Culture
കൊന്നിട്ടും വെറുതെ വിടാതെ: ഗൗരി ലങ്കേഷ് പിടിച്ചുപറിക്കാരിയെന്ന് സനാതന്‍ സന്‍സ്ത

ബംഗളുരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ പിടിച്ചുപറിക്കാരിയെന്ന് സനാതന്‍ സന്‍സ്ത. ന്യൂസ് 18 ചാനലിന്് നല്കിയ അഭിമുഖത്തിലാണ് പരാമര്‍ശം. ‘അവരുടെ പിടിച്ചുപറിയെക്കുറിച്ചും ചിലയാളുകള്‍ സംസാരിക്കാറുണ്ട്. അവരൊരു പിടിച്ചുപറിക്കാരിയാണ്. അവരുടെ പിടിച്ചുപറിക്ക് ഇരകളായവരെക്കുറിച്ച് ആരും സംസാരിക്കുന്നില്ല’ എന്നായിരുന്നു പരാമര്‍ശം. സനാതന്‍ സന്‍സ്ത വക്താവ് ചേതന്‍ രാജാനാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
ഗൗരി ലങ്കേഷിന് നക്സലുമായി വ്യക്തമായ ബന്ധമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ പിന്തുണക്കുന്നവര്‍ കൊല്ലപ്പെടുമ്പോള്‍ ജനങ്ങള്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. എന്നാല്‍ ഹിന്ദുത്വ ആശയങ്ങളെ പിന്താങ്ങുന്നവര് കൊല്ലപ്പെടുമ്പോള്‍ ആര്‍ക്കും ഒരു പ്രശനവും ഉണ്ടാകാറില്ലെന്നും സനാതന്‍ സസ്തയുടെ വാക്താവ് ചേതന്‍ രാജന് പറഞ്ഞു.
നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങിയവരുടെ കൊലപാതകത്തിന് പിന്നില്‍ സനാതന്‍ സന്‍സ്ത അംഗങ്ങളാണെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്നു. ബി.ജെ.പി എം.പി പ്രഹ്ലാദ് ജോഷി ഫയല്‍ ചെയ്ത അപകീര്‍ത്തി കേസില്‍ ഗൗരി ലങ്കേഷ് ശിക്ഷിക്കപ്പെട്ട കാര്യം ആരും ചര്‍ച്ചയാക്കുന്നില്ലെന്ന് പറഞ്ഞ ഇവര്‍ ഗൗരി ലങ്കേഷിന് നക്സലേറ്റ് ബന്ധമുണ്ടെന്നും ആരോപിക്കുന്നു. ലിംഗായത്ത് സമുദായത്തിനെതിരെ പരാമര്‍ശം നടത്തിയവരാണ് ഗൗരി ലങ്കേഷെന്നും ഇവര്‍ ആരോപിക്കുന്നു.
ഗൗരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സംഘപരിവാറിനെതിരെ ഉയരുന്ന ആരോപണങ്ങളെ കൊലയ്ക്കു പിന്നില്‍ സ്വത്തുതര്‍ക്കമാണെന്ന് പറഞ്ഞാണ് സനാതന്‍ സന്‍സ്ത പ്രതിരോധിക്കുന്നത്. ‘ അവര്‍ക്കും അവരുടെ സഹോദരനുമിടയില്‍ ചില സ്വത്തുതര്ക്കങ്ങളുണ്ട്. അതിന്റെ പേരിലാണോ കൊല്ലപ്പെട്ടതെന്ന് പരിശോധിക്കേണ്ടതുണ്ട്.’ എന്നാണ് സനാതന്‍ സന്‍സ്ത വക്താവ് പറയുന്നത്.
ഗൗരി ലങ്കേഷിനെക്കുറിച്ച് സനാതന്‍ സന്‍സ്തയില്‍ എന്തെങ്കിലും തരത്തിലുള്ള ചര്ച്ചയുണ്ടായിരുന്നോ എന്നു ചോദിക്കുമ്പോള്‍ അവരുടെ പേര് ആദ്യമായി കേള്‍ക്കുന്നത് കൊലപാതക വാര്ത്തയറിയുമ്പോഴാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
സനാതന്‍ സന്‍സ്തയ്ക്ക് ആര്.എസ്.എസുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നു ചോദിക്കുമ്പോള്‍ ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ രാജാന്‍സ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സ്വയം വിശേഷിപ്പിക്കുന്നത് സ്വയംസേവക് എന്നാണ്.
Film
മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു
മനേഷ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.

നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു. മനേഷ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് നടി പരാതി നല്‍കിയത്.
പതിനായിരത്തിലധികം അംഗങ്ങളുള്ള ഫെയ്സ്ബുക്ക് പേജിലാണ് നടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് നടി പറയുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആരാണ് പേജിന്റെ അഡ്മിന് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിലും ഐടി ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ് പൊലീസ്.
Film
എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന് ജഗദീഷ് പിന്മാറും
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും.

താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന് ജഗദീഷ് പിന്മാറും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും. പ്രത്യേക ദൂതന് വഴി കത്ത് കൈമാറാനാണ് തീരുമാനം.
വനിതകള്‍ നേതൃത്വത്തിലെത്തുമെന്ന ഉറപ്പിലാണ് ജഗദീഷിന്റെ തീരുമാനം. വനിതാ അധ്യക്ഷ ഉണ്ടാകണമെന്ന് ജഗദീഷ് നേരത്തെത്തന്നെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം എഎംഎംഎയില്‍ ഇന്ന് മത്സര ചിത്രം തെളിയും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരിക്കുക. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരന്, രവീന്ദ്രന് തുടങ്ങിയവര്‍ മത്സരിക്കുന്നുണ്ട്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
എഎംഎംഎ അധ്യക്ഷസ്ഥാനത്തേക്ക് വനിതകള്‍ വരുന്നതിനെ നിരവധി പേര് അനുകൂലിച്ചിരുന്നു.
Film
ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന് സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
-
kerala3 days ago
വഞ്ചനാക്കേസ്; നിവിന്‍ പോളിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
-
kerala3 days ago
കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര്‍ പുറത്ത്
-
india3 days ago
‘ബിജെപി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കുന്നു’ ; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി
-
india3 days ago
നിയമ സാധുതയില്ല; ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍
-
kerala3 days ago
കന്യാ സ്ത്രീകളുടെ അറസ്റ്റ് : ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി
-
india3 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
india3 days ago
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി അന്യായം: ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി
-
GULF2 days ago
സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു