Connect with us

india

വർഗീയതക്കും പ്രകോപനപരമായ പ്രസംഗങ്ങൾക്കുമിടയിൽ മഹാ കുംഭ ധർമ സൻസദിൽ ‘സനാതൻ ബോർഡിന്’ അംഗീകാരം

മഥുര ആസ്ഥാനമായുള്ള കഥാകാരന്‍ ദേവകിനന്ദന്‍ താക്കൂര്‍ വിളിച്ചുകൂട്ടിയ സനാതന്‍ ധര്‍മ സന്‍സദിലാണ് സനാതന്‍ ബോര്‍ഡിന് അംഗീകാരം നല്‍കിയത്.

Published

on

വഖഫ് ബോര്‍ഡ് പോലെ രാജ്യത്തെ വിവിധ ഹിന്ദു ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും സ്വത്തുക്കളുടെ പരിപാലനത്തിനും നിയന്ത്രണത്തിനും വേണ്ടി ‘സനാതന്‍ ബോര്‍ഡിന് അംഗീകാരം നല്‍കി മഹാ കുംഭ ധര്‍മ സന്‍സദ്.

മഥുര ആസ്ഥാനമായുള്ള കഥാകാരന്‍ ദേവകിനന്ദന്‍ താക്കൂര്‍ വിളിച്ചുകൂട്ടിയ സനാതന്‍ ധര്‍മ സന്‍സദിലാണ് സനാതന്‍ ബോര്‍ഡിന് അംഗീകാരം നല്‍കിയത്. മതിയായ തെളിവുകള്‍ ഇല്ലെങ്കിലും മറ്റേതെങ്കിലും മത വിശ്വാസത്തിന് കീഴിലുള്ള കെട്ടിടങ്ങളെ ക്ഷേത്ര സ്വത്തായി പ്രഖ്യാപിക്കാന്‍ സനാതന്‍ ബോര്‍ഡിന് അധികാരം ഉണ്ടെന്നും സനാതന്‍ ധര്‍മ സന്‍സദില്‍ പറയുന്നുണ്ട്.

കൂടാതെ സനാതന്‍ ബോര്‍ഡിന് സ്വന്തം ജഡ്ജിമാര്‍ ഉണ്ടെന്നും, ഫണ്ടുകളുടെയും ക്ഷേത്ര സ്വത്തുക്കളുടെയും നിയമ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുന്നതിന് ഒരു ട്രൈബ്യൂണല്‍ രൂപീകരിക്കുകയും ചെയ്യുമെന്ന് സന്‍സദില്‍ പറയുന്നു.

‘ഞങ്ങള്‍ മറ്റ് കോടതികളില്‍ പോകില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കോടതികള്‍ ഉണ്ടാകും, ‘ കാണ്‍പൂരില്‍ നിന്നുള്ള സ്വയം ദര്‍ശകനായി അവകാശപ്പെടുന്ന ബാലയോഗി അരുണ്‍ പുരി പറഞ്ഞു. സനാതന്‍ ബോര്‍ഡ് ട്രിബ്യൂണലിന് രാജ്യത്തെ വഖഫ് ബോര്‍ഡുകള്‍ ‘നിര്‍ബന്ധിതമായി കൈവശപ്പെടുത്തിയ’ ഭൂമി തിരിച്ചെടുക്കാനും സനാതന വിരുദ്ധമായ സിനിമകള്‍, പ്രസ്താവനകള്‍, കോമഡികള്‍ എന്നിവയ്‌ക്കെതിരെയും മതനിന്ദയ്‌ക്കെതിരെയും നിയമം കൊണ്ടുവന്ന് ശിക്ഷാനടപടികള്‍ സ്വീകരിക്കാനും അധികാരമുണ്ടെന്നും സന്‍സദില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ബി.ജെ.പി പാര്‍ലമെന്റ് അംഗം ഹേമമാലിനി, തെലങ്കാനയില്‍ നിന്നുള്ള ബി.ജെ.പിയുടെ വിവാദ എം.എല്‍.എ ടി.രാജ, ഹിന്ദുത്വ നേതാവ് സാധ്വി പ്രാചി, മുസ്‌ലിം വിരുദ്ധ അധിക്ഷേപങ്ങള്‍ക്ക് പ്രസിദ്ധനും അയോധ്യയിലെ ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തിലെ പൂജാരിയുമായ മഹന്ത് രാജു ദാസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. മഹാ കുംഭമേള കാണാനെത്തിയവരോട് സമാജ്‌വാദി പാര്‍ട്ടിയുടെ പ്രതിമയില്‍ മൂത്രമൊഴിക്കാന്‍ ആവശ്യപ്പെട്ടതിന് മഹന്ത് രാജു ദാസ് നിയമനടപടി നേരിടുകയാണ്.

