Connect with us

gulf

ലുലു ഗ്രൂപ്പില്‍ വന്‍ നിക്ഷേപത്തിന് കളമൊരുങ്ങുന്നു; നിക്ഷേപമിറക്കുന്നത് സൗദി കമ്പനി

സഊദി പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ലുലു ഗ്രൂപ്പിന്റെ എത്ര ഓഹരികള്‍ വാങ്ങുമെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: വ്യവസായി എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലില്‍ ഓഹരി സ്വന്തമാക്കാന്‍ സഊദി അറേബ്യയും രംഗത്തെന്ന് സൂചന. സഊദി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള സഊദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആണ് ലോകമാകമാനം വ്യാപിച്ചു കിടക്കുന്ന ലുലുവിന്റെ ഓഹരികള്‍ വാങ്ങാന്‍ ഒരുങ്ങുന്നത്. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് സഊദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ചെയര്‍മാന്‍.

ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട ഒരു മാസത്തോളമായി തുടര്‍ന്നുവരുന്ന ചര്‍ച്ച പുരോഗമിക്കുന്നതായി റോയിട്ടേഴ്‌സ് ആണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ആഗോളതലത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന നിക്ഷേപങ്ങളിലാണ് പി ഐ എഫ് ഓഹരികള്‍ സ്വന്തമാക്കുന്നത്. എന്നാല്‍ ഈ വാര്‍ത്തയുമായി ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സഊദി പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ലുലു ഗ്രൂപ്പിന്റെ എത്ര ഓഹരികള്‍ വാങ്ങുമെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല.മധ്യപൗരസ്ത്യ ദേശത്തും ഏഷ്യയിലും അമേരിക്കയിലും യൂറോപ്പിലുമായി 22 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പിന്റെ പ്രതിവര്‍ഷ വില്‍പന 740 കോടി ഡോളറിലെത്തിയിട്ടുണ്ട്. സഊദിയിലും യു.എ.ഇയിലും ബഹ്‌റൈനിലും കുവൈത്തിലും ഒമാനിലും ഈജിപ്തിലും ഇന്ത്യയിലും മലേഷ്യയിലും ഇന്തോനേഷ്യയിലും ലുലു ഗ്രൂപ്പിനു കീഴില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യ, അമേരിക്ക, യൂറോപ്പ്, മധ്യപൗരസ്ത്യ രാജ്യങ്ങള്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ ഗ്രൂപ്പിനു കീഴില്‍ വിതരണ കമ്പനികളുമുണ്ട്. 194 ഹൈപ്പര്‍മാര്‍ക്കറ്റുകളുള്ള ലുലു ഗ്രൂപ്പിന് 15 രാജ്യങ്ങളില്‍ ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളുമുണ്ട്. ഇതിനു പുറമെ വന്‍കിട ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിവയും ഗ്രൂപ്പിനുണ്ട്. 55,800 കോടി രൂപയാണ് വാര്‍ഷിക വിറ്റുവരവ്. ഗ്രൂപ്പിലെ 58,000 ജീവനക്കാരില്‍ 30,000 പേരും മലയാളികളാണ്. സഊദിയിലെ വിവിധ നഗരങ്ങളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കാനുള്ള ശ്രമത്തിലാണ് ലുലു മാനേജ്‌മെന്റ്.

രാജ്യത്തിന്റെ പ്രാദേശിക വികസന ലക്ഷ്യത്തോടെ 1971 ലാണ് സഊദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സ്ഥാപിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടുകളിലൊന്നാണ് ഇത്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫണ്ടുകളാണ് സോവറിന്‍ ഫണ്ടുകള്‍. 2015 ല്‍ ഫണ്ടിന്റെ നയപരിപാടികളിലും ഡയറക്ടര്‍ ബോര്‍ഡിലും മാറ്റം വരുത്തി. മുന്‍ ദശകങ്ങളില്‍ ഫണ്ടിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയും ലോകത്തെ മറ്റു പരമാധികാര ഫണ്ടുകളുടെ പ്രവര്‍ത്തനവും അനുഭവങ്ങളും പഠിക്കുകയും ചെയ്താണ് ഫണ്ടിന്റെ നയപരിപാടികളില്‍ ഭേദഗതികള്‍ വരുത്തി ആറു നിക്ഷേപ പോര്‍ട്ട്‌ഫോളിയോകള്‍ക്ക് രൂപം നല്‍കിയത്. ഇതില്‍ നാലെണ്ണം പ്രാദേശിക നിക്ഷേപ പോര്‍ട്ട്‌ഫോളിയോകളും രണ്ടെണ്ണം അന്തര്‍ദേശീയ പോര്‍ട്ട്‌ഫോളിയോകളുമാണ്.

