Connect with us

Sports

സന്തോഷ കേരളം; സന്തോഷ മിഥുനം

Published

on

കൊല്‍ക്കത്ത: ഈസ്റ്റര്‍ ദിനത്തി ല്‍ കേരള ഫുട്‌ബോള്‍ ഉയിര്‍ത്തെഴുന്നേറ്റു. സന്തോഷ് ട്രോഫിയില്‍ നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കേരളം കിരീടം സ്വന്തമാക്കി.
കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ആതിഥേയരായ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ ആറാം കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും, അധിക സമയത്തും ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു. കേരളത്തിന്റെ ഗോള്‍ കീപ്പര്‍ മിഥുന്‍ വിയുടെ മികവാണ് കേരളത്തിന് തുണയായത്. ബംഗാളിന്റെ ആദ്യ രണ്ട് കിക്കുകളും മിഥുന്‍ തടഞ്ഞിട്ടു.

19-ാം മിനിറ്റില്‍ കേരളം നടത്തിയ കൗണ്ടര്‍ അറ്റാക്കിനൊടുവിലാണ് ആദ്യ ഗോള്‍ പിറന്നത്. ഗ്രൗണ്ടിന്റെ മധ്യ ഭാഗത്തു നി ന്നും പന്തുമായി കുതിച്ച ജിതിന്‍ എം.എസിന് ലക്ഷ്യം തെറ്റിയില്ല. ബംഗാള്‍ ഗോള്‍കീപ്പറെ മറികടന്ന് പന്ത് വലയില്‍ (1-0). 34-ാം മിനിറ്റില്‍ അഫ്ദലിനും 46-ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ജിതിനും കനകാവസരം കൈവന്നെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

68-ാം മിനിറ്റില്‍ ബംഗാള്‍ സമനില ഗോള്‍ നേടി. ജിതേന്‍ മുര്‍മുവിലൂടെയായിരുന്നു ബംഗാളിന്റെ സമനില ഗോള്‍. നിശ്ചിത സമയത്ത് 1-1ന് സമനില പാലിച്ചതോടെ മത്സരം എക്‌സ്ട്രാ സമയത്തേക്ക് നീണ്ടു. രാജന്‍ ബര്‍മന്‍ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയതോടെ പത്തു പേരായി ചുരുങ്ങിയ ബംഗാളിനെതിരെ മത്സരം അവസാനിക്കാന്‍ നാലു മിനിറ്റ് ബാക്കി നില്‍ക്കെ കേരളം ലീഡ് നേടി (2-1). വിപിന്‍ തോമസായിരുന്നു ഇത്തവണ ഗോള്‍ നേടിയത്. എന്നാല്‍ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ബംഗാള്‍ താരം തിര്‍തങ്കര്‍ സര്‍ക്കാര്‍ ഫ്രീകിക്കിലൂടെ സമനില നേടി (2-2).
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരളം നാല് കിക്കും ഗോളാക്കി മാറ്റിയപ്പോള്‍ ബംഗാളിന് രണ്ടെണ്ണം മാത്രമേ ലക്ഷ്യത്തിലെത്തിക്കാനായുള്ളൂ.
2005ല്‍ ഡല്‍ഹിയിലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം നേടിയത്. 2013ല്‍ കൊച്ചിയില്‍ ഫൈനലിലെത്തിയിരുന്നെങ്കിലും സര്‍വീസസിനോട് തോല്‍ക്കുകയായിരുന്നു.

സന്തോഷ മിഥുനം

കൊല്‍ക്കത്ത: 14 വര്‍ഷത്തെ കാത്തിരിപ്പിന് ഈസ്റ്റര്‍ സന്തോഷം. ഷൂട്ടൗട്ട് വരെ ദീര്‍ഘിച്ച ആവേശ പോരാട്ടത്തില്‍ ബംഗാളിനെ 6-4ന് കശക്കി കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ സാള്‍ട്ട്‌ലെക്കില്‍ പിറന്നത് ചരിത്രം. ഇതിന് മുമ്പ് മൂന്ന് വട്ടം ഫൈനലില്‍ ഷൂട്ടൗട്ട് ദുരന്തത്തില്‍ ബംഗാളിന് മുന്നില്‍ കരഞ്ഞിരുന്നു കേരളം. പക്ഷേ ഇത്തവണ അതുണ്ടായില്ല. നിശ്ചിത സമയത്തും അധികസമയത്തും മുന്നിട്ട് നിന്ന ശേഷം സമനില വഴങ്ങിയ ടീ ഷൂട്ടൗട്ടില്‍ യഥാര്‍ത്ഥ കരുത്ത് കാട്ടി. പന്ത് പായിച്ച നാല് പേരും ലക്ഷ്യബോധത്തിന്റെ ഉദാത്ത മാതൃകയായപ്പോള്‍ ബംഗാളിന്റെ ആദ്യ രണ്ട് കിക്കുകള്‍ തടഞ്ഞിട്ട ഗോള്‍ക്കീപ്പര്‍ മിഥുന്‍ കേരളത്തിന്റെ ഹീറോയായി. നട്ടുച്ച സമയത്ത് ആരംഭിച്ച കലാശ പോരാട്ടത്തിന്റെ തുടക്കം ബംഗാളിന്റെ മികവിലായിരുന്നു. പക്ഷേ കളിയുടെ ഗതിക്ക് വിപരീതമായി എം.എസ് ജിതിന്‍ നേടിയ സുന്ദരമായ ഗോള്‍ കേരളത്തിന്റെ കുതിപ്പിനുള്ള ഊര്‍ജ്ജമായി. വൈസ് ക്യാപ്റ്റന്‍ ശ്രീശന്‍ നല്‍കിയ ത്രൂപാസ്. മൂന്ന് ഡിഫന്‍ഡര്‍മാരെ മറികടന്നുള്ള കുതിപ്പില്‍ ബംഗാള്‍ ഗോള്‍ക്കീപ്പറുടെ കാലുകള്‍ക്കിടയിലുടെ ഗോള്‍. ആദ്യ പകുതിയില്‍ ആ ഗോള്‍ ആധിപത്യം. പക്ഷേ രണ്ടാം പകുതിയില്‍ എങ്ങനെയെങ്കിലും തിരിച്ചടിക്കുക എന്ന ലക്ഷ്യത്തില്‍ ബംഗാളിന്റെ ആക്രമണം. അതില്‍ ഡിഫന്‍സ് പതറിയപ്പോള്‍ ജിതന്‍ മര്‍മുവിന്റെ സമനില. അധിക സമയത്തും ഊര്‍ജ്ജം സംഭരിച്ച് സബിസ്റ്റിറ്റിയൂട്ട് താരം വിപിന്‍ തോമസിലൂടെ ലീഡ് ഗോള്‍. അതിന് മുമ്പ് റജോന്‍ ബര്‍മന്‍ ചുവപ്പില്‍ പുറത്തായതും കേരളത്തിന് കാര്യങ്ങള്‍ അനുകൂലമാക്കി. ആ ഗോളില്‍ കിരീടത്തില്‍ മുത്തമിടാനിരിക്കെയാണ് അവസാന മിനുട്ടില്‍ തൃത്താന്‍കര്‍ സര്‍ക്കാരിന്റെ ഗോളില്‍ വീണ്ടും സമനില. അതിനിടെ ശ്രീരാഗിന്റെ ഗോള്‍ലൈന്‍ സേവില്‍ കേരളം രക്ഷപ്പെടുന്നതും കണ്ടു. തുടര്‍ന്ന് സമ്മര്‍ദ്ദത്തിന്റെ ഷൂട്ടൗട്ട്. അവിടെ കിക്കെടുത്ത നാല് പേരും നല്ല കുട്ടികളായപ്പോള്‍ മിഥുന്‍ എന്ന കണ്ണൂരുകാരന്‍ ഹീറോയുമായി. അങ്കിത് മുഖര്‍ജിയുടെയും നബി ഹുസൈന്റെയും ഷോട്ടുകള്‍ മിഥുന്‍ തടഞ്ഞു. രാഹുല്‍ വി രാജ്, ജിതിന്‍ ഗോപാല്‍, ജസ്റ്റിന്‍ ജോര്‍ജ്ജ്, ശ്രീശന്‍ എന്നിവരുടെ ഷഓട്ടുകല്‍ കൃത്യമായി ലക്ഷ്യത്തിലെത്തി. ബംഗാള്‍ ഇടക്ക് ഗോള്‍ക്കീപ്പറെ മാറ്റിയതും അവരെ തുണച്ചില്ല. കേരളത്തിന്റെ നിര്‍ണായക നാലാം കിക്കെടുക്കാന്‍ ശ്രീശന്‍ വന്നപ്പോഴാണ് ബംഗാള്‍ ഗോളിയെ മാറ്റിയത്. പക്ഷേ അതിലൊന്നും വൈസ് ക്യാപ്റ്റന്‍ കുലുങ്ങിയില്ല. അദ്ദേഹത്തിന്റെ ഷോട്ട് ബംഗാളിന്റെ നെഞ്ച് പിളര്‍ത്തി…. പിന്നെയെല്ലാം ചരിത്രം… ആഘോഷം…

Cricket

പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി)യും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം തെക്കന്‍ നഗരത്തിലെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റി.

Published

on

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി)യും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം തെക്കന്‍ നഗരത്തിലെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റി.

പ്ലേഓഫ് ഘട്ടത്തിന് സമാനമായി, ഈ വര്‍ഷം മണ്‍സൂണ്‍ ഉടന്‍ ആസന്നമായതിനാല്‍, മെയ് 20 ചൊവ്വാഴ്ച മുതല്‍, ലീഗ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഒരു മണിക്കൂര്‍ അധിക സമയം അനുവദിക്കുമെന്ന് ബിസിസിഐ അറിയിച്ചു.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരവും റദ്ദായതോടെ ആര്‍സിബിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഐപിഎല്‍ 2025ല്‍ നിന്ന് കെകെആറിനെ പുറത്താക്കുകയും ചെയ്തു.

അഹമ്മദാബാദില്‍ ഐപിഎല്‍ ഫൈനല്‍

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഐപിഎല്‍ 2025 ന്റെ ഫൈനലിനും ക്വാളിഫയര്‍ 2 നും യഥാക്രമം ജൂണ്‍ 3 നും ജൂണ്‍ 1 നും ക്വാളിഫയര്‍ 1 നും ആതിഥേയത്വം വഹിക്കും. അതേസമയം, എലിമിനേറ്റര്‍ യഥാക്രമം മെയ് 29, മെയ് 30 തീയതികളില്‍ മുള്ളന്‍പൂരില്‍ നടക്കും.

ടൂര്‍ണമെന്റിന്റെ ഒരാഴ്ചത്തെ സസ്‌പെന്‍ഷനുമുമ്പ് ഹൈദരാബാദും കൊല്‍ക്കത്തയും അവസാന നാല് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കേണ്ടതായിരുന്നു.

കാലാവസ്ഥയും മറ്റ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലാണ് പ്ലേഓഫിനുള്ള പുതിയ വേദികള്‍ തീരുമാനിച്ചതെന്ന് ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.

Continue Reading

Cricket

രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു

Published

on

ജയ്പൂർ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ 10 റൺസിന് കീഴടക്കി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ ഇന്നിങ്സ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 209 റൺസിലവസാനിച്ചു.

53 റൺസെടുത്ത ധ്രുവ് ജുറേലും 50 റൺസെടുത്ത യശസ്വി ജയ്സ്വാളും 40 റൺസെടുത്ത വൈഭവ് സൂര്യവംശിയുമാണ് ചെറുത്തുനിന്നത്. പരിക്ക് മാറി തിരിച്ചെത്തിയ നായകൻ സഞ്ജു സാംസന് 20 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. റിയാൻ പരാഗ് 13 ഉം ഷിംറോൺ ഹെറ്റ്മെയർ 11 ഉം റൺസെടുത്ത് പുറത്തായി. പഞ്ചാബിന് വേണ്ടി ഹർപ്രീത് ബ്രാർ മൂന്നും മാർക്കോ ജാൻസൻ, അസ്മത്തുല്ല ഉമർസായി എന്നിവർ രണ്ടു വീതം വിക്കറ്റും വീഴ്ത്തി.

നേരത്തെ, 37 പന്തിൽ 70 റൺസെടുത്ത നേഹൽ വധേരയുടേയും 30 പന്തിൽ പുറത്താകാതെ 59 റൺസെടുത്ത ശഷാങ്ക് സിങ്ങിന്റെയും ഇന്നിങ്സാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. നായകൻ ശ്രേയസ് അയ്യർ ( 30), പ്രഭ്സിംറാൻ സിങ് (21), പ്രിയാൻഷ് ആര്യ (9), മിച്ചൽ ഓവൻ (0) എന്നിവരാണ് പുറത്തായത്. 21 റൺസെടുത്ത അസ്മത്തുല്ല ഉമർസായി പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി.

Continue Reading

Cricket

ഡല്‍ഹിക്കെതിരെ ടോസ് നേടി ഗുജറാത്ത്; ഇരു ടീമിലും മാറ്റം, സ്റ്റാര്‍ക്കിന് പകരം മുസ്തഫിസുര്‍

Published

on

ദില്ലി: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും. ദില്ല, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത്, ഡല്‍ഹി ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങിയത്. കഗിസോ റബാദ ടീമില്‍ തിരിച്ചെത്തി. ഡല്‍ഹി രണ്ട് മാറ്റം വരുത്തി. വിപ്രജ് നിഗം, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ടീമിലെത്തി. മാധവ് തിവാരി, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് പുറത്തായത്. സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു. ഇര ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍ ), ഷെഫാനെ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, കാഗിസോ റബാഡ, അര്‍ഷാദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.

ഇംപാക്റ്റ് സബ്‌സ്: സായ് സുദര്‍ശന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മഹിപാല്‍ ലോംറോര്‍, അനുജ് റാവത്ത്, ദസുന്‍ ഷനക.

ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെല്‍, സമീര്‍ റിസ്വി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, കുല്‍ദീപ് യാദവ്, ടി നടരാജന്‍, മുസ്തഫിസുര്‍ റഹ്മാന്‍.

ഇംപാക്റ്റ് സബ്‌സ്: ത്രിപുരാണ വിജയ്, മാധവ് തിവാരി, കരുണ് നായര്‍, സെദിഖുള്ള അടല്‍, ദുഷ്മന്ത ചമീര.

11 കളിയില്‍ 13  പോയന്റുളള ഡല്‍ഹിക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യം. 16 പോയന്റുള്ള ഗുജറാത്ത് ടൈറ്റന്‍സിന് ഒറ്റജയം നേടിയാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ ബാറ്റിംഗ് ത്രയത്തെ പിടിച്ചുകെട്ടുകയാവും ഡല്‍ഹിയുടെ പ്രധാന വെല്ലുവിളി. പിന്നാലെയെത്തുന്നവരും അപകടകാരികള്‍. കെ എല്‍ രാഹുല്‍, കരുണ്‍ നായര്‍, അഭിഷേക് പോറല്‍, ഫാഫ് ഡുപ്ലെസിസ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരിലാണ് ഡല്‍ഹിയുടെ റണ്‍സ് പ്രതീക്ഷ.  കഴിഞ്ഞമാസം അഹമ്മദാബാദില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്ത് ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ഡല്‍ഹിയുടെ 203 റണ്‍സ് നാലു പന്ത് ശേഷിക്കേ ഗുജറാത്ത് മറികടന്നു. അന്നത്തെ തോല്‍വിക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ പകരം വീട്ടുകയാവും ഡല്‍ഹിയുടെ ലക്ഷ്യം.

Continue Reading

Trending