ഇന്ത്യയിലെ 13 ഹിന്ദു വിഭാഗങ്ങളുടെ പരമോന്നത സംഘടനയായ അഖില്‍ ഭാരതീയ അഖാര പരിഷത്ത് കേന്ദ്രീകൃത ‘സനാതന്‍ ബോര്‍ഡ്’ എന്ന ആശയത്തിന് കഴിഞ്ഞയാഴ്ച അനുമതി നല്‍കിയതിന് ശേഷമാണ് സനാതന്‍ ധര്‍മ സന്‍സദ് വിളിച്ചുകൂട്ടിയത്. വഖഫ് ബോര്‍ഡുകള്‍ വഴി ഇന്ത്യയിലെ മുഴുവന്‍ ഭൂമിയും പിടിച്ചെടുക്കാനുള്ള ഗൂഢാലോചന നടന്നതായി ധര്‍മ്മ സന്‍സദിന്റെ സംഘാടകന്‍ ദേവകിനന്ദന്‍ താക്കൂര്‍ ആരോപിച്ചു.

‘ഇവിടെയെത്തിയ ഹിന്ദുക്കളേ, ഇന്ത്യ മുഴുവന്‍ തങ്ങളുടേതാണെന്ന് വഖഫ് ബോര്‍ഡ് പറയുകയും ഭൂമി മുഴുവന്‍ അവകാശപ്പെടുകയും ചെയ്യുന്ന ദിവസം, നമുക്ക് എന്ത് സംഭവിക്കും? നമ്മള്‍ എവിടെ പോകും. എന്തുകൊണ്ടാണ് പാകിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കള്‍ക്കായി ഹിന്ദു ബോര്‍ഡുകള്‍ ഇല്ലാത്തത്? എന്തുകൊണ്ടാണ് ഇന്ത്യയില്‍ വഖഫ് ബോര്‍ഡ് ഉള്ളത്, ‘ താക്കൂര്‍ പ്രകോപനപരമായി ചോദിച്ചു. ഹിന്ദുക്കള്‍ ഹിന്ദുക്കളെ മാത്രമേ വിവാഹം കഴിക്കാവൂ എന്നും ഠാക്കൂര്‍ പറഞ്ഞു.

ഹിന്ദുക്കള്‍ സനാതന്‍ ബോര്‍ഡ് സ്ഥാപിക്കണമെന്നും വഖഫ് ബോര്‍ഡിന്റെ നിമജ്ജനം വേണമെന്ന് അയോധ്യയിലെ ജഗദ്ഗുരു ബല്ലഭദാസ് മഹാരാജ് പറഞ്ഞു. ‘ഒരു മുള്ള് നമ്മോടൊപ്പം നടന്നാല്‍, അത് എപ്പോള്‍ വേണമെങ്കിലും നമ്മെ കുത്താം. വഖഫ് ബോര്‍ഡ് ഇല്ലാതായാല്‍ ലൗ ജിഹാദ് അവസാനിക്കും. ഇന്ത്യയിലുടനീളമുള്ള നമ്മുടെ തീര്‍ത്ഥ സ്ഥലങ്ങളും ക്ഷേത്രങ്ങളും സംരക്ഷിക്കപ്പെടും. ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ക്ക് പകരം നിര്‍മ്മിച്ച എല്ലാ പള്ളികളും ക്ഷേത്രങ്ങളായി തുടരും, പള്ളികള്‍ ഇല്ലാതാകും,’ ബല്ലഭദാസ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കഴിഞ്ഞ 36 വര്‍ഷായി ഭാര്യയുടെ പ്രേതത്തെ പേടിച്ച് സ്ത്രീയായി ജീവിച്ച് പുരുഷന്‍

ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലാണ് സംഭവം.

Published

on

കഴിഞ്ഞ 36 വര്‍ഷായി ഭാര്യയുടെ പ്രേതത്തെ പേടിച്ച് സ്ത്രീയായി ജീവിച്ച് പുരുഷന്‍. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലാണ് സംഭവം. രണ്ടാം ഭാര്യയുടെ ആത്മാവ് തന്നെ വേട്ടയാടുന്നതായാണ് ഇയാള്‍ പറയുന്നത്. ആത്മാവ് തന്നെ ഉപദ്രവിച്ചുവെന്നും ജീവന്‍ രക്ഷിക്കാനായി സ്ത്രീ വേഷം ധരിച്ചുവെന്നും ഇയാള്‍ പറയുന്നു.

മൂന്ന് തവണ ഇയാള്‍ വിവാഹം കഴിക്കുകയും എന്നാല്‍ രണ്ടാമത്തെ ഭാര്യയുടെ ആത്മാവാണ് ഭീഷണിപ്പെടുത്തിയതായും ഇയാള്‍ വാദിക്കുന്നു. തന്റെ ജീവന്‍ അപകടത്തിലാണെന്നും ഇയാള്‍ ദേശീയമാധ്യമങ്ങള്‍ക്ക് നല്‍കിയ റിപ്പേീര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സാരിയും വലിയ മാലകളും മൂക്കൂത്തിയും ധരിച്ച് സിന്ദൂരവും പൊട്ടും അണിഞ്ഞ് സ്ത്രീ വേഷധാരിയായാണ് ഇയാള്‍ ജീവിക്കുന്നത്.

അതേസമയം, ഇയാള്‍ക്ക് മാനസികപ്രശ്‌നങ്ങളുള്ളതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു. ഭാര്യയുടെ മരണശേഷം ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയതായും
മതിയായ ചികിത്സയും ബോധവത്കരണവും നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

അതേസമയം പ്രേതങ്ങളുണ്ടെന്ന ഇയാളുടെ വാദത്തെ മറ്റുചിലര്‍ അംഗീകരിക്കുകയും ചെയ്യുന്നു.

 

 

Continue Reading

india

നഴ്സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി; കാമുകന്‍ പിടിയില്‍

മഹാരാഷ്ട്രയില്‍ നഴ്‌സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.

Published

on

മഹാരാഷ്ട്രയില്‍ നഴ്‌സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഛത്രപതി സംഭാജിനഗറിലെ ആയുഷ്മാന്‍ ആശുപത്രിയിലെ നഴ്സായ മോണിക്ക സുമിത് നിര്‍മലിന്റെ (30) മൃതദേഹമാണ് വെള്ളിയാഴ്ച ലാസൂരിനടുത്തുള്ള ഫാമില്‍ നിന്ന് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകന്‍ ശൈഖ് ഇര്‍ഫാന്‍ ശൈഖ് പാഷയെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഔഹംഗാബാദ് ഡിവിഷനിലെ ജല്‍നയിലെ മോണിക്കയെ ഫെബ്രുവരി ആറുമുതല്‍ കാണാതായിരുന്നു. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് യുവതി അമ്മയോടൊപ്പമാണ് താമസിക്കുന്നത്. ഫെബ്രുവരി ആറിന് ജോലിക്ക് പോയ മകളെ തിരിച്ചു കാണാത്തതിനെ തുടര്‍ന്ന് അമ്മ കാഡിം ജല്‍ന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകന്‍ പിടിയിലാവുകയായിരുന്നു. ആദ്യം കസ്റ്റഡിയിലെടുത്ത് വിട്ടയച്ചുവെങ്കിലും ഇയാളുടെ കോള്‍ റെക്കോര്‍ഡുകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്ന് യുവതിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഫെബ്രുവരി ആറിന് ലാസൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അവസാനമായി യുവതിയെ പ്രതി കണ്ടതെന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ലാസൂരിനടുത്തുള്ള ഫാമിലെ ഉപേക്ഷിക്കപ്പെട്ട വീട്ടില്‍ യുവതി തൂങ്ങിമരിച്ചതായി കാമുകന്‍ പൊലീസിനെ അറിയിച്ചു. വെള്ളിയാഴ്ച ഛത്രപതി സംഭാജിനഗര്‍ റൂറല്‍ പൊലീസിന്റെയും ഷിലേഗാവ് പൊലീസിന്റെയും സഹായത്തോടെ ഒരു സംഘം ഗംഗാപൂര്‍ തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ മോണിക്കയുടെ മൃതദേഹം കണ്ടെടുത്തു.

ഫോറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി പോസ്റ്റ്മോര്‍ട്ടം നടത്തി. യുവതിയുടെ വസ്ത്രങ്ങളുടെ കത്തിയ കഷ്ണങ്ങളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

Continue Reading

india

മദ്യവില്പന എതിര്‍ത്തതിന് രണ്ട് എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥികളെ കുത്തിക്കൊലപ്പെടുത്തി

തമിഴ്‌നാട് മയിലാടുതുറ മുട്ടത്താണ് സംഭവം.

Published

on

മദ്യവില്പന എതിര്‍ത്തതിനെ തുടര്‍ന്ന് രണ്ട് യുവാക്കളെ കുത്തിക്കൊലപ്പെടുത്തി. തമിഴ്‌നാട് മയിലാടുതുറ മുട്ടത്താണ് സംഭവം. എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥി ആയ ഹരിശക്തി (20), സുഹൃത്ത് ഹരീഷ് (25) എന്നിവര്‍ ആണ് മരിച്ചത്. അനധികൃതമായി മദ്യം വില്‍ക്കുന്ന സംഘവുമായി വിദ്യാര്‍ത്ഥികള്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു.

അതേസമയം പ്രതികളില്‍ കഴിഞ്ഞ ദിവസം ജാമ്യത്തില്‍ ഇറങ്ങിയ ഒരാളും ഉണ്ടായിരുന്നു. അനധികൃത മദ്യവില്‍പ്പനെയെ പറ്റി പൊലീസില്‍ വിവരം നല്‍കി എന്ന സംശയത്തിന്റെ പേരിലാണ് കൊലപാതകം. മയിലാടുതുറൈയ്ക്ക് സമീപമുള്ള മുട്ടം നോര്‍ത്ത് റോഡ് പ്രദേശത്ത് രാജ്കുമാര്‍, തങ്കദുരൈ, മൂവേന്തന്‍ എന്നിവര്‍ മദ്യ വില്‍പന നടത്തിയിരുന്നു.

എന്നാല്‍ മദ്യ വില്പന തടയണമെന്ന് ആവശ്യപ്പെടുന്നവരെയും മദ്യവില്‍പ്പനക്കാര്‍ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുട്ടം പ്രദേശത്ത് പോലീസ് മദ്യ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് രാജ്കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനെത്തുടര്‍ന്ന്, കഴിഞ്ഞ ദിവസം രാജ്കുമാറിനെ ജാമ്യത്തില്‍ വിട്ടയച്ചു.

Continue Reading

Trending