Connect with us

india

സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ സുരക്ഷാ വീഴ്ച; പശ്ചിമബംഗാളില്‍ ആധാര്‍ നമ്പറുകളും ബയോമെട്രിക് ഡാറ്റയും ചോര്‍ന്നു

ആധാര്‍ നമ്പറും സ്ഥല രേഖകളിലെ വിരലടയാളവും പരസ്യമാക്കപ്പെട്ടത് ആ വ്യക്തികളുടെ ആധാര്‍ സുരക്ഷ ഭീഷണിയിലാക്കുന്നു.

Published

on

പശ്ചിമ ബംഗാളിന്റെ ഇഡിസ്ട്രിക്റ്റ് വെബ് പോര്‍ട്ടലിലെ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് സംസ്ഥാനത്തെ ലക്ഷക്കണക്കിനാളുകളുടെ ബയോമെട്രിക് ഡാറ്റയും ആധാര്‍ നമ്പറുകളും ചോര്‍ന്നതായി സ്വതന്ത്ര സുരക്ഷാ ഗവേഷകനായ സൗരജീത് മജുംദാര്‍.

വെബ് പോര്‍ട്ടലിലെ പ്രശ്‌നം കഴിഞ്ഞയാഴ്ച പരിഹരിച്ചതായി ഓണ്‍ലൈന്‍ മാധ്യമമായ ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂമിയുടെ ഉടമസ്ഥാവാകാശ രേഖകളും, വിവിധ സര്‍ട്ടിഫിക്കറ്റുകളും മറ്റും ലഭിക്കുന്നതിനായി ജനങ്ങള്‍ ആശ്രയിക്കുന്ന വെബ്‌സൈറ്റാണിത്.

ഇ ഡിസ്ട്രിക്റ്റ് വെബ്‌സൈറ്റില്‍ നിന്ന് വിവിധയാളുകളുടെ ഭൂമി ഉടമസ്ഥാവാകാശ രേഖകളുടെ പകര്‍പ്പ് എടുക്കാന്‍ തനിക്ക് സാധിച്ചുവെന്ന് സൗരജീത് പറയുന്നു. ഈ രേഖകളില്‍ സ്ഥലമുടമകളുടെ പേരുകള്‍, ചിത്രങ്ങള്‍, ഫിംഗര്‍പ്രിന്റുകള്‍, തിരിച്ചറിയല്‍ രേഖകള്‍ എല്ലാം ഉണ്ട്. ഒന്നിലധികം ഉടമകളുള്ള സ്ഥല രേഖകളും സൗരജീതിന് ലഭിച്ചു.

തിരിച്ചറിയല്‍ രേഖകളില്‍ ആധാര്‍ നമ്പറുകളുമുണ്ട്. വിരലടയാളം ഉള്‍പ്പടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആധാറിന്റെ പ്രവര്‍ത്തനം. ബാങ്കിങ്, സെല്‍ഫോണ്‍ കണക്ഷന്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം ആധാര്‍ ഉപയോഗിക്കുന്നുണ്ട്. ആധാര്‍ നമ്പറും സ്ഥല രേഖകളിലെ വിരലടയാളവും പരസ്യമാക്കപ്പെട്ടത് ആ വ്യക്തികളുടെ ആധാര്‍ സുരക്ഷ ഭീഷണിയിലാക്കുന്നു.

സുരക്ഷാ വീഴ്ച സൗരജീത് ഇന്ത്യയുടെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെയും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെയും അറിയിക്കുകയും അത് പരിഹരിക്കുകയുമായിരുന്നു.

വലിയ രീതിയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടക്കുകയും ആധാര്‍ സംവിധാനങ്ങളുടെ സുരക്ഷ നിരന്തരം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നതിനിടയ്ക്കാണ് ഈ സംഭവം പുറത്തുവരുന്നത്. എന്നാല്‍ ഇത് നിലവില്‍ ആധാറിന്റെ സുരക്ഷാവീഴ്ചയല്ല. മറിച്ച് ഇഡിസ്ട്രിക്ട് വെബ്‌സൈറ്റിലെ പ്രശ്‌നമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തം; തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് കെട്ടുകണക്കിന് പണം കണ്ടെത്തി

യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി കൊളീജിയത്തിന് നിര്‍ദേശം നല്‍കി.

Published

on

ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്ലാത്ത കെട്ടുകണക്കിന് പണം കണ്ടെത്തി. ജഡ്ജിയുടെ വസതിയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് അംഗങ്ങളാണ് പണം കണ്ടെത്തിയത്. തുടര്‍ന്ന് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി കൊളീജിയത്തിന് നിര്‍ദേശം നല്‍കി.

അതേസമയം തീപിടിത്തമുണ്ടായപ്പോള്‍ ജഡ്ജി വീട്ടിലുണ്ടായിരുന്നില്ല. ബന്ധുക്കാളാണ് അഗ്‌നിരക്ഷാ സേനയെയും പൊലീസിനെയും വിവരമറിയിച്ചത്. തീയണച്ചതിന് ശേഷമാണ് മുറിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. തുടര്‍ന്ന് ലോക്കല്‍ പൊലീസ് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും പിന്നാലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ വിവരം അറിയിക്കുകയും അദ്ദേഹം കൊളീജിയം യോഗം വിളിക്കുകയുമായിരുന്നു.

ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഉടന്‍ സ്ഥലം മാറ്റണമെന്ന് കൊളീജിയം തീരുമാനമെടുത്തു. തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

 

 

Continue Reading

india

2022 മുതല്‍ മോദി നടത്തിയ 38 വിദേശ യാത്രകള്‍ക്ക് ചെലവായത് 258 കോടി രൂപ

ഏറ്റവും ചെലവേറിയത് 2023 ജൂണില്‍ യുഎസ് സന്ദര്‍ശനമായിരുന്നു.

Published

on

2022 മെയ് മുതല്‍ 2024 ഡിസംബര്‍ വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 38 വിദേശ യാത്രകള്‍ക്കായി ചെലവഴിച്ചത് 258 കോടി രൂപ. ഏറ്റവും ചെലവേറിയത് 2023 ജൂണില്‍ യുഎസ് സന്ദര്‍ശനമായിരുന്നു. ഇതിനായി 22 കോടിയിലധികം രൂപ ചെലവഴിച്ചു. ഹോട്ടല്‍ ക്രമീകരണങ്ങള്‍, കമ്മ്യൂണിറ്റി സ്വീകരണങ്ങള്‍, ഗതാഗതം, ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍ക്കുള്ള മറ്റ് ചെലവുകള്‍ എന്നിവ വിശദമായ ചെലവുകളില്‍ ഉള്‍പ്പെടുന്നു.

വ്യാഴാഴ്ച രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റയാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉന്നയിച്ച ചോദ്യത്തില്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കുള്ള ക്രമീകരണങ്ങള്‍ക്കായി ഇന്ത്യന്‍ എംബസികള്‍ ചെലവഴിച്ച ആകെ ചെലവ്, ഹോട്ടല്‍ ക്രമീകരണങ്ങള്‍, കമ്മ്യൂണിറ്റി സ്വീകരണങ്ങള്‍, ഗതാഗതം, മറ്റ് പലവക ചെലവുകള്‍ എന്നിവ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ പ്രതികരണത്തില്‍ അവതരിപ്പിച്ച ഡാറ്റ, പ്രധാനമന്ത്രി മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ചെലവഴിച്ച തുക, ഔദ്യോഗിക, അനുഗമിക്കുന്ന, സുരക്ഷാ, മാധ്യമ പ്രതിനിധികള്‍ക്കുള്ള ചെലവുകള്‍ എന്നിവ ഉള്‍പ്പെടെ വിശദീകരിച്ചു.

2023 ജൂണില്‍ യുഎസ് യാത്രയ്ക്ക് 22,89,68,509 രൂപ ചെലവായി, 2024 സെപ്റ്റംബറില്‍ യുഎസ് സന്ദര്‍ശനത്തിന് 15,33,76,348 രൂപ ചെലവായി. മറ്റ് പ്രധാന യാത്രകളില്‍ 2023 മെയ് മാസത്തില്‍ പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന് 17,19,33,356 രൂപ ചെലവായി, 2022 മെയ് മാസത്തില്‍ നേപ്പാള്‍ സന്ദര്‍ശനത്തിന് 80,01,483 രൂപ ചെലവായി, ഗണ്യമായി കുറഞ്ഞ ചെലവായിരുന്നു.
2022 നും 2024 നും ഇടയില്‍ പ്രധാനമന്ത്രി മോദി സന്ദര്‍ശിച്ച വിദേശ രാജ്യങ്ങളുടെ പട്ടികയില്‍ ജര്‍മ്മനി, കുവൈറ്റ്, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, യുഎഇ, ഉസ്‌ബെക്കിസ്ഥാന്‍, ഇന്തോനേഷ്യ, ഓസ്ട്രേലിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഗ്രീസ്, പോളണ്ട്, ഉക്രെയ്ന്‍, റഷ്യ, ഇറ്റലി, ബ്രസീല്‍, ഗയാന എന്നിവ ഉള്‍പ്പെടുന്നു.

പോളണ്ട്: 10,10,18,686 രൂപ
ഉക്രെയ്ന്‍: 2,52,01,169 രൂപ
റഷ്യ: 5,34,71,726 രൂപ
ഇറ്റലി: 14,36,55,289 രൂപ
ബ്രസീല്‍: 5,51,86,592 രൂപ
ഗയാന: 5,45,91,495 രൂപ

2022 മെയ് മുതല്‍ 2024 ഡിസംബര്‍ വരെയുള്ള 38 സന്ദര്‍ശനങ്ങളുടെ ആകെ ചെലവ് ഏകദേശം 258 കോടി രൂപയാണ്.

 

 

 

 

 

 

 

 

 

 

 

Continue Reading

india

‘വിദേശ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് നീതി ഉറപ്പാക്കണം’: പിവി.അബ്ദുല്‍ വഹാബ് എം.പി

Published

on

വിദേശ ജയിലുകളിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടതും, വധശിക്ഷ കാത്തിരിക്കുന്നതും, ദുരിതമനുഭവിക്കുന്നതുമായ ഇന്ത്യൻ പൗരന്മാർക്ക് നീതി ഉറപ്പാക്കണമെന്ന് പി.വി. അബ്ദുൾ വഹാബ് എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടു. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിൽ കേന്ദ്ര ഗവൺമെന്റ് കാണിക്കുന്ന നിരുത്തരവാദ നിലപാടിനെ രൂക്ഷമായി വിമർശിച്ച അദ്ദേഹം കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 47 ഇന്ത്യൻ പൗരന്മാർക്ക് വധശിക്ഷ നൽകിയെന്നും 49 പേർ വധശിക്ഷ കാത്തിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ‘ഗവൺമെന്റിന്റെ നിലപാട്, ഞെട്ടിപ്പിക്കുന്നതും നിരുത്തരവാദപരവുമാണ്. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സർക്കാർ മുൻഗണന നൽകുന്നുവെന്ന് അവകാശപ്പെടുമ്പോൾ, യാഥാർത്ഥ്യം അതല്ല. ‘കോൺസുലാർ സഹായം’ നൽകുന്നതിലും ‘മോചിപ്പിക്കാനും മടക്കി അയക്കാനുമുള്ള’ ശ്രമങ്ങളിലും ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വെറും ഉദ്യോഗസ്ഥപരമായ നടപടിക്രമങ്ങൾ മാത്രമാണെന്നും, ദുർബലരായ ഈ വ്യക്തികൾ നേരിടുന്ന അടിസ്ഥാനപരമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശ രാജ്യങ്ങളിലെ ശക്തമായ നിയമങ്ങളാണ് കാരണമെന്ന സർക്കാറിന്റെ ഒഴികഴിവ് അംഗീകരിക്കാനാവില്ല. ഇന്ത്യൻ തടവുകാരുടെ കാര്യങ്ങളിൽ സുപ്രധാന വിവരങ്ങൾ ലഭ്യമാക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും വിദേശ ഗവൺമെന്റുകളുമായി സജീവമായി ഇടപെടണം. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് വഴി നിയമ സഹായം ഉറപ്പാക്കണം. പല തടവുകാർക്കും ഫലപ്രദമായ നിയമപരമായ സഹായം ലഭിക്കുന്നില്ല. ഇത് ദീർഘകാല തടവിനും നീതിരഹിതമായ വിചാരണകൾക്കും കാരണമാകുന്നു. മലേഷ്യയും ഗൾഫ് രാജ്യങ്ങളും ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്മാർ വധശിക്ഷ നേരിടുകയാണ്. ദയാഹർജി നൽകുന്നതിനും വധശിക്ഷകൾ തടയുന്നതിനുമുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾ അപര്യാപ്തമാണ്. യു.എ.ഇയിൽ നിന്നുള്ള വധശിക്ഷാ വിവരങ്ങൾ ഏറെ വൈകി അറിഞ്ഞത് സർക്കാർ സമീപനത്തിന്റെ തെളിവാണ്. നിർണായക വിവരങ്ങൾ നേടുന്നതിനും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നയതന്ത്ര സമ്മർദ്ദം ശക്തമാക്കണമെന്നും പി.വി അബ്ദുൽ വഹാബ് ആവശ്യപ്പെട്ടു.

Continue Reading

Trending