Connect with us

Sports

സലാഹ് ഇഫക്ട്; ലിവർപൂൾ നഗരത്തിൽ ഇസ്‌ലാം വിരോധം ഗണ്യമായി കുറഞ്ഞു

Published

on

ലിവർപൂൾ: ഈജിപ്ഷ്യൻ ഫുട്‌ബോൾ താരം മുഹമ്മദ് സലാഹ് ഇംഗ്ലീഷ് പ്രീമയിർ ലീഗ് ക്ലബ്ബായ ലിവർപൂൾ എഫ്.സിയിൽ ചേർന്നതിനു ശേഷം ലിവർപൂൾ നഗരത്തിൽ മുസ്‌ലിംകൾക്കെതിരായ അക്രമ സംഭവങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി പഠന റിപ്പോർട്ട്. സ്റ്റാൻഫോഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കാര്യം പരാമർശിക്കുന്നത്. കുറ്റകൃത്യങ്ങൾ കുറഞ്ഞതിനു പുറമെ ലിവർപൂളിന്റെ ആരാധകർ ഇസ്ലാമോഫോബിയ നിറഞ്ഞ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത് പകുതിയായി കുറഞ്ഞെന്നും ഇസ്ലാമിനോടുള്ള പരിചയം ലിവർപൂൾ കൗണ്ടിയിൽ വർധിച്ചുവരുന്നതായും സ്റ്റാൻഫോഡ് യൂണിവേഴ്‌സിറ്റി ഇമിഗ്രേഷൻ പോളിസി ലാബ് നടത്തിയ പഠനത്തിൽ പറയുന്നു.

2017-ലാണ് ഇറ്റാലിയൻ ക്ലബ്ബ് എ.എസ് റോമയിൽ നിന്ന് സലാഹ് ഇംഗ്ലണ്ടിലേക്ക് കൂടുമാറിയത്. 2014 മുതൽ 2016 വരെ ചെൽസി ടീമംഗമായിരുന്നെങ്കിലും ഈജിപ്ഷ്യൻ താരത്തിന് കളിക്കാൻ അവസരങ്ങൾ ലഭിച്ചിരുന്നില്ല. 42 ദശലക്ഷം പൗണ്ട് എന്ന വൻതുകക്ക് ആൻഫീൽഡിലെത്തിയ താരം പിന്നീട് തുടർച്ചയായ മത്സരങ്ങളിൽ ഗോളടിച്ച് ശ്രദ്ധിക്കപ്പെട്ടു. ഇതിനകം 74 മത്സരങ്ങളിൽ നിന്നായി ലിവർപൂളിനു വേണ്ടി 54 ഗോൾ നേടിയ താരം ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് നേട്ടത്തിലും നിർണായക പങ്കുവഹിച്ചു.

ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരായ കുറ്റകൃത്യങ്ങൾ കുറഞ്ഞതിൽ സലാഹിന്റെ വ്യക്തിത്വത്തിന് പങ്കുണ്ടെന്ന് അനുമാനിക്കാവുന്ന തെളിവുകളുണ്ടെന്നും മറ്റൊരിടത്തും ഇതുപോലെയുള്ള വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. ‘മുൻധാരണകളും സ്വഭാവങ്ങളും തിരുത്താൻ വലിയ കൂട്ടമാളുകളെ സെലിബ്രിറ്റികളുടെ പെരുമാറ്റം സഹായിക്കാറുണ്ട്. സലാഹിന്റെ മികച്ച വ്യക്തിത്വം ഇവിടെ പ്രധാനമാണ്.’

‘സ്വതസിദ്ധമായ പുഞ്ചിരിയോടെ സലാഹ് ടീമംഗങ്ങളുമായി തമാശ പങ്കിടുന്നതും മൈതാനത്തിനു പുറത്ത് തന്റെ മകളെ കളിപ്പിക്കുന്നതും എതിരാളികളെ വരെ ബഹുമാനിക്കുന്നതും തന്റെ മുൻ ക്ലബ്ബുകൾക്കെതിരെ ഗോൾ നേടുമ്പോൾ ആഘോഷിക്കാതിരിക്കുന്നതും ജനങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഒരു മുസ്ലിം കളിക്കാരന്റെ വ്യക്തിജീവിതം അടുത്തറിയുക വഴി ഇസ്ലാം മതം ഭീഷണിയാണെന്ന മുൻവിധി തിരുത്താൻ പലരും തയ്യാറായി.’ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

മത്സരങ്ങൾക്കു മുമ്പ് സലാഹ് പ്രാർത്ഥിക്കുന്നതും ഗോളടിച്ചാൽ സുജൂദ് ചെയ്ത് ആഘോഷിക്കുന്നതും, ഇത്തരം മതപരമായ പ്രവൃത്തികൾ ജനങ്ങളിൽ പരിചിതമാക്കാൻ സഹായിച്ചു. ലിവർപൂളിന്റെ മത്സരങ്ങൾക്കിടെ ആരാകർ മുസ്ലിം അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുന്നത് പലപ്പോഴും ഉണ്ടായിട്ടുണ്ട്. – പഠനത്തിൽ പറയുന്നു.

ലണ്ടനിൽ ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന ജനവിഭാഗങ്ങളിലൊന്നാണ് മുസ്ലിംകൾ. ബ്രിട്ടീഷ് പൊതുജീവിതത്തിൽ തങ്ങളുടെ മുസ്‌ലിം വ്യക്തിത്വം വെളിപ്പെടുത്താൻ വളരെ കുറച്ചാളുകൾ മാത്രമേ തയ്യാറാകാറുള്ളൂവെന്നും സലാഹ് അത്തരത്തിലൊരാളാണെന്നും പഠനം പറയുന്നു. 25 പൊലീസ് സ്റ്റേഷനുകളിലെ 2015-2018 കാലയളവിലെ വിവരങ്ങളും പ്രമുഖ ഇംഗ്ലീഷ് ക്ലബ്ബുകളുടെ ആരാധകരുടെ 15 ദശലക്ഷം ട്വീറ്റുകളും 8060 ലിവർപൂൾ ആരാധകരുടെ അഭിപ്രായങ്ങളും ഉൾപ്പെടുത്തിയാണ് പഠനം നടത്തിയിട്ടുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഇംഗ്ലണ്ട് ടെസ്റ്റിൽനിന്ന് നായകന്‍ രോഹിത് ശർമ വിട്ടുനിന്നേക്കും

. റെഡ് ബാള്‍ ക്രിക്കറ്റില്‍ ഫോം കണ്ടെത്താനാകാത്തതിനാലാണ് താരം വിട്ടുനില്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

ജൂണില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍നിന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വിട്ടുനിന്നേക്കുമെന്ന് റിപ്പോര്‍ട്ട്. റെഡ് ബാള്‍ ക്രിക്കറ്റില്‍ ഫോം കണ്ടെത്താനാകാത്തതിനാലാണ് താരം വിട്ടുനില്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മോശം ഫോമിനെ തുടര്‍ന്ന് താരത്തിന് വന്‍ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. അതേസമയം സീനിയര്‍ താരം വിരാട് കോഹ്‌ലി ഇംഗ്ലണ്ട് പര്യടനത്തിന് ടീമിനൊപ്പമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ രോഹിത്തിന്റെ അബാവത്തില്‍ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലിറങ്ങിയ ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. രണ്ടാം ടെസ്റ്റ് മുതല്‍ ടീമിനൊപ്പം ചേര്‍ന്ന രോഹിത് മൂന്ന് മത്സരങ്ങളില്‍ 6.2 ശരാശരിയില്‍ 31 റണ്‍സ് മാത്രമാണ് നേടിയത്.

സിഡ്‌നിയില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍നിന്ന് താരം സ്വയം മാറിനിന്നു. പെര്‍ത്തില്‍ നേടിയ സെഞ്ച്വറിയല്ലാതെ വിരാട് കോഹ്‌ലിക്കും വലിയ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇരുവരും ടീം ഇന്ത്യക്ക് ബാധ്യതയാണെന്ന തരത്തില്‍ വലിയ വിമര്‍ശനമുയരുകയും ചെയ്തു.

സിഡ്‌നി ടെസ്റ്റില്‍നിന്ന് രോഹിത് മാറിനിന്നതോടെ താരം ലോങ് ഫോര്‍മാറ്റില്‍നിന്ന് വിരമിക്കാനുള്ള തയാറെടുപ്പിലാണെന്ന് അഭ്യൂഹമുയര്‍ന്നു. എന്നാല്‍ ഇത് നിഷേധിച്ച് രോഹിത് തന്നെ രംഗത്തെത്തി.

