Connect with us

india

‘ആർ.എസ്.എസും ബി.ജെ.പിയും രാജ്യത്ത് അക്രമവും വെറുപ്പും പ്രചരിപ്പിക്കുന്നു’: രാഹുൽ ഗാന്ധി

ബി.ജെ.പിയുടെ ആശയങ്ങള്‍ രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുന്നതിനാലാണ് കോണ്‍ഗ്രസ് സ്‌നേഹത്തിന്റെ കട തുറന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Published

on

ആര്‍.എസ്.എസും ബി.ജെ.പിയും രാജ്യത്ത് അക്രമവും വെറുപ്പും പ്രചരിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ ആശയങ്ങള്‍ രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുന്നതിനാലാണ് കോണ്‍ഗ്രസ് സ്‌നേഹത്തിന്റെ കട തുറന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വെറുപ്പിന്റെ അങ്ങാടിയില്‍ സ്‌നേഹം പ്രചരിപ്പിക്കുകയാണ് തന്റെ യാത്രയുടെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബീഹാറിലെ കിഷന്‍ഗഞ്ചില്‍ ഒരു പൊതുയോഗത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പുതിയ കാഴ്ചപ്പാടും പ്രത്യായശാസ്ത്രവും രാജ്യത്തിന് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

‘ഈ യാത്രയുടെ ഉദ്ദേശം എന്താണെന്ന് ഒരുപാട് ആളുകള്‍ എന്നോട് ചോദിച്ചു. അപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞത് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ആശയങ്ങള്‍ രാജ്യത്ത് വിദ്വേഷം പടര്‍ത്തുകയാണ്. ഒരു മതം മറ്റൊരു മതവുമായി യുദ്ധം ചെയ്യുന്നു. അത്‌കൊണ്ടാണ് ഞങ്ങള്‍ സ്‌നേഹത്തിന്റെ കട തുറന്നത്. വെറുപ്പാണ് ഇപ്പോള്‍ നമ്മുടെ രാഷ്ട്രീയത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്,’രാഹുല്‍ ഗാന്ധി പറഞ്ഞു.

ഭാരത് ജോഡോ യാത്ര ഇന്ത്യയുടെ സമകാലിക രാഷ്ട്രീയത്തില്‍ വളരെ വലിയ സ്വാധീനമാണ് ചെലുത്തിയത്. ഞങ്ങള്‍ പുതിയൊരു കാഴ്ചപ്പാടും പ്രത്യായശാസ്ത്രവും നല്‍കി. അതാണ് മുഹബ്ബത്ത് (സ്‌നേഹം). ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം. രാജ്യത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന അഞ്ച് കാര്യങ്ങള്‍ അടങ്ങിയ ന്യായ് പദ്ധതിയുടെ ബ്ലൂപ്രിന്റ് അവതരിപ്പിക്കുമെന്നും അദ്ദേഹം നേരത്തെ അസമില്‍ പറഞ്ഞിരുന്നു.

‘നമ്മുടെ രാജ്യത്തിന് ശക്തി പകരുന്ന അഞ്ച് കാര്യങ്ങളെ കുറിച്ചാണ് ന്യായില്‍ പ്രതിപാദിക്കുന്നത്. യുവാക്കള്‍ക്കുള്ള നീതി, പങ്കാളിത്ത നീതി, സ്ത്രീകള്‍ക്കുള്ള നീതി, കര്‍ഷകര്‍ക്കുള്ള നീതി എന്നിവയാണ് അവ,’ രാഹുല്‍ ഗാന്ധി വിശദീകരിച്ചു.

അതേസമയം രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറില്‍ പ്രവേശിച്ചു. ഇന്ത്യ പ്രതിപക്ഷ മുന്നണിയുടെ ഭാഗമായിരുന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുന്നണി ഉപേക്ഷിച്ച് എന്‍.ഡി.എയുടെ ഭാഗമായ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര ബീഹാറില്‍ പ്രവേശിക്കുന്നത്.2020 ലെ ബീഹാര്‍ പൊതു തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് രാഹുല്‍ഗാന്ധി ബീഹാറില്‍ എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അഹമ്മദാബാദില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം നടത്തി സംഘ്പരിവാര്‍

Published

on

അഹമ്മദാബാദ്: അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘ്പരിവാർ ആക്രമണം. വിഎച്ച്പി, ബജ്റം​ഗ് ദൾ പ്രവർത്തകരാണ് പള്ളി ആക്രമിച്ചത്.

