Connect with us

Culture

മാന്‍വേട്ട കേസ്: ഒടുവില്‍ കുടുങ്ങി സല്‍മാന്‍ ഖാന്‍, അഞ്ചു വര്‍ഷം തടവ്; ഇന്ന് ജയിലിലേക്ക് മാറ്റും

Published

on

ജോധ്പൂര്‍: മാന്‍വേട്ട കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. പതിനായിരം രൂപ പിഴയും നല്‍കണം. രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയുടേതാണ് വിധി. രണ്ട് വ്യത്യസ്ഥ കേസുകളിലാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി പുറത്തുവന്നിരിക്കുന്നത്. താരത്തെ ഇന്ന് ജയിലിലേക്ക് മാറ്റും.

കേസില്‍ ഒരു വര്‍ഷവും അഞ്ച് വര്‍ഷവും തടവുശിക്ഷ വിധിച്ച കീഴ്‌ക്കോടതി വിധിക്കെതിരെയാണ് സല്‍മാന്‍ ഹോക്കോടതിയെ സമീപിച്ചത്. വാദം കേള്‍ക്കല്‍ നേരത്തെ അവസാനിച്ചിരുന്നു. 20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ് സല്‍മാന്‍ഖാന്‍ ശിക്ഷിക്കപ്പെടുന്നത്. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശംവച്ച കേസില്‍ സല്‍മാനെ കോടതി വെറുതെ വിട്ടിരുന്നു.  സംശയത്തിന്റെ ആനുകൂല്യത്തില്‍ കൂട്ടുപ്രതികളെ വെറുതെ വിട്ടു. ബോളിവുഡ് താരങ്ങളായ സൈഫുലിഖാന്‍, തബു, സൊനാലി ബെന്ദ്രെ, നീലം എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് സല്‍മാന്‍ കോടതിയില്‍അഭ്യര്‍ത്ഥിച്ചിരുന്നു.

1998 സെപ്റ്റംബര്‍ 26ന് ജോദ്പൂരിലെ ഭവാദില്‍ വച്ചും 28ന് ഗോദാഫാമില്‍ വച്ചുമാണ് സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയത്. ഹം സാഥ് സാഥ് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. കേസിലെ അവസാനവിധി വരാനിരിക്കെ കേസില്‍ കുറ്റക്കാരായ ബോളിവുഡ് താരങ്ങള്‍ ഇന്നലെ തന്നെ ജോധ്പൂരിലെത്തിയിരുന്നു. സൈഫുലിഖാന്‍, സൊനാലി ബെന്ദ്രെ, തബു തുടങ്ങിയ താരങ്ങളാണ് കേസ് നടക്കുന്ന ജോധ്പൂര്‍ കോടതിയിലെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറം പ്രത്യേകം ചിലരുടെ സംസ്ഥാനവും രാജ്യവും, ഈഴവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനാകുന്നില്ല; വിവാദ പ്രസംഗവുമായി വെള്ളാപ്പള്ളി നടേശന്‍

മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് വെള്ളാപ്പള്ളി ആരോപിച്ചു​.

Published

on

ലപ്പുറം ജില്ലയെ കുറിച്ച് വിവാദ പ്രസ്താവനയുമായി എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ. മറ്റ് ആളുകൾക്കിടയിൽ എല്ലാ തിക്കും തിരക്കും അനുഭവിച്ചും ഭയന്നും ജീവിക്കുന്ന ആളുകളാണിവിടെയുള്ളത്. സ്വതന്ത്രമായ വായുപോലും ഇവി​​ടെ നിങ്ങൾക്ക് ലഭിക്കുന്നില്ല.

മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് വെള്ളാപ്പള്ളി ആരോപിച്ചു​. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോയെന്നാണ് വെള്ളാപ്പള്ളിയു​ടെ ചോദ്യം. മഞ്ചേരി ഉള്ളത് കൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങൾ ഉള്ളതു​കൊണ്ടും നിങ്ങൾ കുറച്ച് പേർക്ക് വിദ്യാഭ്യാസം ലഭിച്ചു.

ചുങ്കത്തറയിൽ നടന്ന എസ്.എൻ.ഡി.പി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറും വോട്ടുകു​ത്തി യന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനിൽക്കുന്നുണ്ട്. എന്നാൽ, ഒന്നിച്ച് നിൽക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലർ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഇടമുള്ളത്. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറ​ത്തെ ഈഴവർക്കില്ല. കണ്ണേ കരളെയെന്ന് ​പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയിൽ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണ്.

ആർ. ശങ്കർ മുഖ്യമന്ത്രിയായ കാലത്ത് ലഭിച്ചതൊഴിച്ചാൽ പിന്നീട് ഒന്നും കിട്ടിയില്ല. മലപ്പുറത്ത് മുസ്‍ലീം ലീഗ് ഉൾപ്പെടെ വിളിച്ച് ചേർത്ത സമിതിയിൽ ഈഴവർ ഉണ്ടെങ്കിൽ പോലും ഒന്നും ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

Continue Reading

Film

എമ്പുരാന്‍: പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

2022ല്‍ പൃഥ്വിരാജ് അഭിനയിച്ച മൂന്ന് സിനിമകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണിതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Published

on

സൂപ്പര്‍ ഹിറ്റ്‌ എമ്പുരാന്‍ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിന് നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. മുന്‍ചിത്രങ്ങളുടെ പ്രതിഫലത്തില്‍ വ്യക്തത തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എമ്പുരാന്‍ സിനിമയുടെ വിവാദവുമായി ബന്ധപ്പെട്ടല്ല നോട്ടീസ് എന്നാണ് ആദായനികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്.

2022ല്‍ പൃഥ്വിരാജ് അഭിനയിച്ച മൂന്ന് സിനിമകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണിതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അക്കാലത്തെ സിനിമകളുടെ പ്രതിഫലവിവരങ്ങള്‍ ഹാജരാക്കാന്‍ പൃഥ്വിരാജിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസമോ അതിന് മുമ്പുള്ള മാസമോ നോട്ടീസ് അയച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ആന്റണി പെരുമ്പാവൂരിനും ലിസ്റ്റിന്‍ സ്റ്റീഫനും സമാനരീതിയില്‍ നോട്ടീസ് അയച്ചിരുന്നു.

അതേസമയം എമ്പുരാന്‍ സിനിമയ്ക്ക് എതിരെയുള്ള വിവാദങ്ങള്‍ അടങ്ങുന്നില്ല. 24 ഭാഗങ്ങള്‍ റീ എഡിറ്റിങ്ങിന്റെ ഭാഗമായി ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റിയിട്ടും സിനിമക്കും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള തീവ്ര വലതുപക്ഷ സംഘടനകളുടെ അക്രമം തുടരുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ റെയ്ഡ് നടന്നിരുന്നു.

പിന്നാലെ ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തിരുന്നു. ഇന്നലെ (വെള്ളി) രാവിലെ മുതല്‍ ചെന്നൈയിലെ ഗോകുലം ചിട്ട്‌സ് ഫിനാന്‍സിലും ഗോകുലം ഗോപാലന്റെ കൊച്ചി, കോഴിക്കോട് ഓഫീസുകളിലും റെയ്ഡ് നടന്നിരുന്നു. ചെന്നൈ കോടമ്പാക്കത്തെ സ്ഥാപനത്തിലാണ് കേന്ദ്ര ഏജന്‍സിയുടെ റെയ്ഡ് നടന്നത്.

Continue Reading

india

വഖഫ് ബില്ലിനെ പിന്തുണച്ചതില്‍ ജെഡിയുവില്‍ പൊട്ടിത്തെറി; അഞ്ച് നേതാക്കള്‍ പാര്‍ട്ടി വിട്ടു

ജെഡിയു മൈനോറിറ്റി സെൽ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാനവാസ് മാലിക്, സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് തബ്‌രീസ് സിദ്ദീഖി, ഭോജ്പൂർ മേഖലയിൽ നിന്നുള്ള നേതാവായ മുഹമ്മദ് ദിൽഷൻ റെയ്ൻ, മുഹമ്മദ് ഖാസിം അൻസാരി എന്നിവർ നേരത്തെ രാജിവച്ചിരുന്നു.

Published

on

വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതിന് പിന്നാലെ ജെഡിയുവിലും ആർഎൽഡിയിലും നേതാക്കളുടെ കൂട്ടരാജി. അഞ്ച് മുതിർന്ന നേതാക്കളാണ് ബില്ലിനെ അനുകൂലിച്ച നിലപാടിൽ പ്രതിഷേധിച്ച് ജെഡിയു വിട്ടത്. പാർട്ടിയുടെ യുവജന വിഭാഗം വൈസ് പ്രസിഡന്റ് തബ്‌രീസ് ഹസൻ ആണ് അവസാനം രാജിവച്ചത്.

ജെഡിയു മൈനോറിറ്റി സെൽ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാനവാസ് മാലിക്, സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് തബ്‌രീസ് സിദ്ദീഖി, ഭോജ്പൂർ മേഖലയിൽ നിന്നുള്ള നേതാവായ മുഹമ്മദ് ദിൽഷൻ റെയ്ൻ, മുഹമ്മദ് ഖാസിം അൻസാരി എന്നിവർ നേരത്തെ രാജിവച്ചിരുന്നു.

വെള്ളിയാഴ്ചയാണ് തബ്‌രീസ് അൻസാരി പാർട്ടി അധ്യക്ഷൻ നിതീഷ് കുമാറിന് രാജിക്കത്ത് കൈമാറിയത്. വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതിലൂടെ പാർട്ടി മതേതര നിലപാട് ഉയർത്തിപ്പിടിക്കുമെന്ന മുസ്‌ലിംകളുടെ വിശ്വാസം ഇല്ലാതായെന്ന് രാജിക്കത്തിൽ അൻസാരി പറഞ്ഞു. താങ്കൾ സ്വന്തം മതേതര പ്രതിച്ഛായ ഉയർത്തിപ്പിടിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ തുടർച്ചയായി മുസ്‌ലിംകൾക്കെതിരെ പ്രവർത്തിക്കുന്ന ശക്തികളെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഇത് തന്നെ നിരാശപ്പെടുത്തിയെന്നും അൻസാരി പറഞ്ഞു.

വഖഫ് ഭേദഗതി ബിൽ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന്റെയും മുത്വലാഖ് നിരോധനം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ മുസ്‌ലിം വിരുദ്ധമായ നിയമങ്ങളുടെയും തുടർച്ചയാണ്. ബില്ലിനെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് ഉറുദുവിലും ഹിന്ദിയിലും പാർട്ടിക്ക് കത്ത് നൽകിയിരുന്നു. പക്ഷേ അവർ അവഗണിച്ചു. വളരെയധികം ചിന്തിച്ച ശേഷമാണ് രാജിവെക്കാൻ തീരുമാനിച്ചത്. ഇത് തന്റെ ഉത്തരവാദിത്തത്തിന്റെ അവസാനമല്ല, ഇതൊരു പുതിയ തുടക്കമാണെന്നും അൻസാരി പറഞ്ഞു.

ആർഎൽഡിയിൽ ഉത്തർപ്രദേശ് സംസ്ഥാന ജനറൽ സെക്രട്ടറി ഷഹ്‌സൈബ് റിസ്‌വിയാണ് രാജിവച്ച പ്രധാന നേതാവ്. പാർട്ടി അധ്യക്ഷൻ ജയന്ത് ചൗധരി മതേതരത്വം ഉപേക്ഷിച്ചെന്നും മുസ്‌ലിംകളെ പിന്തുണക്കുന്നതിൽ പരാജയപ്പെട്ടെന്നും രാജിക്കത്തിൽ റിസ്‌വി ആരോപിച്ചു. മുസ്‌ലിംകൾ ഒറ്റക്കെട്ടായി ചൗധരിയെ പിന്തുണച്ചിരുന്നു. പക്ഷേ പ്രതിസന്ധിഘട്ടത്തിൽ അദ്ദേഹം സമുദായത്തിന് ഒപ്പം നിന്നില്ലെന്ന് റിസ്‌വി ആരോപിച്ചു.

ആർഎൽഡിയിലെ നിരവധി ജില്ലാ നേതാക്കളും പ്രാദേശിക നേതാക്കളും രാജിവെച്ചിട്ടുണ്ട്. ഹാപൂർ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സാക്കി ഒരു വിഭാഗം പ്രാദേശിക നേതാക്കൾക്കൊപ്പമാണ് പാർട്ടി വിട്ടത്. മുസ്‌ലിം പ്രശ്‌നങ്ങളിൽ പാർട്ടി മൗനം പുലർത്തുകയാണെന്നും അധികാരത്തിനായി പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങൾ കൈവിട്ടെന്നും സാക്കി ആരോപിച്ചു. ജനങ്ങളുടെ താത്പര്യങ്ങളെക്കാൾ സ്വന്തം അധികാര താത്പര്യത്തിനാണ് പാർട്ടി നേതൃത്വം പ്രാധാന്യം നൽകുന്നതെന്ന് ഇപ്പോൾ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത 232 പ്രതിപക്ഷ എംപിമാർക്ക് സാക്കി നന്ദി പ്രകടിപ്പിച്ചു. സർക്കാരിന് ബില്ല് പാസാക്കാൻ കൂടുതൽ ആളുകളെ പിന്തുണ ലഭിച്ചെങ്കിലും ഭരണഘടനക്കൊപ്പം നിന്നവർ ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Trending