Connect with us

kerala

‘സച്ചിന്‍ദേവ് എംഎല്‍എ ബസിനുള്ളില്‍ കയറി; കണ്ടക്ടർ വിളിച്ചിരുന്നു’: സ്ഥിരീകരിച്ച് എ.എ. റഹീം

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പറഞ്ഞതിനെ ശരിവെക്കുന്ന വെളിപ്പെടുത്തലാണ് എ.എ. റഹീം നടത്തിയിരിക്കുന്നത്.

Published

on

മേയര്‍ വിവാദത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം. മേയര്‍ ആര്യാ രാജേന്ദ്രന്റെ ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറിയിരുന്നതായി റഹീം സ്ഥിരീകരിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പറഞ്ഞതിനെ ശരിവെക്കുന്ന വെളിപ്പെടുത്തലാണ് എ.എ. റഹീം നടത്തിയിരിക്കുന്നത്. ബസിലെ കണ്ടക്ടറുമായി എ.എ. റഹീമിന് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് റഹീം മാധ്യമങ്ങളെ കണ്ടത്. കണ്ടക്ടര്‍ തന്നെ വിളിച്ചിരുന്നുവെന്ന കാര്യവും റഹീം സമ്മതിച്ചു.

ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എംഎല്‍എ അസഭ്യം പറഞ്ഞെന്നും മേയര്‍ ആര്യ രാജേന്ദ്രനും മോശമായി പെരുമാറിയെന്നുമാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പറയുന്നത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു പറഞ്ഞിരുന്നു.

അതേസമയം കെഎസ്ആര്‍ടിസി ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് നഷ്ടമായതില്‍ ശക്തമായ ദുരൂഹത നിലനില്‍ക്കുകയാണ്. മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. ഡ്രൈവറുടെ പരാതിയില്‍ പോലീസ് കേസെടുക്കാന്‍ തയാറാകാത്തതും മേയറെ സംരക്ഷിക്കുന്ന നിലപാടുകളും കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിനു പിന്നാലെ മേയര്‍ ആര്യാ രാജേന്ദ്രനെതിരായ കെഎസ്ആര്‍ടിസിഡ്രൈവര്‍ യദുവിന്റെ പരാതി പോലീസ് പുനഃപരിശോധിക്കുകയാണ്.

ഡ്രൈവറെ പോലീസില്‍ ഏല്‍പ്പിച്ച മേയറുടെ നടപടി നിയമപരമോ എന്നതാണ് പരിശോധിക്കുന്നത്. സംഭവത്തില്‍ കന്റോണ്‍മെന്റ് എസിപിയോട് ഡിസിപി റിപ്പോര്‍ട്ട് തേടി. യദുവിന്റെ ആദ്യ പരാതിയില്‍ കേസെടുക്കാതിരുന്നത് വിവാദമായിരുന്നു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പെരുന്നാളിന് കിട്ടിയ ഏറ്റവും മൂല്യമുള്ള സ്നേഹ സമ്മാനം;  അര്‍ജ്ജുന്റെ അമ്മുടെ കത്തില്‍ പ്രതികരിച്ച് എകെഎം അഷ്‌റഫ് എംഎല്‍എ

ദൗത്യത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ താങ്ങായും തണലായും നിന്ന എംഎല്‍എയ്ക്ക് നന്ദി സൂചിപ്പിച്ചു കൊണ്ടായിരുന്നു അര്‍ജജുന്റെ അമ്മ കത്തെഴുതിയത്

Published

on

എകെഎം അഷ്‌റഫ് എംഎല്‍എയ്ക്ക് കരളലിയിക്കുന്ന കത്തുമായി ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജ്ജുന്റെ മാതാവ് ഷീല. തന്റെ മകന്‍ അര്‍ജ്ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ താങ്ങായും തണലായും നിന്ന എംഎല്‍എയ്ക്ക് നന്ദി സൂചിപ്പിച്ചു കൊണ്ടായിരുന്നു അര്‍ജജുന്റെ അമ്മ കത്തെഴുതിയത്. ഈ പെരുന്നാളിന് തനിക്ക് കിട്ടിയ ഏറ്റവും മൂല്യമുള്ള സ്നേഹ സമ്മാനമാണിതെന്ന് കുറിച്ചുകൊണ്ട് എംഎല്‍എ കത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

നാല് വരിയില്‍ മാത്രം ഒതുങ്ങുന്ന കത്ത് തന്റെ ഹൃദയത്തില്‍ എന്നുമുണ്ടാകുമെന്ന് അഷ്‌റഫ് എംഎല്‍എയും പറയുന്നു. ഓര്‍മ്മകള്‍ക്ക് മരണമില്ല. തനിക്കും ഷിരൂര്‍ ദൗത്യദിനങ്ങള്‍ മറക്കാനാകില്ല. പ്രിയപ്പെട്ട സഹോദരന്‍ അര്‍ജ്ജുന്റെ അമ്മയുടെ വേദന തനിക്ക് മനസ്സിലാകുമെന്നും അഷ്‌റഫ് എംഎല്‍എ പറയുന്നു.

അഷ്‌റഫ് എം എല്‍ എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

എന്റെ പ്രിയപ്പെട്ട അനുജന്‍ അര്‍ജ്ജുന്റെ അമ്മ എഴുതിയത്.
”ആ കണ്ണീര്‍ മഴക്കാലത്തിന്റെ ഓര്‍മകളില്‍ അമ്മ എന്നെയും ചേര്‍ത്തുവെച്ചിട്ടുണ്ട്.
എനിക്കും ആ കാലം മറക്കാനാവില്ല.
പ്രിയപ്പെട്ട അമ്മേ,
നിങ്ങള്‍ എഴുതിയ ഓരോ വാക്കിലെയും നോവ് എനിക്ക് വായിച്ചെടുക്കാനാവും.
തോരാമഴ പെയ്ത, കണ്ണീര്‍ മഴ കൊണ്ട് കണ്ണ് മൂടിയ അന്നത്തെ ഓരോ ദിവസവും എന്റെ മനസ്സിലുണ്ട്.”
ആ ഓര്‍മകള്‍ക്ക് മരണമില്ല.
എന്നെക്കുറിച്ച് എഴുതിയ ഈ വാക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.

Continue Reading

kerala

ശ്രീനിവാസന്‍ കൊലക്കേസ്‌; പ്രതികളായ 10 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

നേരത്തെ എന്‍ഐഎ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.

Published

on

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊലക്കേസില്‍ പ്രതികളായ 10 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. കേസിലെ പ്രധാന പ്രതികളും എസ്ഡിപിഐ പ്രവര്‍ത്തകരുമായ ഷെഫീഖ്, ബി ജിഷാദ്,അഷ്റഫ് മൗലവി, നാസര്‍, എച്ച് ജംഷീര്‍, സിറാജുദ്ദീന്‍, അബ്ദുല്‍ ബാസിത്,അഷ്റഫ്, മുഹമ്മദ് ഷെഫീഖ്, ജാഫര്‍ തുടങ്ങിയവര്‍ക്കാണ് ജാമ്യം ലഭിച്ചത. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്.

വിചാരണ കോടതി ജാമ്യാപേക്ഷകള്‍ തള്ളിയതിനെ തുടര്‍ന്നാണ് നാല് പ്രതികളും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ എന്‍ഐഎ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. കേസില്‍ 17 പ്രതികള്‍ക്ക് മുമ്പ് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, പി വി ബാലകൃഷ്ണന്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Continue Reading

kerala

വാളയാര്‍ കേസ്; മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ നടപടി

Published

on

വാളയാര്‍ കേസില്‍ പ്രതിചേര്‍ത്ത മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഒരു നടപടിയും പാടില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവുനല്‍കി. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഹര്‍ജിയില്‍ ഹൈക്കോടതി അവധിക്കാലത്തിന് ശേഷം വിശദമായ വാദം കേള്‍ക്കും.

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 2019 ഒക്ടോബറില്‍ മൂന്നാം പ്രതിയായി ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു. പിന്നാലെ കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു സിബിഐ അന്വേഷണം നടത്തിയത്.

സംഭവത്തില്‍ പെണ്‍കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചിരുന്നു. കുട്ടികളുടെ മരണത്തില്‍ അമ്മയ്ക്കും രണ്ടാനച്ഛനും പങ്കുള്ളതായി ശക്തമായ തെളിവുകള്‍ സിബിഐക്ക് ലഭിച്ചിട്ടുണ്ടെന്ന് സിബിഐ അഭിഭാഷകന്‍ പിയേഴ്സ് മാത്യു പറഞ്ഞിരുന്നു.

Continue Reading

Trending