Connect with us

More

കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ പരിസ്ഥിതിക്ക് ഭീഷണി; വിദ്യാര്‍ത്ഥികള്‍ കോടതിയില്‍

Published

on

 

പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ പിടിച്ചിടുന്ന വാഹനങ്ങള്‍ പരിസ്ഥിതിക്കും ഭീഷണിയാകുന്നു. തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങള്‍ മൂലമുണ്ടാകുന്ന പൊതുനഷ്ടം ഇല്ലാതാക്കാന്‍ കുട്ടികള്‍ പൊതുതാല്‍പര്യ ഹരജി നല്‍കി.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ കേസുകളില്‍ പെട്ട് കെട്ടി ക്കിടക്കുന്ന വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നത് മൂലം പൊതുനഷ്ടം ഉണ്ടാകുന്നുവെന്ന സര്‍വേ പ്രകാരം കോടതി ഇടപെടണമെന്നു കാണിച്ച് പെരിങ്ങോം വയക്കര പഞ്ചായത്തിലെ തവിടിശേരി ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് കോടതിയിലെത്തിയത്. ഖജനാവിന് കോടികളുടെ നഷ്ടം സംഭവിക്കുന്ന ഇത്തരം അവസ്ഥ പരിഹരിക്കാന്‍ കോടതി ഇടപെടണമെന്നു കാണിച്ച് ഹൈക്കോടതിയിലാണ് പൊതുതാത്പര്യ ഹരജി നല്‍കിയത്. ഹൈക്കോടതി ഹരജി ഫയലില്‍ സ്വീകരിച്ചു. സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ഥിനികളായ ഇ. വിസ്മയ, കെ.പി അനുപ്രിയ, ആറാം തരം വിദ്യാര്‍ഥിനി സി.അനുശ്രീ, അഞ്ചാം തരത്തിലെ കെ.ജിനനാഥ്, എം.അഞ്ജലി എന്നിവരാണ് സര്‍വേ നടത്തി കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
വാഹന വ്യവഹാരങ്ങളില്‍ പെട്ട് ഒടുങ്ങുന്ന ധാതു സമ്പത്ത് എന്ന വിഷയത്തിലാണ് കുട്ടികള്‍ സര്‍വേ നടത്തിയത്. പൊലീസ് പിടികൂടുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാകാന്‍ വൈകുന്നതും, ലേല നടപടികള്‍ വര്‍ഷങ്ങളുടെ ഇടവേളകളില്‍ മാത്രം നടക്കുന്നതും കാരണം സ്‌റ്റേഷന്‍ വളപ്പുകള്‍ വാഹനങ്ങളുടെ ശവപ്പറമ്പുകളായി മാറുകയാണ്. മോഷണം, കള്ളക്കടത്ത്, അബ്കാരി കുറ്റകൃത്യങ്ങള്‍, അപകടങ്ങള്‍, മതിയായ രേഖകളില്ലാതെ വാഹനമോടിക്കല്‍, മണല്‍ കടത്ത് എന്നിവയാണ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുന്നതിന് ഇടയാക്കുന്നത്. നശിക്കുന്ന വാഹനങ്ങളുടെ ഇരുമ്പോ മറ്റേതെങ്കിലും ഭാഗങ്ങളോ ഒരു തരത്തിലുള്ള പുനരുപയോഗ സാധ്യത ഇല്ലാത്തതും ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും പഠനത്തിലൂടെ കുട്ടികള്‍ കണ്ടെത്തി. 2011 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ വിവിധ സ്‌റ്റേഷനുകളില്‍ പിടിയിലായ ടാറ്റ 407, മഹീന്ദ്ര മിനി ലോറി എന്നിവയുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ സര്‍വേ നടത്തിയത്.
കേരളത്തില്‍ ഒരു വര്‍ഷം കൊണ്ട് പുനരുപയോഗ സാധ്യതയില്ലാത്ത വിധം 1808.1 ടണ്‍ ഇരുമ്പ് സമ്പത്താണ് നശിക്കുന്നതെന്ന് പഠനത്തിലൂടെ ഇവര്‍ കണ്ടെത്തി. പൊളിച്ച് വില്‍ക്കുന്ന വാഹനങ്ങളുടെ ഇരുമ്പ് ഭാഗങ്ങള്‍ക്ക് ഇന്നത്തെ കമ്പോള വില കി.ഗ്രാമിന് 19 രൂപയാണ്. ഇതുപ്രകാരം 3,43,53,900 രൂപയുടെ ഇരുമ്പ് പ്രതി വര്‍ഷം സര്‍വേക്കെടുത്ത കാറ്റഗറിയിലുള്ള വാഹനങ്ങള്‍ കൊണ്ടു മാത്രം നശിക്കുന്നു. അധ്യാപകനായ കെ.സി. സതീശന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ ഗവേഷണം നടത്തിയത്.
പരിചയ സമ്പന്നരായ െ്രെഡവര്‍മാര്‍, മെക്കാനിക്കുകള്‍, വാഹന ബോഡി നിര്‍മ്മാതാക്കള്‍, സര്‍വീസ് എഞ്ചിനിയര്‍മാര്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍, കെമിസ്റ്റ് എന്നിവരുമായി നേരിട്ട് നടത്തിയ അഭിമുഖത്തിലൂടെയാണ് പ്രൊജക്ടിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എന്നിവര്‍ക്കും പ്രൊജക്ട് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ വിദ്യാര്‍ഥികള്‍ക്കു പുറമേ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, പെരിങ്ങോം വയക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രകാശ്, മുഖ്യാധ്യാപിക സവിത, അധ്യാപകരായ കെ.സി. സതീശന്‍, പ്രസന്നകുമാര്‍, സ്റ്റാഫ് സെക്രട്ടറി വേണുഗോപാല്‍, പിടിഎ പ്രസിഡന്റ് കെ.പി. ദിനേഷ് പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു’: ആസിഫ് അലി

