Connect with us

Culture

കുഞ്ഞാലിക്കുട്ടിയെ പ്രകീര്‍ത്തിച്ച് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

Published

on

മലപ്പുറം: പാര്‍ലമെന്റില്‍ പി.കെ കുഞ്ഞാലിക്കുട്ടി ചെയ്ത സേവനങ്ങളെ പ്രകീര്‍ത്തിച്ച് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കുറഞ്ഞ കാലയളവിനുള്ളില്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റ്ില്‍ ശബ്ദിച്ച നേതാവാണ് കുഞ്ഞാലിക്കുട്ടിയെും തങ്ങള്‍ പറഞ്ഞു. മനുഷ്യജാലികയുടെ ഭാഗമായി ചെമ്മാട് സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുു അദ്ദേഹം.

സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ മറ്റുള്ളവര്‍്ക്ക് പരിഹസിക്കാനുള്ള സംഘടനയല്ലെും ചിലരുടെ വാലാ’ികളായി സമസ്ത പ്രവര്‍ത്തിക്കുില്ലെും തങ്ങള്‍ പറഞ്ഞു. സമസ്ത ആരോടും വാലാ’ാന്പോകാറില്ല, വാലാ’ു സ്വഭാവവും സമസ്തക്കില്ല, വിശുദ്ധദീനിന്റെ നിലനില്പിനുവേണ്ടി പ്രവര്‍്ത്തിക്കുകയാണ് സമസ്തയുടെലക്ഷ്യം. ജനാധിപത്യ രാജ്യത്ത് ഇതിനാവശ്യമായ നീക്കുപോക്കുകള്‍ നടത്തേണ്ടിവരും. പാര്‍ലമെന്റില്‍ മുസ്ലിം സമുദായത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി ശ്ബ്ദിക്കാന്‍ കോണ്ഗ്രസിന്റെ എം.പിമാരുമാരെയും മുസ്ലിം ലീഗ് എം.പിമാരുമായും ബന്ധപ്പെടേണ്ടിവരും. പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ നമുക്കുവേണ്ടി പലകാര്യങ്ങളിലും പാര്‍ലമെന്റില്‍ ശബ്ദി്ചചി’ുണ്ട്. മുത്തലാഖ് ബില്ലില്‍ പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനെ വലിയ വിഷയമാക്കി അവതരിപ്പിക്കുത് ദുഷ്ടലാക്ക് ലക്ഷ്യം വെച്ചാണെും കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി തങ്ങള്‍ പറഞ്ഞു. ചിലപ്പോള്‍ പാര്‍്ലിമെന്റില്‍ പോകാന് പറ്റാത്ത ചില അവസരങ്ങളും മനുഷ്യനുണ്ടാകും അതൊും വലിയ ഇഷ്യു അക്കേണ്ടതില്ലെും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ മുന്‍ഗാമികളെപോലെ ശബ്ദിക്കണമെ് ലീഗ് നേതാക്കളോട് മുമ്പ് താന്‍ കോഴിക്കോ’് വെച്ച് പറഞ്ഞത് അവര്‍ ശബ്ദിക്കാത്തത് കൊണ്ടല്ല മറിച്ച് ഇത്തരം വിഷയങ്ങളില്‍ അവര്‍ക്ക് ഊര്‍ജം പകരാനാണെും തങ്ങള്‍ പറഞ്ഞു. മുത്തലാഖ് വിഷയത്തിലും പൗരത്വ ബില്ലിലും സാമ്പത്തിക സംവരണത്തിലും കുഞ്ഞാലിക്കു’ിയും ഇ.റ്റി.മുഹമ്മദ് ബഷീറും ചെയ്ത സേവനങ്ങളെയും തങ്ങള്‍ പ്രകീര്‍ത്തിച്ചു.

പാര്‍്ലമെന്റില്‍ മുസ്ലിംങ്ങളും, ക്രിസ്ത്യാനികളും അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതേണ്ടവരാണിവര്‍. അതിനാല്‍ നമുക്കുവേണ്ടി പൊരുതുവരെ നമ്മള്‍ വിജയിപ്പിക്കേണ്ടിവരും, അവരെ എത്തിക്കേണ്ടിടത്ത് നമ്മള്‍ എത്തിക്കണം. സമസ്ത രാഷ്ട്രീയ സംഘടനയല്ല. പക്ഷെ നമ്മുടെ ശബ്ദം നമ്ുക്ക് ഉചിതമെ് തോുവരിലൂടെ നാം എത്തേണ്ടിടത്ത് എത്തിക്കും. അതിനാല്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ നമുക്കേ വേണ്ടി ശബ്ദിക്കുവരെ വിജയിപ്പിക്കുതിനായിരിക്കണം പ്രഥമ പരിഗണനയെും തങ്ങള്‍ പറഞ്ഞു. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുമെും സമുദായത്തിന്റെ വിഷയങ്ങളില്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുമെും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എരുമയെ തിരഞ്ഞ് കാട്ടിലെത്തിയ വയോധികന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്.

Published

on

കര്‍ണാടക ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന്‍ മരിച്ചു. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ തിരഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കാലടി സ്വദേശിയായ ഏലിയാസ് നരസിംഹരാജ താലൂക്കിലെ മടവൂര്‍ ഗ്രാമത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പമാണ് ഏലിയാസ് കാട്ടില്‍ എത്തിയത്. കാട്ടാന പിന്നില്‍ നിന്നാണ് ആക്രമിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണ കാരണം.

അങ്കമാലി കാലടിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മടവൂരിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് ഏലിയാസ്.

Continue Reading

Film

പരീക്ഷണ സിനിമകൾക്കുള്ള മികച്ച വേദിയാണ് ഐഎഫ്എഫ്‌കെയെന്ന് സംവിധായകർ

ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.

Published

on

സർഗാത്മകതയ്ക്ക് വിലക്കുകളില്ലാതെ മികച്ച കലാസൃഷ്ടികൾ പ്രദർശിപ്പിക്കാൻ കഴിയുന്ന വേദിയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് സംവിധായകർ. ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.

വളരെ കുറഞ്ഞ ചിലവിൽ ചിത്രീകരിച്ച ചിത്രമായിട്ടും ‘പാത്ത്’ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഐ എഫ് എഫ് കെയിൽ ലഭിച്ചത് എന്നതിൽ സന്തോഷമുണ്ടന്ന് സംവിധായകൻ ജിതിൻ ഐസക് തോമസ് പറഞ്ഞു. പൊന്നാനിയിലെ അയൽക്കാരും സുഹൃത്തുക്കളും അടങ്ങുന്ന ചെറിയൊരു ടീമിന്റെ പരിശ്രമമാണ് ‘ഫെമിനിച്ചി ഫാത്തിമ’ എന്ന് ഫാസിൽ പറഞ്ഞു. സ്വന്തം വീട്ടിലെ സ്ത്രീജീവിതങ്ങളാണ് താൻ ആവിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സിനിമയെ ശ്രദ്ധാപൂർവമാണ് വീക്ഷിക്കുന്നതെന്നും അതേ സമയം ഈജിപ്ഷ്യൻ സിനിമ നേരിടുന്ന സെൻസർഷിപ്പ് പ്രശ്‌നങ്ങളെ കുറിച്ചും ഈജിപ്ഷ്യൻ അഭിനേതാവ് അഹ്‌മദ് കമൽ സാംസാരിച്ചു. മീര സാഹിബ് മോഡറേറ്ററായ ചർച്ചയിൽ ബാബു കിരിയത്ത് നന്ദി അറിയിച്ചു. 29-ാമത് രാജ്യാന്തര ചലച്ചിത്ര മേലായിലെ മീറ്റ് ദി ഡയറക്ട്‌ടേഴ്‌സ് പരിപാടിയുടെ അവസാനത്തെ പതിപ്പായിരുന്നു ഇത്.

Continue Reading

kerala

‘ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ല’; ബിജെപി വയനാട് മുന്‍ ജില്ലാ അധ്യക്ഷന്‍ കെ.പി മധു കോണ്‍ഗ്രസില്‍ ചേര്‍ന്നു

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്. 

Published

on

ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍. വയനാട് ഡിസിസി ഓഫീസിലെത്തിയ മധുവിന് ഡിസിസി പ്രസിഡന്‍റ് എന്‍ഡി അപ്പച്ചന്‍ അംഗത്വ രശീതി കൈമാറി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്.

ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ലെന്നും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനമെടുത്തത് ദീര്‍ഘമായ ആലോചനകള്‍ക്ക് ശേഷമെന്നും മധു പ്രതികരിച്ചു.വയനാട്ടിൽ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്നാണ് മധുവിനെ ജില്ലാ പ്രസിഡൻറ് സ്ഥാനത്തു നിന്ന് ബിജെപി മാറ്റിയത്.

നവംബര്‍ 26 നാണ് കെ പി മധു ബി ജെ പി വിടുന്നത്. നേതൃത്വവുമായിയുള്ള ഭിന്നതയെ തുടർന്നാണ് രാജി. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിക്കുന്നു. തൃശൂരിൽ ബി ജെ പി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും മധു അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബി ജെ പിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചു.

Continue Reading

Trending