Connect with us

More

‘ആ മലയാള സിനിമ കാണണം’; സല്‍മാന്‍ഖാന്‍

Published

on

മലയാള സിനിമകള്‍ ശ്രദ്ധിക്കാറുണ്ടെന്ന് ബോളിവുഡ് മസില്‍മാന്‍ സല്‍മാന്‍ഖാന്‍. ദുബായില്‍ പുതിയ ചിത്രമായ ‘യു ട്യൂബിന്റെ’ ഓഡിയോ ലോഞ്ചിനിടെയാണ് സല്‍മാന്‍ഖാന്‍ മോഹന്‍ലാലിന്റെ പുലിമുരുകന്‍ കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞത്.

മലയാള സിനിമകള്‍ ശ്രദ്ധിക്കാറുണ്ട്. മോഹന്‍ലാല്‍ സാറിന്റെ പുലിമരുകന്‍ നൂറ് കോടി ക്ലബ്ബില്‍ കയറിയത് അറിഞ്ഞിരുന്നു. പുലിമുരുകന്‍ കാണാന്‍ തനിക്ക് ആഗ്രഹമുണ്ട്- സല്‍മാന്‍ഖാന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴായിരുന്നു സല്‍മാന്‍ ആഗ്രഹം തുറന്നു പറഞ്ഞത്. ബോഡിഗാര്‍ഡ് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് ഹിന്ദിയില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വഖഫ് ബില്‍ പാസാക്കിയതുകൊണ്ട് മുനമ്പത്തെ വിഷയം തീരില്ല’: വിഡി സതീശന്‍

Published

on

കോഴിക്കോട്: വഖഫ് ബില്ലിന് പിന്നാലെ ചര്‍ച്ച് ബില്ല് വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വഖഫ് ബില്ല് പാസാക്കിയതുകൊണ്ട മുനമ്പത്തെ വിഷയം തീരില്ലെന്നും കേരളത്തിലെ ക്രൈസ്തവരെ പ്രീണിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ആട്ടിന്‍ തോലിട്ട ചെന്നായകളെ ക്രിസ്ത്യന്‍ സമൂഹം തിരിച്ചറിയുമെന്നും വിഡി സതീശന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

വഖഫ് ബില്ലിനെ ചിലര്‍ മുനമ്പം വിഷയവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇതിന് മുനമ്പവുമായി യാതൊരു ബന്ധവും ഇല്ല- സതീശന്‍ പറഞ്ഞു. മുനമ്പം വിഷയം സംസ്ഥാന സര്‍ക്കാരിനും സംസ്ഥാനത്തെ വഖഫ് ബോര്‍ഡിനും പത്തുമിനിറ്റുകൊണ്ട് തീര്‍ക്കാവുന്ന വിഷയമേ ഉളളൂ. കേരളത്തിലെ മുഴുവന്‍ മുസ്ലീം സംഘടനകളും ക്രൈസ്തവ സംഘടനകളും അവിടെയുള്ളവരെ അവിടെ നിന്ന് ഇറക്കിവിടരുതെന്നാണ് അഭ്യര്‍ഥിച്ചത്. അത് സംബന്ധിച്ച് ഒരു തര്‍ക്കവും കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടയിലും ഒരു മതസംഘടനകളുടെ ഇടയിലും ഇല്ല. അതിന്റെ മറവില്‍ വഖഫ് ബില്‍ പാസാക്കാനുള്ള ശ്രമം നടത്തി. വഖഫ് ബില്‍ പാസാക്കിയതുകൊണ്ട് മുനമ്പത്തെ വിഷയം തീരുമോ?. ബിജെപി അത് രാഷ്ട്രീയ മുതലെടുപ്പ് നടത്തി ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു.

‘ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ലേഖനത്തില്‍ പറയുന്നത് സര്‍ക്കാര്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭൂമി കൈവശം വച്ചിരിക്കുന്നത് കത്തോലിക്ക് ചര്‍ച്ച് ആണെന്നാണ്. 17.29 കോടി ഏക്കര്‍ ഭുമിയുടെ ഉടമകളാണെന്നും അത് അനധികൃതമായി ബ്രീട്ടിഷുകാരില്‍ നിന്ന് വാടകയ്ക്ക് എടുത്ത് കൈവശം വച്ചിരിക്കുകയാണെന്നും അത് തിരിച്ചുപിടിക്കണമെന്നുമാണ് ലേഖനത്തില്‍ പറയുന്നത്.

