Connect with us

FOREIGN

സഊദിയുടെ റെസ്ക്യൂ ഓപ്പറേഷൻ വിജയകരം – ഇന്ത്യക്കാരെ ജിദ്ദ വഴി ഒഴിപ്പിക്കാൻ നീക്കം

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സൈനിക വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് സുഡാനിലുള്ള സഊദി പൗരന്മാരെയും സുഹൃദ് രാജ്യങ്ങളിലെ പൗരന്മാരെയും ഒഴിപ്പിക്കുന്ന നടപടി തുടരുന്നതായി സഊദി വിദേശ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രി വരെ മൂന്ന് കപ്പലുകളിലായി 158 പേരെ ജിദ്ദയിലെത്തിച്ചതായി മന്ത്രാലയം വെളിപ്പെടുത്തി. സഊദി പൗരന്മാർക്കൊപ്പം ചില രാജ്യങ്ങളിലെ പൗരന്മാരും കപ്പൽ വഴി ജിദ്ദയിൽ എത്തിയിട്ടുണ്ട്. ഇതിൽ ഇന്ത്യക്കാർ എത്ര പേരുണ്ടെന്ന് വ്യക്തമല്ല. 91 സഊദി പൗരന്മാരും 66 വിദേശികളുമാണ് കപ്പലുകളിൽ ജിദ്ദയിലെത്തിയത്. സഊദിയുടെ റെസ്ക്യൂ ഓപ്പറേഷൻ വിജയിച്ചതിൽ വിവിധ രാജ്യങ്ങൾ ഭരണകൂടത്തിന് അഭിനന്ദനങ്ങളറിയിച്ചു. യു എസ് പ്രസിഡണ്ട് ജോ ബൈഡനും സഊദിയുടെ നിർണ്ണായക ഇടപെടലിനെ പ്രശംസിച്ചു.

കൂടുതൽ പേരെ സുഡാൻ സൈന്യത്തിന്റെ സഹായത്തോടെ തന്നെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി മന്ത്രാലയം സൂചന നൽകി. വിദേശികളെ ഒഴിഞ്ഞുപോകാൻ അനുവദിക്കുമെന്ന് സുഡാൻ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സുഡാനിലെ വിമാനത്താവളങ്ങൾ താൽകാലികമായി തുറന്നു നൽകാൻ തയ്യാറാണെന്നും ഏറ്റുമുട്ടലിൽ ഒരു ഭാഗത്തുള്ള അർധസൈനികരായ റാപിഡ് സപ്പോർട്ട് ഫോഴ്‌സ് അറിയിച്ചിട്ടുണ്ട്.

സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെയും സഊദി വഴി ഒഴിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കിയിരുന്നു. റിയാദിലെ ഇന്ത്യൻ എംബസ്സി മുഖേന സഊദി അധികൃതരുമായി ബന്ധപെട്ടതാണ് ഒഴിപ്പിക്കാനുള്ള നടപടികൾക്ക് ശ്രമം നടത്തുന്നത്. നേരത്തെ സൈന്യത്തിന്റെ ഏറ്റുമുട്ടലിനിടെ ഒരു മലയാളി വെടിയേറ്റ് മരിച്ചിരുന്നു. ഖർത്തൂമിലെ ഫ്‌ളാറ്റിൽ ഫോൺ ചെയ്യുന്നതിനിടെ കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. കുടുംബമായി കഴിഞ്ഞിരുന്ന ആൽബർട്ടിന്റെ ഭാര്യയും മകളും സുരക്ഷിതരാണ് . സംഘർഷം തുടരുന്നതിനാൽ മൃതദേഹം ഇതുവരെ നാട്ടിലേക്കെത്തിക്കാനായിട്ടില്ല.

