Connect with us

gulf

സഊദി വിമാന വിലക്ക് വീണ്ടും നീട്ടി മെയ് 17 മുതല്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം

പുതുക്കി നിശ്ചയിച്ച പ്രകാരം മെയ് 17നാകും രാജ്യാന്തര വിമാനങ്ങള്‍ക്ക് സഊദിയില്‍ ഇറങ്ങാന്‍ അനുമതി നല്‍കുകയെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

Published

on

 

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുന്ന തീയതിയില്‍ വീണ്ടും മാറ്റം വരുത്തി സഊദി. പുതുക്കി നിശ്ചയിച്ച പ്രകാരം മെയ് 17നാകും രാജ്യാന്തര വിമാനങ്ങള്‍ക്ക് സഊദിയില്‍ ഇറങ്ങാന്‍ അനുമതി നല്‍കുകയെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു . ഇപ്പോഴുള്ള വിലക്ക് മാര്‍ച്ച് 31ന് അവസാനിച്ച് ഏപ്രില്‍ ഒന്നിന് അര്‍ധരാത്രി മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് പൂര്‍ണ്ണമായും പുനരാരംഭിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത് . കോവിഡ് വ്യാപനം വിവിധ രാജ്യങ്ങളില്‍ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത്. മെയ് 17 തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടാകുമെന്നാണ് മന്ത്രാലയം ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത് . ഈ സമയമാകുമ്പോഴേക്ക് രാജ്യം പൂര്‍വസ്ഥിതിയിലേക്ക് വരുമെന്നും സ്വദേശികള്‍ക്കും വിദേശികള്‍ക്കും രാജ്യത്ത് നിന്ന് പുറത്തേക്കും തിരിച്ചും വരുന്നതിന് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി എടുത്തുകളയുകയും ചെയ്യും.

മാര്‍ച്ചോടെ രാജ്യത്തെ കോവിഡ് ബാധ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരോഗ്യ ആഭ്യന്തര മന്ത്രാലയങ്ങള്‍. എന്നാല്‍ രാജ്യത്തെ കോവിഡ് കേസുകളിലും നേരിയ വര്‍ധന ഉണ്ടായ സാഹചര്യത്തില്‍ കര്‍ശനമായ പ്രതിരോധ നടപടികള്‍ തുടരാന്‍ തന്നെയാണ് മന്ത്രാലയങ്ങളുടെ തീരുമാനം .
ഈ കാലാവധിക്കുള്ളില്‍ ഇപ്പോള്‍ നല്‍കിവരുന്ന കോവിഡ് വാക്‌സിന്‍ രോഗബാധയേല്‍ക്കാന്‍ സാധ്യതയുള്ളവര്‍ക്കെല്ലാം കൊടുക്കാനും സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്കൂട്ടല്‍. കോവിഡ് വ്യാപനം പല രാജ്യങ്ങളിലും തുടരുന്നതും മറ്റു ചില രാജ്യങ്ങളില്‍ കോവിഡിന്റെ വകഭേദം വ്യാപിക്കുന്നതുമാണ് ഇനിയും മൂന്നര മാസം വരെ കാത്തിരിക്കേണ്ട സ്ഥിതി സംജാതമാക്കിയത് .

നിലവിലുള്ള സാഹചര്യത്തില്‍ കോവിഡ് വ്യാപനമില്ലാത്ത രാജ്യങ്ങളിലുള്ള നിയന്ത്രണങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി വിമാന സര്‍വീസ് നടത്താന്‍ അനുമതിയുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ഇതുവരെ ഇവ്വിധത്തില്‍ സര്‍വീസുകള്‍ക്ക് അനുമതി ലഭിച്ചിട്ടില്ല. യാത്രക്കാരെ സഊദിയില്‍ നിന്ന് കൊണ്ടുപോകാന്‍ വന്ദേ ഭാരത്, ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് മാത്രമാണ് താത്കാലിക അനുമതിയുള്ളത്. കോവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ സഊദിയിലേക്ക് തിരിച്ചെത്തുന്നവര്‍ ദുബായ് വഴിയും മറ്റു രാജ്യങ്ങള്‍ വഴിയും 14 ദിവസം അവിടെ താമസിച്ച ശേഷമാണ് സഊദിയിലെത്തുന്നത് . നേരിട്ട് സഊദിയിലേക്ക് യാത്ര തിരിക്കാന്‍ കാത്തുകഴിയുന്ന കുടുംബങ്ങളടക്കുമുള്ളവര്‍ക്ക് ഇനിയും മൂന്നര മാസം കാത്തിരിക്കേണ്ടി വരും.

 

gulf

പെരുന്നാളിനോടനുബന്ധിച്ച് 630 തടവുകാർക്ക് ഇളവ് പ്രഖ്യാപിച്ച് ഹമദ് രാജാവ്

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Published

on

ഈദുൽ ഫിത്ർ പ്രമാണിച്ച് 630 തടവുകാർക്ക് മാപ്പ് നൽകി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. വിവിധ കുറ്റകൃത്യങ്ങളിലുൾപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ചവർക്കും മറ്റു ചെറുകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടവർക്കും, ബദൽ ശിക്ഷക്ക് വിധേയമായവർക്കുമാണ് മാപ്പിൽ ഇളവ് ലഭിക്കുക.

മാപ്പു ലഭിച്ചവർ വീണ്ടും സാമൂഹിക ജീവിതത്തിന്റെ ഭാഗമാവാനും രാജാവിന്റെ നേതൃത്വത്തിൽ ബഹ്റൈന്റെ സമഗ്ര വികസന പ്രക്രിയക്ക് സംഭാവന നൽകാനുമുള്ള രാജാവിന്റെ താൽപര്യമാണ് ഈ മാപ്പ് പ്രതിഫലിപ്പിക്കുന്നത്.

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Continue Reading

gulf

ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സഊദി സുപ്രീം കോടതി ആഹ്വാനം

ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം അന്ന് റമദാൻ 29 ആയതിനാലാണ് മാസപ്പിറവി നിരീക്ഷിക്കാൻ ആവശ്യപ്പെടുന്നത്.

Published

on

മാർച്ച് 29 ശനിയാഴ്ച വൈകീട്ട് ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സഊദി സുപ്രീം കോടതി ജനങ്ങളോട് ആവശ്യപ്പെട്ടു.

ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം അന്ന് റമദാൻ 29 ആയതിനാലാണ് മാസപ്പിറവി നിരീക്ഷിക്കാൻ ആവശ്യപ്പെടുന്നത്. നഗ്ന നേത്രങ്ങളിലൂടെയോ ടെലിസ്കോപ്പിലൂടെയോ അന്നേദിവസം മാസപ്പിറവി കാണുന്നവർ അടുത്തുള്ള കോടതിയിൽ ഹാജറായോ ഫോണിലൂടെയോ വിവരമറിയിച്ച് സാക്ഷ്യപ്പെടുത്തണമെന്നും സുപ്രീം കോടതിവ്യക്തമാക്കി.

Continue Reading

gulf

ജുമഅ നമസ്‌കാരത്തിന് ഹറമിലെ മറ്റു പള്ളികള്‍കൂടി പ്രയോജനപ്പെടുത്തണമെന്ന് നിര്‍ദേശം

റമദാനിലെ അവസാന വെള്ളിയാഴ്ച എന്ന നിലയില്‍ ഇന്ന് കാലത്തുതന്നെ മത്താഫിലേക്ക് വന്‍ജന പ്രവാഹം തുടങ്ങിയിരുന്നു

Published

on

മക്ക : ഹറം ശരീഫിലെ വന്‍ തിരക്ക് കണക്കിലെടുത്ത് ഉംറ നിര്‍വ്വഹിക്കാനെത്തിയവര്‍ സമീപങ്ങളിലെ മറ്റു പള്ളികള്‍ കൂടി ജുമുഅ നമസ്‌കരത്തിന് പ്രയോജനപ്പെടുത്തണമെന്ന് സൗദി ഹജ്ജ് ഉംറ അധികൃതര്‍ തീര്‍ത്ഥാടകരെ അറിയിച്ചു.

റമദാനിലെ അവസാന വെള്ളിയാഴ്ച എന്ന നിലയില്‍ ഇന്ന് കാലത്തുതന്നെ മത്താഫിലേക്ക് വന്‍ജന പ്രവാഹം തുടങ്ങിയിരുന്നു. ഹറം ഷരീഫിനു സമീപങ്ങളില്‍ നിരവധി പള്ളികള്‍ സ്ഥിതിചെയ്യുന്നുണ്ട്.

Continue Reading

Trending