india
വർഗീയതക്കും പ്രകോപനപരമായ പ്രസംഗങ്ങൾക്കുമിടയിൽ മഹാ കുംഭ ധർമ സൻസദിൽ ‘സനാതൻ ബോർഡിന്’ അംഗീകാരം
മഥുര ആസ്ഥാനമായുള്ള കഥാകാരന്‍ ദേവകിനന്ദന്‍ താക്കൂര്‍ വിളിച്ചുകൂട്ടിയ സനാതന്‍ ധര്‍മ സന്‍സദിലാണ് സനാതന്‍ ബോര്‍ഡിന് അംഗീകാരം നല്‍കിയത്.

വഖഫ് ബോര്‍ഡ് പോലെ രാജ്യത്തെ വിവിധ ഹിന്ദു ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും സ്വത്തുക്കളുടെ പരിപാലനത്തിനും നിയന്ത്രണത്തിനും വേണ്ടി ‘സനാതന്‍ ബോര്‍ഡിന് അംഗീകാരം നല്‍കി മഹാ കുംഭ ധര്‍മ സന്‍സദ്.
മഥുര ആസ്ഥാനമായുള്ള കഥാകാരന്‍ ദേവകിനന്ദന്‍ താക്കൂര്‍ വിളിച്ചുകൂട്ടിയ സനാതന്‍ ധര്‍മ സന്‍സദിലാണ് സനാതന്‍ ബോര്‍ഡിന് അംഗീകാരം നല്‍കിയത്. മതിയായ തെളിവുകള്‍ ഇല്ലെങ്കിലും മറ്റേതെങ്കിലും മത വിശ്വാസത്തിന് കീഴിലുള്ള കെട്ടിടങ്ങളെ ക്ഷേത്ര സ്വത്തായി പ്രഖ്യാപിക്കാന്‍ സനാതന്‍ ബോര്‍ഡിന് അധികാരം ഉണ്ടെന്നും സനാതന്‍ ധര്‍മ സന്‍സദില്‍ പറയുന്നുണ്ട്.
കൂടാതെ സനാതന്‍ ബോര്‍ഡിന് സ്വന്തം ജഡ്ജിമാര്‍ ഉണ്ടെന്നും, ഫണ്ടുകളുടെയും ക്ഷേത്ര സ്വത്തുക്കളുടെയും നിയമ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുന്നതിന് ഒരു ട്രൈബ്യൂണല്‍ രൂപീകരിക്കുകയും ചെയ്യുമെന്ന് സന്‍സദില്‍ പറയുന്നു.
‘ഞങ്ങള്‍ മറ്റ് കോടതികളില്‍ പോകില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കോടതികള്‍ ഉണ്ടാകും, ‘ കാണ്‍പൂരില്‍ നിന്നുള്ള സ്വയം ദര്‍ശകനായി അവകാശപ്പെടുന്ന ബാലയോഗി അരുണ്‍ പുരി പറഞ്ഞു. സനാതന്‍ ബോര്‍ഡ് ട്രിബ്യൂണലിന് രാജ്യത്തെ വഖഫ് ബോര്‍ഡുകള്‍ ‘നിര്‍ബന്ധിതമായി കൈവശപ്പെടുത്തിയ’ ഭൂമി തിരിച്ചെടുക്കാനും സനാതന വിരുദ്ധമായ സിനിമകള്‍, പ്രസ്താവനകള്‍, കോമഡികള്‍ എന്നിവയ്‌ക്കെതിരെയും മതനിന്ദയ്‌ക്കെതിരെയും നിയമം കൊണ്ടുവന്ന് ശിക്ഷാനടപടികള്‍ സ്വീകരിക്കാനും അധികാരമുണ്ടെന്നും സന്‍സദില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ബി.ജെ.പി പാര്‍ലമെന്റ് അംഗം ഹേമമാലിനി, തെലങ്കാനയില്‍ നിന്നുള്ള ബി.ജെ.പിയുടെ വിവാദ എം.എല്‍.എ ടി.രാജ, ഹിന്ദുത്വ നേതാവ് സാധ്വി പ്രാചി, മുസ്‌ലിം വിരുദ്ധ അധിക്ഷേപങ്ങള്‍ക്ക് പ്രസിദ്ധനും അയോധ്യയിലെ ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തിലെ പൂജാരിയുമായ മഹന്ത് രാജു ദാസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. മഹാ കുംഭമേള കാണാനെത്തിയവരോട് സമാജ്‌വാദി പാര്‍ട്ടിയുടെ പ്രതിമയില്‍ മൂത്രമൊഴിക്കാന്‍ ആവശ്യപ്പെട്ടതിന് മഹന്ത് രാജു ദാസ് നിയമനടപടി നേരിടുകയാണ്.
ഇന്ത്യയിലെ 13 ഹിന്ദു വിഭാഗങ്ങളുടെ പരമോന്നത സംഘടനയായ അഖില്‍ ഭാരതീയ അഖാര പരിഷത്ത് കേന്ദ്രീകൃത ‘സനാതന്‍ ബോര്‍ഡ്’ എന്ന ആശയത്തിന് കഴിഞ്ഞയാഴ്ച അനുമതി നല്‍കിയതിന് ശേഷമാണ് സനാതന്‍ ധര്‍മ സന്‍സദ് വിളിച്ചുകൂട്ടിയത്. വഖഫ് ബോര്‍ഡുകള്‍ വഴി ഇന്ത്യയിലെ മുഴുവന്‍ ഭൂമിയും പിടിച്ചെടുക്കാനുള്ള ഗൂഢാലോചന നടന്നതായി ധര്‍മ്മ സന്‍സദിന്റെ സംഘാടകന്‍ ദേവകിനന്ദന്‍ താക്കൂര്‍ ആരോപിച്ചു.
‘ഇവിടെയെത്തിയ ഹിന്ദുക്കളേ, ഇന്ത്യ മുഴുവന്‍ തങ്ങളുടേതാണെന്ന് വഖഫ് ബോര്‍ഡ് പറയുകയും ഭൂമി മുഴുവന്‍ അവകാശപ്പെടുകയും ചെയ്യുന്ന ദിവസം, നമുക്ക് എന്ത് സംഭവിക്കും? നമ്മള്‍ എവിടെ പോകും. എന്തുകൊണ്ടാണ് പാകിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കള്‍ക്കായി ഹിന്ദു ബോര്‍ഡുകള്‍ ഇല്ലാത്തത്? എന്തുകൊണ്ടാണ് ഇന്ത്യയില്‍ വഖഫ് ബോര്‍ഡ് ഉള്ളത്, ‘ താക്കൂര്‍ പ്രകോപനപരമായി ചോദിച്ചു. ഹിന്ദുക്കള്‍ ഹിന്ദുക്കളെ മാത്രമേ വിവാഹം കഴിക്കാവൂ എന്നും ഠാക്കൂര്‍ പറഞ്ഞു.
ഹിന്ദുക്കള്‍ സനാതന്‍ ബോര്‍ഡ് സ്ഥാപിക്കണമെന്നും വഖഫ് ബോര്‍ഡിന്റെ നിമജ്ജനം വേണമെന്ന് അയോധ്യയിലെ ജഗദ്ഗുരു ബല്ലഭദാസ് മഹാരാജ് പറഞ്ഞു. ‘ഒരു മുള്ള് നമ്മോടൊപ്പം നടന്നാല്‍, അത് എപ്പോള്‍ വേണമെങ്കിലും നമ്മെ കുത്താം. വഖഫ് ബോര്‍ഡ് ഇല്ലാതായാല്‍ ലൗ ജിഹാദ് അവസാനിക്കും. ഇന്ത്യയിലുടനീളമുള്ള നമ്മുടെ തീര്‍ത്ഥ സ്ഥലങ്ങളും ക്ഷേത്രങ്ങളും സംരക്ഷിക്കപ്പെടും. ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ക്ക് പകരം നിര്‍മ്മിച്ച എല്ലാ പള്ളികളും ക്ഷേത്രങ്ങളായി തുടരും, പള്ളികള്‍ ഇല്ലാതാകും,’ ബല്ലഭദാസ് പറഞ്ഞു.
india
ബെംഗളൂരു ദുരന്തം; ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് സിദ്ധരാമയ്യ
പൊലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പടെയുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ബെംഗളൂരു: ആര്‍സിബി വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംഭവത്തെ തുടര്‍ന്ന് ഉത്തരവാദികളായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി സിദ്ധരാമയ്യ പറഞ്ഞു.
പൊലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പടെയുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അടുത്ത നടപടി ആര്‍സിബിക്കും ഉള്‍പ്പെട്ട ക്രിക്കറ്റ് ബോഡിക്കും എതിരായിരിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു. കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎന്‍എക്കുമെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 35,000 പേര്‍ക്കിരിക്കാവുന്ന സ്‌റ്റേഡിയത്തിലേക്ക് മൂന്നുലക്ഷത്തിലധികം ആളുകളാണ് എത്തിയത്.
india
പെരുന്നാളിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ കന്നുകാലി വിപണികള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍
വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഗോസേവ ആയോഗ് പുതുക്കിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം പശുക്കള്‍, കാളകള്‍ എന്നിവ വില്‍ക്കുന്ന വിപണികള്‍ക്ക് മാത്രമേ വിലക്കുള്ളു.

ബലിപെരുന്നാളിന് മുന്നോടിയായി ജൂണ്‍ 3 മുതല്‍ 8 വരെ കന്നുകാലി വിപണികള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. മഹാരാഷ്ട്ര സര്‍ക്കാര്‍റിന്റെ ഭാഗമായുള്ള ഗോസേവ ആയോഗ് ആണ് എല്ലാ കാര്‍ഷിക ഉല്‍പന്ന വിപണി കമ്മിറ്റികള്‍ക്കും (എപിഎംസി) കന്നുകാലി വിപണികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. നിര്‍ദേശം കച്ചവടക്കാരെ നേരിട്ട് ബാധിക്കുന്നതിനാല്‍ ഉത്തരവിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.
പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡി ഈ ഉത്തരവിനെ ചെറുകിട വ്യാപാരികളോടുള്ള ‘അനീതി’ എന്ന് വിമര്‍ശിച്ചു. ‘ചന്തകള്‍ നടത്തിയില്ലെങ്കില്‍ ആട്, എരുമ, ചെമ്മരിയാട് തുടങ്ങിയ മൃഗങ്ങളുടെ വ്യാപാരവും നിലയ്ക്കും. ഇത് കര്‍ഷകര്‍, ചുമട്ടുതൊഴിലാളികള്‍, ബ്രോക്കര്‍മാര്‍, ഡ്രൈവര്‍മാര്‍, ഖുറേഷിഖാതിക് സമൂഹം, തൊഴിലാളികള്‍ എന്നിവരുടെ ദൈനംദിന വരുമാനത്തെ തടസ്സപ്പെടുത്തും.’ വഞ്ചിത് ബഹുജന്‍ അഘാഡിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഫാറൂഖ് അഹമ്മദ് പറഞ്ഞു.
നിലവിലുള്ള നിയമപ്രകാരം നിലവില്‍ ഗോമാംസം കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.
സംസ്ഥാനത്തെ 305 പ്രിന്‍സിപ്പല്‍, 603 സെക്കന്‍ഡറി അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റികളെല്ലാം എപിഎംസി നിയമപ്രകാരം മഹാരാഷ്ട്ര സംസ്ഥാന കാര്‍ഷിക വിപണന ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ്. കൂടാതെ സംസ്ഥാനത്ത് 292 കന്നുകാലി വിപണികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് അവയില്‍ മിക്കതിന്റെയും മേല്‍നോട്ടം എപിഎംസികള്‍ക്കാണ്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഗോസേവ ആയോഗ് പുതുക്കിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം പശുക്കള്‍, കാളകള്‍ എന്നിവ വില്‍ക്കുന്ന വിപണികള്‍ക്ക് മാത്രമേ വിലക്കുള്ളു.
india
‘കുംഭമേളയില്‍ 60 പേരോളം മരിച്ചു, ഞാന്‍ വിമര്‍ശിച്ചില്ല, ദുരന്തത്തില്‍ രാഷ്ട്രീയം കളിക്കാനില്ല’; സിദ്ധരാമയ്യ

ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മറ്റു സ്ഥലങ്ങളിലെ സമാനമായ ദുരന്തത്തെ കാണിച്ച് ന്യായീകരിക്കാനോ രാഷ്ട്രീയം കളിക്കാനോ സർക്കാർ മുതിരില്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതിപക്ഷ വിമർശനത്തിന് പിന്നാലെ വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
‘ഇത്തരം സംഭവങ്ങൾ പല സ്ഥലങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അവിടെയും ഇവിടെയും സംഭവിച്ചു എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഇതിനെ ന്യായീകരിക്കാൻ പോകുന്നില്ല. കുംഭമേളയിൽ 50-60 പേർ മരിച്ചു, ഞാൻ അതിനെ വിമർശിച്ചില്ല. സർക്കാർ ഇതിൽ രാഷ്ട്രീയം കളിക്കില്ല. മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 15 ദിവസത്തെ സമയം നൽകി. ആളുകൾ സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ പോലും തകർത്തു. തിക്കിലും തിരക്കിലും പെട്ടു.ഇത്രയും വലിയ ജനക്കൂട്ടം ആരും പ്രതീക്ഷിച്ചിരുന്നില്ല. 35,000 ആണ് സ്റ്റേഡിയത്തിലെ സീറ്റിങ് കപാസിറ്റി. എന്നാൽ രണ്ടോ മൂന്നോ ലക്ഷംപേർ അവിടെയെത്തി. സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്ന ആളുകളേ എത്തൂ എന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടൽ” -മുഖ്യമന്ത്രി പറഞ്ഞു.
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപവീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണർ നടത്തുന്ന മെജസ്റ്റീരിയൽ അന്വേഷണം 15 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
-
kerala3 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india3 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala1 day ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala9 hours ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
മാറ്റമില്ലാതെ തുടര്‍ന്ന് മലബാറിലെ സീറ്റ് പ്രതിസന്ധി; ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ആദ്യഘട്ട അലോട്ട്മെന്റില്‍ പുറത്ത്
-
kerala3 days ago
ഇറക്കിവിടാനാകില്ല; ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം; ഹൈക്കോടതി
-
india3 days ago
പ്രണയാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി