Culture
നശിപ്പിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ക്കൊരിക്കലും താജമഹല്‍ തിരിച്ചെടുക്കാന്‍ സാധിക്കില്ല; സുപ്രീംകോടതി

ദില്ലി: നശിപ്പിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ക്കൊരിക്കലും താജമഹല്‍ തിരിച്ചെടുക്കാന്‍ സാധിക്കില്ലയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി. താജ്മഹലിന് ഇന്ത്യയുടെ സംസ്‌കാരവുമായോ പൈതൃകവുമായോ യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് വിവാദത്തിലകപ്പെട്ട യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ സൂപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം. താജ്മഹലിന് സമീപം മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗിന്റെ നിര്‍മാണജോലികള്‍ തുടരുന്നതിനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഹര്‍ജി നിരസിച്ച്‌കൊണ്ടാണ് കോടതി താജ്മഹല്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചത്.
താജ്മഹലില്‍ നിന്നും 500 മീറ്റര്‍ അകലെ വാഹനമോടിക്കുന്നതിനുള്ള നിരോധനം തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ആഗ്രയില്‍ മലിനീകരണതോത് കൂടുതലാണ്. താജ്മഹല്‍ സംരക്ഷണത്തിന് പ്രത്യേകമായ പദ്ധതികള്‍ സര്‍ക്കാരിന് ഇല്ലാത്തതാണ് എല്ലാ പ്രശ്‌നത്തിനും കാരണമെന്ന് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചു.
പാര്‍ക്കിങ്ങ് സ്ഥലം ഒന്നര കിലോമീറ്റര്‍ അകലെ ആയാലെന്താ, വിദേശസഞ്ചാരികളുടെ സൌകര്യമാണ് നോക്കുന്നതെങ്കില്‍ അവര്‍ക്ക് നടക്കാനിഷ്ടമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.
ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളുടെ മുഖ്യആകര്‍ഷണങ്ങളിലൊന്നായ താജ്മഹലിനെ തള്ളുന്ന നിലപാട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതിന് മുന്‍പും സ്വീകരിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ ബ്രോഷര്‍ പുറത്തിറക്കിയപ്പോള്‍ താജ്മഹലിനെ ഒഴിവാക്കിയതും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിവാദത്തിലകപ്പെടുത്തിയിരുന്നു.
ഉത്തര്‍പ്രദേശില്‍ വരുന്ന സഞ്ചാരികള്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ നിന്നാണ് ലോകാത്ഭുതമായ താജ്മഹലിനെ സര്‍ക്കാര്‍ ഒഴിവാക്കി കൊണ്ട് ടൂറിസം മന്ത്രി റിതാ ബഹുഗുണ പുറത്തിറക്കിയ ലഘുലേഖയില്‍ യോഗി ആദിത്യനാഥ് പ്രധാനപുരോഹിതനായ ഗോരഖ്പൂരിലെ ക്ഷേത്രം സഹിതം ഉള്‍പ്പെടുത്തിയിരുന്നു.
താജ്്മഹല്‍ വിവാദസ്ഥലത്താണ് സ്ഥിതി ചെയ്യുന്നതെന്നും ശിവക്ഷേത്രം നിന്നിടത്താണ് താജ്്മഹല്‍ നിര്‍മിച്ചതെന്നുമുള്ള യു.പിയിലെ ബി.ജെ.പിയുടെ ഔദ്യോഗികവക്താവ് അനില സിങ്ങിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ താജ്മഹലിന്റെ സംരക്ഷണത്തിന് പണം അനുവദിക്കാതിരുന്നതും നേരത്തേ വിവാദമായിരുന്നു. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതിരൂപമല്ലെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വാദം.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
kerala3 days ago
സംസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും
-
kerala3 days ago
നീലഗിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ രണ്ടു ദിവസത്തേക്ക് അടച്ചു
-
india3 days ago
പ്രസവാവധി ഭരണഘടനാപരമായ അവകാശമാണ; സുപ്രീം കോടതി വിധി
-
india3 days ago
ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍
-
kerala3 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്