ആര്‍എസ്എസിന്റെതല്ലാത്ത അഭിപ്രായം ഓര്‍ഗനൈസറില്‍ വരുമോ?. വഖഫ് ബില്‍ പാസാക്കിയ ദിവസമാണ് ആ ലേഖനം വന്നത്. ക്രൈസ്തവ ദേവലായങ്ങളില്‍ രത്‌നകീരിടവുമായി പോകുന്നതിന്റെയും ഈസ്റ്റര്‍ ദിവസം ക്രൈസ്തവ വീടുകളില്‍ കേക്കുമായി പോകുന്നതിന്റെയും രഹസ്യം മനസിലായല്ലോ?. തൃശൂരില്‍ ജില്ലയില്‍ നിന്നുള്ള വൈദികനാണ് ജബല്‍പൂരില്‍ ക്രൂരമായി മര്‍ദനത്തിന് ഇരയായത്. ക്രൈസ്തവരെ രാജ്യത്തുടനീളം ആക്രമിക്കുകയാണ് അവര്‍ ചെയ്യുന്നത്. എന്നിട്ട് കേരളത്തില്‍ വന്നിട്ട് നിങ്ങള്‍ക്ക് വേണ്ടിയാണ് വഖഫ് ബില്‍ എന്നുപറയുന്നത്. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ ക്രിസ്ത്യന്‍ സമൂഹം തിരിച്ചറിയും’ – സതീശന്‍ പറഞ്ഞു.

Continue Reading

kerala

മാസപ്പടി കേസ്: മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹത ഇല്ലാതായി: പിഎംഎ സലാം

Published

on

മാസപ്പടി കേസിൽ മകൾ വീണ വിജയൻ പ്രതിപ്പട്ടികയിൽ വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ ധാർമ്മികമായി യാതൊരു അർഹതയുമില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഭാര്യയുമായ വീണ വിജയൻ ചെയ്തിരിക്കുന്നത്.

എല്ലാ മാസവും മുഖ്യമന്ത്രിയുടെ മകൾ എന്ന നിലക്ക് പണിയെടുക്കാതെ വാങ്ങിയ മാസപ്പടിയുടെ പേരിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഈ അഴിമതി നടത്താൻ വീണ വിജയന് ധൈര്യം നൽകിയത് മുഖ്യമന്ത്രിയുടെ മകൾ എന്ന നിലയിലും പൊതുമരാമത്ത് മന്ത്രിയുടെ ഭാര്യ എന്ന നിലയിലുമുള്ള പ്രിവിലേജാണ്. സ്വന്തം മകളെ ഉപയോഗിച്ച് കൈക്കൂലി വാങ്ങിയ മുഖ്യമന്ത്രി എന്ന് ചരിത്രം പിണറായി വിജയനെ രേഖപ്പെടുത്തും.- പി.എം.എ സലാം പറഞ്ഞു. 2.7 കോടി രൂപയാണ് രണ്ട് സ്ഥാപനങ്ങളിൽനിന്നായി യാതൊരു സേവനവും നൽകാതെ വീണ വിജയൻ വഴിവിട്ട് സമ്പാദിച്ചത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണിതെന്നും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അർഹത ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

india

വഖഫ് ഭേദഗതി ബില്‍: മുനമ്പത്തിന്റെ പേരില്‍ കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാമെന്ന് കരുതേണ്ട: അഡ്വ. ഹാരിസ് ബീരാന്‍ എം.പി

Published

on

വഖഫ് ബിൽ ഭേദഗതിയിൽ സ്വാഭാവിക നീതിയില്ലെന്നും ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലിം ലീഗ് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാൻ എം.പി. ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള കാഴ്ചപ്പാടായ വഖഫ് ആജീവനാന്ത കാലത്തേക്കുള്ള സമർപ്പണ രീതിയാണെന്നും വാക്കാലുള്ള വഖഫ് രീതിയിൽ ഇന്നുവരെ അത് നിയമമായിരുന്നെന്നും എന്നാൽ അതെടുത്തു കളയുന്ന പുതിയ ഭേദഗതി, ആർട്ടിക്കിൾ 25, 26 പ്രകാരം ഭരണഘടന അനുവദിക്കുന്ന മതപരമായ വിശ്വാസ, ആചാര, അനുഷ്ഠാന സ്വാതന്ത്ര്യത്തെ നിഷേധിക്കുകയാണെന്നും അതുവഴി ഭരണഘടനയെ വരെ ചോദ്യം ചെയ്യുകയാണെന്നും അഡ്വ.ഹാരിസ് ബിരാൻ എം പി കുറ്റപ്പെടുത്തി.

നിയമ ഭേദഗതിയുടെ ക്ലോസ് 3 പ്രകാരം ഉപയോഗിച്ചുള്ള വഖഫ് നേരിട്ട് മുൻകാല ബല്യത്തിലുള്ളത് അല്ലെങ്കിലും, ഭേദഗതിയിൽ ഒളിഞ്ഞിരിക്കുന്ന നിയമക്കുരുക്കുകൾ സാങ്കേതികമായി മുൻകാല പ്രാബല്യത്തിലേക്ക് നയിക്കും. വഖഫ് സ്വത്തിൽ തർക്കമുണ്ടാവുകയാണെങ്കിൽ അത് പരിഹരിക്കാൻ ഗവൺമെന്റ് ഉദ്യോഗസ്ഥൻ നിയോഗിക്കപ്പെടുന്നതോടുകൂടി തീർത്തും വിശ്വാസപരമായി സമർപ്പിച്ച സ്വത്തുക്കളുടെമേൽ സർക്കാറിന് കൂടുതൽ അധികാരം നൽകുന്നതാണെന്നും അതുപോലെ വഖഫ് ബോർഡിലേക്ക് മുസ്ലിം ഇതര വ്യക്തികൾക്ക് പ്രാതിനിധ്യം നൽകുന്നതുവഴി മുസ്ലിം വ്യക്തിനിയമങ്ങളെ മാനിക്കാതെ ഒരു സമുദായത്തിന്റെ ന്യായമായ അവകാശവും അവർക്ക് ലഭിക്കേണ്ടുന്ന സ്വാഭാവിക നീതിയും നിഷേധിക്കുന്നതാണെന്നും അഡ്വ. ഹാരിസ് ബീരാൻ എം പി പ്രതിഷേധിച്ചു.

വഖഫ് ചർച്ചയ്ക്കിടെ മുനമ്പം വിഷയം ഉയർത്തിക്കാട്ടി കേരളീയ സമൂഹത്തെ പരസ്പരം ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനാണ് നരേന്ദ്രമോഡിയും ബിജെപി സർക്കാരും ശ്രമിക്കുന്നത് എന്നും കേരളത്തിലെ മതേതര സമൂഹത്തെ രക്ഷിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ലോക്‌സഭയിൽ നരേന്ദ്രമോഡിയെ മുനമ്പത്തിന്റെ രക്ഷകനായി ഉയർത്തിക്കാട്ടിയതിനെ ശക്തമായ ഭാഷയിൽ എതിർത്ത ഹാരിസ് ബീരാൻ നരേന്ദ്രമോഡിയും സംഘപരിവാറും 2002ൽ ഗുജറാത്തിലെ മുസ്ലിംകളെ രക്ഷിച്ചത് എങ്ങനെയാണെന്ന് ഓരോ ഇന്ത്യക്കാരനും അറിയാമെന്നും അത്തരത്തിലുള്ള യാതൊരു വിഭാഗീയ ശ്രമവും കേരളത്തിൽ വിലപ്പോവില്ലന്നും ചൂണ്ടിക്കാട്ടി. മുനമ്പം പ്രശ്‌ന പരിഹാരത്തിന് എല്ലാവരെയും ഒരുമിച്ച് ചേർത്ത് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നടത്തുന്ന സൗഹാർദ്ദപരമായ ശ്രമങ്ങളെയും ഹാരിസ് ബീരാൻ എം.പി സഭയിൽ ഉയർത്തിക്കാട്ടി.

Continue Reading

Trending