Culture
ലിവര്‍പൂളിന് ജയം : റെക്കോര്‍ഡു നേട്ടവുമായി സലാഹ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ത്രസിപ്പിക്കുന്ന ജയം. ക്രിസ്റ്റല്‍പാലസിനെ സ്വന്തം കാണികള്‍ക്കു മുമ്പില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ജയത്തോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്താനും ലിവര്‍പൂളിനായി. കളിയുടെ അവസാന മിനുട്ടില്‍ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് നേടിയ ഗോളിലാണ് ലിവര്‍പൂള്‍ ജയിച്ചു കയറിയത്. ഗോളോടെ പ്രീമിയര്‍ ലീഗില്‍ രണ്ടു റൊക്കോര്‍ഡുകള്‍ സ്വന്തമാക്കാനും സലാഹിനായി.
കളിയില്‍ ആദ്യം മുന്നിലെത്തിയത് ക്രിസ്റ്റല്‍ പാലസാണ്. പതിമൂന്നാം മിനുട്ടില്‍ വില്‍ഫ്രഡ് സാഹയെ ഗോള്‍കീപ്പര്‍ ക്യാരിസ് ഫൗള്‍ ചെയ്തതിന് ലഭിച പെനാല്‍ട്ടി മിലിവേചിസിച് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഒരു ഗോള്‍ വഴങ്ങിയ ലിവര്‍പൂള്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഒപ്പമെത്തി. ജെയിംസ് മില്‍നര്‍ നല്‍കിയ പാസ്സില്‍ സാഡിയോ മാനെയാണ് ലിവര്‍പൂളിനായി വലചലിപ്പിച്ചത്. പിന്നിട് വിജയ ഗോളിനായി ഇരുടീം കിണഞ്ഞു ശ്രമിച്ചെങ്കിലും 84-ാം മിനുട്ടില്‍ മുഹമ്മദ് സലാഹിലൂടെ വിജയവും ഒപ്പം വിലപ്പെട്ട മൂന്നു പോയന്റും ലിവര്‍പൂള്‍ സ്വന്തമാക്കുകയായിരുന്നു.
21 – Mohamed Salah has now scored in the joint-most Premier League games in a single 38-match season (also Robin van Persie 2012-13 and Cristiano Ronaldo 2007-08). Solid. #CRYLIV
— OptaJoe (@OptaJoe) March 31, 2018
ക്രിസ്റ്റല്‍പാലസിനെതിരായ ഗോള്‍ നേട്ടത്തോടെ സീസണില്‍ മിന്നും ഫോമിലുള്ള സലാഹിന് രണ്ടു റെക്കോര്‍ഡിന് ഒപ്പമെത്തനായി . ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ആഫ്രിക്കന്‍ താരമെന്ന റെക്കോര്‍ഡാണ് ഒന്ന്. ചെല്‍സിക്കായി 2009-10 സീസണില്‍ ഐവറികോസ്റ്റ് താരം ദിദിയര്‍ ദ്രോഗ്ബ(29 ഗോള്‍)യുടെ നേട്ടത്തിനൊപ്പമാണ് സലാഹും. രണ്ടാമത്തെ റെക്കോര്‍ഡ് ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഗോളുനേടുന്ന താരമെന്ന ഖ്യാതിയാണ്. നടപ്പു സീസണില്‍ 21 മത്സരങ്ങളില്‍ സലാഹ് ഗോള്‍ നേടിയിട്ടുണ്ട്. 2007-08 സീസണില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും 2012-13 സീസണില്‍ റോബിന്‍ വാന്‍ പേഴ്‌സിയും 21 മത്സരങ്ങള്‍ ഗോള്‍ നേടിയിട്ടുണ്ട്. ലീഗില്‍ ആറു മത്സരങ്ങള്‍ ശേഷിക്കെ ഇപ്പോള്‍ പങ്കിടുന്ന ഈ രണ്ടു റെക്കോര്‍ഡും സ്വന്തം പേരില്‍ തനിച്ചാക്കാന്‍ ഒരു ഗോള്‍മാത്രം മതി സലാഹിന്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
kerala1 day ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india1 day ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
Article3 days ago
ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍
-
india2 days ago
ഒരു മുസ്ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍
-
india2 days ago
അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തം
-
india2 days ago
പ്രതിഷേധം ഫലം: അടിമാലി സര്‍ക്കാര്‍ സ്കൂളിലെ ഇംഗ്ലീഷ് മീഡിയം തുടരാന്‍ തീരുമാനം
-
india2 days ago
സിക്കിമില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു