Connect with us

More

സര്‍ക്കാറിന്റെ നയങ്ങള്‍ തെറ്റ്: സച്ചിദാനന്ദന്‍

Published

on

 

കോഴിക്കോട്: കവി കുരീപ്പുഴ കുമാറിനെതിരായ അതിക്രമം സമീപകാലത്തെ സമാന സംഭവങ്ങളുടെ തുടര്‍ച്ചയാണെന്നും സവര്‍ണ മേധാവിത്വവും ജാതീയതയും തിരിച്ചു വരുന്നുവെന്നതിന്റെ സൂചനയാണെന്നും കവി സച്ചിദാനന്ദന്‍. വടയമ്പാടിയിലെ ജാതി മതിലും അശാന്താന്റെ മൃതദേഹത്തോട് കാണിച്ച അനാദരവുമെല്ലാം പരസ്പര ബന്ധിതമാണ്. ഈ മൂന്ന് കാര്യങ്ങളെയും വേര്‍തിരിച്ച് കാണാനാവില്ല. ഇത് വളരെ അപകടകരമാണ്. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതസൗഹാര്‍ദത്തിന്റെ വിളനിലമായ കേരളീയ സമൂഹത്തെ വിഭജിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദലിതരെ ബ്രഷ്ടരാക്കാനും ക്ഷേത്രാതിര്‍ത്തി ക്ഷേത്രത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമമാണ് അശാന്തന്റെ മൃതദേഹം അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെക്കാന്‍ അനുവദിക്കാതിരുന്നതിന് പിന്നിലുണ്ടായത്. ജന്മിത്വത്തിനൊപ്പം അവസാനിച്ചെന്ന് കരുതിയിരുന്ന ജാതീയത തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം സമൂഹത്തെ വിഭജിക്കും.
ദലിതരെ അകറ്റി നിര്‍ത്താനും ക്ഷേത്രാധികാരവും സവര്‍ണാധികാരവും വര്‍ധിപ്പിക്കാനുമുള്ള ശ്രമം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്ത് ഈയിടെ നടന്നു കൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള സമാന സംഭവങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നയം തെറ്റാണ്. ഒരു പുരോഗമന സര്‍ക്കാറില്‍ നിന്ന് സംഭവിക്കാന്‍ പാടില്ലാത്തതാണിതെല്ലാം.
മാധ്യമങ്ങള്‍ എന്തു റിപോര്‍ട്ട് ചെയ്യണമെന്ന് കോടതി തീരുമാനിക്കുന്നത് ശരിയല്ല. അത് ജനാധിപത്യ വിരുദ്ധമാണെന്നും ശ്രീജിത്ത് വിജയന്റെ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നതിന് കരുനാഗപ്പള്ളി സബ് കോടതി വിലക്കേര്‍പ്പെടുത്തിയതിനെക്കുറിച്ച ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.

kerala

രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി

Published

on

തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ തമ്മിലടിയെ തുടർന്ന് സ്മാർട് റോഡ് ഉദ്ഘാടന ചടങ്ങിൽനിന്ന് മുഖ്യമന്ത്രി പിന്മാറി. റോഡിന് പണം ചെലവഴിച്ച തദ്ദേശ വകുപ്പിനെ പൂർണമായും ഒഴിവാക്കിയാണ് പൊതുമരാമത്ത് മന്ത്രി ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചതെന്ന ആരോപണമാണ് മന്ത്രി രാജേഷ് ഉന്നയിച്ചത്. ഫ്‌ളക്‌സിലും പരസ്യങ്ങളിലും പൊതുമരാമത്ത് മന്ത്രി നിറഞ്ഞുനിന്നപ്പോൾ തദ്ദേശ വകുപ്പ് മന്ത്രി രാജേഷിനെ പൂർണമായും വെട്ടുകയായിരുന്നു.

Continue Reading

kerala

ചാവക്കാട് ദേശീയ പാതയിലും വിള്ളല്‍; റിപ്പോര്‍ട്ട് തേടി തൃശൂര്‍ ജില്ലാ കളക്ടര്‍

മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി  മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ

Published

on

തൃശൂർ ചാവക്കാട് മണത്തലയിൽ വിള്ളൽ കണ്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി തൃശൂർ ജില്ലാ കളക്ടർ. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും, തഹസിൽദാരോടും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് തേടിയത്.

മേൽപ്പാലത്തിലൂടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസികളാണ് മണത്തലയിൽ നിർമാണം നടക്കുന്ന ദേശീയപാത 66 ൽ വിള്ളലുണ്ടെന്ന് കണ്ടെത്തിയത്. അമ്പതോളം മീറ്റർ ദൂരത്തിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച ഭാഗത്താണ് വിള്ളൽ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതത്തിൽ പാറപ്പൊടിയിട്ട് വിള്ളൽ അടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി  മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ.

Continue Reading

kerala

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

Published

on

കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു. കാഞ്ഞിരകൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേർ എത്തിയായിരുന്നു കൊലപാതകം. നിധീഷിന്റെ ഭാര്യയ്ക്കും പരിക്കുണ്ട്.

Continue Reading

Trending