മുവ്വായിരത്തോളം ഇന്ത്യക്കാരാണ് ഔദ്യോഗിക കണക്ക് പ്രകാരം സുഡാനിലുള്ളത് . ഇവരെ ജിദ്ദ വഴി ഒഴിപ്പിക്കുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ജിദ്ദയിലെത്തുന്നവരെ നാട്ടിലേക്ക് കൊണ്ടുപോകാൻ ന്യൂഡൽഹിയിൽ നിന്ന് ഇതിനായി അഞ്ച് സൈനിക വിമാനങ്ങൾ ജിദ്ദയിലെത്തുമെന്നാണ് സൂചന . സുഡാനിലെ ഇന്ത്യൻ മിഷൻ നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് ഖർത്തൂമിലെത്തി ഇന്ത്യക്കാരെ ജിദ്ദയിലേക്കെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗികമായി ഇന്ത്യൻ എംബസ്സി ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല. രക്ഷാപ്രവർത്തനം ഏകോപിക്കുന്നതിനായി വിവിധ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ മിഷൻ ടീം ജിദ്ദയിലെത്തിയേക്കും.

മറ്റു രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
അമേരിക്ക,യു കെ, ദക്ഷിണ കൊറിയ, ജപ്പാൻ, സ്വീഡൻ, സ്വിറ്റ്സർലാന്റ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങൾ യു എന്നും ഒഴിപ്പിക്കൽ പ്രക്രിയക്ക് തുടക്കമിട്ടിട്ടുണ്ട്. ഈദുൽ ഫിത്തർ ആഘോഷിക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസം വെടിനിർത്തൽ പ്രഖ്യാപിച്ച സമയം പരമാവധി ആളുകളെ രക്ഷപെടുത്തുന്നതിന് വേണ്ടി ഉപയോഗപ്പെടുത്താൻ സഊദി ഉൾപ്പടെയുള്ള രാജ്യങ്ങൾ ശ്രമിച്ചിട്ടുണ്ട്.

സുഡാനിൽ നിന്ന് സഊദി സുരക്ഷ സേന ഒഴിപ്പിക്കുന്ന കൂട്ടത്തിൽ ജിദ്ദയിലെത്തുന്ന ഇന്ത്യക്കാരെ താമസിപ്പിക്കുന്നതിന് ജിദ്ദയിലെ ഇന്ത്യൻ എംബസ്സി സ്‌കൂളിൽ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. സുഡാനിൽ നിന്ന് രക്ഷാദൗത്യത്തിൽ പെട്ട് ജിദ്ദയിലെത്തിയ വിദേശികളടക്കമുള്ളവർ സ്വദേശങ്ങളിലേക്ക് മടങ്ങി തുടങ്ങി. സുരക്ഷിതമായി മടങ്ങാൻ സഹായിച്ച സഊദി ഭരണകൂടത്തിന് നന്ദിയോതിയാണ് എല്ലാവരുടെയും മടക്കം.

നിലവിൽ സുഡാൻ തലസ്ഥാനമായ ഖർത്തൂമിൽ ഇന്റർനെറ്റ് സംവിധാനം വിച്ഛേദിച്ചതായാണ് വിവരം. വെളിച്ചവും വെള്ളവും ലഭ്യമല്ല. കുടിവെള്ളവും മുടങ്ങിയ അവസ്ഥയാണുള്ളത്. ഇതുവരെ ഏറ്റുമുട്ടലിൽ 425 ലധികം പേർ കൊല്ലപ്പെട്ടതായാണ് വാർത്ത. സൈനികപ്പോരിൽ 3500 ലേറെ പേർക്ക് പരിക്കേറ്റു. ഈദിന്റെ മൂന്ന് ദിന അവധിയിലുള്ള വെടിനിർത്തൽ അവസാനിക്കുന്നതോടെ ഇന്ന് മുതൽ വീണ്ടും സുഡാൻ സംഘർഷ ത്തിലേക്ക് നീങ്ങുമെന്നാണ് ഇന്ത്യക്കാരടക്കമുളളവരുടെ ഭയം.

 

FOREIGN

സൗദിയില്‍ ഒരാഴ്ചക്കിടെ 23,194  അനധികൃത താമസക്കാരെ പിടികൂടി 

 അറസ്റ്റിലായവരില്‍ 13,083 റസിഡന്‍സി നിയമം ലംഘിച്ചവരും 6,210 അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,901 തൊഴില്‍ നിയമം ലംഘിച്ചവ രും ഉള്‍പ്പെടുന്നു.

