More
ദ്രാസ്തവിച്ചേ കമാലു

കമാല്‍ വരദൂര്‍
ഞായറാഴ്ച്ച മോസ്‌ക്കോയിലെ ലൂസിനിക്കി സ്റ്റേഡിയത്തിലിരിക്കുകയായിരുന്നു. ജര്‍മനിയും മെക്‌സിക്കോയും തമ്മിലുള്ള മല്‍സരത്തിന്റെ ടിക്കറ്റ് ഉറപ്പായിരുന്നില്ല. ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ അസംഖ്യം മാധ്യമ പ്രവര്‍ത്തകരുള്ള സാഹചര്യത്തില്‍ മീഡിയാ ടിക്കറ്റിനും വലിയ തിരക്കാണ്. ഫിഫ വളരെ വ്യക്തമായി നിര്‍ദ്ദേശിക്കുന്ന കാര്യം മീഡിയാ ടിക്കറ്റ് ഫിഫയുടെ റാങ്കിംഗ് അനുസരിച്ചേ കൊടുക്കു എന്നതാണ്. മല്‍സരിക്കുന്ന രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് മുന്‍ഗണന. പിന്നെ ആതിഥേയ രാജ്യത്തിലെ മീഡിയക്ക്. ശേഷം റാങ്കിംഗ് പോലെ. ഇന്ത്യ ഇത് വരെ ലോകകപ്പ് കളിക്കാത്ത രാജ്യമായതിനല്‍ നമ്മളെന്നും പിന്‍ബെഞ്ചില്‍ തന്നെ. റാങ്കിംഗ് നോക്കിയാല്‍ നൂറും കഴിയും. പതിനഞ്ചോളം ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരാണ് ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് മൂന്ന് പേര്‍. മല്‍സരം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ വിളിക്കുക. ആദ്യ മല്‍സരങ്ങള്‍ക്കെല്ലാം ടിക്കറ്റുണ്ടായിരുന്നു. രണ്ട് ലോകകപ്പുകള്‍ ഉള്‍പ്പെടെ ഫിഫയുടെ ധാരാളം അംഗീകൃത ചാമ്പ്യന്‍ഷിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുന്‍ഗണനയും ഫിഫ ഉറപ്പ് നല്‍കുന്നുണ്ട്. മീഡിയ സെന്ററില്‍ നല്ല തിരക്കായിരുന്നു. ജര്‍മനിയുടെ ആദ്യ മല്‍സരമെന്ന പ്രാധാന്യത്തിലും മെക്‌സിക്കോയില്‍ നിന്നുളള മാധ്യമ പ്രവര്‍ത്തകരുടെ ആവേശമായിരുന്നു തിരക്കിന് പ്രധാന കാരണം. ഇംഗ്ലീഷ് സംസാരിക്കാത്ത മെക്‌സിക്കോക്കാര്‍ ടിക്കറ്റിനായി ബഹളം വെക്കുന്നതിനിടെ ഫിഫ മിഡീയാ ഓഫിസര്‍ മൈക്കെടുത്തു. വെയ്റ്റിംഗ് ലിസ്റ്റിലെ മാധ്യമ പ്രവര്‍ത്തകരെ റഷ്യന്‍ ഭാഷയില്‍ വിളിക്കാന്‍ തുടങ്ങി. കടിച്ചാല്‍ പൊട്ടാത്ത പേരുകളാണ് വിളിച്ച് കൊണ്ടിരിക്കുന്നത്. 202 രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരുണ്ടിവിടെ. പലവിധ ഭാഷകള്‍, പ്രയോഗങ്ങള്‍, പേരുകള്‍… അതിനിടെ ദ്രാസ്തവിച്ചെ കമാലു എന്ന് രണ്ട് വട്ടം വിളിച്ചു… ഏതോ റഷ്യക്കാരന്റെ പേരാവുമെന്നാണ് കരുതിയത്. ശ്രദ്ധിച്ചതുമില്ല. അരികിലുണ്ടായിരുന്ന സുഹൃത്ത് കാമറൂണുകാരന്‍ നഹ എന്നോട് പറഞ്ഞു നിങ്ങളെ വിളിക്കുന്നു എന്ന്… വീണ്ടും ആ വിളി വന്നു ദ്രാസ്തവിച്ചെ കമാലു ഫ്രം ഇന്‍ഡ്….. മൂന്ന് തവണ വിളിച്ചാല്‍ പിന്നെ വിളിയില്ല.. ഞാന്‍ ചാടിയെഴുന്നേറ്റ് ഓഫീസറുടെ മുന്നിലെത്തി അക്രഡിറ്റേഷന്‍ കാണിച്ചപ്പോള്‍ അത് നുമ്മ തന്നെ……ബഹുമാനപ്പെട്ട കമാല്‍….. അതാണ് ദ്രാസ്തവിച്ചേ കമാലു….

