Connect with us

Video Stories

ഏക സിവില്‍കോഡിലൂടെ ലിംഗ നീതി ഉറപ്പുവരുത്താനാവില്ല: സച്ചിദാനന്ദന്‍

Published

on

മലപ്പുറം: ലിംഗനീതിയാണ് ലക്ഷ്യമെങ്കില്‍ അതിന് ഏക സിവില്‍കോഡ് നടപ്പാക്കുകയല്ല വേണ്ടതെന്ന് കവി പ്രഫ. കെ സച്ചിദാനന്ദന്‍. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പിറ്റ്‌സ (പ്ലാറ്റ്‌ഫോം ഫോര്‍ ഇന്നവേറ്റീവ് തോട്‌സ് ആന്റ് സോഷ്യല്‍ ആക്ഷന്‍) സംഘടിപ്പിച്ച ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്ത്രീ പീഡനങ്ങളും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതും ഏതെങ്കിലും ഒരു മതത്തില്‍ മാത്രമല്ല. ഏറ്റവും കൂടുതല്‍ വിവാഹ മോചനങ്ങളും ബഹുഭാര്യത്വവും മുസ്്‌ലിംകള്‍ക്കിടയില്ല. ഈ രീതിയില്‍ പ്രചാരണം നടത്തി ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ലിംഗ സമത്വത്തിനായി എല്ലാ വ്യക്തി നിയമങ്ങളെയും ഒന്നിലേക്ക് സ്വാംശീകരിക്കുകയല്ല വേണ്ടത് മറിച്ച് പുതിയ കാലത്തിനനുസരിച്ച് വ്യക്തിനിയമങ്ങളെ സ്വത്വം നഷ്ടപ്പെടുത്താതെ നവീകരിക്കുകയുമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നവ ഹിന്ദുത്വ അജണ്ടയുടെ ആദ്യത്തെ ഇരയാണ് മുസ്്‌ലിംകള്‍. നാസികളുടെ നേര്‍പതിപ്പായി ഹിന്ദുത്വ വാദികള്‍ മാറിയിരിക്കുന്നു. വൈവിധ്യങ്ങളെ ഭയപ്പെടുകയും പ്രതിഷേധങ്ങളെ ഗൂഢാലോചനയായി കാണുകയും ജനങ്ങളെ ഏകശിലയുമായി കാണുകയും ചെയ്യുന്ന ഫാസിസ്റ്റ് ലക്ഷണങ്ങള്‍ പ്രകടമാകുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇന്ന് നിലനില്‍ക്കുന്നത്. മുസ്‌ലിംകളെ അപരവത്കരിക്കുന്നത് കേവലം ഇസ്‌ലാമിനെതിരെയുള്ള ആക്രമണമല്ല, മറിച്ച് ജനാധിപത്യത്തിന്റ അപചയവുമായി ബന്ധപ്പെടുത്തി കാണണം.

ആധുനിക സംവാദാത്മക സംസ്‌കാരത്തെ സ്‌നേഹിക്കുന്ന ഓരോ മനുഷ്യന്റെയും പ്രശ്‌നമാണ്. വിഭജനവും കൊളോണിയലിസവുമാണ് ഇസലാം ഭീതിയുടെ ആദ്യ ഘട്ടം. ഹൈന്ദവതയെന്നത് മതമല്ലെന്ന് മനസ്സിലാക്കാതെ പിറവി കൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവും ജനാധിപത്യം ഭൂരിപക്ഷവാദമായി പരിവര്‍ത്തിക്കപ്പെട്ടതോടെ ഇസ്‌ലാം ഭീതിയുടെ വളര്‍ച്ച പതിന്മടങ്ങായി.

ഏകമത, ഏകവംശ, ഏക സംസ്‌കാര, ഏകഭാഷാ, ഏകരാഷ്ട്ര സങ്കല്‍പത്തെ വളര്‍ത്തി ജനാധിപത്യത്തിന്റെ ചട്ടക്കൂട് മാത്രം ബാക്കിയാക്കി അകം കാര്‍ന്നുതിന്ന് ജനാധിപത്യത്തെ ശൂന്യമാക്കുന്ന ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്. ജനങ്ങളില്‍ നിന്ന് ഭരണകൂടത്താല്‍ അന്യവത്ക്കരിക്കപ്പെട്ട അധികാരം ജനങ്ങളിലേക്ക് തിരിച്ചെത്തിയാല്‍ മാത്രമേ ജനാധിപത്യം യാഥാര്‍ഥ്യമാകു. ആ തരത്തിലുള്ള ശ്രമങ്ങളാണ് ഇന്ന്് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

ഒരു സമുദായത്തെ സാമൂഹിക വൃത്തത്തില്‍ നിന്ന് പുറത്താക്കുന്ന സാമൂഹികപരമായ ആശങ്കയാണ് ഇസ് ലാം ഭീതിയെന്നും അത് അപകടകരമാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തുടര്‍ന്ന്് നടന്ന ‘എന്തു കൊണ്ട് മുസ്‌ലിംകള്‍ ഇരകളാക്കപ്പെടുന്നു’ സെഷനില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുസ്്‌ലിംകള്‍ ഭീകരവാദികളാക്കി ചിത്രീകരിക്കുകയും ഇരകളാക്കപ്പെടുകയും ചെയ്യുമ്പോള്‍ അതിനെ ആശയപരമായി നേരിടുകയാണ് വേണ്ടതെന്ന്് അദ്ദേഹം പറഞ്ഞു. സി.കെ അബ്ദുല്‍അസീസ്, ടി.ടി. ശ്രീകുമാര്‍, മൃദുല എസ്, ഡോ.ഫൈസല്‍ മാരിയാട്, സി.എച്ച് അബ്ദുല്‍ലത്തീഫ്, പി.എ റഷീദ്, എ.കെ അബ്ദുല്‍മജീദ് പ്രസംഗിച്ചു.
മാധ്യമങ്ങളും അപനിര്‍മിതികളും സെഷനില്‍ ഡോ. എന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. നിഖില ഹെന്‍ട്രി, എന്‍.പി ചെക്കുട്ടി എന്നിവര്‍ സംസാരിച്ചു. ഡോ. സുബൈര്‍ ഹുദവി, ഡോ. അമീന്‍ദാസ് പ്രസംഗിച്ചു. ചിന്ത് ഇശല്‍ ആലാപനസദസ്സില്‍ പ്രഫ. എം.എ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ എളേറ്റില്‍, ഹക്കീം പുല്‍പ്പറ്റ, അജ്മല്‍, മുകേഷ്, അസ്ഹദ് പൂക്കോട്ടൂര്‍, സുല്‍ഫ മഞ്ചേരി പങ്കെടുത്തു. ഇഖ്ബാല്‍ എറമ്പത്ത് , ടി. റിയാസ് മോന്‍ പ്രസംഗിച്ചു.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending