Connect with us

india

വിമാന ടിക്കറ്റ് ചാര്‍ജ്ജ് കൊള്ളയ്‌ക്കെതിരെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇടപെടണമെന്ന് സമദാനി

വ്യാപാരത്തിലെ മര്യാദകള്‍ക്കോ ഉപഭോക്താവിന്റെ അവകാശങ്ങള്‍ക്കോ ഒരു വിലയും കല്‍പ്പിക്കാതെയാണ് വിമാന കമ്പനികള്‍ യാത്രക്കാരെ വലിയ പ്രയാസത്തില്‍ അകപ്പെടുത്തിയിരിക്കു ന്നത്.

Published

on

വിമാന ടിക്കറ്റ് ചാര്‍ജ്ജ് കുത്തനെ ഉയര്‍ത്തുന്ന നടപടി അവസാനിപ്പിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉടന്‍ ഇടപടണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി പാര്‍ലിമെന്റിന്റെ സ്ഥിരസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.

വ്യാപാരത്തിലെ മര്യാദകള്‍ക്കോ ഉപഭോക്താവിന്റെ അവകാശങ്ങള്‍ക്കോ ഒരു വിലയും കല്‍പ്പിക്കാതെയാണ് വിമാന കമ്പനികള്‍ യാത്രക്കാരെ വലിയ പ്രയാസത്തില്‍ അകപ്പെടുത്തിയിരിക്കു ന്നത്. എന്നിട്ടും എന്തുകൊണ്ടാണ് അധികൃതര്‍ ഇടപെടാത്തതെന്ന് പാര്‍ലിമെന്റിന്റെ ടൂറിസം ആന്റ് ട്രാന്‍സ് പോര്‍ട്ട് സ്റ്റാന്റിങ് കമ്മിറ്റി സിവില്‍ ഏവിയേന്‍ മന്ത്രാലയ സെക്രട്ടറിയുമായി നടത്തിയ യോഗത്തില്‍ സമദാനി ചോദിച്ചു. ആവശ്യം വര്‍ധിക്കുമ്പോള്‍ നിരക്ക് കുറക്കുക എന്നതാണ് ഏത് വ്യാപാരത്തിലും പാലിക്കുന്ന തത്വം.

എന്നാല്‍ വന്‍തോതില്‍ യാത്രക്കാര്‍ ടിക്കറ്റെടുക്കുന്ന അവധിക്കാലങ്ങളിലും ആ ഘോഷവേളകളിലുമാണ് എയര്‍ലൈന്‍ കമ്പനികള്‍ ടിക്കറ്റ് ചാര്‍ജ് ഇരട്ടിയാക്കുന്നത്. ഈ ചൂഷണത്തിന് മുഖ്യമായും വിധേയമാകുന്നത് ഗള്‍ഫില്‍ ജോലി ചെയ്യുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിലെ പ്രവാസികളാണ്. അവരുടെ വിഷമാവസ്ഥ പരിഹരിക്കാന്‍ പലതലങ്ങളിലും ഈ ആവശ്യം ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടാകുന്നില്ല.

ഇക്കാര്യത്തില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നയം വ്യക്തമാക്കണം. ടിക്കറ്റ് വില നിര്‍ണ്ണയി ക്കുന്ന പ്രക്രിയ പൂര്‍ണമായും മറ്റുള്ളവരുടെ കാരുണ്യ ത്തിന് വിട്ടുകൊടുക്കുന്നതിന് പകരം അതിലിടപെട്ട് ഇക്കാര്യത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങളെ സഹായിക്കാന്‍ നടപടി അനിവാര്യമാണെ ന്ന് സമദാനി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍; ആറ് മരണം

കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്

Published

on

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ 6 പേര്‍ മരിച്ചു. കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.

‘മണികരണ്‍ ഗുരുദ്വാരയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അവിടെ ഒരു മരം കടപുഴകി വീണു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് സംഘവും മറ്റ് ജില്ലാ അധികൃതരും സ്ഥലത്തുണ്ട്” കുളു എംഎല്‍എ സുന്ദര്‍ സിംഗ് താക്കൂര്‍ എഎന്‍ഐയോട് പറഞ്ഞു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂര്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

Continue Reading

india

ഛത്തീസ്ഗഡില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്

Published

on

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി. സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് സംഘം ബിജാപുര്‍ എസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. വനിതകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കീഴടങ്ങിയത്.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞയാഴ്ച 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബസ്തറില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെയാണ് വധിച്ചിട്ടുള്ളത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയില്‍ സുരക്ഷാ സേന വധിച്ചിരുന്നു.

Continue Reading

india

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം; ഏഴുപേര്‍ക്ക് പരിക്ക്

ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്

Published

on

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്. ഇന്ന് രാവിലെ 11.54ഓടെയാണ് സംഭവം.

പരിക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഒഡീഷ ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ സുദന്‍സു സാരംഗി അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം പത്തിലേറെ കൂടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിആര്‍എഫും ഒഡീഷ ഫയര്‍ സര്‍വീസ് സംഘവും അപകട സ്ഥലത്തുണ്ട്.

Continue Reading

Trending