Connect with us

india

കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്ന് വീണു; ഒരു മരണം

വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലായിരുന്നു അപകടം നടന്നത്.

Published

on

ഡല്‍ഹി വിമാനത്താവള ടെര്‍മിനലിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. ടാക്‌സി ഡ്രൈവറാണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ നിരവധി കാറുകളാണ് തകര്‍ന്നത്. വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലായിരുന്നു അപകടം നടന്നത്. ഇരുമ്പ് ബീം വീണ കാറിനുള്ളില്‍ കുടങ്ങിയ ആളെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം സംഭവിച്ചത്. കനത്ത മഴ തുടരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

അപകടത്തെ തുടര്‍ന്ന് വിമാനത്താവളം ഭാഗികമായി അടച്ചു. ടെര്‍മിനല്‍ ഒന്നില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കി. ടെര്‍മിനല്‍ ഒന്നുവഴി രണ്ടുമണിവരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്നും രണ്ട്, മൂന്ന്, ടെര്‍മിനല്‍ വഴി വിമാന സര്‍വീസുകള്‍ നടത്താനാണ് ശ്രമമെന്നും അധികൃതര്‍ അറിയിച്ചു.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. അപകടത്തില്‍ വിമാനത്താവളത്തിലെ ടെര്‍മിനലിന്റെ പിക്കപ്പ് ആന്‍ഡ് ഡ്രോപ്പ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. റൂഫ് ഷീറ്റും സപ്പോര്‍ട്ട് ബീമുകളും തകര്‍ന്നതായി അധികൃതര്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ മുതല്‍ ഉണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിന്റെ പഴയ ഡിപ്പാര്‍ച്ചര്‍ ഫോര്‍കോര്‍ട്ടിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നതായി വിമാനത്താവളത്തിന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് അറിയിച്ചത്. ‘അപകടത്തില്‍ പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ദുരിതബാധിതര്‍ക്ക് ആവശ്യമായ എല്ലാ സഹായവും വൈദ്യസഹായവും നല്‍കുന്നതിന് വേണ്ടി എമര്‍ജന്‍സി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് ടെര്‍മിനല്‍ ഒന്നില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സുരക്ഷാ നടപടിയുടെ ഭാഗമായി ചെക്ക്-ഇന്‍ കൗണ്ടറുകള്‍ അടച്ചിട്ടു. സംഭവത്തില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു, എന്തെങ്കിലും അസൗകര്യം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു,’ പ്രസ്താവനയില്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കടൽക്ഷോഭം, തീരശോഷണം സംബന്ധിച്ച് ലോക്സഭയിൽ പ്രത്യേക പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച നടപടി ദുഃഖകരം: ഡോ. ശശി തരൂർ

സ്പീക്കറുടെ നടപടി ഏറെ ദുഃഖകരമാന്നെന്നും പ്രമേയം സംബന്ധിച്ച് തയ്യാറാക്കിയ കുറിപ്പ് ലോക്‌സഭയുടെ മേശപ്പുറത്തുവച്ചുവെന്നും ഇത് ലോക്‌സഭാ രേഖകളിലുണ്ടാകുമെന്നും ഡോ. ശശി തരൂർ അറിയിച്ചു.

Published

on

കടൽക്ഷോഭം, തീരശോഷണം സംബന്ധിച്ചുള്ള  പ്രമേയചട്ടം ലോക്സഭയിൽ പ്രത്യേക പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച നടപടി ദുഃഖകരമെന്ന് ഡോ. ശശി തരൂർ എംപി.  സ്പീക്കറുടെ നടപടി ഏറെ ദുഃഖകരമാന്നെന്നും പ്രമേയം സംബന്ധിച്ച് തയ്യാറാക്കിയ കുറിപ്പ് ലോക്‌സഭയുടെ മേശപ്പുറത്തുവച്ചുവെന്നും ഇത് ലോക്‌സഭാ രേഖകളിലുണ്ടാകുമെന്നും ഡോ. ശശി തരൂർ അറിയിച്ചു.

തീരദേശ ജനത അനുഭവിക്കുന്ന ദുരിതം കേന്ദ്രസർക്കാർ കണ്ടില്ലെന്നു നടിക്കുകയാണ്. തീരദേശ ജനതയോട് കൂടുതൽ അനുഭാവപൂർവമായ പരിഗണന കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകണം. കേരളത്തിൽ തുടരുന്ന തീരദേശ ശോഷണമെന്ന വിപത്തിനെക്കുറിച്ചും ആധുനികവും ശാസ്ത്രീയവുമായ മാർഗങ്ങളിലൂടെ തീരം സംരക്ഷിക്കേണ്ടതിന്‍റെ അടിയന്തിര ആവശ്യത്തെക്കുറിച്ചും ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുക എന്നതായിരുന്നു പ്രമേയാവതരണത്തിലൂടെ ലക്ഷ്യമിട്ടത്.

എല്ലാ വർഷവും മൺസൂൺ കാലത്തു കടൽക്ഷോഭം വർദ്ധിക്കുകയും തിരുവനന്തപുരം മണ്ഡലത്തിലെ കടൽത്തീരങ്ങൾ കടൽ കവരുകയും വീടുകൾ നശിപ്പിക്കുകയും ചെയ്യുന്നു. തീരദേശത്ത് പരമ്പരാഗതമായി അധിവസിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹം സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലാണുള്ളത്. അവരുടെ ഉപജീവനവും നിലനിൽപ്പും ഭീഷണിയിലാവുകയും കടൽക്ഷോഭം അവർക്കു തീരാ ദുരിതമായി മാറുകയും ചെയ്യുന്നു.

ഓഖി ചുഴലിക്കാറ്റിന്‍റെ ആഘാതത്തിൽ വഷളായ പൊഴിയൂരിനും പൂവാറിനും ഇടയിലും വലിയതുറ മേഖലയിലും, വലിയതുറ-ചെറിയതുറ സ്‌ട്രെച്ചിലും ഉള്ള തീരം സംരക്ഷിക്കാൻ കടൽഭിത്തി ഇല്ലാത്ത അവസ്ഥയാണിപ്പോള്‍. മത്സ്യബന്ധന തുറമുഖങ്ങളുടെ കുറവ് മൂലം സ്ഥിതി കൂടുതൽ രൂക്ഷമാകുന്നു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ എൻജിനീയറിങ് ഓഫ് ഫിഷറിയിലൂടെയും പ്രധാനമന്ത്രി മത്സ്യ സമ്പദയോജനയിലൂടെയും പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ഗവൺമെന്‍റ് വാഗ്‌ദാനം ചെയ്‌തിട്ടും നാളിതുവരെ അത് പാലിക്കപ്പെട്ടിട്ടില്ല.

ഈ വിഷയത്തിൽ ഡോ. ശശിതരൂർ പലയാവർത്തി പാർലമെന്‍റില്‍ ഇടപെടലുകൾ നടത്തിയിട്ടും തീരദേശ ശോഷണം തടയാൻ കേന്ദ്രസർക്കാരിന്‍റെ ഭാഗത്തു നിന്ന് നടപടികൾ ഉണ്ടാകുന്നില്ല.

തീരദേശ സമൂഹങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനും തീരശോഷണം ചെറുക്കുന്നതിനുമായി കടൽഭിത്തികൾ, പുലിമുട്ടുകൾ, മത്സ്യബന്ധന തുറമുഖങ്ങൾ എന്നിവയുടെ സമഗ്രമായ ഒരു ശൃംഖല ഉടനടി നിർമ്മിക്കണമെന്ന് തരൂർ സർക്കാരിനോട് അഭ്യർത്ഥിച്ചു. മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെ ഭാവി സംരക്ഷിക്കുന്നതിനും ഇന്ത്യൻ ഭൂപ്രദേശം കടൽ എടുത്തു പോയി കൂടുതൽ നഷ്ടം ഉണ്ടാകുന്നത് തടയുന്നതിനും അടിയന്തിര നടപടികൾ ഉടനെ ഉണ്ടാകണം.

Continue Reading

india

‘എന്‍റെ വാക്കുകൾ കുറിച്ചുവെച്ചോളൂ, ഗുജറാത്തിൽ ഇന്ത്യ സഖ്യം നിങ്ങളെ തോൽപ്പിച്ചിരിക്കും’; ബി.ജെ.പിയെ വെല്ലുവിളിച്ച് രാഹുൽ

പ്രതിപക്ഷാംഗങ്ങള്‍ കൈയടികളോടെയാണ് രാഹുലിന്റെ വാക്കുകള്‍ക്ക് പ്രതികരിച്ചത്.

Published

on

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭയിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവേയായിരുന്നു രാഹുലിന്റെ വാക്കുകള്‍. ‘എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ, ഗുജറാത്തില്‍ ഇത്തവണ ഇന്ത്യ സഖ്യം നിങ്ങളെ തോല്‍പ്പിച്ചിരിക്കും’ -രാഹുല്‍ പറഞ്ഞു. പ്രതിപക്ഷാംഗങ്ങള്‍ കൈയടികളോടെയാണ് രാഹുലിന്റെ വാക്കുകള്‍ക്ക് പ്രതികരിച്ചത്.

ഒരു മണിക്കൂര്‍ 40 മിനിറ്റ് നീണ്ടുനിന്ന രാഹുലിന്റെ പ്രസംഗം കേന്ദ്ര സര്‍ക്കാറിന് കനത്ത പ്രഹരമായി. രാജ്യത്തെ ഓരോ പ്രശ്‌നങ്ങളും എണ്ണിപ്പറഞ്ഞായിരുന്നു രാഹുലിന്റെ പ്രസംഗം. ഹിന്ദുക്കളെന്ന് അവകാശപ്പെട്ട് ബി.ജെ.പി അക്രമവും വിദ്വേഷവും വിതക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ അക്രമത്തെയും വിദ്വേഷത്തെയും നുണകളെ കുറിച്ചും മാത്രമാണ് സംസാരിക്കുന്നത്. അവര്‍ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ല.

ബി.ജെ.പി ഈ രാജ്യത്ത് എത്രത്തോളം ഭയം നിറച്ചുവെന്ന് രാഹുല്‍ ചോദിച്ചു. രാമജന്മഭൂമിയായ അയോധ്യ ബി.ജെ.പിക്ക് മറുപടി നല്‍കി. അയോധ്യയില്‍ മത്സരിക്കണോയെന്ന് മോദി രണ്ടുതവണ പരിശോധിച്ചു. അയോധ്യയില്‍ മത്സരിക്കാന്‍ സാധിക്കുമോയെന്ന് പ്രധാനമന്ത്രി സര്‍വേ നടത്തി. സര്‍വേ നടത്തിയവര്‍ വേണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് അദ്ദേഹം വാരാണസിയില്‍ മത്സരിച്ചത്. വാരാണസിയില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. അയോധ്യയില്‍ ക്ഷേത്ര ഉദ്ഘാടനത്തിന് അംബാനിയും അദാനിയും ഉണ്ടായിരുന്നു. എന്നാല്‍ അയോധ്യ നിവാസികള്‍ ഉണ്ടായിരുന്നില്ല.

മണിപ്പൂരിനെ ബി.ജെ.പി ആഭ്യന്തര കലാപത്തിലേക്ക് തള്ളിവിട്ടുവെന്ന് രാഹുല്‍ വിമര്‍ശിച്ചു. ഒരിക്കല്‍ പോലും അവിടം സന്ദര്‍ശിക്കാന്‍ മോദി തയാറായില്ല. രാജ്യത്ത് വീരമൃത്യു സംഭവിച്ചാലും സഹായമില്ലെന്നും രാഹുല്‍ ആരോപിച്ചു. നീറ്റ് പരീക്ഷക്കെതിരെയും രാഹുല്‍ ആഞ്ഞടിച്ചു. നീറ്റ് പ്രഫഷനല്‍ പരീക്ഷയല്ല, കമേഴ്‌സ്യല്‍ പരീക്ഷയായി മാറി. രാജ്യത്തെ സമ്പന്നരുടെ പരീക്ഷയായി നീറ്റിനെ കേന്ദ്രസര്‍ക്കാര്‍ മാറ്റി. ഏഴ് വര്‍ഷത്തിനിടെ 70 തവണ ചോദ്യപേപ്പര്‍ ചോര്‍ന്നു. പരീക്ഷ നടത്തിപ്പിന്റെ പാളിച്ചയാണ് നീറ്റില്‍ കണ്ടതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Continue Reading

india

‘നിങ്ങൾ മുസ്‌ലിംകളെയും ക്രൈസ്തവരേയും ആക്രമിക്കുന്നു, വെറുപ്പ് പടർത്തുന്നു’; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി

രാജ്യത്ത് ന്യൂനപക്ഷങ്ങൾ ഭയത്തിലാണെന്നും നിങ്ങൾ ന്യൂനപക്ഷങ്ങളെയും മുസ്‌ലിംകളേയുമടക്കം ആക്രമിക്കുകയാണെന്നും വെറുപ്പ് പടർത്തുകയാണെന്നും രാഹുൽ തുറന്നടിച്ചു.

Published

on

മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ ലോക്സഭയിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. രാജ്യത്ത് ന്യൂനപക്ഷങ്ങൾ ഭയത്തിലാണെന്നും നിങ്ങൾ ന്യൂനപക്ഷങ്ങളെയും മുസ്‌ലിംകളേയുമടക്കം ആക്രമിക്കുകയാണെന്നും വെറുപ്പ് പടർത്തുകയാണെന്നും രാഹുൽ തുറന്നടിച്ചു.

‘ന്യൂനപക്ഷങ്ങൾ ഭയത്തിലാണ്. കോൺഗ്രസ് നിങ്ങളെ ഭയക്കുന്നില്ല. നിങ്ങൾ കോൺഗ്രസിനെയാണ് ഭയക്കുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരെ, മുസ്‌ലിംകൾക്കെതിരെ, സിഖുകാർക്കെതിരെ, ക്രിസ്ത്യാനികൾക്കെതിരെ നിങ്ങൾ ആക്രമണം നടത്തുകയും വെറുപ്പ് പടർത്തുകയും ചെയ്യുന്നു’- രാഹുൽ പറഞ്ഞു.

‘ന്യൂനപക്ഷങ്ങൾ എന്ത് ചെയ്തു. അവർ ദേശഭക്തരാണ്. അവർ നമ്മുടെ രാജ്യത്തോടൊപ്പം പാറ പോലെ നിലയുറപ്പിച്ചിരിക്കുന്നു. എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളെയും നിങ്ങൾ ആക്രമിച്ചു. അവർക്കെതിരെ നിങ്ങൾ അക്രമവും വെറുപ്പ് പടർത്തുന്നു’- അദ്ദേഹം വ്യക്തമാക്കി. ഹിന്ദുക്കളുടെ പേരുപറഞ്ഞ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ പരമശിവന്റെ ചിത്രം ഉയര്‍ത്തിപ്പിടിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ വെറുപ്പ് പറയുകയും ആക്രമണങ്ങള്‍ നടത്തുകയുമാണ്. ബി.ജെ.പി വെറുപ്പും അക്രമവുമാണ് പ്രചരിപ്പിക്കുന്നത്. ബി.ജെ.പി ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യ എന്ന ആശയത്തെ ആക്രമിക്കുന്നു. ഭരണഘടനയ്‌ക്കെതിരായ ആക്രമണത്തെ ജനങ്ങള്‍ എതിര്‍ത്തുവെന്നും രാഹുല്‍ വ്യക്തമാക്കി.

മണിപ്പൂര്‍ സംഘര്‍ഷം ചൂണ്ടിക്കാട്ടിയും കര്‍ഷക, നീറ്റ്, അഗ്നിപഥ് വിഷയങ്ങള്‍ ഉയര്‍ത്തിയും രാഹുൽ രൂക്ഷവിമർശനമുന്നയിച്ചു. മണിപ്പൂരില്‍ നിരന്തരം ആക്രമണം നടന്നിട്ടും മോദി അവിടെ പോയില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ബി.ജെ.പി മണിപ്പൂരിലെ ആഭ്യന്തര യുദ്ധത്തിലേക്കു തള്ളിയിട്ടു. മോദിക്കും അമിത് ഷായ്ക്കും മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ല. സംസ്ഥാനം പോലുമല്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

700 കര്‍ഷകര്‍ രക്തസാക്ഷികളായി. പ്രതിഷേധിച്ച കര്‍ഷകരെ തീവ്രവാദികളാക്കി. ദൈവവുമായി നേരിട്ട് ബന്ധമുണ്ടെന്നു പറഞ്ഞത് മോദിയാണ്. ദൈവം നേരത്തെ സന്ദേശം നല്‍കിയപ്പോള്‍ മോദി നോട്ടുനിരോധനം നടപ്പാക്കിയെന്നും രാഹുല്‍ പരിഹസിച്ചു. അ​ഗ്നിവീറുകളെ ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ്. അഗ്നിവീര്‍ സേനയുടെ പദ്ധതിയല്ല, പ്രധാനമന്ത്രിയുടെ പദ്ധതിയാണ്. പദ്ധതിയുടെ പേരില്‍ സൈന്യത്തില്‍ ഭിന്നിപ്പുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

Trending