Connect with us

kerala

മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

തിരഞ്ഞെടുപ്പില്ലാതെ ഐകകണ്‌ഠേനയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്

Published

on

മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോഴിക്കോട് ലീഗ് ഹൗസിലെ സി.എച്ച് ഓഡിറ്റോറിയത്തിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

മുസ്‌ലിംലീഗ്‌സംസ്ഥാന ഭാരവാഹികള്‍
പ്രസിഡണ്ട് : സയ്യിദ്‌സാദിഖലി ശിഹാബ് തങ്ങള്‍
വൈസ് പ്രസിഡണ്ടുമാര്‍ : വി.കെ ഇബ്രാഹിംകുഞ്ഞ്
: എം.സി മായിന്‍ ഹാജി
: അബ്ദുറഹിമാന്‍ കല്ലായി
: സി.എ.എം.എകരീം
: സി.എച്ച്‌റഷീദ്
: ടി.എം. സലീം
: സി.പി ബാവഹാജി
: ഉമ്മര്‍ പാണ്ടികശാല
: പൊട്ടന്‍കണ്ടി അബ്ദുള്ള
: സി.പിസൈതലവി
ജനറല്‍സെക്രട്ടറി : അഡ്വ.പി.എം.എസലാം
സെക്രട്ടറിമാര്‍ : പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍
: അബ്ദുറഹിമാന്‍ രണ്ടത്താണി
: അഡ്വ.എന്‍ ഷംസുദ്ധീന്‍
: കെ.എംഷാജി
: സി.പിചെറിയ മുഹമ്മദ്
: സി.മമ്മുട്ടി
: പി.എംസാദിഖലി
: പാറക്കല്‍ അബ്ദുള്ള
: യു.സി രാമന്‍
: അഡ്വ.മുഹമ്മദ് ഷാ
: ഷാഫിചാലിയം
ട്രഷറര്‍ : സി.ടി അഹമ്മദലി

 

മുസ്‌ലിംലീഗ്‌സംസ്ഥാന സെക്രട്ടറിയേറ്റ്അംഗങ്ങള്‍
സയ്യിദ്‌സാദിഖലി ശിഹാബ് തങ്ങള്‍
പി.കെകുഞ്ഞാലിക്കുട്ടി
ഇ.ടി മുഹമ്മദ് ബഷീര്‍ എക്‌സ്ഒഫിഷ്യോ
പി.വിഅബ്ദുല്‍വഹാബ്
ഡോ.എം.പിഅബ്ദുസമദ്‌സമദാനി

1. കെ.പി.എമജീദ്
2. വി.കെ ഇബ്രാഹിംകുഞ്ഞ്
3. ഡോ.എം.കെമുനീര്‍
4. സയ്യിദ്മുനവ്വറലി ശിഹാബ് തങ്ങള്‍
5. പി.കെ.കെ ബാവ
6. കുട്ടി അഹമ്മദ്കുട്ടി
7. പി.കെഅബ്ദുറബ്ബ്
8. ടി.എ അഹമ്മദ് കബീര്‍
9. എം.എ മുഹമ്മദ് ജമാല്‍
10. കെ.ഇ അബ്ദുറഹിമാന്‍
11. എന്‍.എ നെല്ലിക്കുന്ന്
12. പി.കെ ബഷീര്‍
13. മഞ്ഞലാംകുഴിഅലി
14. പി. ഉബൈദുള്ള
15. അഡ്വ.എം.ഉമ്മര്‍
16. സി.ശ്യാംസുന്ദര്‍
17. അഡ്വ.പി.എം.എസലാം
18. പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍
19. എം.സി മായിന്‍ ഹാജി
20. അബ്ദുറഹിമാന്‍ കല്ലായി
21. അബ്ദുറഹിമാന്‍ രണ്ടത്താണി
22. അഡ്വ.എന്‍.ഷംസുദ്ധീന്‍
23. കെ.എം.ഷാജി
24. സി.എച്ച്‌റഷീദ്
25. ടി.എംസലീം
26. പി.എംസാദിഖലി
27. സി.പി ചെറിയ മുഹമ്മദ്
28. സി.മമ്മുട്ടി
29. കെ.എന്‍.എ ഖാദര്‍
30. കളത്തില്‍അബ്ദുള്ള
31. എം.സി വടകര
32. വി.കെ.പി ഹമീദലി
സ്ഥിരം ക്ഷണിതാക്കള്‍
1. അഹമ്മദ്കുട്ടി ഉണ്ണിക്കുളം
2. അഡ്വ.റഹ്മത്തുളള
3. സുഹറ മമ്പാട്
4. അഡ്വ.കുല്‍സു
5. അഡ്വ നൂര്‍ബീന റഷീദ്
6. പി.കെ ഫിറോസ്
7. പി.കെ നവാസ്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുസ്‌ലിം ലീഗിനെതിരായ മന്ത്രി ജോര്‍ജ് കുര്യന്റെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കം ചെയ്യണം; രാജ്യസഭാ ചെയര്‍മാന് കത്തയച്ച് പിവി അബ്ദുല്‍ വഹാബ് എംപി

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെതിരെ മന്ത്രി കുര്യന്‍ നടത്തിയ അവഹേളനപരവും വാസ്തവ വിരുദ്ധവുമായ പ്രസ്താവനകള്‍ രാജ്യസഭയുടെ ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി ആവശ്യപ്പെട്ടു.

Published

on

വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെതിരെ മന്ത്രി ജോര്‍ജ് കുര്യന്‍ നടത്തിയ പ്രസ്താവന സാമുദായിക സ്പര്‍ധയുണ്ടാക്കുന്നതാണെന്നും സഭാരേഖകളില്‍ നിന്ന് ഇത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് രാജ്യസഭാ ചെയര്‍മാന് കത്തയച്ച് പി.വി അബ്ദുല്‍ വഹാബ് എം.പി. ജോര്‍ജ് കുര്യന്റെ പരാമര്‍ശങ്ങള്‍ അനാവശ്യവും വാസ്തവ വിരുദ്ധവുമാണ്. മുസ്‌ലിം ലീഗിന്റെ പേരിനെയും ചിഹ്നങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ്. സര്‍വ്വേന്ത്യാ മുസ്‌ലിംലീഗുമായും ആ പാര്‍ട്ടി പതാകയുമായും കുര്യന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനെ താരതമ്യം ചെയ്തത് പാര്‍ട്ടിയുടെ ചരിത്രത്തെയും സ്വത്വത്തെയും ബോധപൂര്‍വം തെറ്റായി ചിത്രീകരിക്കുന്നതിനാണ്.

1948 മാര്‍ച്ചില്‍ മദ്രാസില്‍ സ്ഥാപിതമായതാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗിന്റെ പാര്‍ട്ടി ചിഹ്നം ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി അംഗീകരിച്ചതാണ്. അദ്ദേഹത്തിന്റെ വാദം വസ്തുതാപരമായി തെറ്റാണ്.
കേരളത്തിന്റെ സാമൂഹിക-മത-രാഷ്ട്രീയ രംഗത്ത് ഏറെ ആദരണീയനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പേര് ഉപയോഗിച്ചു. കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംങ്ങള്‍ക്കും ഇടയില്‍ ശത്രുതാപരമായ ബന്ധം വളര്‍ത്തിയതിന് തങ്ങള്‍ ഉത്തരവാദിയാണെന്ന അടിസ്ഥാനരഹിതമായ ആരോപണം കെട്ടിച്ചമച്ചതാണ്. കേരള സമൂഹത്തില്‍ ചരിത്രപരമായി സമാധാനപരമായി സഹവര്‍ത്തിക്കുന്ന രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്താന്‍ മാത്രമേ ഈ പ്രസ്താവന ഉപകരിക്കുകയുള്ളൂ. മന്ത്രി എന്ന നിലയില്‍ സത്യപ്രതിജ്ഞയ്ക്ക് വിരുദ്ധമായാണ് ജോര്‍ജ് കുര്യന്‍ പ്രവര്‍ത്തിച്ചത്. ഭരണഘടനാ ബാധ്യതകളുടെ വ്യക്തമായ ലംഘനമാണിത്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെതിരെ മന്ത്രി കുര്യന്‍ നടത്തിയ അവഹേളനപരവും വാസ്തവ വിരുദ്ധവുമായ പ്രസ്താവനകള്‍ രാജ്യസഭയുടെ ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി ആവശ്യപ്പെട്ടു.

