Connect with us

kerala

കേള്‍വിശേഷി പരിമിതര്‍ക്ക് പ്രതീക്ഷയായി ആയിഷ ലിയയും റോഷന്‍ ജോസഫും

പൈതോണ്‍ ലാംഗ്വേജിലെ മെഷീന്‍ലേണിങ് ഉപയോഗിച്ചാണ് ആംഗ്യ ഭാഷ പരിഭാഷണത്തിനായുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചത്. ഒരുരൂപപോലും ചെലവ് വന്നില്ല.

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: സ്വന്തം ക്ലാസിലെ 30 ശതമാനത്തോളംവരുന്ന സഹപാഠികളുടെ കേള്‍വി-സംസാര ശേഷി പരിമിതികള്‍ക്ക് പരിഹാരം കണ്ടെത്തിയതിന്റെ ചാരിതാര്‍ഥ്യത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് റഹ്മാനിയ വിഎച്ച്എസ്എസിലെ ആയിഷ ലിയയും റോഷന്‍ ജോസഫും.

ഇരുവരുംചേര്‍ന്ന് നിര്‍മിച്ച സൈന്‍ ലാംഗ്വേജ് ട്രാന്‍സ്‌ലേറ്റര്‍ സംസ്ഥാന വൊക്കേഷണല്‍ എക്‌സ്‌പോയില്‍ മൂന്നാം സ്ഥാനവും മികച്ച അവതരണത്തിനുള്ള ഒന്നാം സ്ഥാനവും നേടി. സ്‌കൂളിലെ ജെഎസ്ഡി ട്രേഡ് വിദ്യാര്‍ഥികളാണ് ഇരുവരും. പൈതോണ്‍ ലാംഗ്വേജിലെ മെഷീന്‍ലേണിങ് ഉപയോഗിച്ചാണ് ആംഗ്യ ഭാഷ പരിഭാഷണത്തിനായുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചത്. ഒരുരൂപപോലും ചെലവ് വന്നില്ല. കാമറക്ക് മുന്നില്‍ കൈ കൊണ്ട് ആംഗ്യ ഭാഷ കാണിക്കുന്നതോടെ സ്‌ക്രീനില്‍ അതിന്റെ ഇംഗ്ലീഷ് പരിഭാഷ തെളിഞ്ഞു കാണിക്കും. ഈ ഒരു സോഫ്റ്റ്‌വെയറിലൂടെ സംസാര ശേഷി ഇല്ലാത്തവര്‍ക്ക് മറ്റുള്ളവരുമായിട്ട് സംവദിക്കാന്‍ സഹായകരമാവുമെന്ന് ഇരുവരും പറയുന്നു. നിലവില്‍ അക്ഷരങ്ങള്‍ മാത്രമാണ് പരിഭാഷപ്പെടുത്തുക. വൈകാതെ വാക്കുകളും ഉള്‍പ്പെടുത്തി സംവിധാനം കൂടുതല്‍ വിപുലീകരിക്കും.

സൈന്‍ ലാംഗ്വേജ് ട്രാന്‍സ്‌ലേറ്ററിന് പുറമെ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി) ഉപയോഗിച്ച് നിര്‍മിച്ച ഓട്ടോമാറ്റിക് കാര്‍ പാര്‍ക്കിങ് സിസ്റ്റവും, സ്മാര്‍ട്ട് ട്രാഫിക് സിഗ്നല്‍ സംവിധാനവും വിദ്യാര്‍ഥികളുടെ മികവ് എടുത്തുകാട്ടി. യാത്രയ്ക്ക് മുമ്പ് തന്നെ വീട്ടിലിരുന്നോ മറ്റോ പോവേണ്ട സ്ഥലത്തെ പാര്‍ക്കിങ് സ്ലോട്ട് ലഭ്യത അറിയാമെന്നാണ് ഓട്ടോമാറ്റിക് കാര്‍ പാര്‍ക്കിങ് സിസ്റ്റത്തിന്റെ പ്രത്യേകത. വിദ്യാര്‍ഥികള്‍ നിര്‍മിച്ച വെബ്‌സൈറ്റില്‍ കയറിയാല്‍, പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് എത്ര പാര്‍ക്കിങ് സ്ലോട്ടുകള്‍ ഉണ്ടെന്ന് അറിയാനാവും. മുന്‍കൂട്ടി ബുക്ക് ചെയ്യാനും സാധിക്കും. അര്‍ഡുനോയും, റാസ്പ്ബറി പൈയും ഉപയോഗിച്ചാണ് സ്മാര്‍ട്ട് ട്രാഫിക് സിഗ്നല്‍ നിര്‍മിച്ചത്. വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് സമയ ക്രമീകരണം നടത്താന്‍ ഈ സംവിധാനത്തിലൂടെ കഴിയും. പ്രത്യേക കണ്‍ട്രോളര്‍ വഴി ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് എന്നിവയുടെ സാനിധ്യം മനസിലാക്കി ഗ്രീന്‍ സിഗ്നല്‍ നല്‍കി ഈ വാഹനങ്ങളെ അതിവേഗം കടത്തിവിടാനും ഇതുവഴി സാധിക്കും.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൊടുപുഴയിലെ കൊലപാതകം; നാല് പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി

ബിജുവിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് മൂന്ന് ദിവസത്തെ ആസൂത്രണത്തിനൊടുവിലാണ് പ്രതികള്‍ കൊലപാതകം നടത്തിയത്.

Published

on

തൊടുപുഴയില്‍ കച്ചവട പങ്കാളിയെ കൊട്ടേഷന്‍ നല്‍കി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. മുഖ്യപ്രതി ജോമോനാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയ വാന്‍ ഓടിച്ചത്. രണ്ടും മൂന്നും പ്രതികളായ ആഷിഖും മുഹമ്മദ് അസ്ലമും ചേര്‍ന്നാണ് ബിജുവിനെ മര്‍ദിച്ചത്. ഇടുക്കി കലയന്താനിയിലാണ് വാന്‍ ഒളിപ്പിച്ചത്. ബിജുവിന്റെ സ്‌കൂട്ടര്‍ എറണാകുളം വൈപ്പിനിലുമാണ് ഒളിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

പ്രതികളായ മുഹമ്മദ് അസ്‌ലം, ജോമിന്‍ എന്നിവരുമായി പൊലീസ് നടത്തിയ തെളിവെടുപ്പില്‍ തട്ടിക്കൊണ്ടുപോയ ഇടത്ത് നിന്ന് ബിജുവിന്റെ ചെരിപ്പും പെപ്പര്‍ സ്‌പ്രേയും ഗോഡൗണില്‍ നിന്ന് മൃതദേഹം മറവ് ചെയ്യാനുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിരുന്നു.

ബിജുവിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് മൂന്ന് ദിവസത്തെ ആസൂത്രണത്തിനൊടുവിലാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് വീടിനു പുറത്തിറങ്ങിയ ബിജു ജോസഫിനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോകുന്നത്. വാഹനത്തിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയ ബിജുവിനെ കലയന്താനിയിലുള്ള കേറ്ററിംഗ് ഗോഡൗണിലെ മാന്‍ ഹോളിനുള്ളില്‍ മറവ് ചെയ്തു. ബിജുവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

സംസ്ഥാനത്ത് ഇന്ന് നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എല്ലാ ജില്ലകളിലും വേനല്‍ മഴ തുടരുമെന്നും ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വ്യാഴാഴ്ചയും ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

kerala

കോഴിക്കോട് കോവൂര്‍-ഇരിങ്ങാടന്‍പള്ളി മിനി ബൈപ്പാസിലെ രാത്രികാല കടകള്‍ അടപ്പിച്ച് നാട്ടുകാര്‍

രാത്രി 10 ന് ശേഷം കടകള്‍ തുറക്കരുതെന്ന് ഉടമകള്‍ക്ക് നാട്ടുകാര്‍ താക്കീത് നല്‍കി

Published

on

കോഴിക്കോട് കോവൂര്‍-ഇരിങ്ങാടന്‍പള്ളിമിനി ബൈപ്പാസിലെ രാത്രികാല കടകള്‍ അടപ്പിച്ച് പ്രദേശവാസികള്‍. രാത്രി 10 ന് ശേഷം കടകള്‍ തുറക്കരുതെന്ന് ഉടമകള്‍ക്ക് നാട്ടുകാര്‍ താക്കീത് നല്‍കി. രാത്രി വൈകിയും പുലര്‍ച്ചെയും പ്രദേശത്ത് കച്ചവടം സജീവമായതോടെ നാട്ടുകാര്‍ ബുദ്ധിമുട്ടിലായിരുന്നു. തുടര്‍ന്ന പരാതി നല്‍കിയതോടെയാണ് നടപടി. റോഡിലെ അനധികൃത പാര്‍ക്കിങ്ങിനെ തുടര്‍ന്ന് ഇന്നലെ രാത്രി പൊലീസ് പരിശോധനയും നടത്തിയിരുന്നു.

ഇന്നലെ രാത്രി 10.30 ഓടെ ബൈപ്പാസിലെ കടകള്‍ നാട്ടുകാര്‍ ചേര്‍ന്ന് അടപ്പിച്ചിരുന്നു. ഈ ഭാഗത്ത് ബൈക്ക് റേസിങ് നടത്തിയ 2 പേരെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് എസിപി എം.ഉമേഷ് അറിയിച്ചു.

Continue Reading

Trending