Published

on

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ആസിഫ് അലി. സിനിമയെ സിനിമയായി കാണണമെന്നും അത് എന്റര്‍ടൈന്‍മെന്റിനുള്ളതാണെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. സിനിമയെ സിനിമയായി തന്നെ കാണുക. സിനിമയെ സിനിമയായി കാണണം, നേരിട്ട് അഭിപ്രായംപറയാന്‍ ധൈര്യമില്ലാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുന്നുവെന്നും ആസിഫ് അലി വ്യക്തമാക്കി.

ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്നും സാങ്കല്പികമാണെന്നും എഴുതിക്കാണിക്കാറുണ്ട്. സിനിമ എന്റര്‍ടൈന്‍മെന്റിന് വേണ്ടിയുള്ളതാണ് എന്നും താരം പറഞ്ഞു. അതിനെ അങ്ങനെതന്നെ കാണുക. അല്ലാത്തവരും ഉണ്ടായിരിക്കാം, എന്റെ അഭിപ്രായം ആ രണ്ടര- മൂന്ന് മണിക്കൂര്‍ എന്റര്‍ടൈന്‍മെന്റ് ആയി കാണുക.

സിനിമയുടെ ഇന്‍ഫ്ലുവെന്‍സ് എത്രമാത്രം വേണമെന്ന് തീരുമാനിക്കാന്‍ കഴിയുന്നത് നമുക്കാണ്. അത് നമ്മുടെ കയ്യിലായിരിക്കണം. സോഷ്യല്‍ മീഡിയയുടെ അതിപ്രസരമെന്ന് പറയില്ലേ, വീട്ടുകാരുടെയോ കൂട്ടുകാരുടെയോ കൂടെയിരുന്ന് വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ എഴുതി വിടുന്ന കുറച്ച് വാക്കുകളും കമന്റുകളും ഒരുപാട് വലിയ പ്രശ്നങ്ങളിലേക്ക് പോകും. അതൊക്കെ നമ്മള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതാണ്. സിനിമയെ സിനിമയായി തന്നെ കാണുക.

അതാണ് നമ്മള്‍ ഇപ്പോഴും ആഗ്രഹിക്കുന്നതും. സോഷ്യല്‍ മീഡിയക്ക് ലാലേട്ടനെന്നോ ഞാനെന്നോ നിങ്ങളെന്നോ ഇല്ല. നേരിട്ട് അഭിപ്രായം പറയാന്‍ കഴിയാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ, അതാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. ആവശ്യമില്ലാത്ത വ്യാഖ്യാനങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കുക. ന്യായം ആരുടെ ഭാഗത്താണോ അവിടെ നിന്നാണ് നമുക്ക് ശീലം. ഞാനും ന്യായത്തിന്റെ ഭാഗത്ത്,’ ആസിഫ് അലി പറയുന്നു.

Continue Reading

kerala

സ്‌കൂട്ടര്‍ കിണറിലേക്ക് മറിഞ്ഞ് ബാപ്പയും മകനും മരിച്ചു; അപകടം പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍

രാവിലെ 10 മണിയോടെയാണ് അപകടം

Published

on

കോട്ടയ്ക്കൽ:  മാറാക്കരയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റിൽ വീണ് പിതാവും മകനും മരിച്ചു. കുന്നത്തുപടിയൻ ഹുസൈൻ (65) മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് അപകടം. പെരുന്നാൾ നമസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്കു പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് വീഴുകയായിരുന്നു.

Continue Reading

kerala

‘സുപ്രിയ മേനോന്‍ അര്‍ബന്‍ നക്‌സല്‍, മല്ലിക സുകുമാരന്‍ മരുമകളെ നിലയ്ക്ക് നിര്‍ത്തണം’: പൃഥ്വിരാജിന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ച് ബി. ഗോപാലകൃഷ്ണന്‍

Published

on

തിരുവനന്തപുരം: എമ്പുരാന്‍ സിനിമാ വിവാദങ്ങള്‍ക്കിടെ സംവിധായകന്‍ പൃഥ്വിരാജിന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. പൃഥ്വിരാജിന്റെ ഭാര്യ അര്‍ബന്‍ നക്‌സല്‍ ആണെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. മല്ലികാ സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

‘മേജര്‍ രവി ഒന്ന് ആലോചിക്കണം എന്നാണ് മല്ലികാ സുകുമാരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് ശരിയാണോയെന്ന് ആലോചിക്കണം എന്നാണ് പറയുന്നത്. മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്ത മല്ലിക സുകുമാരനോട് ബിജെപിക്ക് പറയാനുള്ളത് നിങ്ങളുടെ വീട്ടില്‍ ഒരാളുണ്ടല്ലോ. മല്ലിക സുകുമാരന്റെ മരുമകള്‍. അര്‍ബന്‍ നെക്‌സല്‍. തരത്തില്‍ കളിക്കെടായെന്നാണ് ആ അര്‍ബന്‍ നെക്‌സല്‍ നേരത്തെ പറഞ്ഞത്. ആദ്യം അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് മല്ലിക സുകുമാരന്‍ ശ്രമിക്കേണ്ടത് എന്നാണ് ആദ്യം പറയാനുള്ളത്’, ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

എമ്പുരാൻ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ പൃഥ്വിരാജിനെതിരെ നടക്കുന്ന വിമർശനങ്ങളില്‍ പ്രതികരിച്ച് മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിപ്പുമായി എത്തിയിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമടക്കം സിനിമയുടെ ഭാഗമായവരെല്ലാം പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. തുടര്‍ച്ചയായ സംഘപരിവാര്‍ ആക്രമണത്തിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്.

Continue Reading

Trending