 

Continue Reading

kerala

ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് ഗണഗീതം; പൊലീസ് കേസെടുത്തു

ഗാനമാലപിച്ച സംഘത്തെയും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളെയും ഉത്സവ കമ്മിറ്റിയേയും പ്രതി ചേര്‍ത്താണ് കേസ്.

Published

on

കൊല്ലം: കോട്ടുകല്‍ ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് ഗണഗീതം പാടിയതില്‍ പൊലീസ് കേസെടുത്തു. ഗാനമാലപിച്ച സംഘത്തെയും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളെയും ഉത്സവ കമ്മിറ്റിയേയും പ്രതി ചേര്‍ത്താണ് കേസ്. ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെ പ്രകീര്‍ത്തിക്കുന്ന ഗാനം പാടിയെന്ന് കടയ്ക്കല്‍ പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയത്തിനെതിരെ കോട്ടുക്കല്‍ സ്വദേശി പ്രതിന്‍രാജിന്റെ പരാതിയിലാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത്.

അതേസമയം ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് കേസില്‍ ഒന്നാം പ്രതി. ക്ഷേത്ര ഉപദേശക സമിതികള്‍ ക്ഷേത്രത്തിന്റെ ഭരണാധികാരികളായി മാറുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രതികരിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൊല്ലം മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തില്‍ ഗണഗീതം പാടിയ സംഭവത്തില്‍ ദേവസ്വവും കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ ക്ഷേത്ര ഉപദേശക സമിതിക്കെതിരെ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

അതേസമയം ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ പറയുന്നത്.

അതിനിടെ, ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന് സമീപം ആര്‍എസ്എസിന്റെ കൊടിതോരണങ്ങള്‍ കെട്ടിയതിലും പരാതി നല്‍കിയിട്ടുണ്ട്.

 

Continue Reading

kerala

ഐബി ഉദ്യോഗസ്ഥ മരിച്ച സംഭവം; മാനസികവും ശാരീരികമായി പീഡിപ്പിച്ചതില്‍ തെളിവുകള്‍ ലഭിച്ചതായി ഡിസിപി

കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി പറഞ്ഞു.

Published

on

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മരിച്ച സംഭവത്തില്‍ യുവതി മാനസികവും ശാരീരികവുമായി പീഡനത്തിനിരയായതായി തെളിവുകള്‍ ലഭിച്ചന്നെ് ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ്. കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി പറഞ്ഞു. പെട്ടെന്നുള്ള പ്രകോപനമാണ് ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നും മാനസികവും ശാരീരികമായി പീഡിപ്പിച്ചതില്‍ ചില തെളിവുകള്‍ ലഭിച്ചെന്നും ഡിസിപി അറിയിച്ചു.
അത് പരിശോധിച്ചുവരികയാണെന്നും അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഡിസിപി പറഞ്ഞു.

അതേസമയം സുഹൃത്തായ പ്രതി സുകാന്തിനായി അന്വേഷണം നടന്നുവരികയാണെന്നും ഡിസിപി പറഞ്ഞു. പൊലീസ് രണ്ട് ടീമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നതെന്നും ഇയാള്‍ക്കായി കേരളത്തിന് പുറത്തും അന്വേഷണം നടക്കുന്നുണ്ടെന്നും ഡിസിപി സൂചിപ്പിച്ചു.

കൂടാതെ, മരിച്ച ഐബി ഉദ്യോഗസ്ഥ മൂന്ന് ലക്ഷത്തോളം രൂപ സുഹൃത്തിന് കൈമാറിയതായി വ്യക്തമായിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.

ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിക്കെതിരെ അന്വേഷണ സംഘം കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിരുന്നു

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുഹൃത്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

 

Continue Reading

Trending