Connect with us

kerala

പൊന്നാനി സി.പി.എമ്മില്‍ വിഭാഗീയത; ലോക്കല്‍ സമ്മേളനത്തില്‍ മത്സരം നടന്നു, ഔദ്യോഗിക പാനലിലെ രണ്ടുപേർ തോറ്റു

മത്സരം ഒഴിവാക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടുവെങ്കിലും ആദ്യം പിന്മാറാന്‍ തയ്യാറായിരുന്നില്ല.

Published

on

പൊന്നാനിയിലെ സി.പി.എമ്മില്‍ വിഭാഗീയത കെട്ടടങ്ങിയിട്ടില്ലെന്ന സൂചന നല്‍കി ലോക്കല്‍ സമ്മേളനത്തില്‍ കടുത്തമത്സരം. പുതുപൊന്നാനിയില്‍ നടന്ന സി.പി.എം പൊന്നാനി സൗത്ത് ലോക്കല്‍ സമ്മേളനത്തിലാണ് ഔദ്യോഗിക പാനലിനെതിരെ മത്സരം നടന്നത്.

പി.കെ. കുഞ്ഞുമുഹമ്മദ്, അഡ്വ. സുരേഷ്, പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, അഡ്വ. ഷിനോദ്, പി.കെ. ശാഹുല്‍, ടി.കെ. മശ്ഹൂദ്, പി.വി. നിഷാദ്, ഷൈലജ മണികണ്ഠന്‍, ഫസലു, ജമാല്‍, ഇ.കെ. ഖലീല്‍, റാഫി തുടങ്ങിയ പന്ത്രണ്ട് പേരടങ്ങിയ അംഗങ്ങളുടെ പാനലായിരുന്നു ഔദ്യോഗിക നേതൃത്വം അവതരിപ്പിച്ചത്.

ഇതിനെതിരെ പ്രവാസി സംഘം പൊന്നാനി മണ്ഡലം നേതാവ് സക്കരിയ പൊന്നാനിയുടെ പേര് പി.പി. മുജീബും പുതുപൊന്നാനി സൗത്ത് ബ്രാഞ്ച് സെക്രട്ടറി വി.എം. അബൂബക്കറിന്റെ പേര് അബ്ദുല്‍ഗഫൂറും നിര്‍ദേശിച്ചതോടെയാണ് മത്സരം കടുപ്പിച്ച് നടന്നത്.

ലോക്കല്‍ സമ്മേളനത്തില്‍ 67 പ്രതിനിധികളാണ് പങ്കെടുത്തത്. മത്സരത്തില്‍ 4 പ്രതിനിധികളുടെ വോട്ട് അസാധുവായി. ബാക്കിവരുന്ന 63 പ്രതിനിധികളില്‍ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച സക്കരിയ, വി.എം. അബൂബക്കര്‍ എന്നിവര്‍ക്ക് 63 പേരുടെ പിന്തുണ ലഭിച്ചതോടെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു. ഔദ്യോഗിക പാനലില്‍ ഉണ്ടായിരുന്ന പി.കെ. ശാഹുല്‍, ഫസലു എന്നിവര്‍ക്ക് വോട്ട് കുറഞ്ഞതോടെ ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് പുറത്തായി.

തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടുത്തി സെക്രട്ടറിയെ തെരഞ്ഞെടുക്കുന്ന നടപടിയിലേക്ക് നീങ്ങിയതോടെ നിലവിലെ ലോക്കല്‍ സെക്രട്ടറി പി.കെ. കുഞ്ഞുമുഹമ്മദിനെതിരെ മത്സരത്തിനായി ഇ.കെ. ഖലീല്‍ മുറിഞ്ഞഴി ബ്രാഞ്ച് സെക്രട്ടറി ടി.കെ. മശ്ഹൂദിന്റെ പേരുനിര്‍ദേശിച്ചു. ഇതോടെ ഏരിയാ നേതൃത്വം പ്രതിസന്ധിയിലായി.

മത്സരം ഒഴിവാക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടുവെങ്കിലും ആദ്യം പിന്മാറാന്‍ തയ്യാറായിരുന്നില്ല. പിന്നീട് മത്സരത്തിനായുള്ള നടപടിയിലേക്ക് നീങ്ങുന്നതിനിടെ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് പിന്മാറുന്നതായി മശ്ഹൂദ് അറിയിച്ചു. അവസാനം പി.കെ. കുഞ്ഞുമുഹമ്മദിനെ സി.പി.എം പൊന്നാനി സൗത്ത് ലോക്കല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കേണ്ടി വന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗൂഗ്ള്‍ മാപ്പ് നോക്കി പോകുന്നതിനിടെ വണ്ണാത്തിപ്പുഴയില്‍ ഒഴുകിപ്പോയ കാര്‍ കണ്ടെത്തി

കാണാതായ മുക്കൂട് പാലത്തില്‍ നിന്ന് 300 മീറ്ററകലെ നിന്നാണ് കാര്‍ കണ്ടെത്തിയത്.

Published

on

ഗൂഗ്ള്‍ മാപ്പ് നോക്കി പോകുന്നതിനിടെ വണ്ണാത്തിപ്പുഴയില്‍ ഒഴുകിപ്പോയ കാര്‍ മൂന്നാം ദിനം കണ്ടെത്തി. കാണാതായ മുക്കൂട് പാലത്തില്‍ നിന്ന് 300 മീറ്ററകലെ നിന്നാണ് കാര്‍ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കരകവിഞ്ഞൊഴുകിയ പാലം കടക്കുന്നതിനിടെ കാനായി വണ്ണാത്തിപ്പുഴയില്‍ കാര്‍ ഒഴുകിപ്പോയത്. തുടര്‍ന്ന് ജലനിരപ്പ് താഴ്ന്നപ്പോഴാണ് കാര്‍ കണ്ടത്തിയത്. വടംകെട്ടിയും മറ്റും കാര്‍ കരക്കെടുത്തു.

കാറിലുണ്ടായിരുന്ന തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശികളായ ഹുസൈന്‍, മുഹമ്മദ് കുഞ്ഞി, ഹാരിസ് എന്നിവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പാലത്തിനു മുകളിലൂടെയുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് മനസിലാക്കാതെ വണ്ടിയിറക്കിയതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Continue Reading

india

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു

കേരളത്തില്‍ 1400 ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. 24 വയസുള്ള യുവതി മരിച്ചു. അതേസമയം കേരളത്തില്‍ 1400 ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 64 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

ഈ വര്‍ഷം ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴ് ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ കേരളത്തില്‍ 64 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം 24 മണിക്കൂറിനിടെ 131 പേര്‍ക്ക് രോഗമുക്തി പ്രാപിച്ചതായും 360 ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായുമായാണ് റിപ്പോര്‍ട്ട്.

കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 59 കാരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 3758 പേര്‍ ചികിത്സയിലാണ്. ഇതില്‍ 1,336 ആക്ടീവ് കേസുകളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തവയാണ്. അതേസമയം മഹാരാഷ്ട്രയിലും ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിലവിലുള്ള വാക്സിനുകള്‍ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ദര്‍ അറിയിച്ചു.

Continue Reading

kerala

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

Published

on

കോഴിക്കോട് മുക്കം കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോതമ്പ് റോഡ് പാലക്കുഴിയില്‍ ജയപ്രകാശ്- റജുല ദമ്പതികളുടെ മകള്‍ അനന്യ(17) ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്.

തോട്ടുമുക്കം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് അനന്യ. സംഭവത്തില്‍ മുക്കം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

Continue Reading

Trending