Connect with us

india

ഫ്രഞ്ച് താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപവുമായി സംഘപരിവാര്‍ സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ്

കിലിയന്‍ എംബാപ്പെ ആടക്കമുള്ള താരങ്ങളെ കറുത്ത പ്രേതങ്ങള്‍ എന്ന് വിശേഷിപ്പിച്ചാണ് അധിക്ഷേപം നടത്തിയത്.

Published

on

കൊച്ചി: ഫ്രഞ്ച് താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപവുമായി ബിജെപി മുന്‍ ഐടി സെല്‍ അദ്ധ്യക്ഷന്‍ ടി ജി മോഹന്‍ദാസ്. ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് ഫൈനലിന് പിന്നാലെയാണ് സംഘപരിവാര്‍ സൈദ്ധാന്തികനായ ടി ജി മോഹന്‍ദാസ് രംഗത്തെത്തിയിരിക്കുന്നത്. കിലിയന്‍ എംബാപ്പെ ആടക്കമുള്ള താരങ്ങളെ കറുത്ത പ്രേതങ്ങള്‍ എന്ന് വിശേഷിപ്പിച്ചാണ് അധിക്ഷേപം നടത്തിയത്. ട്വിറ്ററിലൂടെ നടത്തിയ അധിക്ഷേപത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വിമര്‍ശനങ്ങള്‍ക്കെതിരെയും അവഗണനാ മനോഭാവമാണ് ടിജി മോഹന്‍ദാസ് കാണിക്കുന്നത്.

https://twitter.com/mohandastg/status/1604783739221204992

ട്വീറ്റിനെതിരെ വിമര്‍ശനം ശക്തമായതിന് പിന്നാലെ ഇതൊക്കെ എന്താ വര്‍ണവെറിയാണോ? എന്ന ചോദ്യവുമായി മറ്റൊരു ട്വീറ്റും മോഹന്‍ദാസ് പങ്കുവെച്ചു. ‘ഫ്രഞ്ച്കാര് വെളുത്ത് തുടുത്ത സായ്പന്‍മാരായിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്! ഇതിപ്പോ എന്നേക്കാള്‍ കറുത്ത പ്രേതങ്ങള്‍. ആ എംബാപ്പെയെ രാത്രിയിലെങ്ങാന്‍ വഴിയില്‍ കണ്ടാല്‍ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും! ഹൊ’, എന്നായിരുന്നു ടി ജി മോഹന്‍ദാസിന്റെ ആദ്യ ട്വീറ്റ്.

https://twitter.com/mohandastg/status/1604804826134892544

വിമര്‍ശനം ഉയര്‍ന്നതോടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ അദ്ദേഹം കുറിച്ചത് ഇങ്ങനെ; ‘പണ്ട് എം പി നാരായണ പിള്ള എഴുതി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാണാന്‍ കൊള്ളാവുന്ന ഒരേയൊരു മുഖം ഇന്ദിരാഗാന്ധിയാണ്. മറ്റു രാഷ്ട്രീയക്കാര്‍ക്കൊന്നും ഒരു ഭംഗിയുമില്ല. ജഗജീവന്‍ റാമിന്റെ ഫോട്ടോ പത്രത്തില്‍ കണ്ടാല്‍പ്പിന്നെ അന്ന് കഞ്ഞി കുടിക്കാന്‍ തോന്നുകയില്ല! ഇതൊക്കെ എന്താ വര്‍ണവെറിയാണോ?’ നിരവധി പേരാണ് ടി ജി മോഹന്‍ദാസിന്റെ റേസിസ്റ്റ് പരാമര്‍ശത്തെ വിമര്‍ശിച്ച് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് കോഹ്‌ലി

46 ശരാശരിയില്‍ 30 സെഞ്ച്വറികളും 9230 റണ്‍സും അടിച്ചുകൂട്ടിയിട്ടുണ്ട്.

Published

on

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച് പ്രശസ്ത താരം വിരാട് കോഹ്‌ലി. 123 ടെസ്റ്റ് മത്സരങ്ങളില്‍ കോഹ്‌ലി ഇന്ത്യക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. 46 ശരാശരിയില്‍ 30 സെഞ്ച്വറികളും 9230 റണ്‍സും അടിച്ചുകൂട്ടിയിട്ടുണ്ട്.

”14 വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ നീലത്തൊപ്പിയണിഞ്ഞിട്ട്. ഈ ഫോര്‍മാറ്റ് എന്നെ പരീക്ഷിച്ചു, എന്നെ ഞാനാക്കി, ഒരുപാട് പാഠങ്ങള്‍ നല്‍കി. ഈ ഫോര്‍മാറ്റില്‍ നിന്നും തിരിച്ചുനടക്കുന്നത് ഒരിക്കലും എളുപ്പമല്ല. പക്ഷേ ഇത് ശരിയാണെന്ന് കരുതുന്നു. ഞാന്‍ എന്നെക്കൊണ്ട് ആവുന്നതെല്ലാം ഇതിനായി നല്‍കി. തികഞ്ഞ നന്ദിയോടെയാണ് ഞാന്‍ പടിയിറങ്ങുന്നത്. ഈ കളിയോടും ജനങ്ങളോടും ഒപ്പം കളിച്ചവേരാടും, എന്റെ വഴിയില്‍ വന്ന ഓരോരുത്തരോടും ഞാന്‍ നന്ദി പറയുന്നു” -കോഹ്‌ലി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

ഇന്ത്യക്ക് ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്‍ നല്‍കിയ ക്യാപ്റ്റാണ് കോഹ്‌ലി. 68 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോഹ്‌ലിയുടെ കീഴില്‍ 40 മത്സരങ്ങളിലും ഇന്ത്യ വിജയം നേടി. 2011ല്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് കോഹ്‌ലി ടെസ്റ്റില്‍ അരങ്ങേറിയത്. 2024ലെ ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ട്വന്റി 20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച കോഹ്‌ലി ഇനി ഏകദിനത്തില്‍ മാത്രമാകും തുടര്‍ന്ന് കളിക്കുക.

Continue Reading

india

രാജ്യാതിര്‍ത്തിയില്‍ ഉപഗ്രഹ നിരീക്ഷണം തുടര്‍ന്ന് ഐഎസ്ആര്‍ഒ

അതിര്‍ത്തിയില്‍ ഐഎസ്ആര്‍ഒയുടെ 10 ഉപഗ്രഹങ്ങള്‍ നിരീക്ഷണം തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി നാരായണന്‍ പറഞ്ഞു.

Published

on

രാജ്യാതിര്‍ത്തിയില്‍ ഉപഗ്രഹ നിരീക്ഷണം തുടര്‍ന്ന് ഐഎസ്ആര്‍ഒ. അതിര്‍ത്തിയില്‍ ഐഎസ്ആര്‍ഒയുടെ 10 ഉപഗ്രഹങ്ങള്‍ നിരീക്ഷണം തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി നാരായണന്‍ പറഞ്ഞു. നിരീക്ഷണങ്ങള്‍ തുടരുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കണമെങ്കില്‍ കൃത്രിമ ഉപഗ്രഹങ്ങളുടെ സേവനം ഉറപ്പാക്കണം ഇംഫാലില്‍ കേന്ദ്ര അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടെ അഞ്ചാം കോണ്‍വൊക്കേഷനില്‍ സംസാരിക്കുകയായിരുന്നു വി. നാരായണന്‍. പാകിസ്താന്‍ തീരെ മേഖലയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇന്നലെ ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് സേന വ്യക്തമാക്കി. ഇന്ത്യ-പാക് ചര്‍ച്ച യോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന നിര്‍ണായക ഡിജിഎംഒ തല ചര്‍ച്ചയ്ക്ക് പ്രാധാനമേറെയാണ്. ഷെല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു വരിച്ചു. നേരത്തെ പാക് വെടിവെപ്പില്‍ ഒരു എസ്‌ഐയും വീരമൃത്യു വരിച്ചിരുന്നു.

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച സംഭവം; റിജാസിന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തു

നിലവില്‍ മഹാരാഷ്ട്ര പൊലീസിന്റെ കസ്റ്റഡിയിലാണ് റിജാസ് എം. ഷീബ ഉള്ളത്.

Published

on

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും തെളിവുകള്‍ പിടിച്ചെടുത്തു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് ആണ് പിടികൂടിയത്. നിലവില്‍ മഹാരാഷ്ട്ര പൊലീസിന്റെ കസ്റ്റഡിയിലാണ് റിജാസ് എം. ഷീബ ഉള്ളത്.

ഐബി ഉദ്യോഗസ്ഥരും മഹാരാഷ്ട്ര എടിഎസും ചേര്‍ന്നാണ് റിജാസിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. റിജാസിനെതിരെ കേരളത്തിലുള്ള കേസുകളുടെ വിശദാംശങ്ങളും എടിഎസ് ശേഖരിച്ചു.

മെയ് എട്ടിനാണ് നാഗ്പൂരിലെ ഹോട്ടലില്‍ നിന്ന് ഡെമോക്രാറ്റിന് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ഡിഎസ്എ) പ്രവര്‍ത്തകനായ റിജാസിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്ത് ബിഹാര്‍ സ്വദേശി ഇഷയെ പിന്നീട് വിട്ടയച്ചു.

Continue Reading

Trending