Connect with us

Sports

റഷ്യ വീണു

Published

on

 

സമാറ: ആതിഥേയരായ റഷ്യയെ ഏകപക്ഷീയമായ മൂന്നു ഗോളിന് വീഴ്ത്തി ഉറുഗ്വേ ലോകകപ്പ് ഗ്രൂപ്പ എ ജേതാക്കളായി. ആദ്യരണ്ട് മത്സരങ്ങളോടെ തന്നെ രണ്ടാം റൗണ്ടില്‍ ഇടമുറപ്പിച്ചിരുന്ന ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ലൂയിസ് സുവാരസ്, എഡിന്‍സന്‍ കവാനി എന്നിവരുടെ ഗോളുകളും ഡെനിസ് ചെറിഷേവിന്റെ ഓണ്‍ഗോളുമാണ് ദക്ഷിണ അമേരിക്കക്കാര്‍ക്ക് വ്യക്തമായ വിജയമൊരുക്കിയത്. ഇതേഗ്രൂപ്പിലെ മറ്റൊരു പോരാട്ടത്തില്‍ ഈജിപ്തിനെ 2-1 ന് തോല്‍പ്പിച്ച് സഊദി അറേബ്യ മാന്യമായി ലോകകപ്പില്‍ നിന്നു വിടവാങ്ങി. 1994-നു ശേഷം ഇതാദ്യമായാണ് സഊദി ലോകകപ്പില്‍ ഒരു മത്സരം വിജയിക്കുന്നത്.
സൗദിക്കെതിരെ അഞ്ചു ഗോളിനും ഈജിപ്തിനെതിരെ 3-1 നും വിജയിച്ച റഷ്യക്ക് ഉറുഗ്വേയുടെ സമഗ്ര ഫുട്‌ബോളിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. പത്താം മിനുട്ടില്‍ ഫ്രീകിക്കില്‍ നിന്ന് ലൂയിസ് സുവാരസാണ് ആദ്യമായി ലക്ഷ്യം കണ്ടത്. 23-ാം മിനുട്ടില്‍ ഉറുഗ്വേ താരത്തിന്റെ ഷോട്ട് ചെറിഷേവിന്റെ കാലില്‍ തട്ടി വഴിമാറി വലയിലെത്തിയതോടെ ആതിഥേയര്‍ രണ്ടു ഗോളിന് പിന്നിലായി. 36-ാം മിനുട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ഇഗോര്‍ സ്‌മോൡങ്കോവിന് മൈതാനം വിടേണ്ടിവന്നതും റഷ്യക്ക് തിരിച്ചടിയായി.
നിരവധി മികച്ച അവസരങ്ങള്‍ ല‘ിച്ചെങ്കിലും ഗോളാക്കുന്നതില്‍ വിഷമിച്ച കവാനി ഇഞ്ച്വറി ടൈമിലാണ് ഗോളടിച്ചത്. റഷ്യന്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ ഗോള്‍കീപ്പര്‍ അകിന്‍ഫീവ് തടഞ്ഞിട്ട ഷോട്ട് വലയിലേക്ക് തട്ടിയാണ് കവാനി ഈ ലോകകപ്പിലെ തന്റെ ആദ്യഗോള്‍ നേടിയത്. മൂന്ന് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ ഉറുഗ്വേ താരമെന്ന റെക്കോര്‍ഡ് സുവാരസ് സ്വന്തമാക്കിയപ്പോള്‍ അതേ മത്സരത്തില്‍ തന്നെ കവാനിയും ആ നാഴികക്കല്ല് പിന്നിട്ടു.
ആഫ്രിക്കന്‍ കരുത്തരായ ഈജിപ്തിനെതിരെ മികച്ച പോരാട്ടവീര്യം പുറത്തെടുത്താണ് സൗദി വിജയവുമായി മടങ്ങിയത്. 22-ാം മിനുട്ടില്‍ മുഹമ്മദ് സലാഹ് തന്റെ രണ്ടാം ലോകകപ്പ് ഗോളോടെ ഈജിപ്തിനെ മുന്നിലെത്തിച്ചിരുന്നു. 41-ാം മിനുട്ടില്‍ ല‘ിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിക്കുന്നതില്‍ സൗദി താരം ഫഹദ് അല്‍ മുവല്ലദ് പരാജയപ്പെട്ടപ്പോള്‍ ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമില്‍ സല്‍മാന്‍ അല്‍ ഫറജ് പെനാല്‍ട്ടിയിലൂടെ തന്നെ പച്ചക്കുപ്പായക്കാരെ ഒപ്പമെത്തിച്ചു. ലോകകപ്പില്‍ ആദ്യപകുതിയില്‍ ഏറ്റവും വൈകി ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇതോടെ അല്‍ഫറജിന്റെ പേരിലായി. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ഇഞ്ച്വറി ടൈമിലാണ് സൗദി വിജയഗോള്‍ കണ്ടെത്തിയത്. അബ്ദുല്ല ഒതയ്ഫിന്റെ പാസില്‍ നിന്ന് ക്ലോസ്‌റേഞ്ചില്‍ നിന്ന് ഷോട്ടുതിര്‍ത്ത് സാലിം അല്‍ദൗസരിയാണ് ഗോളടിച്ചത്.
നേരത്തെ, ഈജിപ്ത് ഗോള്‍കീപ്പര്‍ എസ്സാം അല്‍ ഹദാരി ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായമേറിയ കളിക്കാരനെന്ന റെക്കോര്‍ഡ് (45 വര്‍ഷം 161 ദിവസം) നേടിയിരുന്നു. രണ്ടാം റൗണ്ട് പ്രതീക്ഷയോടെ ലോകകപ്പിനെത്തിയ ഈജിപ്ത് മൂന്നു കളിയും തോറ്റ് മടങ്ങിയപ്പോള്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായാണ് സൗദി നാട്ടിലേക്ക് മടങ്ങുന്നത്.

Cricket

തിമിര്‍ത്താടി ചെന്നൈ സൂപ്പര്‍ കിങ്‌സ്; ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തി

167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു.

Published

on

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തകര്‍ത്തെറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫോം കളി. ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തിയാണ് ചെന്നൈ നിറഞ്ഞാടിയത്. 167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു. പുറത്താക്കാതെ 26 റണ്‍സ് എടുത്ത എം എസ് ധോണിയാണ് ചെന്നൈയുടെ ഭാവി വിജയത്തിലേക്ക് എത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 166 റണ്‍സ് എടുത്തത്. 63 റണ്‍സ് എടുത്ത നായകന്‍ ഋഷഭ് പന്താണ് ലക്‌നൗവിന്റെ ടോപ് സ്‌കോര്‍. 5 തുടര്‍ത്തോല്‍വികള്‍ക്ക് ശേഷമാണ് ചെന്നൈ ജയിക്കുന്നത്. അതേസമയം, ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് ലക്‌നൗ നഷ്ടപ്പെടുത്തിയത്.

അതേസമയം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ. സീസണിലെ മൂന്നാം തോല്‍വി വഴങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എട്ടു പോയിന്റുമായി നാലാം സ്ഥാനത്താണ്. ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

 

Continue Reading

Cricket

ചെന്നൈക്ക് തുടര്‍ച്ചയായ അഞ്ചാം തോല്‍വി; ജയക്കളം തീര്‍ത്ത് കൊല്‍ക്കത്ത

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി.

Published

on

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. എട്ട് വിക്കറ്റിന് കൊല്‍ക്കത്ത ചെന്നൈയെ തകര്‍ത്തെറിഞ്ഞു. അതേസമയം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ നേടാനായുള്ളൂ. 104 റണ്‍സ് വിജയലക്ഷ്യം 59 ബോളുകള്‍ ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

31 റണ്‍സെടുത്ത ശിവം ദുബെയ്ക്ക് മാത്രമാണ് ചെന്നൈയുടെ ടീമില്‍ മികച്ച സ്‌കോര്‍ കണ്ടെത്താനായുള്ളൂ. അതേസമയം ധോണി ഒരു റണ്‍സെസടുത്താണ് മടങ്ങിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നല്ല ഫോമിലായിരുന്നു. 44 റണ്‍സെടുത്ത സുനില്‍ നരെയ്ന്‍ ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ബാറ്റിങ് നിരയെ 20 ഓവറില്‍ 9 വിക്കറ്റ് വീഴ്ത്തി വെറും 103 റണ്‍സില്‍ പിടിച്ചു നിര്‍ത്തിയ കെകെആര്‍ വിജയ ലക്ഷ്യം 10.1 ഓവറില്‍ സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ സുനില്‍ നരെയ്ന്‍ ബൗളിങില്‍ സ്റ്റാറായി നിന്നപ്പോള്‍ ചെന്നൈ ബാറ്റിങ് നിര പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.

Continue Reading

Football

ആ അധ്യായം അടഞ്ഞെന്ന് അനസ്

രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്

Published

on

കോഴിക്കോട്: സർക്കാർ ജോലി കാര്യത്തിൽ ഇനി ആർക്ക് മുന്നിലും അപേക്ഷ നൽകാനില്ലെന്ന് ഫുട്ബോളർ അനസ് എടത്തൊടിക. അർഹമായ ജോലിക്കായി അംഗീകൃത മാർഗങ്ങളിൽ തന്നെ സഞ്ചരിച്ചു. പക്ഷേ കായിക മന്ത്രി ഉൾപ്പെടെയുള്ളവർ പ്രതികൂലമായാണ് സംസാരിക്കുന്നത്. രാജ്യത്തിനായി കളിച്ച ഒരു ഫുട്ബോളർക്കും അവഗണന സംഭവിക്കരുത് എന്ന് കരുതിയാണ് ജോലി കാര്യത്തിൽ ഉറച്ചുനിന്നത്. എന്നെ നന്നായി അറിയാവുന്ന കൊണ്ടോട്ടി എം.എൽ.എ ഇബ്രാഹിം നിയമസഭയിൽ രേഖകൾ സമർപ്പിച്ച് സംസാരിച്ചിട്ടും അധികൃതർ സംശയദൃഷ്ടിയോടെയാണ് കാര്യങ്ങൾ കണ്ടതെന്നും അനസ് സുചിപ്പിക്കുന്നു. രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്.

Continue Reading

Trending