Connect with us

More

മതേതര കക്ഷികള്‍ ഒന്നിക്കണം: മുസ്ലിം ലീഗ്

Published

on

 

 

 

ഷംസീര്‍ കേളോത്ത്

ന്യൂഡല്‍ഹി: ത്രിപുരയിലേതടക്കം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞടുപ്പ് ഫലത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി ബിജെപിക്കെതിരെ രംഗത്ത് വരണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പികെ. കുഞ്ഞാലികുട്ടി എം പി ഡല്‍ഹിയില്‍ പറഞ്ഞു. മുസ്ലിം ലീഗ് പാര്‍ലമെന്റ് അംഗങ്ങള്‍ ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി അജയ്യമാണന്ന തരത്തില്‍ പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ മതേതര കക്ഷികള്‍ കൂടുതല്‍ ഗൗരവത്തോടെ തിരഞ്ഞടുപ്പുകളെ സമീപിച്ചാല്‍ ബിജെപി പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിണ്ണ ബലവും പണവും ഉപയോഗിച്ചാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരം പിടിച്ചത്. എല്ലാതരത്തിലുള്ള പ്രതികൂല സാഹചര്യത്തിലും മേഘാലയിലെ കോണ്‍ഗ്രസ് മുന്നേറ്റം ആശാവഹമാണ്. എം പി പറഞ്ഞു. ഇടതുപക്ഷം ത്രിപുര തിരഞ്ഞടുപ്പ് വിധിയുടെ പശ്ചാത്തലത്തില്‍ കുറച്ചു കൂടി തെളിമയുള്ള നിലപാട് സ്വീകരിക്കുമെന്നാണ് തങ്ങള്‍ കരുതുന്നത്. ത്രിപുരയില്‍ സംഭവിച്ചത് കേരളത്തില്‍ കൂടി ആവര്‍ത്തിച്ചതിനു ശേഷമെ പഠിക്കുകയുള്ളു എന്ന ഇടത്പക്ഷ നിലപാട് ശരിയല്ല കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.
രാജ്യത്ത് സാധരണക്കാരന്റെ വിഷയങ്ങളില്‍ ചര്‍ച്ചയേ നടക്കുന്നില്ല. സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ളവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. വിദേശത്തുള്ള പണം സ്വദേശത്തെത്തിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ സ്വദേശത്തെ പണം വിദേശത്തെക്ക് കടത്താന്‍ സഹായിക്കുന്നതാണ് നീരവ് മോദിയുടെ ബാങ്ക് കുംഭകോണത്തിലൂടെ വ്യക്തമായതന്ന് കുഞ്ഞാലികുട്ടി പറഞ്ഞു.
കോണ്‍ഗ്രസിതര മൂന്നാം മുന്നണി യാഥാര്‍ത്യത്തോട് യോജിക്കാത്തതാണ്. അത്തരം നീക്കങ്ങള്‍ ഫലത്തില്‍ ബിജെപിക്ക് സഹായമാവുകയാണ് ചെയ്യുക. ഉത്തര്‍പ്രദേശിലെ ഉപതിരഞടുപ്പില്‍ ബദ്ധവൈരികളായ ബിഎസ്പി എസ്പി ഒന്നിച്ചു പോരാടാന്‍ തീരുമാനിച്ചത് മുസ്ലിംലീഗ് സ്വാഗതം ചെയ്യുന്നു കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചിലയിടത്ത് കോണ്‍ഗ്രസിന്റെ മോശം പ്രകടനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ രാജ്യത്ത് എഴുതി തള്ളാനാവില്ലന്ന് ഇ ടി.മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. കോണ്‍ഗ്രസും വിവിധ പ്രദേശിക പാര്‍ട്ടികളും ഒന്നിച്ചു നിന്നു പൊതു തിരഞ്ഞെടുപ്പിനെ നേരിടണം. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി സമീപഭാവിയില്‍ രാഷ്ട്രീയ മുന്നേറ്റം സാധ്യമാണന്ന വാദം അബദ്ധമാണെന്ന് ഇ ടി പറഞ്ഞു. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ്സിന്റെ നേതൃത്തത്തില്‍ മുന്നണി രൂപീകരിക്കുന്നതിനായി വിവിധ പ്രാദേശിക പാര്‍ട്ടികളുമായി മുസ്ലിംലീഗ് ചര്‍ച്ചകള്‍ നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. പിവി അബ്ദുള്‍ വഹാബ് എംപി, ഖുറം അനീസ് ഉമര്‍, ഷഹന്‍ഷ ജഹാംഗീര്‍ തുടങ്ങിയ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പഹൽഗാം ഭീകരാക്രമണം: തിരച്ചിൽ ശക്തമാക്കി സൈന്യം; കേന്ദ്രമന്ത്രി അമിത് ഷാ ശ്രീനഗറിൽ

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ മരണസംഖ്യ ഉയർന്നു. 27 പേര്‍ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗിക വിവരമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ 12 പേർ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചു പേരുടെ നില അതീവ ഗുരുതരം.

കൊല്ലപ്പെട്ടവരിൽ ഒരാൾ കർണാടക ശിമോഗ സ്വദേശി മഞ്ചുനാഥ് റാവു (47) ആണ്. മരണസംഖ്യ ഉയർന്നേക്കുമെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല മാധ്യമങ്ങളെ അറിയിച്ചു. വിനോദ സഞ്ചാരികൾ കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

അതേസമയം, സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി. അമിത് ഷാ സംസ്ഥാന, സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി തുടർനടപടികൾ സ്വീകരിക്കും. ഭീകരാക്രമണം നടന്ന പഹൽഗാമിൽ ആഭ്യന്തര മന്ത്രി നാളെ സന്ദർശനം നടത്തും. ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക സംഘവും സൈന്യത്തിന്‍റെ വടക്കൻ മേഖല കമാൻഡറും നാളെ പഹൽഗാമിലെത്തും.

ഇന്ന് ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ പഹൽഗാമിലാണ് വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ ആക്രമണം നടത്തിയത്. പഹൽഗാം ഹിൽ സ്റ്റേഷനിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ ബൈസാരൻ പുൽമേടിലാണ് ഭീകരർ വെടിവെപ്പ് നടന്നത്.

സൈനിക വേഷത്തിലെത്തിയ ആ‍യുധധാരികളായ ഭീകരർ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് ഭീകരർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പുൽമേട്ടിൽ സഞ്ചാരികൾക്ക് എത്താൻ സാധിക്കൂ.

Continue Reading

india

‘ഭീകരാക്രമണം ഹൃദയഭേദകം’; കേന്ദ്രം പൊള്ളയായ വാദങ്ങൾ ഉന്നയിക്കാതെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാഹുൽ ​ഗാന്ധി

Published

on

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുള്ള ഭീകരരുടെ വെടിവെപ്പിനെ അപലപിച്ച് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എം.പിയും. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടാണ് ഇരുവരും എക്സിൽ കുറിച്ചു.

ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകവും അപലപനീയമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടാണ്. ജമ്മു കശ്മീരിലെ സ്ഥിതി സാധാരണനിലയിലാണെന്ന പൊള്ളയായ അവകാശവാദങ്ങൾക്ക് പകരം, ക്രൂര സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനും നിരപരാധികളായ ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെടാതിരിക്കാനും സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്ത നടപടി സ്വീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടാണെന്ന് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ആക്രമണം അത്യധികം അപലപനീയവും ലജ്ജാകരവുമാണ്. പാവപ്പെട്ട സിവിലിയൻമാർക്ക് നേരെ നടന്നത് മനുഷ്യത്വരഹിതമായ കുറ്റകൃത്യമാണ്. ഇത് അംഗീകരിക്കാനാവില്ല. ഭീകരതക്കെതിരെയാണ് രാജ്യം നിലകൊള്ളുന്നത്. കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാർഥിക്കാം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

ജമ്മു കശ്മീരിലെ പഹൽഗാമിലാണ് വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ ആക്രമണം നടത്തിയത്. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാലു പേരുടെ നില ഗുരുതരം. പരിക്കേറ്റവരെ അനന്ത്നാഗിലേക്ക് മാറ്റി.

പഹൽഗാം ഹിൽ സ്റ്റേഷനിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ ബൈസാരൻ പുൽമേടിലാണ് വെടിവെപ്പ് നടന്നത്. സൈനിക വേഷത്തിലെത്തിയ ആ‍യുധധാരികളായ ഭീകരർ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് ഭീകരർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

പഹൽഗാം ഹിൽ സ്റ്റേഷനിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് ബൈസാരൻ പുൽമേട് സ്ഥിതി ചെയ്യുന്നത്. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പുൽമേട്ടിൽ സഞ്ചാരികൾക്ക് എത്താൻ സാധിക്കൂ.

വെടിവെപ്പിന് പിന്നാലെ പ്രദേശത്തിന്‍റെ നിയന്ത്രണം സുരക്ഷാസേന ഏറ്റെടുത്തു. പ്രദേശം വളഞ്ഞ സേന ഭീകരർക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, റോഡുകളിൽ പരിശോധനയും ശക്തമാക്കി.

അതേസമയം, പാകിസ്താൻ ആസ്ഥാനമായ ഭീകരസംഘടന ലഷ്കറെ ത്വയ്യിബയുടെ പ്രാദേശിക വിഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

Continue Reading

india

ജമ്മുകശ്മീരില്‍ ഭീകരാക്രമണം: ‘ഇത് മോദിയോട് പോയി പറയൂ’; പഹല്‍ഗാമില്‍ ഭര്‍ത്താവിനെ വെടിവെച്ചു കൊന്ന ശേഷം അക്രമി പറഞ്ഞു

Published

on

ജമ്മുകശ്‌മീർ: ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി ആക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശിയുടെ ഭാര്യ. ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹൽഗാമിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു കർണാടകയിലെ ശിവമോഗ സ്വദേശി മഞ്ജുനാഥും ഭാര്യ പല്ലവിയും മകനും. ഉച്ചയോടെ തന്റെ കൺമുമ്പിൽ വെച്ച് ഭർത്താവിനെ ഭീകരർ കൊലപ്പെടുത്തിയെന്ന് പല്ലവി പറഞ്ഞു.

“ഞങ്ങൾ മൂന്ന് പേർ – ഞാനും എന്റെ ഭർത്താവും മകനും കശ്മീരിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെയാണ് അത് സംഭവിച്ചത്. ഞങ്ങൾ പഹൽഗാമിലായിരുന്നു. എന്റെ കൺമുന്നിൽ വെച്ച്, അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇത് ഇപ്പോഴും ഒരു മോശം സ്വപ്നം പോലെ തോന്നുന്നു,” പല്ലവി പറഞ്ഞു. നാട്ടുകാരാണ് തന്നെ രക്ഷിച്ചതെന്നും പല്ലവി പറഞ്ഞു.

“മൂന്ന് നാട്ടുകാരാണ് എന്നെ രക്ഷിച്ചത്. മൂന്നോ നാലോ പേർ ഞങ്ങളെ ആക്രമിച്ചു. എന്റെ ഭർത്താവിനെ കൊന്നില്ലേ, എന്നെയും കൊല്ലൂ എന്ന് ഞാൻ അവരോട് പറഞ്ഞു. നിന്നെ ഞങ്ങൾ കൊല്ലില്ല, ഇത് പോയി മോദിയോട് പറയൂ എന്നാണവർ മറുപടി പറഞ്ഞത്,” പല്ലവി വിവരിച്ചു.

Continue Reading

Trending