Connect with us

kerala

ജസീന്ത ആര്‍ഡന്‍, ന്യൂസിലന്റിന്റെ ഓരോ അണുവിലും ഹൃദയം പതിപ്പിച്ച സ്ത്രീ നന്മ ; മുനവറലി തങ്ങള്‍

സമാധാന കാംക്ഷികള്‍ക്കും മനുഷ്യ സ്‌നേഹികള്‍ക്കും ആ പേര് നല്‍കുന്ന ഊര്‍ജം വലുതാണെന്ന് തങ്ങള്‍ പറഞ്ഞു. ഭീകരാക്രമണം, കോവിഡ് പകര്‍ച്ച വ്യാധി, അഗ്നി പര്‍വത സ്‌ഫോടനം, സാമ്പത്തിക ഞെരുക്കം തുടങ്ങിയവയെല്ലാം ജസീന്ത വിജയകരമായി നേരിട്ട രീതിയെ തങ്ങള്‍ പ്രശംസിച്ചു

Published

on

മലപ്പുറം: ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയതില്‍ അഭിവാദ്യം അര്‍പ്പിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍. സമാധാന കാംക്ഷികള്‍ക്കും മനുഷ്യ സ്‌നേഹികള്‍ക്കും ആ പേര് നല്‍കുന്ന ഊര്‍ജം വലുതാണെന്ന് തങ്ങള്‍ പറഞ്ഞു. ഭീകരാക്രമണം, കോവിഡ് പകര്‍ച്ച വ്യാധി, അഗ്നി പര്‍വത സ്‌ഫോടനം, സാമ്പത്തിക ഞെരുക്കം തുടങ്ങിയവയെല്ലാം ജസീന്ത വിജയകരമായി നേരിട്ട രീതിയെ തങ്ങള്‍ പ്രശംസിച്ചു.

സയ്യിദ് മുനവറലി തങ്ങളുടെ ഫെയ്‌സ്ബുക് കുറിപ്പ് മുഴുവന്‍ വായിക്കാം:

ജസീന്ത ആര്‍ഡന്‍;
ലോകത്തെ സമാധാനകാംക്ഷികള്‍ക്കും മനുഷ്യ സ്‌നേഹികള്‍ക്കും ആ പേര് നല്‍കുന്ന ഊര്‍ജ്ജം വലുതാണ്. വംശീയ ഫാഷിസത്തിന്റെയും അധികാര, സാമ്പത്തിക കിടമത്സരങ്ങളുടേയും ഈ കാലത്ത് പ്രത്യേകിച്ചും.
ന്യൂസിലാന്‍ഡ് എന്ന രാജ്യത്തിന്റെ ഓരോ അണുവിലും തന്റെ ഹൃദയം പതിപ്പിച്ച, ഒരു ഭരണാധികാരിക്കു വേണ്ട മനുഷ്യകാരുണ്യത്തിന്റെയും അലിവിന്റെയും ഉത്സാഹത്തിന്റെയും സ്ത്രീ നന്മയാണത്. ലോകത്തെ വിസ്മയിപ്പിച്ച ലേബര്‍ പാര്‍ട്ടിയുടെ ഈ ഭരണത്തുടര്‍ച്ചയെ അക്ഷരംപ്രതി അര്‍ഹതക്കുള്ള അംഗീകാരമെന്ന് ലോകം വാഴ്ത്തുന്നതിന്റെ കാരണവും ജസിന്ത ആന്‍ഡേണ്‍ എന്ന ഭരണാധികാരിയുടെ വ്യക്തിപ്രഭാവമാണ്.
ഭീകരാക്രമണത്തില്‍ രാജ്യം തന്നെ പതറിയപ്പോള്‍, ഇരയാക്കപ്പെട്ട ന്യൂനപക്ഷ സമൂഹത്തിന്റെ വേദനയെ സ്വന്തം വേദനയായി തിരിച്ചറിയുകയും അവരേയും രാജ്യത്തേയും ചേര്‍ത്തു പിടിക്കുകയും ചെയ്തു ആ മനുഷ്യ സ്‌നേഹി. അഗ്‌നി പര്‍വ്വത സ്‌ഫോടനം, കോവിഡ് പകര്‍ച്ച വ്യാധി, സാമ്പത്തിക ഞെരുക്കം തുടങ്ങിയ പ്രതിസന്ധികളെല്ലാം എത്ര ഫലപ്രദമായിട്ടാണ് അവര്‍ അതിജീവിച്ചത്. അന്‍പതു ശതമാനത്തിലധികം വോട്ടു നേടി ലോകം ദര്‍ശിച്ച ഈ പുതുയുഗത്തിലെ ഏറ്റവും മികച്ച ഭരണാധികാരി വീണ്ടും ന്യൂസിലാന്‍ഡ് ജനതയെ പ്രതിനിധീകരിക്കുന്നതില്‍ ഒട്ടും അത്ഭുതത്തിന് ഇടമില്ല.
പ്രോഗ്രസ്സീവ് ഇന്റര്‍നാഷണലും ജീവിക്കാനായി സമരം ചെയ്യുന്ന ലോകങ്ങുമുള്ള പൗര/ജനസമൂഹവും മനുഷ്യ സ്‌നേഹികളും ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്ത് നിന്നുപോലും ഈ ഭരണാധികാരിയുടെ രണ്ടാമൂഴത്തെ സന്തോഷത്തോടെ അഭിവാദനം ചെയ്യുന്നു.
അഭിവാദ്യങ്ങള്‍..

https://www.facebook.com/sayyidmunavvaralishihab/posts/3632570100116162

kerala

‘ജലീലിന് പ്രത്യേക പ്രീവിലേജ് ഒന്നുമില്ല, കാണിച്ചത് ധിക്കാരം’; ക്ഷുഭിതനായി എ.എന്‍ ഷംസീര്‍

ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ജലീല്‍ കാണിച്ചത് ധിക്കാരം ആണെന്നും സ്പീക്കര്‍ പറഞ്ഞു.

Published

on

കെ ടി ജലീല്‍ എംഎല്‍എയോട് ക്ഷുഭിതനായി സ്പീക്കര്‍ എ എന്‍ ഷംസീര്‍. ആവശ്യപ്പെട്ടിട്ടും പ്രസംഗം നിര്‍ത്താത്തതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. വിയോജനക്കുറിപ്പ് തന്നവര്‍ വരെ സഹകരിച്ചെന്നും കെ ടി ജലീല്‍ ആ മര്യാദ കാണിച്ചില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും സഹകരിച്ചില്ലെന്നും ഷംസീര്‍ പറഞ്ഞു.

ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ജലീല്‍ കാണിച്ചത് ധിക്കാരം ആണെന്നും സ്പീക്കര്‍ പറഞ്ഞു. ജലീലിന് സഭയില്‍ പ്രത്യേക പ്രിവിലേജ് ഇല്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ സര്‍വകലാശാല വിഷയത്തിലുള്ള ചര്‍ച്ചയിലാണ് ജലീല്‍ പ്രസംഗം നിര്‍ത്താതെ തുടര്‍ന്നത്. ഇന്നലെ ആഡംബരമായി തോന്നിയത് ഇന്ന് ആവശ്യമായി തോന്നുന്നത് സ്വാഭാവികമാണെന്ന് സര്‍വകലാശാലയുടെ വിഷയത്തില്‍ ജലീല്‍ പറഞ്ഞു.

Continue Reading

kerala

കുറുക്കന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

ഇവരോടൊപ്പമുണ്ടായിരുന്ന ദേവകി, മജീദ് എന്നിവര്‍ക്കും കടിയേറ്റിരുന്നു

Published

on

പെരിന്തല്‍മണ്ണ തിരൂര്‍ക്കാട്ട് കുറുക്കന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ മരിച്ചു. അങ്ങാടിപ്പുറം തിരൂര്‍ക്കാട് ഇല്ലത്ത്പറമ്പ് കാളിയാണ് (65) മരിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് രാവിലെ തിരൂര്‍ക്കാട് ശിവക്ഷേത്രത്തിന് സമീപം വയലില്‍ വെച്ചാണ് കുറുക്കന്‍ കടിച്ചത്.

ഇവരുടൊപ്പമുണ്ടായിരുന്ന തിരൂര്‍ക്കാട് പുഴക്കല്‍ വാസുവിന്റെ ഭാര്യ ദേവകി (65), അരിപ്ര കിണറ്റിങ്ങത്തൊടി മജീദ് (58) എന്നിവര്‍ക്കും കടിയേറ്റിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമായിരുന്നില്ല.

അങ്ങാടിപ്പുറം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളായ കാളിക്കും ദേവകിക്കും ജോലിക്ക് പോകുന്ന സമയത്താണ് കടിയേറ്റത്. കാളിയുടെ മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റിരുന്നതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍നിന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചത്തെ ചികിത്സക്കു ശേഷം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ തുടര്‍ചികിത്സയില്‍ കഴിയവെയാണ് മരണം.

Continue Reading

kerala

വാളയാര്‍ കേസ്; സി.ബി.ഐയുടെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍

കേസില്‍ തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Published

on

വാളയാര്‍ കേസില്‍ സുപ്രധാന നീക്കവുമായി കുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തങ്ങളെ കൂടി പ്രതിചേര്‍ത്ത സിബിഐ നടപടിക്കെതിരെയാണ് ഹര്‍ജി നല്‍കിയത്. സിബിഐ കുറ്റപത്രം റദ്ദാക്കണമെന്നതാണ് കുട്ടികളുടെ മാതാപിതാക്കളുടെ പ്രധാന ആവശ്യം. കേസില്‍ തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സിബിഐയുടെ മറുപടിയ്ക്കായി ഏപ്രില്‍ ഒന്നിലേക്ക് മാറ്റി.

ഒന്നാം പ്രതി മക്കളുടെ മുന്നില്‍ വെച്ച് അമ്മയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയെന്നും കൊച്ചി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, കുട്ടികളുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും ഇത് സാധൂകരിക്കുന്ന തെളിവുകള്‍ സി ബി ഐ മുഖവിലയ്‌ക്കെടുത്തില്ല എന്നുമാണ് ഹര്‍ജിയിലെ പ്രധാന വാദം. ലൈംഗിക പീഡനത്തെത്തുടര്‍ന്നുണ്ടായ മാനസിക പീഡനമാണ് വാളയാര്‍ പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

2017 ല്‍ രണ്ട് മാസത്തിനുള്ളിലാണ് 13 ഉം 9 ഉം വയസ്സ് പ്രായമുള്ള സഹോദരികളെ വാളയാറിലെ വീടിനടുത്തുള്ള ഒരു ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. 2019 മാര്‍ച്ചില്‍, കേസ് സിബിഐക്ക് കൈമാറാന്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും പുനര്‍വിചാരണയ്ക്ക് ഉത്തരവിടുകയും ചെയ്തിരുന്നു.

Continue Reading

Trending