Connect with us

Culture

സൗദിയെ അഞ്ചു ഗോളില്‍ മുക്കി റഷ്യ; ലോകകപ്പിന് തുടക്കമായി

Published

on

മോസ്‌കോ: ഫുട്‌ബോള്‍ ലോകകപ്പിന്റെ ഇരുപതാം എഡിഷന് ആതിഥേയരുടെ തകര്‍പ്പന്‍ ജയത്തോടെ തുടുക്കമായി. ഡെനിസ് ചെറിഷേവിന്റെ ഇരട്ട ഗോളുകളും യൂറി ഗാസിന്‍സ്‌കി, ആര്‍തം സ്യൂബ, അലക്‌സാന്ദര്‍ ഗൊലോവിന്‍ എന്നിവരുടെ ഗോളുകളുമാണ് ഏഷ്യന്‍ കരുത്തരായ സൗദി അറേബ്യക്കെതിരെ റഷ്യക്ക് എതിരില്ലാത്ത നാലു ഗോളിന്റെ ജയമൊരുക്കിയത്.

ഗ്രൂപ്പ് എയിലെ മറ്റു ടീമുകളായ ഉറുഗ്വേയും ഈജിപ്തും തമ്മില്‍ ഇന്ന് വൈകുന്നേരം 5.30 ന് ഏറ്റുമുട്ടും. ഗ്രൂപ്പ് എയില്‍ മൊറോക്കോ ഇറാനെ രാത്രി 8.30 നും സ്‌പെയിന്‍ പോരര്‍ച്ചുഗലിനെ 11.30 നും നേരിടും.
റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദ്മിര്‍ പുടിന്‍, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടങ്ങിയവര്‍ വി.ഐ.പി ഗാലറിയിലിരുന്ന് കണ്ട മത്സരത്തില്‍ ഇരുടീമുകളും ആക്രമിച്ചു കളിച്ചപ്പോള്‍ തുടക്കംമുതല്‍ ആവേശകരമായിരുന്നു. പന്ത്രണ്ടാം മിനുട്ടില്‍ അലക്‌സാണ്ടര്‍ ഗൊലോവിന്റെ ക്രോസില്‍ നിന്ന് ഹെഡ്ഡറുതിര്‍ത്താണ് മധ്യനിര താരം യൂറി ഗാസിന്‍സ്‌കി ,അബ്ദുല്ല അല്‍ മയ്യൂഫ് കാത്ത സൗദി വലയില്‍ പന്തെത്തിച്ചത്. എട്ടാം നമ്പര്‍ താരം സൗദി വലയില്‍ പന്തെത്തിച്ചത്.

24-ാം മിനുട്ടില്‍ അലന്‍ ഷാഗോവിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഡെനിസ് ചെറിഷേവ് കളത്തിലെത്തി. സൗദി ഗോള്‍മുഖത്ത് രണ്ട് അവസരങ്ങള്‍ നഷ്ടമാക്കിയ വിയ്യാറയല്‍ താരം 43-ാം മിനുട്ടില്‍ ലക്ഷ്യം കണ്ടു. ബോക്‌സില്‍ വെച്ച് റോമന്‍ സോബ്‌നിന്‍ നല്‍കിയ പന്ത് നിയന്ത്രിച്ച ചെറിഷേവ് രണ്ട് ഡിഫന്റര്‍മാരെയും ഗോള്‍കീപ്പറെയും നിസ്സഹായരാക്കി ക്ലോസ്‌റേഞ്ചില്‍ പന്ത് വലയുടെ ഉത്തരത്തില്‍ അടിച്ചുകയറ്റുകയായിരുന്നു.

ഇടവേള കഴിഞ്ഞെത്തിയ സൗദി കളിക്കാര്‍ ക്ഷീണിതരായി കാണപ്പെട്ടപ്പോള്‍ റഷ്യ ഇനിയും ഗോളടിക്കാനുള്ള ഭാവത്തിലായിരുന്നു. 71-ാം മിനുട്ടില്‍ സൗദി ക്യാപ്ടന്‍ ഉസാമ ഹൗസാവിയെയും ഗോള്‍കീപ്പറെയും നിസ്സഹായരാക്കി ആര്‍തം സ്യൂബ കരുത്തുറ്റ ഹെഡ്ഡറിലൂടെ ഗോള്‍ വ്യത്യാസം മൂന്നാക്കി ഉയര്‍ത്തി. ഇഞ്ചുറി ടൈമിന്റെ ആദ്യമിനുട്ടില്‍ സ്യൂബയുടെ പാസില്‍ നിന്ന് തൊടുത്ത കുറ്റമറ്റ ഷോട്ടിലൂടെ ചെറിഷേവ് തന്റെ അക്കൗണ്ടില്‍ രണ്ടാമത്തെ ഗോളും ചേര്‍ത്തു. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ, ഫ്രീകിക്ക് വലയിലെത്തിച്ചാണ് ഗൊലോവിന്‍ പട്ടിക തികച്ചത്.

നാല് പ്രതിരോധക്കാരും രണ്ട് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരുമടക്കം 4-2-3-1 എന്ന ശൈലിയിലാണ് റഷ്യന്‍ കോച്ച് സ്റ്റാനിസ്ലാവ് ചെര്‍ചെഷോവ് റഷ്യന്‍ ടീമിനെ ഇറക്കിയത്. ഇഗോര്‍ അകിന്‍ഫീവ് വലകാത്ത ടീമില്‍ പത്താം നമ്പര്‍ താരം ഫ്യൊദോര്‍ സ്‌മോലോവ് ആണ് ആയിരുന്നു ആക്രമണത്തിന്റെ കുന്തമുന. സൗദി കോച്ച് ആന്റോണിയോ പിസ്സിയാകട്ടെ, തന്റെ സൗദി കോച്ചിങ് കരിയറിലാദ്യമായി പ്രധാന സ്‌ട്രൈക്കര്‍ മുഹമ്മദ് അല്‍ സഹ്‌ലവിയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. 4-1-4-1 ശൈലിയില്‍ ടീമിനെ വിന്യസിച്ചു.

നേരത്തെ, വര്‍ണാഭമായ സംഗീത-നൃത്ത ചടങ്ങോടെയാണ് ലോകകപ്പിന് അരങ്ങുണര്‍ന്നത്. ബ്രിട്ടീഷ് ഗായകന്‍ റോബി വില്യംസണും റഷ്യക്കാരി അയ്ദ ഗരാഫുള്ളിനയും ബ്രസീലിയന്‍ ഇതിഹാസതാരം റൊണാള്‍ഡോയും നയിച്ച സംഗീത-വാദ്യ ഘോഷത്തിനു ശേഷം ആതിഥേയരായ റഷ്യയും സൗദി അറേബ്യയും ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടി.

നര്‍ത്തകരുടെ അകമ്പടിയോടെ ‘ലെറ്റ്മി എന്റര്‍ടെയ്ന്‍ യൂ’ ഗാനമാലപിച്ചാണ് റോബി വില്യംസ് സംഗീതനിശക്ക് തുടക്കമിട്ടത്. ഔദ്യോഗിക മാസ്‌കോട്ട് ആയ സബിവാകക്ക് റൊണാള്‍ഡോ ലോകകപ്പ് മാച്ച്‌ബോള്‍ കൈമാറി. 32 ടീമുകളുടെയും നിറങ്ങളണിഞ്ഞ നര്‍ത്തകരും അണിനിരന്നു.

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

Trending