Connect with us

News

സീതിസാഹിബ് പഠന ഗവേഷണ കേന്ദ്രത്തിന് പ്രൗഢമായ തുടക്കം

Published

on

സ്വന്തം ലേഖകന്‍
കോഴിക്കോട് ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് വര്‍ഗീയ രാഷ്ട്രീയത്തിനു വേണ്ടി ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. യഥാര്‍ത്ഥ ചിരിത്രം പഠിച്ചും പഠിപ്പിച്ചുമാണ് ഈ പ്രവണത അവസാനിപ്പിക്കേണ്ടത്. മുസ്്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ സീതിസാഹിബ് പഠന ഗവേഷണ കേന്ദ്രം കോഴിക്കോട് ടാഗോര്‍ ഹാളിലെ പ്രൗഢമായ ചടങ്ങില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടീഷുകാര്‍ മുസ്‌ലിംകളെ ശത്രുപക്ഷത്ത് നിര്‍ത്തി പ്രതികാര നടപടികളുമായി മുന്നോട്ടു പോയതും ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസ നയങ്ങളോട് മുസ്‌ലിംകള്‍ അകന്നു നിന്നതും കാരണമായി സമുദായം ഒരുപാട് പിറകോട്ട് പോയി. ആ സമയത്താണ് ആധുനിക വിദ്യാഭ്യാസം നേടുകയും ആധുനിക രാഷ്ട്രീയത്തില്‍ ഇടപെടുകയും ചെയ്താലേ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ രക്ഷ പ്രാപിക്കുകയുള്ളൂ എന്ന ദര്‍ശനവുമായി മഹാനായ സര്‍ സയ്യിദ് അഹമ്മദ് ഖാനും മുസ്‌ലിം നേതാക്കളും രംഗത്തുവരുന്നത്. മുസ്‌ലിംലീഗ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനം തന്നെ ഈ ദര്‍ശനമായിരുന്നു.
മാറിയ കാലത്ത് ആധുനിക രാഷ്ട്രീയത്തെ കൂടുതല്‍ മനോഹരമായി അടയാളപ്പെടുത്താനുള്ള ബാധ്യത മുസ്‌ലിംലീഗിന്റെ ഓരോ പ്രവര്‍ത്തകര്‍ക്കുമുണ്ട്. ചരിത്രത്തിന്റെ പാഠങ്ങളില്‍നിന്ന് വര്‍ത്തമാനത്തെ സജീവമാക്കാനും ഭാവിയെ സമ്പന്നമാക്കാനും നമുക്ക് കഴിയണം. അറിവു നേടുക എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്.
വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ മുതലാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചത്. ചരിത്രത്തെ ഉപയോഗിച്ച് വര്‍ത്തമാന കാലത്തെ സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്നവര്‍ക്കെതിരായ സാംസ്‌കാരിക പ്രതിരോധമാണ് സീതി സാഹിബ് പഠന ഗവേഷണ കേന്ദ്രമെന്നും ഹൈദരലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പി, സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി അബ്ദുസമദ് സമദാനി, നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍ എം.എല്‍.എ പ്രസംഗിച്ചു.
എഴുത്തുകാരനും ചിന്തകനുമായ കെ വേണു ബഹുസ്വര ഇന്ത്യ എന്ന വിഷയത്തില്‍ സി.എച്ച് സ്മാരക പ്രഭാഷണവും ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി എം.ഐ തങ്ങള്‍ അനുസ്മരണ പ്രഭാഷണവും നിര്‍വ്വഹിച്ചു. പഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തന പദ്ധതികള്‍ എം.സി വടകര വിശദീകരിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി.പി ചെറിയ മുഹമ്മദ് സ്വാഗതവും പി.എം സാദിഖലി നന്ദിയും പറഞ്ഞു.

kerala

ദീപക് വധം: അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി; വിചാരണക്കോടതി വെറുതെ വിട്ടത് റദ്ദാക്കി

അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്ത് ഏപ്രില്‍ എട്ടിന് ഹാജരാക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

തൃശൂര്‍: നാട്ടികയിലെ ജനതാദള്‍ യു നേതാവ് പി ജി ദീപകിന്റെ കൊലപാതകത്തില്‍ വെറുതെവിട്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി. വിചാരണക്കോടതി വെറുതെവിട്ട അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്നാണ് ഹൈക്കോടതി വിധി. ഒന്നുമുതല്‍ അഞ്ച് വരെ പ്രതികളായ ഋഷികേശ്, നിജിന്‍, പ്രശാന്ത്, രസന്ത്, ബ്രഷ്‌നേവ് എന്നിവരാണ് ഡിവിഷന്‍ ബെഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

അഞ്ചു പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. കേസില്‍ പത്തു പ്രതികളെയാണ് വിചാരണ കോടതി വെറുതെ വിട്ടിരുന്നത്. ഇതിനെതിരെ സര്‍ക്കാരും ദീപക്കിന്റെ കുടുംബവും നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. പ്രതികളെ അറസ്റ്റ് ചെയ്ത് ഏപ്രില്‍ 8ന് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്ത് ഏപ്രില്‍ എട്ടിന് ഹാജരാക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2015 മാര്‍ച്ച് 24നായിരുന്നു കൊലപാതകം നടന്നത്. നേരത്തെ തന്നെ ആര്‍എസ്എസാണ് പ്രതികളെന്ന് ആരോപണവുമുയര്‍ന്നിരുന്നു. പത്ത് പ്രതികളെയായിരുന്നു വിചാരണക്കോടതി വെറുതെവിട്ടത്.

Continue Reading

kerala

എംഡിഎംഎക്ക് പണം നല്‍കിയില്ല; മലപ്പുറം താനൂരില്‍ മാതാപിതാക്കള്‍ക്ക് നേരെ യുവാവിന്റെ ആക്രമണം

ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് പറഞ്ഞു

Published

on

മലപ്പുറം താനൂരില്‍ എംഡിഎംഎ വാങ്ങുന്നതിന് പണം നല്‍കാത്തതില്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. ഇയാളെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. പണം നല്‍കാത്തതിനെതുടര്‍ന്ന് പിതാവിനെ മണ്‍വെട്ടികൊണ്ട് ആക്രമിക്കുകയായിരുന്നു. തടയാന്‍ വന്ന മാതാവിനെയും ആക്രമിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കൈകാലുകള്‍ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്.

അതേസമയം, ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് പറഞ്ഞു. തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് വീഡിയോ ആയി ചിത്രീകരിച്ച് പുറത്ത് വിടണമെന്നും യുവാവ് ആവശ്യപ്പെട്ടു. കൊച്ചിയില്‍ ജോലി ചെയ്യുന്ന സമയത്ത് സുഹൃത്ത് വഴിയാണ് മയക്കുമരുന്ന് ഉപയോഗം തുടങ്ങുന്നത്. പിന്നീട് അതിന് അടിമയാകുകയായിരുന്നു. ലഹരിയില്‍ നിന്ന് പുറത്ത് വരാന്‍ നിരവധി തവണ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും യുവാവ് പറയുന്നു.ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും പുതിയ തലമുറയിലെ കുട്ടികള്‍ ലഹരി ഉപയോഗിക്കരുതെന്നും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്.

Continue Reading

kerala

‘അല്‍പം ഉശിര് കൂടും; ക്രിമിനല്‍ കുറ്റമായി തോന്നിയെങ്കില്‍ സഹതപിച്ചോളൂ’: സ്പീക്കര്‍ക്കെതിരെ കെ.ടി ജലീലിന്റെ വിമര്‍ശനം

Published

on

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെ.ടി.ജലീല്‍ എംഎല്‍എ. നിയമസഭയില്‍ ജലീലിന്റെ പ്രസംഗം നീണ്ടു പോയതോടെ ചുരുക്കാന്‍ സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. സ്പീക്കറുടെ പരാമര്‍ശത്തിനാണ് പേരു സൂചിപ്പിക്കാതെ സമൂഹമാധ്യമത്തിലൂടെ ജലീല്‍ മറുപടി നല്‍കിയത്. പ്രസംഗം നീണ്ടുപോയത് ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ എന്ന് ജലീലിന്റെ പോസ്റ്റില്‍ പറയുന്നു. പ്രസംഗത്തിന്റെ വിഡിയോയും ജലീല്‍ പങ്കുവച്ചു.

Continue Reading

Trending