Connect with us

News

വിജയപ്രതീക്ഷയുമായി സഊദി നാളെ പോളണ്ടിനെതിരെ

പ്രാര്‍ത്ഥനയിലാണ് അറബ്ലോകവും സഊദിയും. ആഗോള ഫുട്ബാളിന്റെ മേല്‍ക്കോയ്മ അവകാശപ്പെടുന്ന ലോക രാജ്യങ്ങളുടെ പട്ടികയിലിടം നേടാന്‍ വിജയ പ്രതീക്ഷയോടെ സഊദി നാളെ വീണ്ടും കളികളത്തിറങ്ങുന്നു.

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ്: പ്രാര്‍ത്ഥനയിലാണ് അറബ്ലോകവും സഊദിയും. ആഗോള ഫുട്ബാളിന്റെ മേല്‍ക്കോയ്മ അവകാശപ്പെടുന്ന ലോക രാജ്യങ്ങളുടെ പട്ടികയിലിടം നേടാന്‍ വിജയ പ്രതീക്ഷയോടെ സഊദി നാളെ വീണ്ടും കളികളത്തിറങ്ങുന്നു. ലോകകപ്പ് ഗ്രൂപ്പ് സിയില്‍ നിലവില്‍ ഒന്നാം സ്ഥാനക്കാരായ സഊദി തങ്ങളുടെ രണ്ടാം മത്സരത്തിനാണ് ലോകഫുട്ബാളിലെ അതികായരായ അര്‍ജന്റീനക്കെതിരെ നേടിയ അട്ടിമറി ജയം നല്‍കിയ ആത്മവിശ്വാസവുമായി ഹെര്‍വ് റെനാര്‍ഡിന്റെ കുട്ടികള്‍ പൊരുതാനിറങ്ങുന്നത് . സെനഗലുമായുള്ള മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ ആതിഥേയ രാജ്യമായ ഖത്തര്‍ രണ്ടാം തോല്‍വിയും ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ അറബ്ലോകത്തിന്റെ പ്രതീക്ഷ സഊദിയുടെ ഇനിയുള്ള രണ്ട് പോരാട്ടങ്ങളിലാണ്. അറബ്ലോകവും ഒപ്പം സഊദിയും ആകാംക്ഷയോടെയാണ് നാളെ നടക്കുന്ന സഊദി പോളണ്ട് കളിയെ കാത്തിരിക്കുന്നത്. ചൊവാഴ്ചയാണ് മെക്‌സിക്കോയുമായുള്ള മൂന്നാം മത്സരം.

ആദ്യമത്സരത്തിലെ വിജയത്തില്‍ രാജ്യത്തെയും അറബ്ലോകത്തെയും സഊദിയെ നെഞ്ചേറ്റുന്ന മറ്റു രാഷ്ട്രങ്ങളിലെയും ഭരണാധികാരികളുടെയും ഫുട്ബാള്‍ പ്രേമികളുടെയും തലോടല്‍ കൊണ്ട് പുളകം കൊണ്ട സഊദി കളിക്കാര്‍ക്ക് ഇനിയുള്ള ഓരോ മത്സരങ്ങളും കടുത്ത വെല്ലുവിളികളാണ്. അര്‍ജന്റീനയയുമായി താരതമ്യം ചെയ്യുമ്പോള്‍ പോളണ്ടിനോടുള്ള പോരാട്ടം ആയാസരഹിതമാകുമെന്നാണ് സഊദിയുടെ കണക്കുകൂട്ടല്‍. നിലവില്‍ കളിക്കാരെല്ലാം ഉജ്ജ്വല ഫോമിലാണ്. അര്‍ജന്റീനയുമായുള്ള മത്സരത്തിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ സല്‍മാന്‍ അല്‍ ഫറാജിന് ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കുന്ന കാര്യത്തില്‍ കോച്ച് ഹെര്‍വ് റെനാര്‍ഡ് കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. കാല്‍മുട്ടിന് താഴെ എല്ലിന് പരിക്കേറ്റ ഫറാജ് ചികിത്സയിലാണ്.

മെസ്സിയുടെ ടീമിനെതിരെ സഊദിയുടെ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച താരങ്ങളില്‍ ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഉവൈസിന്റെ പങ്ക് അനിര്‍വ ചനീയമാണ്. ഗ്രൂപ്പിലെ പോളണ്ടുമായും മെക്‌സിക്കോയുമായുള്ള മത്സരങ്ങളിലും ടീം ഉജ്ജ്വലമായി കളിക്കുമെന്നാണ് ഉവൈസിന്റെ പ്രതീക്ഷ. മാനസികമായി ഞങ്ങള്‍ തയ്യാറെടുത്ത് കഴിഞ്ഞു. കളിക്കളത്തില്‍ ദൈവാനുഗ്രഹവും ലോക ഫുട്‌ബോള്‍ പ്രേമികളുടെ പ്രാര്‍ത്ഥനയും ഗ്രൗണ്ട് സപ്പോര്‍ട്ടും തുണയാകുമെന്ന് ഉവൈസ് പറഞ്ഞു. അര്‍ജന്റീനന്‍ താരങ്ങളുടെ തീയുണ്ടകളെ പ്രതിരോധിക്കുന്നതില്‍ അവിസ്മരണീയമായ പ്രകടനമാണ് ഉവൈസ് കാഴ്ച്ച വെച്ചത്. നിരവധി ഷോട്ടുകള്‍ തടുത്തിട്ട ഉവൈസായിരുന്നു അര്‍ജന്റീനക്കെതിരെയുള്ള മത്സരത്തിലെ വിജയശില്‍പി. ആദ്യപകുതിയില്‍ പെനാല്‍ട്ടിയിലൂടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി നേടിയ ഏക ഗോളാണ് ഉവൈസിനെ മറികടന്ന് പോസ്റ്റില്‍ പതിച്ചത്. ഗോളുകള്‍ അടിക്കാന്‍ അര്‍ജന്റീന ശ്രമിച്ചെങ്കിലും അതെല്ലാം ഓഫ്സൈഡ് ആയി മാറുകയായിരുന്നു. കോച്ച് ഹെര്‍വ് റെനാര്‍ഡിന്റെ തന്ത്രപരമായ നിര്‍ദേശങ്ങളായിരുന്നു സഊദി ടീം ലുസൈല്‍ സ്റ്റേഡിയത്തില്‍ കളിച്ചു കാട്ടിയത്.

 

kerala

വയനാട്ടില്‍ വന്‍ ലഹരിവേട്ട; 291 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കളാണ് അറസ്റ്റിലായത്.

Published

on

വയനാട്ടില്‍ വന്‍ ലഹരിവേട്ട. 291 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. വാഹനപരിശോധനയിലാണ് കാറില്‍ ഒളിപ്പിച്ചിരുന്ന ലഹരിമരുന്ന് പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കളാണ് അറസ്റ്റിലായത്.

കഴിഞ്ഞ 19 ന് ചെക് പോസ്റ്റില്‍ വെച്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ കാസര്‍കോട് സ്വദേശികളായ യുവാക്കളെ പിടികൂടിയിരുന്നു. ഇവരില്‍ നിന്നും അന്ന് ആറ് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലില്‍ കാറില്‍ ഒളിപ്പിച്ച എംഡിഎംഎയെക്കുറിച്ച് വിവരം ലഭിക്കുകയായിരുന്നു.

അതേസമയം കാറിന്റെ ഡിക്കിക്കുള്ളില്‍ പായ്ക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നതെന്ന് എക്സൈസ് കമ്മീഷണര്‍ പറഞ്ഞു. കാറിന്റെ ഡിക്കി തുറക്കുന്ന ഡോറിന്റെ ഉള്ളില്‍ ആറു കവറുകളിലായാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. 20 കൊല്ലം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ പ്രതികള്‍ ഒരു തവണ കൂടി കുറ്റം ചെയ്താല്‍ വധശിക്ഷ വരെ ലഭിക്കാവുന്നതാണ്. ബംഗളൂരുവില്‍ നിന്നും എത്തിച്ച് കോഴിക്കോട് വില്‍പ്പന നടത്താനായിരുന്നു പ്രതികളുടെ നീക്കം.

 

 

Continue Reading

kerala

ബിജെപിക്ക് ക്ലീന്‍ചിറ്റ്; കൊടകര കുഴല്‍പ്പണ കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

തെരഞ്ഞടുപ്പ് പ്രചാരണതത്തിനായി പണം ബിജെപി എത്തിച്ചതാണെന്ന പൊലീസിന്റെ കണ്ടെത്തല്‍ തളളി ഇഡി.

Published

on

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിക്ക്് ക്ലീന്‍ചിറ്റ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. തെരഞ്ഞടുപ്പ് പ്രചാരണതത്തിനായി പണം ബിജെപി എത്തിച്ചതാണെന്ന പൊലീസിന്റെ കണ്ടെത്തല്‍ തളളി ഇഡി. കേസില്‍ 23 പ്രതികളാണ് ഉള്ളത്. കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ആലപ്പുഴയിലുള്ള തിരുവതാംകൂര്‍ പാലസ് പ്രോപ്പര്‍ട്ടി വാങ്ങുന്നതിന് ധര്‍മരാജ്, ഡ്രൈവര്‍ ഷംജീറിന്റെ പക്കല്‍ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയില്‍ വച്ച് കവര്‍ച്ച നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ധര്‍മരാജ് ഹാജരാക്കിയിരുന്നു. പൊലീസ് കണ്ടെത്തിയ കളവ് മുതലിന് പുറമെ 3 ലക്ഷം രൂപയും 8 ലക്ഷം രൂപയുടെ വസ്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു.

അതേസമയം കേസില്‍ ബിജെപി നേതാക്കളെ ഒഴിവാക്കിയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച കുഴല്‍പണം കൊളളയടിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ കള്ളപ്പണം പാര്‍ട്ടി ഓഫീസില്‍ എത്തിച്ചിരുന്നതായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി വെളിപ്പെടുത്തിയിരുന്നു.

2021 ഏപ്രില്‍ നാലിന് തൃശൂരിലെ കൊടകരയില്‍ നടന്ന ഹൈവേ കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് കള്ളപ്പണ ഇടപാട് പുറത്തുവരുന്നത്.ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍ണാടകയില്‍ നിന്ന് കേരളത്തില്‍ എത്തിച്ച പണം മോഷണം പോയതെന്നായിരുന്നു ആരോപണം. ഏപ്രില്‍ മൂന്നിനായിരുന്നു സംഭവം. തൃശൂരില്‍ നിന്ന് ബിജെപിയുടെ ആലപ്പുഴ ജില്ലാ ഓഫീസിലേക്ക് കൊണ്ടുപോയതെന്ന് ആരോപിച്ച പണം കൊടകരയില്‍വെച്ച് വ്യാജ അപകടം സൃഷ്ടിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. മൂന്നരക്കോടി രൂപയാണ് കവര്‍ന്നത്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ദുരൂഹത തോന്നിയതിനാല്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസില്‍ 23 പേരെ അറസ്റ്റ് ചെയ്തിരുന്നു

എന്നാല്‍ കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് പറഞ്ഞിരുന്നു.

 

Continue Reading

kerala

സസ്‌പെന്‍ഷന്‍ കഴിഞ്ഞെത്തിയ സുജിത് ദാസിന് വീണ്ടും നിയമനം നല്‍കി സര്‍ക്കാര്‍

ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ എസ്പി ആയിട്ടാണ് സര്‍ക്കാര്‍ പുതിയ നിയമനം നല്‍കിയിട്ടുള്ളത്.

Published

on

സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസിന് വീണ്ടും നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവ്. ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ എസ്പി ആയിട്ടാണ് സര്‍ക്കാര്‍ പുതിയ നിയമനം നല്‍കിയിട്ടുള്ളത്. മലപ്പുറം ക്യാമ്പ് ഹൗസിലെ മരം മുറി വിവാദത്തെ തുടര്‍ന്നായിരുന്നു സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തിലായിരുന്നു സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നത്.

സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു പി വി അന്‍വര്‍ ഉന്നയിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് സുജിത്ദാസിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കും മുന്‍പാണ് സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സുജിത് ദാസിനെ തിരിച്ചെടുക്കാന്‍ ശിപാര്‍ശ നല്‍കുകയായിരുന്നു.

അതേസമയം സുജിത് ദാസിന്റെ ശബ്ദരേഖ അടക്കം അന്‍വര്‍ പുറത്തുവിട്ടിരുന്നു. എം.ആര്‍ അജിത്ത് കുമാറിനൊപ്പം സുജിത് ദാസിനും സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പി.വി അന്‍വര്‍ ആരോപിച്ചിരുന്നു.

മലപ്പുറം എസ്.പി. ആയിരുന്നപ്പോള്‍ ക്യാമ്പ് ഓഫീസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കണമെന്ന് പി വി അന്‍വറിനോട് സുജിത് ദാസ് ആവശ്യപ്പെട്ട ഫോണ്‍ ശബ്ദരേഖ പുറത്തായതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

 

 

Continue Reading

Trending