മോസ്‌ക്കോയിലെ ഹയര്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്
റഷ്യന്‍ ഭാഷ വലിയ പുലിവാലാണ്…. ഇവിടെ എല്ലാവരും സംസാരിക്കുന്നത് റഷ്യന്‍. അത്യാവശ്യ ഇംഗ്ലീഷിന് പോലും നോ രക്ഷ. റഷ്യന്‍ ഭാഷയില്‍ നമ്മുടെ പേര് പോലും മാറും. ഞാന്‍ കമാലുവാണ്…. ആദ്യം അവര്‍ കമാലു എന്ന് വിളിച്ചതിന് ശേഷം എന്നെ കാണാതിരുന്നപ്പോള്‍ ദ്രാസ്തവിച്ചെ കൂട്ടിയതാണ്. ഇന്ത്യയെ ഇന്‍ഡ് എന്നാണ് വിളിക്കുന്നത്. എല്ലാം ചേര്‍ത്തപ്പോള്‍ നമ്മള്‍ പുതിയ പേരുകാരനായി.
റഷ്യയില്‍ വന്നപ്പോള്‍ ആദ്യം തന്നെ പഠിച്ച പദം ‘പ്രീവിയത്തെ’ എന്നാണ്…. അത് പഠിക്കാന്‍ കാരണമുണ്ട്-എല്ലായിടത്തും എല്ലാവരും പ്രീവിയത്തെ എന്നാണ് അഭിസംബോധന ചെയ്യുന്നത്. കക്ഷി നമ്മുടെ ഹലോ എന്ന പദമാണ്… പ്രീവിയത്തെ, കാക്ദിലാ എന്ന് പറഞ്ഞാല്‍ ഗംഭീരമായി-ഹലോ ഹൗ ആര്‍ യു എന്ന് സാരം. ഇതിപ്പോള്‍ മന:പാഠമാണ്. അവരുടെ ഭാഷയില്‍ ചോദിച്ചാല്‍ റഷ്യക്കാര്‍ക്ക് വലിയ ഇഷ്ടമാണ് നമ്മോട്… എന്ന് കരുതി അവര്‍ അടുത്ത പ്രയോഗവും റഷ്യനില്‍ നടത്തിയാല്‍ കുടുങ്ങും. പിന്നെ നമ്മുടെ പതിവ് ആംഗ്യഭാഷ തന്നെ ശരണം. നമ്മുടെ സംസ്‌കൃതം റഷ്യനില്‍ വല്ലാതെ കൂടിചേരുന്നുണ്ട്. പല പദങ്ങള്‍ക്കും സംസ്‌കൃത ഛായയുണ്ട്. അതിവേഗം സംസാരിക്കുന്നവരാണ് റഷ്യക്കാര്‍. മെട്രോയിലും ബസ്സിലുമെല്ലാം സഞ്ചരിക്കുമ്പോള്‍ ജഗപൊഗയാണ് സംസാരം. റഷ്യന്‍ പദാവലിയാവട്ടെ നമ്മള്‍ ഇംഗ്ലീഷില്‍ ക്യാപിറ്റല്‍ ലെറ്ററില്‍ എഴുതുന്നത് പോലെ ചിത്രലിപിയുള്ള എഴുത്താണ്. എല്ലായിടത്തും ബോര്‍ഡുകളും കമാനങ്ങളും സൂചികകളുമെല്ലാം റഷ്യനില്‍ തന്നെ. മെട്രോയില്‍ പക്ഷേ ഇംഗ്ലീഷുണ്ട്… നമ്മള്‍ ഓരോ സ്‌റ്റേഷനിലുമെത്തുമ്പോള്‍ ആ സ്‌റ്റേഷനെക്കുറിച്ചും അടുത്ത സ്‌റ്റേഷനെക്കുറിച്ചും ആദ്യം റഷ്യനിലും പിന്നെ ഇംഗ്ലീഷിലും പറയും. അത് വലിയ അനുഗ്രഹമാണ്. കാരണം ഒരു മിനുട്ട് മാത്രമാണ് ഓരോ സ്റ്റേഷനിലും വണ്ടി നിര്‍ത്തുക. ആ സമയത്തിനകം സ്‌റ്റേഷന്‍ മനസ്സിലാക്കി ഇറങ്ങിയില്ലെങ്കില്‍ വണ്ടി ശരവേഗതയില്‍ അടുത്ത സ്‌റ്റേഷനിലെത്തും.
നമ്മുടെ കാര്‍ റഷ്യക്കാര്‍ക്ക് മെഷീനയാണ്… കാറിനെ വിളിക്കുന്നത് മെഷീന. ബസ്സിനെ വിളിക്കുന്നത് അഫ്‌ത്തോബുസ്.. ടിക്കറ്റിന് പറയുന്നത് കാസ. സ്‌കൂള്‍ സമ്പ്രദായം ശക്തമാണ് റഷ്യയില്‍. സ്‌കൂളുകളില്‍ ഇംഗ്ലീഷ് പഠനവുമുണ്ട്. ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷാണ് ഇവര്‍ അഭ്യസിപ്പിക്കുന്നത്. ഒന്നാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ നാല് വരെ ഭാഷ പഠിക്കണം. അതിന് ശേഷം നിങ്ങള്‍ക്ക് രണ്ട് വഴി തെരഞ്ഞെടുക്കാം. ഒന്ന് ഭാഷാ പഠനവും മറ്റൊന്ന് ഗണിത പഠനവുമാണ്. ഇതിനായി നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ഒരു പരീക്ഷയുണ്ട്. അതെഴുതണം. ഭാഷാ പഠനത്തിനോട് താല്‍പ്പര്യമുളളവര്‍ക്ക് പിന്നെ ഗണിതം പഠിക്കേണ്ടതില്ല. ഗണിത താല്‍പ്പര്യമുള്ളവര്‍ക്ക് ഭാഷാ പഠനവും നിര്‍ബന്ധമില്ല. അഞ്ചാം തരം മുതല്‍ ക്ലാസ് പതിനൊന്ന് വരെയാണ് ഹൈസ്‌കൂള്‍ തലം. അവിടെ നിന്നും കോളജ് തലം.
അക്കാദമിക് കാര്യങ്ങളില്‍ റഷ്യ യൂറോപ്പില്‍ വളരെ മുന്‍പന്തിയിലാണ്. ലോകതലത്തില്‍ ആറാമത് വരുന്നു റഷ്യന്‍ പഠന നിലവാരം. ശാസ്ത്ര രംഗങ്ങളില്‍ മികവ് പ്രകടിപ്പിക്കുന്ന മേഖലയില്‍ റഷ്യന്‍ വിദ്യാര്‍ത്ഥികള്‍ ലോകത്ത് ആദ്യ പത്തില്‍ വരുന്നു. റഷ്യയിലെ ഉന്നത വിദ്യാഭ്യാസ നിലവാരത്തിന്റെ ഏറ്റവും വലിയ ഉദാഹരണം ധാരാളം രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി ഇവിടെ വരുന്നു എന്നതാണ്. ലോകതലത്തില്‍ ഇതും ആറാം സ്ഥാനമാണ്. അതായത് ഉപരിപഠനത്തിനായി രാജ്യാന്തര തലത്തില്‍ വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്ന ആറാമത്തെ വലിയ രാജ്യമാണ് റഷ്യ. സൗജന്യവും സമഗ്രവുമായ വിദ്യാഭ്യാസ പദ്ധതിയാണ് പുട്ടിന്‍ ഭരണകൂടം നടപ്പിലാക്കുന്നത്. നമ്മുടെ നാട്ടിലേത് പോലെ തന്നെ ഹയര്‍ സെക്കന്‍ഡറി തലം വരെ സാര്‍വത്രികമായ സൗജന്യ വിദ്യാഭ്യാസമാണ്. സ്‌കൂളുകളില്‍ ഭക്ഷണവും സൗജന്യം. അനാഥരായ കുട്ടികള്‍, ശാരീരിക പ്രയാസങ്ങളുളള കുട്ടികള്‍, റഷ്യന്‍ പൗരത്വം നേടിയ വിദേശികളുടെ മക്കള്‍ എന്നിവര്‍ക്കെല്ലാം കൂടുതല്‍ ഇളവുകളുണ്ട്. സ്‌കൂള്‍ കെട്ടിടങ്ങളും പരിസരങ്ങളുമെല്ലാം സുന്ദരമാണ്. നമ്മുടെ നാട്ടിലേത് പോലെ തട്ടുകടക്കാരെയോ, ചില്ലറ വില്‍പ്പനക്കാരെയോ ഒന്നും ആ പരിസരങ്ങളിലേക്ക് അടുപ്പിക്കില്ല. രാവിലെ 8-40ന് സ്‌കൂള്‍ തുടങ്ങും. ഉച്ചക്ക് 2-30ന് അവസാനിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയാണ്. മൂന്ന മാസക്കാലമാണ് വാര്‍ഷികാവധി. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍. ഈ കാലത്ത് മിക്ക റഷ്യക്കാരും വിദേശത്തായിരിക്കും അവധി ആഘോഷമാക്കുക.
india
നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍

ന്യുഡല്‍ഹി: ദേശീയ സുരക്ഷ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ കേന്ദ്ര സിവില്‍ ഡിഫന്‍സ് നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കും. ജമ്മു കശ്മീര്‍, പഞ്ചാബ്,രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളില്‍ നാളെ വൈകുന്നേരം സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലുകള്‍ നടത്തും.
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്താന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ മെയ് 7ന് പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങള്‍ ആക്രമിച്ചു. ഇതിനു പിന്നാലെയാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടക്കുന്നത്.
പഹല്‍ഗാം ഭികരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നേരത്തേ മോക് ഡ്രില്‍ നടന്നിരുന്നു. പെട്ടന്നൊരു ആക്രമണമുണ്ടായാല്‍ ജനങ്ങള്‍ വേഗത്തിലും എകോപിതമായും പ്രാപ്തമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിലുടെ ഭീകരതക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപ്പാട് ലോകത്തിനു മുമ്പില്‍ വ്യക്തമാക്കാന്‍ ഏഴ് പ്രതിനിധി സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി വരുകയാണ്.
kerala
‘അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാകില്ല, യുഡിഎഫ് നയങ്ങളോട് അൻവർ യോജിക്കണം’: സണ്ണിജോസഫ് എം.എൽ.എ

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പി.വി.അൻവർ തള്ളിപ്പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണം.അൻവര്‍ എൽഡിഎഫിനെതിരെ, സർക്കാരിന്റെ നയങ്ങൾക്കെതിരെ ആക്ഷേപമുയർത്തിക്കൊണ്ടാണ് എൽഡിഎഫ് വിട്ടതും എംഎൽഎ സ്ഥാനം രാജിവെച്ചതും. ആ നയങ്ങൾ ജനങ്ങളുടെ മുന്നിൽ ജനകീയ കോടതിയിൽ ചോദ്യം ചെയ്ത് എൽഡിഎഫ് സർക്കാരിന് ഒരു തിരിച്ചടി നൽകണമെങ്കിൽ ആർക്കാണ് സാധിക്കുക? കേരള രാഷ്ട്രീയത്തിൽ അത് വളരെ സുവ്യക്തമാണ്. എൽഡിഎഫിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ നീക്കം നടത്തുന്ന ജനപിന്തുണയുള്ള മുന്നണിയാണ് യുഡിഎഫ്. അത് പുതുപ്പള്ളിയിലും തൃക്കാക്കരയിലും പാലക്കാടും വയനാട് ഉപതെരഞ്ഞെടുപ്പിലും കണ്ടു. ഇപ്പോൾ നിലമ്പൂരും കാണാൻ പോകുകയാണ്.
സ്ഥാനാർത്ഥിയെ കോൺഗ്രസ് നേതൃത്വമാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ കോൺഗ്രസിന്റെ ഇലക്ഷൻ കമ്മിറ്റി, നേരിട്ട് യോഗം ചേരാൻ സാധിച്ചില്ല, ഞാനും പ്രതിപക്ഷനേതാവും മുൻ കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി ഒറ്റപ്പേരിൽ എത്തി. അത് എഐസിസി പരിശോധിച്ച് പരിഗണിച്ച് അത് പ്രഖ്യാപിച്ചാൽ പിന്നെ യുഡിഎഫിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരാളും പാർട്ടിയും അതിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ഞങ്ങളെങ്ങനെ അംഗീകരിക്കും? ആ ചോദ്യത്തിന് അൻവർ കൃത്യമായും വ്യക്തമായും ഉത്തരം പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
india
ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കും

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനാണ് നീക്കം. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പ്പീച് ചെയ്യാന്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതി ക്കും പ്രധാനമന്ത്രിക്കും ശുപാര്‍ശ ചെയ്തിരുന്നു.
ജൂലൈ പകുതിയോടെ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കുന്നുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ജസ്റ്റിസ് വർമ്മയോട് രാജിവെക്കാൻ സുപ്രീംകോടതി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.
ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തി എന്ന ആരോപണം ശരിവെക്കുന്നതാണ് സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. ജസ്റ്റിസ് വര്‍മ്മയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ച പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഇംപീച്ച്‌മെന്റ് ശുപാര്‍ശയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചിരുന്നു.മുന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ രാഷ്ട്രപതി രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കര്‍ക്കും കൈമാറി.
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു
-
gulf3 days ago
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala2 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
മാനന്തവാടിയില്‍ യുവതിയെ ആണ് സുഹൃത്ത് കുത്തിക്കൊന്നു
-
kerala2 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala2 days ago
മാനന്തവാടിയില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെയും കാണാതായ കുട്ടിയെയും കണ്ടെത്തി
-
kerala2 days ago
തമിഴ്നാട്ടില്‍ ലഡുവിന് ടൊമാറ്റോ സോസ് നല്‍കാത്തതില്‍ മലയാളി ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം