത്തായ കോച്ചിന് രണ്ടാം മല്‍സരത്തില്‍ ടീമിനൊപ്പം എത്താനായിരുന്നില്ല. ആ സസ്‌പെന്‍ഷന്‍ പൂര്‍ത്തിയാക്കി കുവൈറ്റിനെതിരായ മൂന്നാം മല്‍സരത്തിനിറങ്ങി. ആ മല്‍സരത്തിന്റെ അവസാനത്തിലും ചുവപ്പ് കണ്ട് പുറത്തായി. നിര്‍ണായക മല്‍സരത്തില്‍ അദ്ദേഹം പുറത്ത് തന്നെ ഇരിക്കേണ്ടി വരും. പക്ഷേ ടീമിന്റെ ശക്തി മൈതാനത്ത് കാണാമെന്നാണ് സ്റ്റിമോക് വ്യക്തമാക്കുന്നത്.

kerala

മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി

Published

on

കൊച്ചി:  സംസ്ഥാനത്തെ മലയോര ടൂറിസം മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന (സിംഗിൾ യൂസ്) പ്ലാസ്റ്റിക് നിരോധിക്കാൻ ഹൈക്കോടതി ഉത്തരവ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പ്, സ്ട്രോ, കവറുകൾ, ബേക്കറി ബോക്സുകൾ തുടങ്ങിയവയും മലയോര വിനോദസഞ്ചാര മേഖലകളിൽ ഉപയോഗിക്കുന്നതും വിൽക്കുന്നതും കോടതി നിരോധിച്ചിട്ടുണ്ട്. തിരക്കേറിയ മലയോര ടൂറിസ്റ്റ് മേഖലകളിലാണ് നിരോധനം.

പ്ലാസ്റ്റിക് നിരോധനത്തിനുളള ഏകോപനം ചീഫ് സെക്രട്ടറിയും തദ്ദേശ സെക്രട്ടറിയും ഉറപ്പാക്കണം. നിരോധിത മേഖലകളില്‍ കുടിവെളള ലഭ്യത ഉറപ്പാക്കുന്നതിന് കിയോസ്‌കുകള്‍ സ്ഥാപിക്കണം. വെളളം കുടിക്കുന്നതിനായി സ്റ്റീല്‍, കോപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിക്കണം. ജലാശയങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ തടയണം. പ്ലാസ്റ്റിക്കിന് പകരം സമാന്തര സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കണം എന്നിവയാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്.

നിരോധനം ഹോട്ടലുകളുടെ ലൈസൻസ് വ്യവസ്ഥകളുടെ ഭാഗമാക്കണമെന്നും കോടതി നിര്‍ദേശമുണ്ട്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ നിരോധനം പ്രാബല്യത്തിലാക്കാനാണ് ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, ബി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. നിർദേശങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ മതിയായ നടപടികൾ സ്വീകരിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

റെയില്‍വെയ്‌ക്കെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. വന്ദേഭാരത് ട്രെയിനില്‍ വില്‍ക്കുന്ന വെളളത്തിന്റെ കുപ്പികള്‍ തിരുവനന്തപുരത്ത് വേളിയില്‍ ഉപേക്ഷിച്ചെന്നും ഇത് കായലില്‍ മാലിന്യമായി മാറിയെന്നും ഹൈക്കോടതി പറഞ്ഞു. ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം.

Continue Reading

kerala

പത്തനംതിട്ടയിൽ നവജാത ശിശു മരിച്ച നിലയിൽ; അമ്മ ചികിത്സയിൽ

Published

on

പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 21 കാരി പ്രസവിച്ച കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആൾതാമസം ഇല്ലാത്ത അയൽ വീട്ടിലെ പറമ്പിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന് രണ്ട് ദിവസം മാത്രമാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിൻ്റെ അമ്മ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആശുപത്രി അധികൃതർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പൊലീസ് ആണ് സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

അയൽവീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. അവിടെ ആരും താമസിക്കുന്നില്ല. കുഞ്ഞിന്റെ മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോന്നി മെഡിക്കൽ കോളജിലായിരിക്കും പോസ്റ്റ്മോർട്ടം.

എന്നാൽ വീട്ടിലേക്ക് പൊലീസ് വന്നപ്പോഴാണ് കുഞ്ഞിന്റെ വിവരം അറിഞ്ഞതെന്ന് 21കാരിയുടെ മുത്തശ്ശി പറഞ്ഞു. അസുഖമാണെന്ന് പറഞ്ഞ് ഇന്ന് രാവിലെ ആശുപത്രിയിലേക്ക് പോയതാണ് പെൺകുട്ടി, മറ്റൊരു വിവരങ്ങളും അറിയില്ലെന്നും മുത്തശ്ശി പറഞ്ഞു. അതേസമയം, കുഞ്ഞിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോർട്ടം നടപടികളിലേക്ക് എത്തിയതിന് ശേഷം മാത്രമേ ഇക്കാര്യങ്ങളിൽ എല്ലാം വ്യക്തത വരൂ. പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

Published

on

കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിലും കാസർകോട്, കണ്ണൂർ ജില്ലകളിലും മഴ ശക്തമായതോടെ പലയിടങ്ങളിലും വെള്ളം കയറി. കാസർകോട് മൊഗ്രാൽ പുഴയിൽ മലവെള്ളപ്പാച്ചിൽ രൂക്ഷമായതോടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു നിർദേശവും നൽകിയിട്ടുണ്ട്. കണ്ണൂരിലും ആലപ്പുഴയിലും കടലാക്രമണം ശക്തമാണ്. കാസർകോട് നിരവധി വീടുകളിൽ വെള്ളം കയറി. ജില്ലയിലെ പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയാണ്. ദേശീയപാതയിൽ ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായി. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റിനു സാധ്യതയുണ്ടെന്നും ഗുജറാത്ത് തീരത്തെ ചക്രവാത ചുഴി ന്യൂനമർദമായി മാറിയേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Continue Reading

Trending