Connect with us

kerala

തെരഞ്ഞെടുപ്പില്‍ ജയിച്ചതല്ല, ജനങ്ങള്‍ ജയിപ്പിച്ചതാണ്; ആ ബോധം ഇല്ലാതാകുമ്പോള്‍ നിങ്ങള്‍ രാജിവച്ചു തിരിച്ചു പോരണം; ലീഗ് ജനപ്രതിനിധികളോട് സാദിഖലി തങ്ങള്‍

‘നടത്ത മത്സരത്തിലോ ഓട്ട മത്സരത്തിലോ ജയിച്ചാല്‍ ജയിച്ചു എന്നു പറയാം. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ജയിച്ചു എന്നല്ല, ജനങ്ങള്‍ ജയിപ്പിച്ചു എന്നാണ് പറയേണ്ടത്. ആ ബോധം എപ്പോള്‍ ഇല്ലാതെയാകുന്നോ അപ്പോള്‍ രാജിവെച്ച് തിരിച്ച് പോരണം’

Published

on

മലപ്പുറം: തെരഞ്ഞെടുപ്പില്‍ ജയിക്കലല്ല, ജനങ്ങള്‍ ജയിപ്പിക്കലാണെന്ന് മുസ്‌ലിംലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. നടത്ത മത്സരത്തിലോ ഓട്ട മത്സരത്തിലോ പോലെ ജയിക്കുന്നതല്ല അതെന്നും തങ്ങള്‍ പറഞ്ഞു. ജനങ്ങള്‍ ജയിപ്പിച്ചതാണ്, ആ ബോധം എപ്പോള്‍ ഇല്ലാതെയാകുന്നോ അപ്പോള്‍ രാജിവച്ച് തിരിച്ചു പോരണമെന്നും സാദിഖലി തങ്ങള്‍.

സയ്യിദ് സാദിഖലി തങ്ങളുടെ ഫെയ്‌സ്ബുക് കുറിപ്പ്:

‘നടത്ത മത്സരത്തിലോ ഓട്ട മത്സരത്തിലോ ജയിച്ചാല്‍ ജയിച്ചു എന്നു പറയാം.
തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ജയിച്ചു എന്നല്ല,
ജനങ്ങള്‍ ജയിപ്പിച്ചു എന്നാണ് പറയേണ്ടത്.
ആ ബോധം എപ്പോള്‍ ഇല്ലാതെയാകുന്നോ അപ്പോള്‍ രാജിവെച്ച് തിരിച്ച് പോരണം’
മുസ്‌ലിംലീഗ് ജനപ്രതിനിധികളോട് സ്‌നേഹപൂര്‍വ്വം..
നമ്മുടെ തദ്ദേശസ്ഥാപനങ്ങളില്‍ പുതിയ ഭരണ സമിതി നാളെ മുതല്‍ അധികാരത്തില്‍ വരും.
അധികാരം അലങ്കാരമാക്കാതെ അതൊരു ഉത്തരവാദിത്വമായി കാണണം.
ജനങ്ങളുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന ഭരണ കേന്ദ്രമാണ് തദ്ദേശ സ്ഥാപനങ്ങള്‍.
പ്രത്യേകിച്ച് ഗ്രാമപഞ്ചായത്തുകളും നഗരസഭകളും.
കേരള പഞ്ചായത്തീരാജ് നഗരപാലികാ നിയമം നിലവില്‍ വന്നതുമുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരങ്ങള്‍ വര്‍ദ്ധിച്ചു.
യഥാര്‍ത്ഥത്തില്‍ അധികാരങ്ങള്‍ വര്‍ദ്ധിച്ചു എന്നതിനര്‍ത്ഥം ജനപ്രതിനിധികളുടെ ബാധ്യതയും ഉത്തരവാദിത്വവും വര്‍ദ്ധിച്ചു എന്നാണ് കരുതേണ്ടത്.
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാവുന്ന കേന്ദ്രമാണത്.
പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതല്‍ പ്രാഥമിക ആരോഗ്യ സ്ഥാപനങ്ങള്‍ വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയിലാണ്.
ജനനം മുതല്‍ മരണം വരെ സവിശേഷ സന്ദര്‍ഭങ്ങളില്‍ ലഭ്യമാവേണ്ട പ്രധാന രേഖകള്‍ വിതരണാധികാരവും തദ്ധേശ സ്ഥാപനങ്ങള്‍ക്കു തന്നെയാണ്.
ജനങ്ങള്‍ അവരുടെ കാര്യങ്ങള്‍ നിവര്‍ത്തിച്ചു കിട്ടാന്‍ ഓടിയെത്തുമ്പോള്‍ വിഷയങ്ങളെ സങ്കീര്‍ണമാക്കുന്നവരാകരുത് ജനപ്രതിനിധികള്‍, പ്രയാസങ്ങളുടെ കുരുക്കഴിച്ച് വിഷയങ്ങളെ പെട്ടെന്ന് പരിഹരിക്കുന്നവരാകണം. പ്രശ്‌നങ്ങളെ പരിഹാരമാക്കുന്നവനാണ് നല്ല ജന പ്രതിനിധി.
വികസന കാര്യങ്ങളില്‍ കൃത്യമായ കാഴ്ചപ്പാട് ഉണ്ടാവേണ്ടതുണ്ട്.
എല്ലാം എനിക്കറിയാം എന്ന മൂഢ സങ്കല്‍പ്പം മാറ്റിവെച്ച് അറിവും വൈദഗ്ധ്യവും കാഴ്ചപ്പാടുകളുമുള്ളവരുടെയും മുന്‍ ജനപ്രതിനിധികളുടേയും അഭിപ്രായങ്ങള്‍ ആരായുക.
മണ്ണിനേയും മനുഷ്യനേയും വിലമതിക്കുന്നതാവണം വികസനങ്ങള്‍.
വികസനവും ആനുകൂല്യങ്ങളും നല്‍കുന്നതില്‍ മാത്രമല്ല, വികസനം നടപ്പാക്കും മുമ്പ് അഭിപ്രായം ആരായുന്ന കാര്യത്തിലും സ്വജനപക്ഷപാതം കാണിക്കരുത്.
സത്യപ്രതിജ്ഞയോട് നീതിപുലര്‍ത്തണം.
വനിതാ പ്രതിനിധികള്‍ക്ക് സാമൂഹിക പ്രവര്‍ത്തനത്തിന്നിടയില്‍ കുടുംബത്തിന്റെ അസ്തിത്വം വിള്ളലില്ലാതെ കൊണ്ടു പോകാന്‍ കഴിയണം.
പ്രശസ്തി നേടുന്നതിനേക്കാള്‍ വലുതാണ് വിശ്വസ്തത എന്നത് ഓര്‍മ്മയുണ്ടാവണം.
നാടിനുവേണ്ടി, ജനങ്ങള്‍ക്കുവേണ്ടി അഴിമതിഇല്ലാതെ നീതിയും നിയമവും മുന്‍നിര്‍ത്തി ഭരണം നിര്‍വ്വഹിക്കുക.
സ്വന്തം കാര്യങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ സന്നദ്ധരാവണം. മതേതരത്വത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടാനും തയ്യാറാവണം.
ഓര്‍ക്കുക
അധികാരം ആധിപത്യമല്ല,
സേവനമാണ്
മനുഷ്യര്‍ക്കു വേണ്ടി സേവനം ചെയ്യുക!
‘നടത്ത മത്സരത്തിലോ ഓട്ട മത്സരത്തിലോ ജയിച്ചാല്‍ ജയിച്ചു എന്നു പറയാം.
തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ജയിച്ചു എന്നല്ല,
ജനങ്ങള്‍ ജയിപ്പിച്ചു എന്നാണ് പറയേണ്ടത്.
ആ ബോധം എപ്പോള്‍ ഇല്ലാതെയാകുന്നോ അപ്പോള്‍ രാജിവെച്ച് തിരിച്ച് പോരണം’
എല്ലാ ജനപ്രതിനിധികള്‍ക്കും അഭിവാദ്യങ്ങള്‍..

 

kerala

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ഭരണത്തില്‍ കയറിയത് ബിജെപിയുടെ കുഴല്‍പ്പണം ഉപയോഗിച്ച്: കെ സുധാകരന്‍ എം.പി

കൊടകര കുഴല്‍പ്പണക്കേസ് പിണറായി സര്‍ക്കാര്‍ ഇഡിക്കു കൈമാറി ബിജെപി നേതാക്കളെ രക്ഷിച്ചെടുത്തെന്നും സുധാകരന്‍ ആരോപിച്ചു

Published

on

തിരുവനന്തപുരം: 2021ല്‍ ബിജെപിക്കാര്‍ കൊണ്ടുവന്ന കുഴല്‍പ്പണം ഉപയോഗിച്ചാണ് സിപിഎം നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ച് തുടര്‍ഭരണം നേടിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കോടിക്കണക്കിന് രൂപയാണ് അന്ന് ബിജെപി കേരളത്തില്‍ വിതരണം ചെയ്തത്. അതു കൊടുത്ത് ബിജെപി വോട്ടുകള്‍ സിപിഎമ്മിനു മറിച്ചു. 60ലധികം സീറ്റുകളിലാണ് ബിജെപിയുടെ വോട്ടുമറിഞ്ഞത്. പ്രത്യുപകാരമായി കൊടകര കുഴല്‍പ്പണക്കേസ് പിണറായി സര്‍ക്കാര്‍ ഇഡിക്കു കൈമാറി ബിജെപി നേതാക്കളെ രക്ഷിച്ചെടുത്തെന്നും സുധാകരന്‍ ആരോപിച്ചു.

‘സംസ്ഥാന സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ബിജെപി നേതാക്കള്‍ കൊടകര കുഴല്‍പ്പണ കേസില്‍ സാക്ഷികളാണ്. ഇവരെ പ്രതി ചേര്‍ക്കാതെ പിണറായി സര്‍ക്കാര്‍ കേസ് ഇഡിക്കു കൈമാറി. പിണറായി സര്‍ക്കാര്‍ പഴുതുകളില്ലാത്ത അന്വേഷണം നടത്തിയിരുന്നെങ്കില്‍ ബിജെപി നേതാക്കള്‍ ഇപ്പോള്‍ ജയിലിലാകുമായിരുന്നു. ഇഡിക്ക് കേസ് വിട്ടപ്പോഴാണ് തന്നെ ഒരിക്കലും ഈ കേസില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കെ സുരേന്ദ്രന്‍ വെല്ലുവിളിച്ചത്’.

‘ബിജെപിക്കാര്‍ ചെയ്യുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളെ തേച്ചുവെളിപ്പിക്കുന്ന വാഷിംഗ് പൗഡറായി ഇഡി മാറിയിരിക്കുകയാണ്. ഇഡി എത്രമാത്രം രാഷ്ട്രീയവത്കരിക്കപ്പെട്ടു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൂട്ടത്തോടെ കുടുങ്ങേണ്ട കുഴല്‍പ്പണക്കേസാണ് ഇഡി വെറും സ്ഥലക്കച്ചവടമാക്കി മാറ്റി. ഹവാല ഇടപാടുകാരനായ ധര്‍മരാജന്‍ പണം നഷ്ടപ്പെട്ട ഉടനേ ഫോണ്‍ ചെയ്തത് കെ സുരേന്ദ്രനേയും ബിജെപിയുടെ സംഘടനാ സെക്രട്ടറി എം ഗണേശനേയുമാണ്’.

‘പൂര്‍ണമായും രാഷ്ട്രീയപ്രേരിതമായാണ് ഇഡിയുടെ അന്വേഷണം. പ്രതിപക്ഷ പാര്‍ട്ടികളെ ആക്രമിക്കാനുള്ള ആയുധമായാണ് കേന്ദ്രസര്‍ക്കാര്‍ ഇഡിയെ ഉപയോഗിക്കുന്നത്. 2015 മുതല്‍ 2025 ഫെബ്രുവരി വരെ മോദി ഭരണത്തില്‍ രാഷ്ട്രീയനേതാക്കള്‍ക്കെതിരേ എടുത്ത 193 കേസുകളില്‍ രണ്ടെണ്ണം മാത്രമാണ് ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞതെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ രാജ്യസഭയില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന്’ സുധാകരന്‍ പറഞ്ഞു.

Continue Reading

kerala

സാമ്പത്തിക ആരോപണം; നിയമപരമായി നേരിടും; പ്രതികരണവുമായി ഷാന്‍ റഹ്‌മാന്‍ രംഗത്ത്

ആരോപണം തെറ്റാണെന്നും പ്രൊഡക്ഷന്‍ മാനേജര്‍ നിജു രാജിനെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഷാന്‍ റഹ്‌മാന്‍ പറഞ്ഞു

Published

on

സാമ്പത്തിക ആരോപണത്തില്‍ പ്രതികരണവുമായി സംഗീതസംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. തനിക്കെതിരായ സാമ്പത്തിക ആരോപണം തെറ്റാണെന്നും പ്രൊഡക്ഷന്‍ മാനേജര്‍ നിജു രാജിനെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഷാന്‍ റഹ്‌മാന്‍ പറഞ്ഞു. താന്‍ നല്‍കിയ പരാതി അട്ടിമറിക്കാനാനും തന്നെ താറടിക്കാനും ആണ് നിലവിലത്തെ പരാതി നല്‍കിയതെന്നും സംഗീത നിശ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിജു തന്നെ വഞ്ചിച്ചെന്നും ഷാന്‍ റഹ്‌മാന്‍ പറയുന്നു. നിയമപരമായി പരാതിയെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കുറിപ്പും ഷാന്‍ പങ്കുവച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം:-

ജനുവരി 25ന് നടന്ന ഉയിരേ – ഷാന്‍ റഹ്‌മാന്‍ ലൈവ് ഇന്‍ കോണ്‍സെര്‍ട് – പരിപാടിയുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന തെറ്റായ വസ്തുതകളെ അഭിസംബോധന ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. തുടക്കത്തില്‍ തന്നെ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടിരുന്നു. അതിലൊന്ന് മിസ്റ്റര്‍ നിജു രാജ് അബ്രഹാം (അറോറ എന്റര്‍ടൈന്‍മെന്റ്) എന്നയാളുമായി ഉണ്ടായ തര്‍ക്കമാണ്. ഇതുമായി ബന്ധപ്പെട്ട ഒരു കംപ്ലൈന്റ്റ്റ് ഫയല്‍ ചെയ്തു. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെ കീഴില്‍ ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

തുടക്കം മുതലേ ഞങ്ങള്‍ അന്വേഷണവുമായി സുതാര്യതയും സഹകരണവും നീതിയും പുലര്‍ത്തിയിട്ടുണ്ട്. പ്രൊഫഷണലിസം, സമഗ്രത, നിയമനടപടി എന്നിവയില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

എങ്കിലും മിസ്റ്റര്‍ നിജു രാജ് അബ്രഹാം ജനങ്ങളെയും മീഡിയയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുവാന്‍ വേണ്ടിയുള്ളതാണ് എന്നും വ്യക്തമാണ്. ഈ കേസ് അട്ടിമറിക്കാനും ഞങ്ങളെ ഒരു സെറ്റില്‍മെന്റിനു പ്രേരിപ്പിക്കാനും വേണ്ടി മെനഞ്ഞ തന്ത്രം ആണെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസം ഉണ്ട്-ആയതിനാല്‍ എല്ലാ ആരോപണങ്ങളെയും ശക്തമായി നിഷേധിക്കുന്നു.

നിയമ വിദഗ്ധര്‍ ഈ വിഷയം സജീവമായി കൈകാര്യം ചെയ്യുന്നുണ്ട്. ഇവിടത്തെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസം ഉള്ളതിനാല്‍ സത്യം ജയിക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

ഞങ്ങളുടെ പ്രേക്ഷകരും, ടീമംഗങ്ങളും, പങ്കാളികളും ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു. വസ്തുതകള്‍ വ്യക്തമായും മാന്യമായും അവതരിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഏകപക്ഷീയമായ വിവരണത്തെ അടിസ്ഥാനമാക്കിയുള്ള ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് ഞങ്ങള്‍ മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. നിയമപരവും ഔദ്യോഗികവുമായ ചാനലുകളിലൂടെ ഞങ്ങള്‍ പങ്കിടുന്ന കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി ദയവായി കാത്തിരിക്കുക.

 

Continue Reading

kerala

വയനാട് പുനരധിവാസം; നിലവിലെ നഷ്ടപരിഹാരത്തുക കുറവ്, എല്‍സ്റ്റണ്‍ എസ്റ്റേറ്റ് വീണ്ടും ഹൈക്കോടതിയില്‍

549 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ഹരജിയില്‍ പറഞ്ഞു

Published

on

വയനാട് പുനരധിവാസത്തിലെ ഭൂമിയേറ്റുടുപ്പുമായി ബന്ധപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ നഷ്ടപരിഹാരത്തുക കുറവാണെന്ന് എസ്റ്റേറ്റ് ചൂണ്ടിക്കാട്ടി. 549 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ഹരജിയില്‍ പറഞ്ഞു.

ഓരോ തേയിലച്ചെടിക്കും മരത്തിനും വില കണക്കാക്കണം. 26 കോടി നഷ്ടപരിഹാരം പര്യാപ്തമല്ലെന്നും എല്‍സ്റ്റണ്‍ എസ്റ്റേറ്റ് വ്യക്തമാക്കി. ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും.

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കഴിഞ്ഞ ദിവസമാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയത്. നഷ്ടപരിഹാരത്തുകയായി 26 കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെയ്ക്കാനും, നഷ്ടപരിഹാരം സംബന്ധിച്ച മാനദണ്ഡം അറിയിക്കാനും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. നാളെയാണ് പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.

Continue Reading

Trending