Connect with us

Culture

റൊണാള്‍ഡീഞ്ഞോ ബൂട്ടഴിച്ചു: വിടവാങ്ങിയത് കാല്‍പ്പന്തുക്കൊണ്ട് കവിത എഴുതിയ ഇതിഹാസം

Published

on

ബ്രസീലിയന്‍ ഫുട്‌ബോളര്‍ റൊണാള്‍ഡീഞ്ഞോ ഗൗച്ചോ പെഫ്രഷണല്‍ ഫുട്‌ബോളില്‍ നിന്നു വിടവാങ്ങി. മുപ്പത്തിയേഴുകാരനായ താരം കളി മതിയാക്കുന്നതായി അദ്ദേഹത്തിന്റെ ഏജന്റും സഹോദരനുമായ റോബര്‍ട്ടോ അസ്സിസ് പ്രഖ്യാപിക്കുകയായിരുന്നു. ആധുനിക ഫുട്‌ബോളിലെ ഏറ്റവും പ്രഗല്‍ഭനായ താരത്തെയാണ് ഇതോടെ പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നഷ്ടമാവുന്നത്.

പ്രതിഭയെ ധൂര്‍ത്തടിച്ച കളിക്കാരന്‍ എന്നാവും ചരിത്രം റെണാള്‍ഡീഞ്ഞോയെ രേഖപ്പെടുത്തുക. പച്ചപുല്ലില്‍ കാല്‍പ്പന്തുകൊണ്ട് അയാള്‍ കവിത എഴുതിയപ്പോള്‍ ഗ്യാലറികളും ഫുട്‌ബോള്‍ വിദഗ്ധരും മഹാനെന്നും പ്രതിഭയെന്നും വിളിച്ച് വാനോളമുയര്‍ത്തി. എന്നാല്‍ തന്നിലെ കളിയെ പരിപോഷിപ്പിക്കാതെ നൈറ്റ്പാര്‍ട്ടികള്‍ക്കും ആഢംബര ജീവിതത്തിനും പിന്നാലെ പോയതോടെ കാലുകളിലെ മാന്ത്രിക ചുവടുവെപ്പുകള്‍ അയാളില്‍ നിന്നും പതിയെ അകലുന്നതാണ് പിന്നീട് ഫുട്‌ബോള്‍ ലോകം കണ്ടത്. ഒരുപക്ഷെ നിലവിലെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേടിയ ബഹുമതികള്‍ക്കപ്പുറം വാരിക്കൂട്ടാനുള്ള കെല്‍പ്പുണ്ടായിരുന്നു അയാളില്‍.

2002 ഫിഫ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരായ മത്സരമാണ് റൊണാള്‍ഡീഞ്ഞോയെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കുന്നത്. ലീഡ് വഴങ്ങിയ ബ്രസീലിനായി മധ്യ നിരയില്‍ വെച്ച് സഹ കളിക്കാരനില്‍ നിന്ന് പന്തു സ്വീകരിച്ച റൊണാള്‍ഡീഞ്ഞോ പന്തുമായി കുതിച്ചപ്പോള്‍ പേരുകേട്ട ഇംഗ്ലീഷ് പ്രതിരോധ നിരക്ക് ഗ്രൗണ്ടില്‍ താളമില്ലാതെയായി. പന്തിനായി എല്ലാവരും റൊണാള്‍ഡീഞ്ഞോ പിന്നാലെ പാഞ്ഞപ്പോള്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന റിവാള്‍ഡോക്ക് പാസു നല്‍കി സമനില ഗോളിന് വഴിയൊരുക്കി. രണ്ടാം പകുതിയില്‍ ഡേവിഡ് സീമാന്റെ വലയില്‍ മനോഹരമായ ഫ്രീകിക്കിലൂടെ പന്ത് എത്തിച്ച് ഫുട്‌ബോള്‍ ആരാധകരുടെ മനസ്സിലേക്ക് അയാള്‍ ഓടികയറുകയായിരുന്നു ഒപ്പം ബ്രസീലിന് സെമി ബെര്‍ത്തും. പോസ്റ്റിന്റെ ഇരുപതുവാര അകലെയുള്ള ഫ്രീകിക്ക് സീമാന്റെ കണക്കുകൂടലുകള്‍ തെറ്റിച്ച് പോസ്റ്റിലേക്ക് ഒരു കരിയില പോലെ വീണപ്പോള്‍ അയാളിലെ പ്രതിഭയെ അളക്കാന്‍ അതുമതിയായിരുന്നു. ആ ഫ്രീകിക്കിനെ ‘കരിയില കിക്ക്’ എന്ന് ഫുട്‌ബോള്‍ ലോകം പിന്നീട് ഓമനിച്ചു പാടി.

2003-ല്‍ ബാര്‍സലോണയില്‍ എത്തിയതോടെയാണ് റൊണാള്‍ഡീഞ്ഞോയുടെ കരിയറിലെ സുവര്‍ണ കാലഘട്ടത്തിനു തുടക്കമാവുന്നത്. താരത്തിന്റെ കഴിവ് മുന്‍കൂടി കണ്ട അന്നത്തെ ബാര്‍സ പരിശീലകന്‍ ഫ്രാങ്ക് റൈക്കാര്‍ഡ് മധ്യനിരയില്‍ താരത്തിന് പൂര്‍ണ സ്വാതന്ത്ര്യം (ഫ്രീ പൊസിഷന്‍ ) അനുവദിച്ചപ്പോള്‍ ബാര്‍സയുടെ ഷെല്‍ഫിലേക്ക് ലാലീഗ, ചാമ്പ്യന്‍ ലീഗ് തുടങ്ങി കിരീടങ്ങള്‍ ഒന്നൊന്നായി എത്തി തുടങ്ങി. സിനദിന്‍ സിദാനും ലൂയിസ് ഫിഗോയും റൊണാള്‍ഡോയും അടക്കമുള്ള ലോകത്തിലെ പ്രഗല്‍ഭരായ വന്‍ താരനിര റല്‍ മാഡ്രിഡ് അണിനിരക്കുമ്പോഴാണ് ബാര്‍സ റൊണാള്‍ഡീഞ്ഞോക്ക് കീഴില്‍ യൂറോപ്പിലെ തന്നെ ശക്തിയാവുന്നത്. ഇതിനിടയില്‍ തുടരെ രണ്ടു വട്ടം ലോക ഫുട്‌ബോളറായി താരത്തെ തെരഞ്ഞെടുത്തു. അന്ന് ആദ്യമായാണ് തുടച്ചയായ രണ്ടു വര്‍ഷങ്ങളില്‍ ഒരു കളിക്കാരന്‍ ലോക ഫുട്‌ബോളര്‍ പട്ടം ചൂടുന്നത്. എന്നാല്‍ 2008-09 സീസണിന്റെ തുടക്കത്തില്‍ ബാര്‍സയുടെ പരിശീല സ്ഥാനത്ത് പെപ് ഗ്വാര്‍ഡിയോള വന്നതോടെ റൊണാള്‍ഡീഞ്ഞോ ക്ലബ് വിട്ടു. അപ്പോഴേക്കും ആരാധക വലയത്തിലും ആഢംബര ജീവിതത്തിലും മതിമറന്ന താരത്തിന്റെ കായികക്ഷമതക്ക് കോട്ടം തട്ടിയിരുന്നു. ബാര്‍സ വിട്ട് ഇറ്റാലിയന്‍ ക്ലബ് എ.സി മിലാനിലേക്കായിരുന്നു ഡീഞ്ഞോ പോയത്. എന്നാല്‍ മിലാനില്‍ കാര്യമായ നേട്ടം കൈവരിക്കാനായില്ല തുടര്‍ന്ന് മൂന്നു വര്‍ഷത്തിനു ശേഷം ബ്രസീലിലേക്ക് മടങ്ങുകയും ഫഌമെംഗോ, അത്‌ലറ്റികോ മിനീറോ, ക്വെററ്റാരോ, ഫഌമിനീസ് എന്നീ ക്ലബ്ബുകളില്‍ കളിക്കുകയും ചെയ്തു. ഇന്ത്യയില്‍ നടന്ന പ്രീമിയര്‍ ഫുട്‌സാല്‍ ലീഗിലും താരം പന്തുതട്ടിയിരുന്നു.

 

ഒരു കളിക്കാരെന്ന നിലയില്‍ ലോകകപ്പ്, കോണ്‍ഫെഡറേഷന്‍, കോപ അമേരിക്ക, ലാലീഗ, ചാമ്പ്യന്‍സ് ലീഗ് തുടങ്ങി പ്രമുഖ കിരീട നേട്ടങ്ങളില്‍ പങ്കാളിയാവാന്‍ റൊണാള്‍ഡീഞ്ഞോക്കായിട്ടുണ്ട്.

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending