Connect with us

Football

സലാഹിന്റെ ഹാട്രിക്കിൽ ലീഡ്‌സിനെ വീഴ്ത്തി ലിവർപൂൾ തുടങ്ങി; ആർസനലിനും ജയം

ആൻഫീൽഡിലെ ഗോൾമഴ പെയ്ത മത്സരത്തിൽ സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ ഹാട്രിക്കാണ് ലിവർപൂളിന് ജയമൊരുക്കിയത്. മൂന്നുതവണ പിന്നിൽ നിന്ന ശേഷം തിരിച്ചുവന്ന ലീഡ്‌സ് യുർഗൻ ക്ലോപ്പിന്റെ സംഘത്തെ 3-3 ൽ പിടിച്ചുകെട്ടുമെന്ന് തോന്നിച്ചെങ്കിലും 88-ാം മിനുട്ടിൽ പെനാൽട്ടി വഴങ്ങിയതോടെയാണ് കളി കൈവിട്ടത്.

Published

on

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിന്റെ ആദ്യദിനത്തിൽ ചാമ്പ്യന്മാരായ ലിവർപൂളിനും കരുത്തരായ ആഴ്‌സലനലിനും ജയം. രണ്ടാം ഡിവിഷനിൽ നിന്ന് പ്രമോഷൻ ലഭിച്ചെത്തിയ ലീഡ്‌സ് യുനൈറ്റഡിനെ വാശിയേറിയ പോരാട്ടത്തിൽ ലിവർപൂൾ മൂന്നിനെതിരെ നാലു ഗോളിന് തോൽപ്പിച്ചപ്പോൾ ഫുൾഹാമിനെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളിനായിരുന്നു ഗണ്ണേഴ്‌സിന്റെ ജയം. മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസ് സതാംപ്ടണെ ഒരു ഗോളിന് വീഴ്ത്തി.

ആൻഫീൽഡിലെ ഗോൾമഴ പെയ്ത മത്സരത്തിൽ സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ ഹാട്രിക്കാണ് ലിവർപൂളിന് ജയമൊരുക്കിയത്. മൂന്നുതവണ പിന്നിൽ നിന്ന ശേഷം തിരിച്ചുവന്ന ലീഡ്‌സ് യുർഗൻ ക്ലോപ്പിന്റെ സംഘത്തെ 3-3 ൽ പിടിച്ചുകെട്ടുമെന്ന് തോന്നിച്ചെങ്കിലും 88-ാം മിനുട്ടിൽ പെനാൽട്ടി വഴങ്ങിയതോടെയാണ് കളി കൈവിട്ടത്.

നാലാം മിനുട്ടിൽ പെനാൽട്ടിയിലൂടെ സലാഹ് ടീമിനെ മുന്നിലെത്തിച്ചപ്പോൾ 12-ാം മിനുട്ടിൽ ഹാരിസൺ ലീഡ്‌സിനെ ഒപ്പമെത്തിച്ചു. 20-ാം മിനുട്ടിൽ വിർജിൽ വാൻഡൈക്ക് ലിവർപൂളിന് വീണ്ടും ലീഡ് നൽകി. എന്നാൽ, പത്ത് മിനുട്ടിനു ശേഷം ബാംഫോർഡ് സമനില ഗോൾ കണ്ടെത്തി. 33-ാം മിനുട്ടിൽ സലാഹ് വീണ്ടും ഗോളടിച്ചെങ്കിലും ഇടവേള കഴിഞ്ഞെത്തിയ ശേഷം സന്ദർശകർ മാത്യൂസ് ക്ലിക്കിലൂടെ വീണ്ടും ഒപ്പമെത്തി. അവസാന നിമിഷം വീണുകിട്ടിയ പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചാണ് സലാഹ് ഹാട്രിക് തികച്ചതും ടീമിനെ വിജയത്തിലെത്തിച്ചതും. പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തില്‍ ഹാട്രിക് നേടുന്ന ആദ്യതാരമായി ഇതോടെ സലാഹ്.

അലക്‌സാണ്ടർ ലാകസെറ്റ്, ഗബ്രിയേൽ മഗല്ലേസ്, പിയറി ഒബാമിയാങ് എന്നിവരുടെ ഗോളിലാണ് ആർസനൽ ഫുൾഹാമിനെ തകർത്തത്. സതാംപ്ടണനെതിരെ വിൽഫ്രഡ് സാഹ ക്രിസ്റ്റൽ പാലസിന്റെ ഏകഗോൾ നേടി. ഇന്ന് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റി വെസ്റ്റ്‌ബ്രോംവിച്ചിനെയും ടോട്ടനം ഹോട്‌സ്പർ എവർട്ടനെയും നേരിടും.

Football

ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും

14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ

Published

on

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനലിന് അരങ്ങൊരുങ്ങി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ. ഇന്നലെ രാത്രി നടന്ന നിർണായകമായ സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ൻ്റ് ജെർമെയ്ൻ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തകർത്തുവിട്ടത്.

പിഎസ്‌ജിക്കായി ഫാബിയാൻ റൂയിസ് (6, 24) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നായകൻ ഓസ്മാൻ ഡെംബലെ (9), ഗോൺസാലോ റാമോസ് (87) എന്നിവരും ഗോളുകൾ നേടി.

ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയാണ് പിഎസ്‌ജി ഫൈനലിലേക്ക് കുതിച്ചെത്തുന്നത്. അഞ്ച് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. 16 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.

അതേസമയം, ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ തോല്‍പ്പിച്ചാണ് ചെൽസി ക്ലബ്ബ് ലോകകപ്പിലെ കുതിപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻ​ഗോയോട് പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ തകർത്ത ചെല്‍സി ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.

Continue Reading

Football

ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ

ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും

Published

on

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇം​ഗ്ലീഷ് ക്ലബ് ചെൽസി ഫൈനലിൽ. ബ്രസീൽ ഫുട്ബോൾ ക്ലബ് ഫ്ലൂമിനെൻസിനെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ബ്രസീലിയൻ താരം ജാവൊ പെ‍ഡ്രോ ചെൽസിക്കായി ഇരട്ട ​ഗോൾ നേടി. ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ ഫൈനലിൽ ചെൽസിയെ നേരിടും.

മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെഡ്രോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച പെഡ്രോ പന്തുമായി മുന്നേറി. പിന്നാലെ ഒരു തകർപ്പൻ വലംകാൽ ഷോട്ടിലൂടെ താരം പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിൽ പെഡ്രോ വീണ്ടും ലക്ഷ്യം കണ്ടു. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്ലൂമിനൻസ് പ്രതിരോധ താരത്തിന്റെ കാലുകളിൽ നിന്ന് തിരികെ ജാവൊ പെ‍ഡ്രോയിലേക്കെത്തി. വീണ്ടുമൊരു കിടിലൻ ഷോട്ടിലൂടെ പെഡ്രോ പന്ത് വലയിലാക്കി.

ക്ലബ് ലോകകപ്പിൽ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ വീഴ്ത്തിയാണ് ചെൽസി യാത്ര തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻ​ഗോയോട് പരാജയപ്പെട്ടു. എങ്കിലും അവസാന മത്സരത്തിൽ ഇ എസ് ടുനീസിനെ വീഴ്ത്തി ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ബെൻഫീക്കയെ വീഴ്ത്തിയ മുൻചാംപ്യന്മാർ ക്വാർട്ടറിൽ പാമിറാസിനെയും തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറുകയായിരുന്നു.

Continue Reading

Football

ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം

ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക

Published

on

2025 ഫിഫ ക്ലബ് ലോകകപ്പിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസും സെമി പോരാട്ടത്തിനിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. യൂറോപ്പിന് പുറത്തുനിന്നും ടൂർണമെന്റിൽ അവശേഷിക്കുന്ന ഒരേയൊരു ടീം ആണ് റിയോ ഡി ജനീറോയിൽ നിന്നുള്ള ഫ്ലുമിനൻസ്.

ടൂർണമെന്റിൽ ഉടനീളം ബ്രസീലിയൻ ക്ലബ്ബുകൾ മികച്ച കളി കാഴ്ച്ച വെച്ചെങ്കിലും തിയാഗോ സിൽവയുടെ മുൻ ക്ലബ് കൂടിയായ ചെൽസിക്ക് തന്നെയാണ് ഫൈനൽ പ്രവേശനത്തിന് സാധ്യത കൽപിക്കപ്പെടുന്നത്.

ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക.

Continue Reading

Trending