Connect with us

Video Stories

സഊദി കെ.എം.സി.സി കാരുണ്യ ദിനം 2016 കോഴിക്കോട്ട്

Published

on

കോഴിക്കോട്: കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റിയുടെ 37-ാം വാര്‍ഷിക സമ്മേളനം ‘കാരുണ്യദിനം 2016’ വെള്ളിയാഴ്ച കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കും. സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്നുള്ള ഒന്നര കോടി രൂപയുടെ സഹായമാണ് ചടങ്ങില്‍ വിതരണം ചെയ്യുകയെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഉമ്മര്‍ പാണ്ടികശാല, സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ്കുട്ടി, ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മൂന്ന് വര്‍ഷം പിന്നിട്ട കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് സഊദിയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. 2014 ല്‍ പതിനാറായിരം അംഗങ്ങളും, 2015ല്‍ ഇരുപത്തിരണ്ടായിരം അംഗങ്ങളും, 2016ല്‍ ഇരുപത്തി ആറായിരം അംഗങ്ങളുമാണ് പദ്ധതിയില്‍ ചേര്‍ന്നത്. 2017 ലേക്കുള്ള കാമ്പയിന്‍ നടന്നു വരികയാണ്. നവംബര്‍ ഒന്നിന് ആരംഭിച്ച ഈ കാമ്പയിന്‍ ഡിസംബര്‍ 31നു അവസാനിക്കും. പദ്ധതിയില്‍ അംഗമായി മരിച്ച 20 പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ഒരു കോടിയും അംഗങ്ങളില്‍ രോഗ ബാധിതരായ എഴുപതോളം പേര്‍ക്ക് 50 ലക്ഷത്തോളം രൂപയുമാണ് നാളെ വിതരണം ചെയ്യുക.
സഊദി പ്രവാസികള്‍ക്കിടയില്‍ മൂന്ന് വര്‍ഷം കൊണ്ട് ഏറ്റവും വിശ്വസിനീയമായ പരസ്പര സഹായ പദ്ധതിയായി നാഷണല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതി മാറിക്കഴിഞ്ഞു. പുതിയ വര്‍ഷത്തെ പദ്ധതിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഈ ഡിസംബര്‍ അവസാനത്തോടെ സമാപിക്കും. ജാതി മത രാഷ്ട്രീയ അതിര്‍വരമ്പുകളില്ലാതെ കെ.എം.സി.സിയുടെ സഹായ പദ്ധതികളുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള എല്ലാവരെയും പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ക്കുന്നുണ്ട്. കെ.എം.സി.സി കേരള എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് പദ്ധതിയുടെ നടത്തിപ്പിനായി വിപുലമായ സജ്ജീകരണങ്ങള്‍ നാഷണല്‍ കമ്മിറ്റി നാട്ടില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

രാവിലെ ഒമ്പത് മണി മുതല്‍, നാല് സെഷനുകളിലായി നടക്കുന്ന പരിപാടിയില്‍ പ്രവാസി സംഗമം, ‘സാമ്പത്തിക തൊഴില്‍ നയങ്ങളും പ്രവാസികളും’ എന്ന വിഷയത്തില്‍ സെമിനാര്‍, പൊതുസമ്മേളനം, സൗഹൃദ സംഗമം എന്നിവ നടക്കും. മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലികുട്ടിക്ക് നല്‍കി സാമൂഹ്യ സുരക്ഷാ ഫണ്ട് വിതരണ ഉദ്ഘാടനം നിര്‍വ്വഹിക്കും.
മുസ്്‌ലിം ലീഗ് പ്രസിഡന്റ് ഇ.അഹമ്മദ് എം.പി, സെക്രട്ടറിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.പി അബ്ദുസ്സമദ് സമദാനി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്,

 

ട്രഷറര്‍ പി.കെ.കെ ബാവ, വൈസ് പ്രസിഡന്റുമാരായ എം.ഐ തങ്ങള്‍, കെ കുട്ടി അഹമ്മദ്കുട്ടി, സി മോയിന്‍കുട്ടി, സെക്രട്ടറിമാരായ പി.വി അബ്ദുല്‍ വഹാബ് എം.പി, എം.സി മായിന്‍ ഹാജി, അഡ്വ.പി.എം.എ സലാം, ടി.പി.എം സാഹിര്‍, ജോ.സെക്രട്ടറിമാരായ സി.പി ബാവ ഹാജി, അഡ്വ. യു.എ ലത്തീഫ്, എം.കെ രാഘവന്‍ എം.പി, എം.എല്‍.എമാരായ ഡോ.എം.കെ മുനീര്‍, കെ.എം ഷാജി, മഞ്ഞളാംകുഴി അലി, പി.അബ്ദുല്‍ ഹമീദ്, പി.കെ ബഷീര്‍, പി. ഉബൈദുള്ള, അഡ്വ.എം ഉമ്മര്‍, അഡ്വ.ഷംസുദ്ധീന്‍, പാറക്കല്‍ അബ്ദുള്ള, മുസ്്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍, സി.പി ജോണ്‍, അഡ്വ. സെബാസ്റ്റ്യന്‍ പോള്‍,

 

അഡ്വ. ശ്രീധരന്‍ പിള്ള, ടി.സിദ്ധീഖ്, എന്‍.സി അബൂബക്കര്‍, എ.വി അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍ നന്തി, ടി.പി അബ്ദുള്ള കോയ മദനി, ഹുസൈന്‍ മടവൂര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എം.കെ മുഹമ്മദലി, സയ്യിദ് അബൂബക്കര്‍ ബാഫഖി, എന്‍.പി ഹാഫിസ് മുഹമ്മദ്, സി.പി കുഞ്ഞിമുഹമ്മദ്, അഹമ്മദ്കുട്ടി ഉണ്ണികുളം, സി.പി സൈതലവി, അഡ്വ നൂര്‍ബിന റഷീദ്, വിവിധ കെ.എം.സി.സി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ മൊയ്തീന്‍കോയ, കുന്നുമ്മല്‍ കോയ, എസ്.വി.അര്‍ശുല്‍ അഹമ്മദ് എന്നിവരും പങ്കെടുത്തു.

Video Stories

കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

Published

on

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.

ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

News

യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി

ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

Published

on

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.

2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.

ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.

Continue Reading

film

രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം

തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

Published

on

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.

രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.

നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.

Continue Reading

Trending