Connect with us

india

സചിന്‍ പൈലറ്റുമായി കൂടിക്കാഴ്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യ; ചര്‍ച്ച മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിനിടെ- രാഷ്ട്രീയ വൃത്തങ്ങളില്‍ ആകാംക്ഷ

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് കൂടുമാറിയ സിന്ധ്യയും കോണ്‍ഗ്രസുമായി ഒരുഘട്ടത്തില്‍ ഇടഞ്ഞു നിന്നു തിരിച്ചുവന്ന സചിന്‍ പൈലറ്റും തമ്മിലുള്ള കൂടിക്കാഴ്ച കൗതുകത്തോടെയാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നോക്കിക്കാണുന്നത്.

Published

on

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് സചിന്‍ പൈലറ്റുമായി കൂടിക്കാഴ്ച നടത്തിയെന്ന് ബിജെപി എംപി ജ്യോതിരാദിത്യ സിന്ധ്യയുടെ വെളിപ്പെടുത്തല്‍. ഗ്വാളിയോറില്‍ വച്ചായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹത്തെ മധ്യപ്രദേശിലേക്ക് സ്വാഗതം ചെയ്തതായും സിന്ധ്യ പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് കൂടുമാറിയ സിന്ധ്യയും കോണ്‍ഗ്രസുമായി ഒരുഘട്ടത്തില്‍ ഇടഞ്ഞു നിന്നു തിരിച്ചുവന്ന സചിന്‍ പൈലറ്റും തമ്മിലുള്ള കൂടിക്കാഴ്ച കൗതുകത്തോടെയാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നോക്കിക്കാണുന്നത്.

എന്നാല്‍ ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള പ്രചാരണത്തിനായാണ് പൈലറ്റ് ഇവിടെയെത്തിയത്. ഗ്വാളിയോര്‍, ശിവ്പുരി, ഭിന്ദ്, മൊറേന ജില്ലകളിലാണ് പൈലറ്റ് രണ്ടു ദിവസങ്ങളിലായി പ്രചാരണത്തിനെത്തുന്നത്.

‘ഞാന്‍ അദ്ദേഹത്തെ ഗ്വാളിയോറില്‍ കണ്ട് സ്വാഗതം ചെയ്തു’ -എന്നാല്‍ മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ട സിന്ധ്യ ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞത്. എല്ലാവരെയും സ്വാഗതം ചെയ്യുന്ന പാരമ്പര്യമാണ് മധ്യപ്രദേശിനുള്ളത്. പൈലറ്റിനും സ്വാഗതം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൈലറ്റിന്റെ പ്രചാരണം ഉപതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും തരത്തില്‍ പ്രതിഫലിക്കുമോ എന്ന ചോദ്യത്തിന് ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും പ്രചാരണം നടത്താനുള്ള അവകാശമുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നവംബര്‍ മൂന്നിനാണ് സംസ്ഥാനത്തെ 28 മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 25 സീറ്റും കോണ്‍ഗ്രസില്‍ നിന്ന് ജയിച്ച് സിന്ധ്യയ്‌ക്കൊപ്പം ബിജെപിയിലേക്ക് ചേക്കേറിയവരുടേതാണ്.

ജൂലൈയിലാണ് രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാറിനെതിരെ സചിന്‍ പൈലറ്റും 18 എംഎല്‍എമാരും വിമതനീക്കം നടത്തിയിരുന്നത്. ഒരു മാസത്തോളം നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ പ്രതിസന്ധി അവസാനിക്കുകയായിരുന്നു. ഇക്കാലത്ത് പൈലറ്റ് ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും കോണ്‍ഗ്രസ് വിടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യ-പാക് സംഘര്‍ഷം; വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചു

മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു.

Published

on

ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കെ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങള്‍ നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ചുമണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തലിന് സമ്മതിച്ചതായി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ സ്ഥിരീകരണം ഇരു രാജ്യങ്ങളും നടത്തിയത്. ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തലില്‍ ധാരണയായതെന്നാണ് ട്രംപ് എക്‌സില്‍ കുറിച്ചത്.

Continue Reading

india

കനത്തചൂടില്‍ ഇരുപത് വര്‍ഷത്തിനിടെ രാജ്യത്ത് മരിച്ചത് 34,000-ത്തിലധികം ആളുകള്‍

2001 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ 19,693 പേര്‍ ഉഷ്ണാഘാതം മൂലം മരിച്ചപ്പോള്‍, 15,197 പേര്‍ തണുപ്പ് കൂടിയത് മൂലം മരിച്ചു.

Published

on

ഇരുപത് വര്‍ഷത്തിനിടെ രാജ്യത്ത് കഠിനമായ ചൂട് മൂലം 34,000-ത്തിലധികം ആളുകള്‍ മരിച്ചതായി പഠനം. കടുത്ത ചൂടിനൊപ്പം കൊടും തണുപ്പും മരണത്തിനിടയാക്കി. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെയും (IMD) നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെയും (NCRB) 2001 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളിലെ ഡാറ്റ പരിശോധിച്ചാണ് ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പഠനം നടത്തിയത്.

2001 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ 19,693 പേര്‍ ഉഷ്ണാഘാതം മൂലം മരിച്ചപ്പോള്‍, 15,197 പേര്‍ തണുപ്പ് കൂടിയത് മൂലം മരിച്ചു. കടുത്ത താപനിലയില്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരെ സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ടെമ്പറേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദീര്‍ഘനേരം ചൂടില്‍ നിന്ന് ജോലി ചെയ്യേണ്ടിവരുന്ന പുരുഷന്മാരാണ് മരിച്ചവരില്‍ അധികവും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളെയാണ് തണുപ്പ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.

Continue Reading

india

പാക് ഷെല്ലാക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഒമര്‍ അബ്ദുള്ള

പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ട കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.

Published

on

പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ട കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. പെഹല്‍ഗാം ആക്രമണത്തില്‍ 26 പേരുടെ ജീവന്‍ നഷ്ടപ്പെട്ടതിനു പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യ ഘട്ടത്തിന് ശേഷമാണ് കശ്മീരില്‍ പാകിസ്താന്റെ ഭാഗത്ത് നിന്ന് വ്യാപക ഷെല്ലാക്രമണം ഉണ്ടായത്.

നിയന്ത്രണ മേഖലകളില്‍ പല സ്ഥലങ്ങളിലും ആക്രമണം ശ്രമം നടക്കുന്നതായി അധികൃതര്‍ അറിയിച്ചു. പാകിസ്താനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തികളില്‍ നിന്നുള്‍പ്പടെ തകര്‍ന്ന ഡ്രോണ്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സായുധ ഡ്രോണുകള്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്നതായാണ് എഎന്‍ഐ റിപ്പോര്‍ട്ട്.

ബാരാമുള്ള, ശ്രീനഗര്‍, അവന്തിപോര, നഗ്രോട്ട, ജമ്മു, ഫിറോസ്പൂര്‍, പത്താന്‍കോട്ട്, ഫാസില്‍ക്ക, ലാല്‍ഗഡ് ജട്ട, ജയ്‌സാല്‍മര്‍, ബാര്‍മര്‍, ഭുജ്, കുവാര്‍ബെറ്റ്, ലഖി നാല എന്നിവിടങ്ങളിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അതിര്‍ത്തി പ്രദേശങ്ങളിലുള്ള ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരാനും അനാവശ്യമായി പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്താനും പ്രാദേശിക അധികാരികള്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

Trending