Connect with us

Culture

രോഗക്കിടക്കയില്‍ നിന്ന് അരങ്ങിലേക്ക് പാര്‍വ്വതിക്ക് വിജയത്തിന്റെ ‘ഡബിള്‍ബെല്‍’

Published

on

ചിക്കന്‍പോക്‌സിന്റെ പാടുകള്‍ ചായം തേച്ച് മറച്ചിട്ടുണ്ട്. ജനറല്‍ ആസ്പത്രിയില്‍ നിന്നും സൂചിയെടുത്ത വേദന അസഹ്യം. രോഗത്തിന്റെ കാഠിന്യം ആ മുഖത്ത് നിന്നും വായിച്ചെടുക്കാം. കുച്ചുപുടിക്ക് വേണ്ടി അണിഞ്ഞൊരുങ്ങിയ ശേഷം അമ്മയുടെ മടിയില്‍ തലചായ്ച്ചുറങ്ങി. അതിനിടയില്‍ മത്സരത്തിന്റെ അവസാന ക്ലസ്റ്റര്‍ അനൗണ്‍സ് വന്നു. പങ്കെടുക്കേണ്ടവരില്‍ ഒരാള്‍ അസുഖക്കാരി പാര്‍വ്വതിയാണ്. അമ്മ ബിന്ദുവിന്റെ അനുഗ്രഹം വാങ്ങി നേരെ അരങ്ങിലേക്ക്. പിന്നീടവള്‍ വേദിയില്‍ തീര്‍ത്തത് വിജയത്തിന്റെ നൃത്ത ഗോപുരമായിരുന്നു.

കാസര്‍ക്കോട് മുഴക്കോത്തെ ഉണ്ണികൃഷ്ണന്‍- ബിന്ദു ദമ്പതികളുടെ മകളാണ് കയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി പാര്‍വ്വതി കൃഷ്ണന്‍. അച്ഛനും അമ്മയും കാസര്‍ക്കോട് – പയ്യന്നൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സിലെ കണ്ടക്ടര്‍മാരണ്. ഇവരുടെ തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്. രക്ഷിതാക്കളുടെ വരുമാനം പാര്‍വ്വതിയുടെ നൃത്ത സ്വപ്‌നങ്ങള്‍ക്ക് പല ഘട്ടങ്ങളിലും പ്രയാസം തീര്‍ത്തിരുന്നു. ഇതു കണ്ടറിഞ്ഞ് അവള്‍ ചിലങ്കയൂരാന്‍ ശ്രമിച്ചതാണ്. കലയോടുള്ള താല്‍പര്യം അതിനനുവദിച്ചില്ല. കടം വാങ്ങിയും ഉള്ളത് വിറ്റുപെറുക്കിയും ഈ കൊച്ചുമിടുക്കിയുടെ സ്വപ്‌നങ്ങള്‍ക്ക് ഉണ്ണിയും ബിന്ദുവും ചിറക് മുളപ്പിച്ചു.

ഇന്നലെ ഹൈസ്‌കൂള്‍ വിഭാഗം കുച്ചുപുടിയിലും ശനിയാഴ്ച ഭരതനാട്ട്യത്തിലും വിജയത്തിന്റെ വളയം പിടിച്ചത് ബസ് കണ്ടക്ടര്‍ ദമ്പതികളുടെ മകളായ പാര്‍വ്വതി തന്നെയാണ്. ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നാടോടി നൃത്തത്തില്‍ കൂടി പാര്‍വ്വതി പങ്കെടുത്തിരുന്നുവെങ്കിലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ വര്‍ഷം യുപി വിഭാഗം ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനവും നാടോടി നൃത്തത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. ഏക സഹോദരന്‍ അതുല്‍ കൃഷ്ണ മുമ്പ് നാടകത്തിലും മോണോ ആക്ടിലും സംസ്ഥാന തലത്തില്‍ മത്സരിച്ചിരുന്നു.

ഒരു നൃത്തയിനം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിക്കാന്‍ ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും ചെലവു വരും. പാര്‍വ്വതി രണ്ട് നൃത്ത ഇനങ്ങളിലാണ് ഇത്തവണ മത്സരിച്ചത്. രണ്ടു ലക്ഷത്തോളം രൂപ ചെലവ് വന്നു. സുഹൃത്തുക്കളുടെ സഹായവും ചിട്ടി പിടിച്ചുമാണ് ഇത്തവണ ആ സ്വപ്‌നം രക്ഷിതാക്കള്‍ യാഥാര്‍ത്ഥ്യമാക്കിയത്. അടുത്ത വര്‍ഷം എന്ത് എന്ന ചോദ്യം മുന്നില്‍ കിടക്കുന്നുണ്ടെങ്കിലും മുകളില്‍ ദൈവമുണ്ടെന്ന് പ്രതീക്ഷയിലാണ് ഈ കുടുംബം. ആത്മവിശ്വാസത്തിന്റെ ഡബിള്‍ബെല്ലടിച്ച് അച്ഛനും അമ്മയും കൂടെ നില്‍ക്കുമ്പോള്‍ വിജയത്തിന്റെ വളയം പിടിച്ച് പാര്‍വ്വതി സ്വപ്‌ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്.

ഇഞ്ചോടിഞ്ച്; വിട്ടുകൊടുക്കാതെ കോഴിക്കോട്

തൃശൂര്‍: കലോത്സവം രണ്ടാംദിനം പിന്നിടുമ്പോള്‍ 322 പോയിന്റോടെ നേരിയ മുന്‍തൂക്കവുമായി കോഴിക്കോട് ജില്ല. രണ്ടാം സ്ഥാനത്തുള്ള പാലക്കാടും കണ്ണൂരും 319 പോയിന്റുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 313 പോയിന്റുമായി ആതിഥേയരായ തൃശൂരാണ് മൂന്നാം സ്ഥാനത്ത്. നീര്‍മാതളത്തിലും നീലകുറിഞ്ഞിയിലുമടക്കം പതിനായിരങ്ങള്‍ ഇന്നലെ കലയുടെ സുഗന്ധം നുകരാനെത്തി.

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending