Culture
അഴിമതി കേസ്; വിട്ടയക്കപ്പെട്ടവരുടെ കൂട്ടത്തില്‍ രാജകുമാരന്മാരും മന്ത്രിമാരുമില്ലെന്ന്

റിയാദ്: അഴിമതി കേസില്‍ അറസ്റ്റ് ചെയ്ത ശേഷം തെളിവില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് വിട്ടയക്കപ്പെട്ടവരുടെ കൂട്ടത്തില്‍ രാജകുമാരന്മാരോ മന്ത്രിമാരോ ഇല്ലെന്ന് റിപ്പോര്‍ട്ട്. ഏഴ് പേരെയാണ് തെളിവില്ലാത്തതിനാല്‍ അന്വേഷണ സംഘം വിട്ടയച്ചത്. അഴിമതി കേസുകളില്‍ 208 പേരെ അറസ്റ്റ് ചെയ്തതായും ഇക്കൂട്ടത്തില്‍ ഏഴ് പേരെ പിന്നീട് വിട്ടയച്ചതായും അറ്റോര്‍ണി ജനറല്‍ ശൈഖ് സഊദ് അല്‍മുഅജബ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അഴിമതി വിരുദ്ധ കാമ്പയിനില്‍ ആര്‍ക്കും പ്രത്യേക പരിരക്ഷയില്ലെന്ന് വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.
മന്ത്രിമാരും രാജകുമാരന്മാരും വന്‍കിട വ്യവസായികളും അടക്കം 200 ലേറെ പേര് അഴിമതി കേസുകളില്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് അഴിമതി കേസുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലും തുടര്‍ നടപടികളിലും ഒരാള്‍ക്കും പ്രത്യേക പരിരക്ഷയൊന്നുമില്ലെന്ന് വിദേശ മന്ത്രി വ്യക്തമാക്കിയത്. ഭീകരതയും തീവ്രവാദവും സഊദി അറേബ്യ പൊറുക്കാത്തത് പോലെ അഴിമതിയും ഒരിക്കലും പൊറുക്കില്ല. അഴിമതി തുടച്ചുനീക്കുന്നതിന് ഇപ്പോള്‍ ആരംഭിച്ച നടപടികള്‍ സഊദി അറേബ്യയെ കുറിച്ച വിദേശ നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിക്കും. പൊതുമുതല്‍ കവര്‍ന്നവരോട് രാജ്യം കണക്ക് ചോദിക്കും. പൊതുഖജനാവില്‍ നിന്ന് ഭീമമായ പണം കവര്‍ന്നത് ജനോപകാരപ്രദമായ പദ്ധതികളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിനുള്ള ഗവണ്മെന്റിന്റെ ശേഷി ഇല്ലാതാക്കി. വ്യാപകമായ മാറ്റങ്ങളാണ് രണ്ട് വര്‍ഷമായി രാജ്യത്ത് നടക്കുന്നതെന്നും ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. അഴിമതികളിലൂടെ ചുരുങ്ങിയത് പതിനായിരം കോടി ഡോളര്‍ (37,500 കോടി റിയാല്‍) നഷ്ടം പൊതുഖജനാവിന് നേരിട്ടതായാണ് കണക്കാക്കുന്നതെന്ന് അറ്റോര്‍ണി ജനറല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
അഴിമതി കേസുകളില്‍ സഊദിയില്‍ അറസ്റ്റിലായവരുടെ അക്കൗണ്ടുകളെ കുറിച്ച വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന് കുവൈത്തിലെ ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറസ്റ്റിലായവര്‍ക്ക് കുവൈത്തിലെ ബാങ്കുകള്‍ വായ്പകള്‍ അനുവദിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
പ്രതികളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ല. സമാന നടപടികള്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്കും സ്വീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ 19 സഊദി പൗരന്മാര്ക്ക് യു.എ.ഇ ബാങ്കുകളിലുള്ള അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ശേഖരിക്കുന്നത്.
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
india3 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം ഇന്ന്
-
Celebrity15 hours ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
kerala2 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
പിതാവിൻ്റെ മരണത്തിൽ സംശയം; മകന്റെ പരാതിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്മോര്‍ട്ടം
-
india3 days ago
അമിതമായ തിരക്ക്; മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര് മരിച്ചു