നിലവില്‍ ആഗോള തലത്തില്‍ 18 മുതല്‍ 20 ശതമാനം വരെയും പ്രാദേശിക തലത്തില്‍ 82 ശതമാനം വരെയുമാണ് ഫണ്ടിന്റെ നിക്ഷേപങ്ങള്‍. ഫണ്ടിന്റെ ആസ്തികള്‍ 360 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. 2015 ല്‍ ഇത് 150 ബില്യണ്‍ ഡോളറായിരുന്നു. ന്യൂയോര്‍ക്ക്, ലണ്ടന്‍, ടോക്കിയോ പോലുള്ള ലോക നഗരങ്ങളില്‍ ശാഖകള്‍ തുറക്കാനും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് നീക്കമുണ്ട്.സഊദിയുടെ വിഷന്‍ 2030 യുടെ ഭാഗമായുള്ള സാമ്പത്തിക പരിവര്‍ത്തനത്തില്‍ രാജ്യത്തിന്റെ വികസനം ലക്ഷ്യം വെച്ചുള്ള പി ഐ എഫിന്റെ നീക്കങ്ങള്‍ നിര്‍ണ്ണായകമായിരിക്കും.

FOREIGN

പെരുന്നാൾ അവധി; ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി വിമാന കമ്പനികൾ

പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി.

Published

on

പെരുന്നാൾ അവധിക്കാലത്ത് ഉയർന്ന ടിക്കറ്റ് നിരക്കുമായി വിമാന കമ്പനികൾ. പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി.

ചില വിമാന കമ്പനികൾ ഈ മാസം 18 മുതൽ തന്നെ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ മാസം 27, 28, 30 തീയതികളിലാണ് ഏറ്റവും ഉയർന്ന നിരക്കുകൾ ഈടാക്കുന്നത്..

ഈദുൽ ഫിത്ർ തിങ്കളാഴ്ച വരാൻ സാധ്യതയുള്ളതിനാൽ തുടർദിവസങ്ങളിൽ അവധി ലഭിക്കുമെന്നും അതിനാൽ കൂടുതൽ പേർ നാട്ടിൽ പോവാൻ സാധ്യതയുണ്ടെന്നുമുള്ള കണക്കുകൂട്ടലിലുമാണ് വിമാന കമ്പനികൾ നിരക്കുകൾ കുത്തനെ ഉയർത്തുന്നത്..

അതോടൊപ്പം വിവിധ വിമാന കമ്പനികൾ ഇക്കണോമി ക്ലാസിനെ നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ സൗകര്യങ്ങൾ കുറഞ്ഞ വിഭാഗത്തിന്റെ നിരക്കാണ് ഓൺലൈനിൽ പ്രദർശിപ്പിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ഫ്ലക്സി, എക്സ്പ്രസ് ബിസ് എന്നീ വിഭാഗങ്ങളാണുള്ളത്..

ഇതിൽ ഏറ്റവും താഴ്ന്ന ലൈറ്റ് വിഭാഗത്തിൽ യാത്രക്കാരന് ഹാൻഡ് ബാഗുകൾ മാത്രം കൊണ്ടുപോവാനുള്ള ആനുകൂല്യമാണ് അനുവദിക്കുന്നത്. മറ്റു ലഗേജുകൾ അനുവദിക്കില്ല. ടിക്കറ്റ് മാറുമ്പോൾ പണം ഒന്നും തിരിച്ചുകിട്ടില്ല.

ഒമാൻ എയറിനും സൂപ്പർ സേവർ, കംഫർട്ട്, ഫ്ലക്സി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ഏറ്റവും താഴത്തുള്ള സൂപ്പർ സേവറിൽ ഏഴ് കിലോ കാബിൻ ബാഗേജ് മാത്രമാണ് അനുവദിക്കുക. ടിക്കറ്റ് മാറണമെങ്കിൽ 40 റിയാൽ നൽകേണ്ടി വരും..

സലാം എയറിലും ലൈറ്റ്, സേവർ, വാല്യു, ഫ്ലക്സി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ലേറ്റ് വിഭാഗത്തിന് അഞ്ചു കിലോ ബാഗേജ് മാത്രമാണ് കൂടെ കൊണ്ടുപോവാൻ കഴിയുക. ഓൺലൈനിൽ ഒറ്റനോട്ടത്തിൽ നിരക്കുകൾ കാണിക്കുന്നത് ഏറ്റവും താഴത്തുള്ള വിഭാഗത്തിലായിരിക്കും.

എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് ഈ മാസം 23 മുതൽ തന്നെ നിരക്കുകൾ വർധിപ്പിക്കുന്നുണ്ട്. ഏറ്റവും താഴ്ന്ന വിഭാഗത്തിൽ മാർച്ച് 21ന് 53 റിയാലാണ് നിരക്ക്. 28ന് നിരക്ക് 113 റിയാലായി ഉയരുന്നുണ്ട്. തിരുവനന്തപുരത്തേക്ക് 27ന് 145 റിയാലും 28ന് 123 റിയാലും 29ന് 145 റിയാലുമാണ് ഏറ്റവും കുറഞ്ഞ വിഭാഗത്തിലെ നിരക്ക്.

കണ്ണൂരിലേക്ക് താഴ്ന്ന നിരക്ക് വിഭാഗത്തിൽ 27, 28 തീയതികളിൽ 98 റിയാലും 29ന് 86 റിയാലുമാണ്. കൊച്ചിയിലേക്ക് 27, 28 തീയതികളിൽ 98 റിയാലാണ് അഞ്ച് കിലോ ഹാൻഡ് ബാഗ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിലെ നിരക്ക്..

ഒമാൻ എയറിന്റെ ഏഴു കിലോ ലഗേജ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിൽ നിരക്കുകൾ 27ന് 106 റിയാലായി ഉയരുന്നുണ്ട്. 28ന് 127 റിയാലാണ് നിരക്ക്. സലാം എയറിന്റെ അഞ്ച് കിലോ ഹാൻഡ് ബാഗ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിൽ 27ന് 115 റിയാലാണ് നിരക്ക്..

28ന് 93 റിയാൽ നൽകേണ്ടി വരും. മറ്റ് ഉയർന്ന വിഭാഗങ്ങളിൽ കൂടിയ നിരക്കുകളാണ് വിമാന കമ്പനികൾ ഈടാക്കുന്നത്.

Continue Reading

crime

കഴിഞ്ഞവര്‍ഷം 10.8 ദശലക്ഷം വ്യാജവസ്തുക്കള്‍ ദുബൈ കസ്റ്റംസ് പിടികൂടി

നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനക്കിടെ 54 തവണ യായാണ് ഇത്രയും വ്യാജ വസ്തുക്കള്‍ പിടിച്ചെടുത്തത്. 

Published

on

ദുബൈ: കഴിഞ്ഞവര്‍ഷം 10.8 ദശലക്ഷം വ്യാജ വസ്തുക്കളുടെ കള്ളക്കടത്ത് പിടികൂടിയതായി ദു ബൈ കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനക്കിടെ 54 തവണ യായാണ് ഇത്രയും വ്യാജ വസ്തുക്കള്‍ പിടിച്ചെടുത്തത്.
വ്യാജ വസ്തുക്കള്‍ മൂലമുണ്ടാകുന്ന ദോഷങ്ങ ളില്‍നിന്ന് സമൂഹത്തെയും സമ്പദ്വ്യവസ്ഥയെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിരന്തരം പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുന്നത്. അംഗീകൃത ബ്രാന്‍ഡുകളുടെ വ്യാജവല്‍ക്കരണത്തില്‍ നിന്നു ണ്ടാകുന്ന നഷ്ടം ഒഴിവാക്കുകയും യഥാര്‍ത്ഥ ഉല്‍പാദകരെ സംരക്ഷിക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്.
യുഎഇയുടെ സാമ്പത്തിക വികസനത്തിന്റെ പ്രധാന സ്തംഭമാണ് വാണിജ്യമേഖല. വ്യാജ ഉല്‍പ്പന്ന ങ്ങള്‍ കണ്ടെത്തുന്നതിന് ദുബൈ കസ്റ്റംസ് ജീവനക്കാര്‍ക്കും ഇന്‍സ്‌പെക്ടര്‍മാര്‍ക്കും വിപുലമായ പരിശീല നമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.
ഉയര്‍ന്ന കാര്യക്ഷമതയോടെ വ്യാജ ഉല്‍പ്പന്ന വിപണനവും കടല്‍ക്കൊ ള്ളയും കണ്ടെത്താനുള്ള കഴിവുകളില്‍ അവരെ സജ്ജമാക്കുന്നു. സ്മാര്‍ട്ട് ഐടി ആപ്ലിക്കേഷ നുകളോടൊ പ്പം, അത്യാധുനിക നവീകരണങ്ങളും പരിശോധനയിലെ സാങ്കേതികവിദ്യകളും ഈ ശ്രമങ്ങളെ ശക്തിപ്പെടു ത്തുന്നു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബൈയുടെ സാമ്പത്തിക അജണ്ടയില്‍ വിവരിച്ചിരിക്കുന്ന ലക്ഷ്യ ങ്ങള്‍ക്ക് അനുസൃതമായി, എമിറേറ്റിന്റെ വാണിജ്യ മേഖല അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്ന് ദുബൈ കസ്റ്റം സ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുള്ള ബുസെനാദ് വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ദുബൈയുടെ വിപുലമായ ശൃംഖല വിദേശ വ്യാപാര ത്തില്‍ ശ്രദ്ധേയമായ വളര്‍ച്ച ഉണ്ടാക്കിയിട്ടുണ്ട്. 2023നെ അപേക്ഷിച്ച് 2024ല്‍ കടല്‍ മാര്‍ഗ്ഗമുള്ള ചരക്ക് 23 ശതമാനവും കരമാര്‍ഗ്ഗം ചരക്ക് 21 ശതമാനവും വ്യോമമാര്‍ഗ്ഗം ചരക്ക് 11.3ശതമാനവും വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2024 ല്‍ കസ്റ്റംസ് ഡാറ്റയില്‍ അസാധാരണമായ 49.2ശതമാനം വളര്‍ച്ച കൈവരിച്ചു.

Continue Reading

crime

ഏഷ്യന്‍ വംശജരുടെ പക്കലില്‍ നിന്ന്‌ അബുദാബി പൊലീസ് 184 കിലോ മയക്കുമരുന്ന് പിടികൂടി

ഇവരില്‍നിന്ന് 180 കിലോ മയക്കുമരുന്നാണ് പിടികൂടിയത്.

Published

on

അബുദാബി: അബുദാബി പൊലീസ് വന്‍മയക്കുമരുന്ന് സംഘത്തെ പിടികൂടി. ഇവരില്‍നിന്ന് 180 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. രണ്ട് ഏഷ്യന്‍ വംശജരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.
അബുദാബി പോലീസ് ‘സീക്രട്ട് ഹൈഡൗട്ട്‌സ്’ എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് 184 കി ലോഗ്രാം ഹാഷിഷ് കൈവശം വച്ച രണ്ട് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തത്.
രാജ്യത്തിന് പുറത്ത് ഒരു ഏഷ്യന്‍ വ്യക്തിയുടെ മേല്‍നോട്ടത്തിലുള്ള സംഘം മയക്കുമരുന്ന്  വില്‍ ക്കുന്നതിനായി അന്താരാഷ്ട്ര ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് അബുദാ ബി പോലീസ് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിലെ ആന്റി-നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡി യര്‍ താഹര്‍ ഗരീബ് അല്‍ദാഹിരി വിശദീകരിച്ചു. മാര്‍ബിള്‍ സിലിണ്ടറുകളില്‍ ഒളിപ്പിച്ചാണ് ഇവ വില്‍പ്പനക്ക് എത്തിക്കാന്‍ തയാറാക്കിയിരുന്നത്.
വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതിനായി രഹസ്യ നീക്കങ്ങ ള്‍ നടത്തിയിരുന്നുവെങ്കിലും അബുദാബി പൊലീസിന്റെ ജാഗ്രതയും പരിശോധനയുടെയും അന്വേഷണ ത്തിന്റെയും ഫലമായി ഇവരെ പിടികൂടാന്‍ കഴിഞ്ഞതായി അബുദാബി പൊലീസ് വ്യക്തമാക്കി.
പ്രധാന മയക്കുമരുന്ന് വ്യാപാരികള്‍ താമസിക്കുന്ന രാജ്യങ്ങളിലെ അധികാരികളുമായി ഏകോ പിപ്പിച്ച് പ്രാദേശികമായും അന്തര്‍ദേശീയമായും ഈ കേസുകളില്‍ ഉള്‍പ്പെട്ടവരെ പിന്തുടരുന്നതിന് ആ ന്റി-നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റും രാജ്യത്തെ ആന്റി-നാര്‍ക്കോട്ടിക്‌സ് ഏജന്‍സികളും തമ്മില്‍ ഏകോപന മുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നവര്‍ 800 2626 എന്ന നമ്പറില്‍ അമാനുമായി ബന്ധപ്പെട്ട് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Continue Reading

Trending