Connect with us

india

സർക്കാർ ജീവനക്കാരുടെ ആർ.എസ്.എസ് അംഗത്വം; കേന്ദ്ര ഉത്തരവ് അപകടകരം: മുസ്‌ലിം ലീഗ്

സർക്കാർ സ്ഥാപനങ്ങളിൽ മുഴുവനും ഇത്തരത്തിലുള്ള എല്ലാ അതിർ വരമ്പുകളും ലംഘിച്ചു തങ്ങളുടെ ഇഷ്ടതാല്പര്യങ്ങൾ വളർത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ഈ നീക്കത്തെ മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി കുറ്റപ്പെടുത്തി.

Published

on

ആർഎസ്എസ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ സർക്കാർ ജീവനക്കാർക്ക് ഉണ്ടായിരുന്ന വിലക്ക് നീക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് വളരെ അപകടകരവും ലജ്ജാകരവുമാണെന്ന് മുസ്‌ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ. ടി മുഹമ്മദ് ബഷീർ, എം. പി മാരായ ഡോ.എം. പി അബ്ദുസമദ് സമദാനി, അഡ്വ. ഹാരിസ് ബീരാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എക്‌സിക്യൂട്ടീവിനെ ദുഷിപ്പിക്കുന്ന വിധത്തിൽ അല്ലെങ്കിൽ സർക്കാർ സംവിധാനത്തെ തങ്ങളുടെ പരിധിയിൽ നിർത്തുന്നതിന് വേണ്ടി നിരവധി ദ്രോഹനടപടികൾ ബിജെ പി സർക്കാർ എടുത്തതിന്റെ ഭാഗമായാണ് ഇപ്പോൾ ആർ എസ് എസിനു ഈ രംഗ പ്രവേശനത്തിന് അനുവാദം കൊടുത്തിട്ടുള്ളത്.

സർക്കാർ സ്ഥാപനങ്ങളിൽ മുഴുവനും ഇത്തരത്തിലുള്ള എല്ലാ അതിർ വരമ്പുകളും ലംഘിച്ചു തങ്ങളുടെ ഇഷ്ടതാല്പര്യങ്ങൾ വളർത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ഈ നീക്കത്തെ മുസ്‌ലിം ലീഗ് പാർലമെന്ററി പാർട്ടി കുറ്റപ്പെടുത്തി. കാൻവർ യാത്ര സംബന്ധിച്ച് സുപ്രീം കോടതി വിധി വളരെ ശ്രദ്ധേയമാണ്, കണ്ണു തുറപ്പിക്കുന്നതാണ്. കോടതി പ്രത്യേകം പറഞ്ഞിട്ടുള്ളത് ഹോട്ടലുകളിൽ അവിടെ വിൽക്കപ്പെടുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ വില വിവര പട്ടിക പ്രസിദ്ധീകരിക്കുക എന്നല്ലാതെ സർക്കാർ നിർദ്ദേശിച്ചത് പോലെയുള്ള കാര്യങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ലെന്നാണ്. ഇത് വളരെ ശ്രദ്ധേയമായ കാര്യമാണ്.

നാട്ടിൽ വർഗീയത വളർത്താൻ വേണ്ടി ഏതറ്റം വരെയും പോകാമെന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാറുകളുടെ നിഷേധാത്മക സമീപനത്തിനെതിരായി രാജ്യത്തിന്റെ മനസാക്ഷി തന്നെ ഉയർന്നുകഴിഞ്ഞ ഒരു സാഹചര്യത്തിലാണ് ഇപ്പോൾ ഇത്തരം സംഭവവികാസങ്ങൾ ഉണ്ടായിട്ടുള്ളത്. ഇനിയെങ്കിലും തിരിച്ചറിവുണ്ടായിട്ടില്ലെങ്കിൽ ഈ രാജ്യത്തെ ബിജെപി പരിപൂർണ്ണമായും നാശത്തിലേക്ക് നയിക്കുമെന്നതിൽ സംശയം ഇല്ലെന്നും ലീഗ് നേതാക്കൾ വ്യക്തമാക്കി

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഛത്തീസ്ഗഡില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്

Published

on

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി. സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് സംഘം ബിജാപുര്‍ എസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. വനിതകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കീഴടങ്ങിയത്.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞയാഴ്ച 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബസ്തറില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെയാണ് വധിച്ചിട്ടുള്ളത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയില്‍ സുരക്ഷാ സേന വധിച്ചിരുന്നു.

Continue Reading

india

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം; ഏഴുപേര്‍ക്ക് പരിക്ക്

ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്

Published

on

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്. ഇന്ന് രാവിലെ 11.54ഓടെയാണ് സംഭവം.

പരിക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഒഡീഷ ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ സുദന്‍സു സാരംഗി അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം പത്തിലേറെ കൂടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിആര്‍എഫും ഒഡീഷ ഫയര്‍ സര്‍വീസ് സംഘവും അപകട സ്ഥലത്തുണ്ട്.

Continue Reading

india

നാഗാലാന്‍ഡിലും മണിപ്പൂരിലും ആറുമാസത്തേക്ക് കൂടി അഫ്സ്പ നീട്ടി

മണിപ്പൂരില്‍ 13 പൊലീസ് സ്റ്റേഷന്‍ പരിധി ഒഴികെ മറ്റിടങ്ങളിലെല്ലാം അഫ്സ്പ നീട്ടിയിട്ടുണ്ട്

Published

on

നാഗാലാന്‍ഡിലും മണിപ്പൂരിലും ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവര്‍ ആക്ട് (അഫ്സ്പ) ആറുമാസത്തേക്ക് നീട്ടി. നാഗാലാന്‍ഡില്‍ അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷന്‍ പരിധിയിലും അഫ്സ്പ നീട്ടിയിട്ടുണ്ട്. മണിപ്പൂരില്‍ 13 പൊലീസ് സ്റ്റേഷന്‍ പരിധി ഒഴികെ മറ്റിടങ്ങളിലെല്ലാം അഫ്സ്പ നീട്ടിയിട്ടുണ്ട്.

Continue Reading

Trending