ഈസ്റ്റർ ദിനത്തിലെ ചടങ്ങുകൾക്കിടെയാണ് ആക്രമണമുണ്ടായത്. ആയുധങ്ങളുമായി പള്ളിക്കകത്തേക്ക് പ്രവർത്തകർ ഇരച്ചു കയറുകയായിരന്നു. പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു എന്നും ആരോപണമുണ്ട്.

Continue Reading

india

കര്‍ണാടക മുന്‍ ഡിജിപി വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍

ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

Published

on

ബെംഗളൂരു: കർണാടക മുൻ ഡിജിപി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. 2015 മുതൽ 17 വരെ കർണാടക പൊലീസ് മേധാവി ആയിരുന്ന ബിഹാർ സ്വദേശി ഓം പ്രകാശ് (68) ആണു കൊല്ലപ്പെട്ടത്. ഭാര്യയെ പൊലീസ് കസ്റ്റഡ‍ിയിൽ എടുത്തു. 5 മണിയോടെയാണ് ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വീട്ടിൽ ഓം പ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓം പ്രകാശിന്റെ ശരീരത്തില്‍ നിരവധി കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ഓം പ്രകാശിന്റെ മൃതദേഹം പൊലീസാണ് ആശുപത്രിയിലേക്കു മാറ്റിയത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിലേക്കു നയിച്ച കാരണമെന്ത്, ഇതിൽ ആർക്കെല്ലാം പങ്കുണ്ട് എന്നീ വിവരങ്ങളെല്ലാം വ്യക്തമാകണമെങ്കിൽ സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കഴിയൂ എന്നാണ് പൊലീസ് നിലപാട്. അസാധാരണമായ മരണത്തിനാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 1981 കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് കർണാടക ഫയർ ആൻഡ് റെസ്ക്യു സർവീസിന്റെ ചുമതലയും വഹിച്ചിരുന്നു.

Continue Reading

india

മുസ്ലിംകള്‍ക്ക് ഹോളിക്ക് വീട്ടില്‍ ഇരിക്കാം; വിദ്വേഷ പ്രസ്താവന നടത്തിയ ഉദ്യോഗസ്ഥന് ക്‌ളീന്‍ ചിറ്റ് നല്‍കി യുപി പോലീസ്

പരാതിക്കാരന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് തെളിവില്ലെന്ന് പ്രസ്താവിച്ച് ക്‌ളീന്‍ ചിറ്റ് നല്‍കുകയായിരുന്നു

Published

on

ഹോളി ദിനവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ സമ്പല്‍ സര്‍ക്കിള്‍ ഓഫീസര്‍ അനൂജ് കുമാര്‍ ചൗധരിക്ക് യു പി പോലീസ് ക്‌ളീന്‍ ചിറ്റ് നല്‍കി. മുസ്ലിംകള്‍ക്ക് ദേഹത്ത് കളര്‍ ആവുന്നത് ഇഷ്ടമല്ലെങ്കില്‍ ഹോളി ദിവസം വീട്ടിലിരിക്കാം എന്നായിരുന്നു അനൂജ് കുമാര്‍ ചൗധരിയുടെ പരാമര്‍ശം. ഇത് വിവാദമായതിന് പിന്നാലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അമിതാഭ് താക്കൂര്‍ ആണ് പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയത്.

എന്നാല്‍, പോലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാതിക്കാരന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് തെളിവില്ലെന്ന് പ്രസ്താവിച്ച് ക്‌ളീന്‍ ചിറ്റ് നല്‍കുകയായിരുന്നു.

Continue Reading

Trending