Published

on

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍നിന്ന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 23,194 അന ധികൃത താമസക്കാരെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
 അറസ്റ്റിലായവരില്‍ 13,083 റസിഡന്‍സി നിയമം ലംഘിച്ചവരും 6,210 അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,901 തൊഴില്‍ നിയമം ലംഘിച്ചവ രും ഉള്‍പ്പെടുന്നു. രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,536 പേരാണ് പിടിയിലായത്.
ഇതില്‍ 41 ശതമാനം യമന്‍ പൗരന്മാരും 57 ശതമാനം എത്യോപ്യന്‍ പൗരന്മാരും രണ്ട് ശതമാനം മറ്റ് രാജ്യ ങ്ങളില്‍ നിന്നുള്ളവരുമാണ്. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 57 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിയമലംഘകരെ കടത്തിവിടുകയും അഭയം നല്‍കുകയും ജോലിക്ക് നിയമിക്കുകയും ചെയ്ത 23 പേരെ പിടികൂടുകയുണ്ടായി.
 21,843 നിയമലംഘകരെ യാത്രാ രേഖകള്‍ ലഭിക്കുന്നതിന് അവരുടെ എം ബസ്സികളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. 4025 നിയമലംഘകരെ യാത്രാ ടിക്കറ്റുകള്‍ ശരിയാക്കന്നതിന് പ റഞ്ഞിട്ടുണ്ട്. 9,904 നിയമലംഘകരെ ഇതിനകം നാടുകടത്തുകയും ചെയ്തു.
നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശനത്തിന് സൗകര്യമൊരുക്കുകയോ, അഭയമോ മറ്റേതെ ങ്കിലും സഹായമോ സേവനമോ നല്‍കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
 ദശലക്ഷം റിയാല്‍ വരെ പിഴയും ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹന ങ്ങളും അഭയം നല്‍കാന്‍ ഉപയോഗിക്കുന്ന വീടുകളും കണ്ടുകെട്ടുമെന്ന് അഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നല്‍കി.
ഏതെങ്കിലും നിയമലംഘനങ്ങളെക്കുറിച്ചു അറിയുന്നവര്‍ മക്ക, റിയാദ്, കിഴക്കന്‍ പ്ര വിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പരിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലെ 999, 996 എന്നീ നമ്പരുകളി ലും റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Continue Reading

FOREIGN

വയനാടിന് കൈത്താങ്ങായി സഊദി അൽ ബിർ വിദ്യാർത്ഥികൾ

Published

on

ദമ്മാം: വയനാട് ദുരിതബാധിതർക്ക് വീട് ഒരുക്കുന്ന സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ അൽബിർ സ്ഥാപനങ്ങളുടെ ബൈത്തുൽ -ബിർ പദ്ധതിയിലേക്ക് കൈത്താങ്ങായി തുഖ്ബാ എസ് ഐ സി അൽബിർ സ്കൂളിലെ വിദ്യാർഥികൾ.

നാഷണൽ ഡേയുടെ ഭാഗമായുള്ള പരിപാടിയിലാണ് കുരുന്നുകൾ സമാഹരിച്ച് തുക കൈമാറിയത്. സ്കൂൾ ഹെഡ് ഷഹല ടീച്ചർ ,ഷിൽന ടീച്ചർ, റസീന വഫിയ്യ, റഷ്നാ ടീച്ചർ സക്കീയ്യ ടീച്ചർ, ഹസീബ ടീച്ചർ എന്നിവർ പങ്കെടുത്തു.

Continue Reading

FOREIGN

ഹജ്ജ് 2025: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2024 സെപ്തംബർ 30 വരെ നീട്ടി

ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

Published

on

2025 വർഷത്തെക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബർ 30 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 6 പ്രകാരം അറിയിച്ചിരിക്കുന്നു.

ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 3768 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും, 2077 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം45+ (പുരുഷ മെഹ്റമില്ലാത്തവർ) വിഭാഗത്തിലും 12,990 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലൊട്ടാകെയായി ഇതുവരെ 1,32,511 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകർ നിശ്ചിത സമയത്തിനകം അപേക്ഷാ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്..

Continue Reading

Trending