More
അരുണാചലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ശിക്ഷിച്ചത് വസ്ത്രമഴിപ്പിച്ച്

ഇറ്റാനഗര്‍: ഹെഡ്മാസ്റ്ററെക്കുറിച്ച് മോശമായി എഴുതിയെന്നാരോപിച്ച് അരുണാചല്‍പ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ ശിക്ഷിച്ചത് വസ്ത്രമഴിപ്പിച്ച്. ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന 88 പെണ്‍കുട്ടികളെയാണ് ശിക്ഷക്ക് വിധേയമാക്കിയത്.
അരുണാചലിലെ പാപും പാരെ ജില്ലയില്‍ ന്യൂ സാഗ്ലിയിലെ കസ്തൂര്‍ബാ ഗാന്ധി ബാലികാ വിദ്യാലയത്തില്‍ 23നായിരുന്നു സംഭവം. തുടര്‍ന്ന് ആള്‍ സാഗല്യ സ്റ്റുഡന്റ്‌സ് യൂണിയന്‍(എഎസ്എസ്‌യു) എന്ന വിദ്യാര്‍ത്ഥി സംഘടനയെ വിവരമറിയിച്ചതോടെയാണ് വിവരം പുറത്തായത്.
സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയെയും അധ്യാപകനെയും കുറിച്ച് പേപ്പറില്‍ കുട്ടികള്‍ മോശമായി എഴുതിയതാണ് കുട്ടികളെ ശിക്ഷിക്കാന്‍ കാരണം. മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് നിര്‍ബന്ധപൂര്‍വ്വം വസ്ത്രമഴിപ്പിച്ചെന്നാണ് കുട്ടികള്‍ പറഞ്ഞത്. ശിക്ഷാ നടപടികള്‍ക്കു മുമ്പായി തങ്ങളെ ചോദ്യം ചെയ്യലുകള്‍ക്കു വിധേയമാക്കിയതായും കുട്ടികള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തേ മധ്യപ്രദേശിലെ ഭോപാല്‍ നഗര മധ്യത്തില്‍ ഐ.എ.എസ് വിദ്യാര്‍ത്ഥിനിയായ 19കാരിയെ കെട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്തിരുന്നു. നഗരത്തിലെ തിരക്കേറിയ ഭാഗത്ത് നാലു പേരാണ് പെണ്‍കുട്ടിയെ മൂന്നു മണിക്കൂറോളം കൂട്ടം ചേര്‍ന്ന് ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. ക്രൂരകൃത്യത്തിന്റെ ഇടവേളയില്‍ അക്രമികള്‍ ചായ കുടിക്കുകയും ഗുട്ക വലിക്കുകയും ചെയ്തു. പരാതി നല്‍കിയിട്ടും അന്വേഷണം നടത്താത്തതിനെ തുടര്‍ന്ന് പരാതിക്കാരിയും മാതാപിതാക്കളും ചേര്‍ന്ന് രണ്ട് അക്രമികളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന സംഭവം ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിന്റെ തലസ്ഥാന നഗരത്ത് അരങ്ങേറിയത്. പരാതി നല്‍കിയപ്പോള്‍ പെണ്‍കുട്ടി ‘സിനിമാക്കഥ’ പറയുകയാണ് എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍ ആദ്യം പ്രതികരിച്ചത്. 11 മണിക്കൂറോളം പരാതിയില്‍ അന്വേഷണം നടത്തിയില്ല. സംഭവം പുറത്തറിയുകയും പ്രതിഷേധങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഇടപെടുകയും ചെയ്തതിനെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.എന്‍ ടെകാമിനെയും അഞ്ച് പൊലീസുകാരെയും സസ്‌പെന്റ് ചെയ്തു.
ഭോപാലിലെ ഹബീബ്ഗഞ്ച് റെയില്‍വേ സ്‌റ്റേഷനു സമീപം, റെയില്‍വേ പോസ്റ്റിന് 100 മീറ്റര്‍ മാത്രം അകലെ വൈകീട്ട് ഏഴു മണിയോടെയാണ് കൂട്ടബലാത്സംഗം അരങ്ങേറിയത്. ഐ.എ.എസ് കോച്ചിങ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ, ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ വെച്ച് ഗോലു ബിഹാരി എന്ന പ്രതി കടന്നു പിടിക്കുകയായിരുന്നു. ഗോലുവും ഇയാളുടെ സഹോദരന്‍ അമര്‍ ഭുണ്ഡും ചേര്‍ന്ന് പെണ്‍കുട്ടിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. പ്രതികള്‍ മദ്യ ലഹരിയിലായിരുന്നു.