തനിക്ക് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടായതിനാല്‍ മാറിനിന്നതാണെന്നും വിരമിക്കാന്‍ ഉദ്ദേശ്യമില്ലെന്നും താരം വ്യക്തമാക്കി. കാര്യങ്ങള്‍ മാറുമെന്നും കമന്ററി ബോക്‌സിലിരിക്കുന്നവരും മാധ്യമങ്ങളുമല്ല തന്റെ ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നതെന്നും താരം പറഞ്ഞു.

ആസ്‌ട്രേലിയയില്‍നിന്ന് തിരിച്ചെത്തിയ രോഹിത് ഇന്ത്യയെ ചാമ്പ്യന്‍സ് ട്രോഫി കിരീട നേട്ടത്തിലേക്ക് നയിച്ചു. ഫൈനലില്‍ രോഹിത്തിന്റെ ബാറ്റില്‍നിന്ന് പിറന്ന 76 റണ്‍സ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. കോഹ്‌ലിയാകട്ടെ, പാകിസ്താനെതിരെ സെഞ്ച്വറിയും (100*) ആസ്‌ട്രേലിയക്കെതിരെ 84 റണ്‍സുമടിച്ചു.

ഇംഗ്ലണ്ടില്‍ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ഇന്ത്യന്‍ സംഘം പോകുന്നത്. ജൂണ്‍ 20നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് ലീഡ്‌സിലും തുടര്‍ന്നുള്ള മത്സരങ്ങള്‍ എജ്ബാസ്റ്റന്‍, ലോര്‍ഡ്‌സ്, ഓള്‍ഡ് ട്രാഫോര്‍ഡ്, കെന്നിങ്ടണ്‍ ഓവല്‍ എന്നിവിടങ്ങളിലും നടക്കും.

Continue Reading

Cricket

ഐ.പി.എല്ലില്‍ ഇന്ന് രാജസ്ഥാന്‍-കൊല്‍ക്കത്ത പോരാട്ടം

ഗുവാഹതിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നിലവിലെ ജേതാക്കളും മുൻ ചാമ്പ്യന്മാരും ഏറ്റുമുട്ടുന്നത്.

Published

on

ആദ്യ മത്സരങ്ങളിൽ തോൽവി രുചിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും ഇന്ന് മുഖാമുഖം. ഗുവാഹതിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നിലവിലെ ജേതാക്കളും മുൻ ചാമ്പ്യന്മാരും ഏറ്റുമുട്ടുന്നത്.

സ്വന്തം മൈതാനത്ത് നടന്ന ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് പരാജയപ്പെട്ട ക്ഷീണത്തിലാണ് കൊൽക്കത്ത. രാജസ്ഥാനാവട്ടെ സൺ റൈസേഴ്സ് ഹൈദരാബാദിനുമുന്നിലും പൊരുതി വീണു.

സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസൺ പാതി വിശ്രമത്തിലായതിനാൽ റയാൻ പരാഗാണ് റോയൽസിനെ നയിക്കുന്നത്. വിരലിനേറ്റ പരിക്കിൽനിന്ന് പൂർണമായും മുക്തനാവാനായി സഞ്ജുവിനെ വിക്കറ്റ് കീപ്പിങ്ങോ ഫീൽഡിങ്ങോ ഏൽപിക്കുന്നില്ല.

ആദ്യ കളിയിൽ ഇംപാക്ട് പ്ലെയറായെത്തി ഇന്നിങ്സ് ഓപൺ ചെയ്ത താരം 33 പന്തിൽ 66 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. അജിൻക്യ രഹാനെക്ക് കീഴിലാണ് കൊൽക്കത്ത ഇറങ്ങുന്നത്.

Continue Reading

Football

കാനറികളെ അടിച്ചു ഭിത്തിയില്‍ കയറ്റി ലോക ചാമ്പ്യന്‍മാര്‍

അര്‍ജന്റീനയോട് തോറ്റതോടെ ബ്രസീലിന് യോഗ്യതയ്ക്ക് ഇനിയും കാത്തിരിക്കണം.

Published

on

കളിക്ക് മുമ്പ് വീരവാദം മുഴക്കിയ ബ്രസീലിനെ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് തകര്‍ത്ത് ലോക ചാമ്പ്യന്മാരായ അര്‍ജന്റീന 2026 ലോകകപ്പിന് യോഗ്യത രാജകീയമാക്കി. ആദ്യപകുതില്‍ ജൂലിയന്‍ അല്‍വാരസ്, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മക്അലിസ്റ്റര്‍ എന്നിവരും രണ്ടാം പകുതിയില്‍ ജൂലിയാനോ സിമിയോണിയും ആതിഥേയര്‍ക്കു വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ബ്രസീലിന്റെ ആശ്വാസ ഗോള്‍ നേടിയത് മാത്യുസ് കുഞ്ഞയാണ്.

