Connect with us

gulf

വിസ സ്റ്റാമ്പ് ചെയ്യാൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ വേണ്ടെന്ന് സഊദി കോൺസുലേറ്റ്

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപെടുത്തിയാൽ സർട്ടിഫിക്കറ്റ് പിന്നീട് കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ ആവശ്യമില്ലെന്നാണ് സഊദി കോൺസുലേറ്റ് അറിയിച്ചിരിക്കുന്നത്

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദിയിലേക്ക് പ്രൊഫഷണൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് സർട്ടിഫിക്കറ്റുകൾ സഊദി എംബസ്സി അറ്റസ്റ്റ് ചെയ്യണമെന്ന നിബന്ധനയിൽ ഇളവ് നൽകി സഊദി കോൺസുലേറ്റ്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപെടുത്തിയാൽ സർട്ടിഫിക്കറ്റ് പിന്നീട് കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ ആവശ്യമില്ലെന്നാണ് സഊദി കോൺസുലേറ്റ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് ഇന്നലെ സർക്കുലർ ലഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. സഊദിയിലേക്ക് വിവിധ ജോലികൾക്കായി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ വിസ സ്റ്റാമ്പ് ചെയ്യുന്നതിന്റെ മുന്നോടിയായി സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്തു കിട്ടാൻ മാസങ്ങളുടെ കാത്തിരിപ്പിലായിരുന്നു.

സർട്ടിഫിക്കറ്റുകൾ എച്ച് ആർ ഡിയും ഫോറിൻ മിനിസ്ട്രിയുടെ അറ്റസ്റ്റേഷൻനും പൂർത്തിയാക്കിയ ശേഷമാണ് കോൺസുലേറ്റ് അറ്റസ്റേഷന് സമർപ്പിക്കുന്നത് . എന്നാൽ അറ്റസ്റ്റേഷൻ ചെയ്ത് സർട്ടിഫിക്കറ്റുകൾ തിരിച്ചു ലഭിക്കാൻ നാല് മുതൽ അഞ്ചു മാസം വരെ കാലതാമസം എടുക്കുന്നത് മൂലം സെലക്ട് ചെയ്‌ത ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത ജോലി നഷ്ടപെടുന്ന സാഹചര്യം വരെ ഉണ്ടാകുന്നതായി പരാതി ഉയർന്നിരുന്നു. ഇങ്ങിനെ അറ്റസ്റ്റേഷൻ ചെയ്യാൻ ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ കോൺസുലേറ്റ് വെരിഫിക്കേഷൻ ചെയ്യുന്നതിനായി അതാത് യൂണിവേഴ്സിറ്റികളിലേക്ക് അയക്കുന്നത് മൂലമാണ് കാലതാമസം നേരിടുന്നത്.

ഇനി മുതൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷൻ ലഭിച്ചാൽ വിസ സ്റ്റാമ്പ് ചെയ്യാൻ സാധിക്കുമെന്നാണ് സഊദി കോൺസുലേറ്റ് ഏജൻസികളെ അറിയിച്ചിരിക്കുന്നത്.
കോൺസുലേറ്റ് അറ്റസ്റ്റേഷൻ ആവശ്യമില്ലെന്ന തീരുമാനം സഊദിയിലേക്ക് ജോലിക്കായി അപേക്ഷിച്ചവർക്കും ഇനി അപേക്ഷിക്കുന്നവർക്കും ഏറെ ആശ്വാസകരമായ വാർത്തയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍

യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

Published

on

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

gulf

ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു

. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

Published

on

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.

ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്‌, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്

Continue Reading

gulf

അവധി ആഘോഷിക്കാൻ അബഹയിൽ എത്തിയ മലയാളി മരണപെട്ടു

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്.

Published

on

ജുബൈൽ: പെരുന്നാൾ അവധിക്ക് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽനിന്ന് വിവിധ മലയാളി കുടുംബങ്ങളുമായി അബഹയിൽ എത്തിയ മലയാളി മരിച്ചു. ജുബൈലിൽ ബസ് ഡ്രൈവറായ മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിൽ (49) ആണ് മരിച്ചത്.

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടൻ മരണപ്പെടുകയും ചെയ്തു. കബീറിന്റെ കുടുംബം നാട്ടിലാണ്.

ഭാര്യ: റജില, പിതാവ്: അബ്ദുള്ളകുട്ടി, മാതാവ്: ആമിനക്കുട്ടി. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ കെ എം സി സി നാഷണൽ ആക്ടിങ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്.

Continue Reading

Trending