പെണ്‍കുട്ടി പ്രതിഷേധിച്ചപ്പോള്‍ പ്രതികള്‍ അടിച്ചുവീഴ്ത്തുകയും കെട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. പിന്നീട് രണ്ടു പേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. രാത്രി പത്തു മണിയോടെയാണ് പെണ്‍കുട്ടിയെ പോകാന്‍ അനുവദിച്ചത്. പെണ്‍കുട്ടി അപ്പോള്‍ തന്നെ പൊലീസില്‍ പരാതി നല്‍കി.
പിറ്റേന്നു രാവിലെ പെണ്‍കുട്ടി പിതാവിനൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് മനസ്സിലായത്. ഇത് ചോദ്യം ചെയ്തതോടെ, ഉദ്യോഗസ്ഥര്‍ ഇവരെ പരിഹസിക്കുകയായിരുന്നു. പൊലീസ് സ്‌റ്റേഷനില്‍ നിന്നു മടങ്ങവെ പെണ്‍കുട്ടിയും അച്ഛനും രണ്ട് പ്രതികളെ വഴിയില്‍ വെച്ച് കാണുകയും ഓടിച്ചിട്ട് പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
india
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്‍ഹാസന്‍

കര്‍ണാടകയില്‍ കമല്‍ഹാസന്‍ ചിത്രമായ തഗ് ലൈഫിന്റെ റിലീസിന് വിലക്ക്. കന്നഡയെ കുറിച്ചുള്ള കമല്‍ഹാസന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് കര്‍ണാടക ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വിലക്കിയിരിക്കുന്നത്. തെറ്റ് ചെയ്താലേ തിരുത്താറുള്ളൂവെന്നും അതിനാല്‍ തന്നെ താന്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിലക്കിന് ശേഷം കമല്‍ഹാസന്‍ പ്രതികരിച്ചു. മുന്‍പും തനിക്ക് ഇത്തരം പല ഭീഷണികള്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തഗ് ലൈഫ് സിനിമയുടെ ചെന്നൈയിലെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് കമല്‍ഹാസന്‍ കന്നഡ ഭാഷയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. കന്നഡ തമിഴില്‍ നിന്നാണ് രൂപം കൊണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനെതിരെ പിന്നീട് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തി.
കന്നഡയുമായി ബന്ധപ്പെട്ട കമല്‍ഹാസന്റെ പരാമര്‍ശങ്ങള്‍ കര്‍ണാടകയിലാകെ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ആള്‍ക്കൂട്ടം തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ പരാമര്‍ശങ്ങള്‍ തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക രക്ഷണ വേദികെ ഔദ്യോഗികമായി പരാതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
kerala
‘ഇടത് സ്ഥാനാര്‍ത്ഥിയുടെ വലിപ്പമൊക്കെ വോട്ടെണ്ണി കഴിയുമ്പോള്‍ അറിയാം’: പി.വി അന്‍വര്‍

നിലമ്പൂർ: ഇടതു സ്ഥാനാർത്ഥി ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് പി.വി. അൻവർ. മത്സരത്തിന്റെ കടുപ്പവും സ്ഥാനാര്‍ഥിയുടെ വലുപ്പവും എൽ.ഡി.എഫ് രാഷ്ട്രീയത്തിന്റെ വലുപ്പവുമൊക്കെ 23ാം തിയതി വോട്ടെണ്ണുമ്പോഴാണ് അറിയുകയെന്നും അതുവരെ എല്ലാവരും സമന്‍മാരല്ലെ എന്നും പി.വി അന്‍വര്‍ ചോദിച്ചു.
താൻ ഉയർത്തിക്കൊണ്ടുവന്ന പിണറായി വിരുദ്ധവികാരം നാട്ടിൽ ഉണ്ട്. ജനങ്ങളുടെ മനസല്ലേ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. ആ മനസ് എന്താണെന്നത് 23ാം തിയതി അറിയാം. ആ മനസ് ഞാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പിണറായിസത്തിന് എതിരാണ്.
എം. സ്വരാജിന് മത്സരിക്കുന്നതിന് എന്താ കുഴപ്പം? എത്ര ശക്തിയുണ്ട് എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം. ഓരോ ദിവസത്തെയും മനുഷ്യനെ നിത്യജീവിതത്തിൽ ബാധിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുപ്പ് ദിവസം ആളുകളുടെ മനസിനെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Health
2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായി: മന്ത്രി വീണാ ജോർജ്
രോഗിയെ വരും ദിവസങ്ങളിൽ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

മലപ്പുറം ജില്ലയില്‍ വളാഞ്ചേരി മുനിസിപ്പാലിറ്റി ഏരിയയില്‍ കണ്ടെത്തിയ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ 2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യ സൂചകങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 12 ദിവസമായി രോഗി വെന്റിലേറ്ററിന്റെ സഹായം കൂടാതെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. ഇപ്പോള്‍ പൂര്‍ണമായും അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്, ഒരു ശ്വസന സഹായിയുടെ ആവശ്യമില്ല.
ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ഓക്സിജന്‍ സാച്ചുറേഷന്‍ തുടങ്ങിയ അടിസ്ഥാന സൂചകങ്ങള്‍ എല്ലാം സാധാരണ നിലയിലാണ്. കരള്‍, വൃക്കകള്‍ തുടങ്ങിയ ആന്തരിക അവയവങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു. രോഗി ബോധത്തിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പതിയെ മെച്ചപ്പെടുന്നതായിട്ടാണ് കാണുന്നത്. ചിലപ്പോഴെങ്കിലും കണ്ണുകള്‍ ചലിപ്പിക്കുന്നുണ്ട്, രണ്ട് ദിവസമായി താടിയെല്ലുകള്‍ ചലിപ്പിക്കുകയും വേദനയോട് ചെറിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. തുടര്‍ എംആര്‍ഐ പരിശോധനകളില്‍ അണുബാധ കാരണം തലച്ചോറില്‍ ഉണ്ടായ പരിക്കുകള്‍ ഭേദമായി വരുന്നതായി കാണുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കൂടുതല്‍ വ്യാപനമില്ലാതെ രോഗബാധ കെട്ടടങ്ങും എന്ന് കരുതുന്നു. ആദ്യ അണുബാധ കണ്ടെത്തിക്കഴിഞ്ഞ് ഒരു പൂര്‍ണമായ ഇന്‍കുബേഷന്‍ പീരീഡ് (ആദ്യ രോഗിയില്‍ നിന്നും മറ്റൊരാള്‍ക്ക് അണുബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രകടമാക്കാന്‍ എടുക്കുന്ന പരമാവധി സമയം) പിന്നിട്ടു കഴിഞ്ഞു. എങ്കിലും കോള്‍ സെന്ററും മറ്റ് സൗകര്യങ്ങളും കുറച്ച് നാള്‍ കൂടി തുടരേണ്ടി വരും.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
kerala3 days ago
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി
-
Cricket3 days ago
ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന് സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ
-
kerala3 days ago
‘ഐഐടികളിലും കേന്ദ്ര സര്‍വകലാശാലകളിലും ദലിത് ഒബിസി വിഭാഗങ്ങള്‍ മനപ്പൂര്‍വം അയോഗ്യരാക്കപ്പെടുന്നു’; രാഹുല്‍ ഗാന്ധി
-
kerala3 days ago
തളിപറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിച്ചില്‍; പ്രതിഷേധവുമായി നാട്ടുകാര്‍
-
kerala3 days ago
വീട്ടില്‍ നിന്നും പരീക്ഷയ്ക്കിറങ്ങി; ഇടപ്പള്ളിയില്‍ 13 വയസുകാരനെ കാണാതായി
-
kerala3 days ago
വാട്ട്സ്ആപ്പ് ചാറ്റുകള്‍ക്ക് കാര്യമായ തെളിവ് നല്‍കാനാവില്ല: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട 5 കൊലപാതക കേസുകളില്‍ കോടതി