kerala
ജസീന്ത ആര്‍ഡന്‍, ന്യൂസിലന്റിന്റെ ഓരോ അണുവിലും ഹൃദയം പതിപ്പിച്ച സ്ത്രീ നന്മ ; മുനവറലി തങ്ങള്‍
സമാധാന കാംക്ഷികള്‍ക്കും മനുഷ്യ സ്‌നേഹികള്‍ക്കും ആ പേര് നല്‍കുന്ന ഊര്‍ജം വലുതാണെന്ന് തങ്ങള്‍ പറഞ്ഞു. ഭീകരാക്രമണം, കോവിഡ് പകര്‍ച്ച വ്യാധി, അഗ്നി പര്‍വത സ്‌ഫോടനം, സാമ്പത്തിക ഞെരുക്കം തുടങ്ങിയവയെല്ലാം ജസീന്ത വിജയകരമായി നേരിട്ട രീതിയെ തങ്ങള്‍ പ്രശംസിച്ചു

മലപ്പുറം: ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയതില്‍ അഭിവാദ്യം അര്‍പ്പിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍. സമാധാന കാംക്ഷികള്‍ക്കും മനുഷ്യ സ്‌നേഹികള്‍ക്കും ആ പേര് നല്‍കുന്ന ഊര്‍ജം വലുതാണെന്ന് തങ്ങള്‍ പറഞ്ഞു. ഭീകരാക്രമണം, കോവിഡ് പകര്‍ച്ച വ്യാധി, അഗ്നി പര്‍വത സ്‌ഫോടനം, സാമ്പത്തിക ഞെരുക്കം തുടങ്ങിയവയെല്ലാം ജസീന്ത വിജയകരമായി നേരിട്ട രീതിയെ തങ്ങള്‍ പ്രശംസിച്ചു.
സയ്യിദ് മുനവറലി തങ്ങളുടെ ഫെയ്‌സ്ബുക് കുറിപ്പ് മുഴുവന്‍ വായിക്കാം:
ജസീന്ത ആര്‍ഡന്‍;
ലോകത്തെ സമാധാനകാംക്ഷികള്‍ക്കും മനുഷ്യ സ്‌നേഹികള്‍ക്കും ആ പേര് നല്‍കുന്ന ഊര്‍ജ്ജം വലുതാണ്. വംശീയ ഫാഷിസത്തിന്റെയും അധികാര, സാമ്പത്തിക കിടമത്സരങ്ങളുടേയും ഈ കാലത്ത് പ്രത്യേകിച്ചും.
ന്യൂസിലാന്‍ഡ് എന്ന രാജ്യത്തിന്റെ ഓരോ അണുവിലും തന്റെ ഹൃദയം പതിപ്പിച്ച, ഒരു ഭരണാധികാരിക്കു വേണ്ട മനുഷ്യകാരുണ്യത്തിന്റെയും അലിവിന്റെയും ഉത്സാഹത്തിന്റെയും സ്ത്രീ നന്മയാണത്. ലോകത്തെ വിസ്മയിപ്പിച്ച ലേബര്‍ പാര്‍ട്ടിയുടെ ഈ ഭരണത്തുടര്‍ച്ചയെ അക്ഷരംപ്രതി അര്‍ഹതക്കുള്ള അംഗീകാരമെന്ന് ലോകം വാഴ്ത്തുന്നതിന്റെ കാരണവും ജസിന്ത ആന്‍ഡേണ്‍ എന്ന ഭരണാധികാരിയുടെ വ്യക്തിപ്രഭാവമാണ്.
ഭീകരാക്രമണത്തില്‍ രാജ്യം തന്നെ പതറിയപ്പോള്‍, ഇരയാക്കപ്പെട്ട ന്യൂനപക്ഷ സമൂഹത്തിന്റെ വേദനയെ സ്വന്തം വേദനയായി തിരിച്ചറിയുകയും അവരേയും രാജ്യത്തേയും ചേര്‍ത്തു പിടിക്കുകയും ചെയ്തു ആ മനുഷ്യ സ്‌നേഹി. അഗ്‌നി പര്‍വ്വത സ്‌ഫോടനം, കോവിഡ് പകര്‍ച്ച വ്യാധി, സാമ്പത്തിക ഞെരുക്കം തുടങ്ങിയ പ്രതിസന്ധികളെല്ലാം എത്ര ഫലപ്രദമായിട്ടാണ് അവര്‍ അതിജീവിച്ചത്. അന്‍പതു ശതമാനത്തിലധികം വോട്ടു നേടി ലോകം ദര്‍ശിച്ച ഈ പുതുയുഗത്തിലെ ഏറ്റവും മികച്ച ഭരണാധികാരി വീണ്ടും ന്യൂസിലാന്‍ഡ് ജനതയെ പ്രതിനിധീകരിക്കുന്നതില്‍ ഒട്ടും അത്ഭുതത്തിന് ഇടമില്ല.
പ്രോഗ്രസ്സീവ് ഇന്റര്‍നാഷണലും ജീവിക്കാനായി സമരം ചെയ്യുന്ന ലോകങ്ങുമുള്ള പൗര/ജനസമൂഹവും മനുഷ്യ സ്‌നേഹികളും ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്ത് നിന്നുപോലും ഈ ഭരണാധികാരിയുടെ രണ്ടാമൂഴത്തെ സന്തോഷത്തോടെ അഭിവാദനം ചെയ്യുന്നു.
അഭിവാദ്യങ്ങള്‍..
https://www.facebook.com/sayyidmunavvaralishihab/posts/3632570100116162
kerala
തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്‍കി കേരളം; സംസ്‌കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ തെന്നലയ്ക്ക് അന്തിമോപചാരമാര്‍പ്പിച്ചു.
ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ കെപിസിസി ആസ്ഥാനത്തേക്ക് എത്തി അന്തിമോപചാരമര്‍പ്പിച്ചു. പുതുതലമുറ മാതൃകയാക്കേണ്ട നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നെട്ടയത്തെ വീട്ടിലും കെപിസിസി ഓഫീസിലുമായി നേതാക്കള്‍ അടക്കം ആയിരങ്ങളാണ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.
kerala
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടേതാണ് പരാതി