ബൊളീവിയയും ഉറുഗ്വായ് തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചതിനാല്‍ ബ്രസീലിനെതിരായ മത്സരത്തിനു മുമ്പുതന്നെ ദക്ഷിണ അമേരിക്കന്‍ മേഖലയില്‍ നിന്ന് 2026 ലോകകപ്പിന് യോഗ്യതയുറപ്പിക്കുന്ന ആദ്യ ടീമായി അര്‍ജന്റീന മാറിയിരുന്നു. അര്‍ജന്റീനയോട് തോറ്റതോടെ ബ്രസീലിന് യോഗ്യതയ്ക്ക് ഇനിയും കാത്തിരിക്കണം.

സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്മറും കളിക്കാതിരുന്ന മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ അര്‍ജന്റീനയുടെ ആധിപത്യമായിരുന്നു. പന്ത് കാലില്‍ സൂക്ഷിച്ച് എതിരാളികളുടെ ക്ഷമകെടുത്തിയ അവര്‍ നാലാം മിനുട്ടില്‍ തന്നെ മുന്നിലെത്തി. ബ്രസീലിന്റെ പരിചയക്കുറവുള്ള പ്രതിരോധത്തെ കീഴടക്കി അത്‌ലറ്റികോ മാഡ്രിഡ് താരം ജൂലിയന്‍ അല്‍വാരസ് ആണ് ഗോളടിച്ചത്.

എട്ടാം മിനുട്ടില്‍ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസ് ലീഡുയര്‍ത്തി. ഇത്തവണയും ബ്രസീല്‍ പ്രതിരോധത്തിന്റെ പിഴവാണ് ഗോളില്‍ കലാശിച്ചത്. വലതുഭാഗത്തു നിന്നുള്ള പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഡിഫന്റര്‍ക്ക് പിഴച്ചപ്പോള്‍ പന്തെത്തിയത് ഓടിക്കയറിയ എന്‍സോയുടെ മുന്നിലേക്ക്. പന്ത് നിലത്തിറങ്ങും മുമ്പ് പോസ്റ്റിലേക്കയച്ച് താരം രണ്ടാം ഗോളും നേടി.

26ാം മിനുട്ടില്‍ അര്‍ജന്റീന ഡിഫന്റര്‍ ക്രിസ്റ്റിയന്‍ റൊമേറോയുടെ കാലില്‍ നിന്ന് പന്ത് റാഞ്ചി മാത്യൂസ് കുഞ്ഞ ഒരു ഗോള്‍ മടക്കിയത് ബ്രസീലിന് പുത്തനുണര്‍വ് പകര്‍ന്നു. അതുവരെ വലിയ നീക്കങ്ങള്‍ക്ക് നടത്താതിരുന്ന അവര്‍ ഉണര്‍ന്നു കളിക്കാന്‍ തുടങ്ങി. എന്നാല്‍ പ്രതിരോധ മികവില്‍ അര്‍ജന്റീന എതിരാളികള്‍ക്ക് അവസരങ്ങള്‍ നല്‍കിയില്ല. 32ാം മിനുട്ടില്‍ എന്‍സോ ഫെര്‍ണാണ്ടസ് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് ഗോള്‍കീപ്പറുടെ തൊട്ടുമുന്നില്‍ നിന്ന് ഗോളിലേക്കയച്ച് മക്അലിസ്റ്റര്‍ രണ്ടുഗോള്‍ ലീഡ് തിരിച്ചുപിടിച്ചു.

രണ്ടാം പകുതിയില്‍ ബ്രസീല്‍ ഭേദപ്പെട്ട ആക്രമണ മനോഭാവം കാണിച്ചെങ്കിലും അര്‍ജന്റീനയുടെ പരിചയസമ്പത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. പകരക്കാരനായി ഇറങ്ങിയ ജൂലിയാനോ സിമിയോണി 71ാം മിനുട്ടില്‍ സീറോ ആംഗിളില്‍ നിന്നുള്ള തകര്‍പ്പന്‍ ഗോള്‍ നേടിയതോടെ ബ്രസീലിന്റെ അവശേഷിച്ച പ്രതീക്ഷകളും അസ്ഥാനത്തായി.

Continue Reading

Trending