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും എതിരെ തട്ടിക്കൊണ്ട് പോവല്‍ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി.
കവടിയാറില്‍ ഒ ബൈ ഓസി എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നല്‍കിയത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് പരാതി. ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെന്ന് കാട്ടി ജീവനക്കാര്‍ക്ക് എതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്ന പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
സ്ഥാനത്തില്‍ നിന്നും പണം നഷ്ടപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ ജീവനക്കാരുമായി കൃഷ്ണ കുമാറും ദിയയും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം എട്ട് ലക്ഷം രൂപ നല്‍കി. ബാക്കി പിന്നീട് നല്‍കാമെന്നായിരുന്നു ജീവനക്കാരികളും അവരുടെ ബന്ധുക്കളും അറിയിച്ചത്.
kerala
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
തൃശൂർ മുണ്ടൂരിലെ വീട്ടിൽ നാളെ വൈകിട്ട് നാല് മണി മുതലാണ് പൊതുദർശനം

തമിഴ്നാട്ടിലെ വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച. തൃശൂർ മുണ്ടൂർ പരികർമ്മല മാതാ പള്ളിയിലാണ് സംസ്കാരം. അപകടത്തിൽ പരുക്കേറ്റ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷൈൻ ടോം ചാക്കോയെയും അമ്മയെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സിനിമ പ്രവർത്തകരും സന്ദർശിച്ചു.
തൃശൂർ മുണ്ടൂരിലെ വീട്ടിൽ നാളെ വൈകിട്ട് നാല് മണി മുതലാണ് പൊതുദർശനം. മുണ്ടൂർ പരികർമ്മല മാതാ പള്ളിയിൽ തിങ്കളാഴ്ച മൃതദ്ദേഹം സംസ്കരിക്കാനാണ് കുടുംബത്തിൻറെ തീരുമാനം.വിദേശത്തുള്ള ഷൈനിന്റെ സഹോദരിമാർ ഇന്ന് രാത്രിയോടെ നാട്ടിലെത്തും. സംസ്കാരത്തിനുശേഷം ഷൈൻ ടോമിന്റെയും അമ്മ മരിയയുടെയും ശസ്ത്രക്രിയ നടത്തും.
ഇരുവരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രിയിൽ സന്ദർശനം നടത്തിയ ശേഷം കേന്ദ്രമന്ത്രി സുരേഷ്ഗോപി പ്രതികരിച്ചു. കൈക്ക് പരുക്കേറ്റ ഷൈൻ ടോം ചാക്കോയും നടുവിന് പരിക്കേറ്റ അമ്മയും
തൃശൂരിലെ സൺ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala2 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
film1 day ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india1 day ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
kerala2 days ago
വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്ഷന്
-
india3 days ago
ആര്‍സിബി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണം; 47 പേര്‍ക്ക് പരിക്ക്
-
india3 days ago
രാജ്യത്തെ കോവിഡ് കേസുകള്‍ 4,866 ആയി ഉയര്‍ന്നു; മരിച്ചവരില്‍ 5 മാസം പ്രായമായ കുഞ്ഞും
-
india3 days ago
‘അതുല്യനായ നേതാവ്’; ഖാഇദെ മില്ലത്തിന്റെ ഖബറിടം സന്ദര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്