ന്യൂഡല്‍ഹി: വീടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തസ്്‌ലീമയില്‍നിന്ന് മാഞ്ഞു തുടങ്ങിയിരിക്കുന്നു. സ്വയം മറക്കാന്‍ ശ്രമിക്കുകയാണെന്ന് പറയുന്നതാവും ഉചിതം. ദുരിതം നിറഞ്ഞ നാളുകള്‍ ഓര്‍ക്കാന്‍ അവള്‍ ഇഷ്ടപ്പെടുന്നേയില്ല. പിറന്ന മണ്ണില്‍നിന്ന് അഭയാര്‍ത്ഥിയാക്കപ്പെട്ടിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു.
അന്നു തുടങ്ങിയതാണ് ജീവിത ദുരിതങ്ങളോടുള്ള ഈ മത്സരം. ഒടുവില്‍ എല്ലാ വേദനകള്‍ക്കും മുകളില്‍ ജീവിതത്തിന്റെ പച്ചപ്പിനെ കുടിയിരുത്താന്‍ ശ്രമിക്കുമ്പോഴാണ് സ്വപ്‌നങ്ങളെ ഒരു പിടി ചാരമാക്കി ഡല്‍ഹിയിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പിനെ അഗ്നി വിഴുങ്ങിയത്. ഭീതിയോടെയാണ് ആ നിമിഷങ്ങളെ അവള്‍ ഓര്‍ക്കുന്നത്.മുസ്്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബുദ്ധ സമൂഹം അഴിച്ചുവിട്ട കിരാതമായ ആക്രമണങ്ങളെതുടര്‍ന്നാണ് മ്യാന്മറിലെ അറാക്കാനില്‍നിന്ന് തസ്്‌ലീമയും കുടുംബവും ജീവനും കൊണ്ട് പലായനം ചെയ്യുന്നത്.
ബംഗ്ലാദേശിലെ കോക്‌സ് ബസാറിലാണ് ആദ്യം എത്തിയത്. അവിടെനിന്ന് ഡല്‍ഹിയിലേക്ക്. തന്റെ കുട്ടിയുടെ ജനനം പോലും അഭയാര്‍ത്ഥിയായിട്ടായിരുന്നുവെന്ന് 23കാരിയായ തസ്്‌ലീമ പറയുന്നു. ഡല്‍ഹിയിലെ സരിതാ വിഹാറിലുള്ള ചേരിപ്രദേശത്ത് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ 44 ചെറ്റക്കുടിലുകളാണ് ഉണ്ടായിരുന്നത്.
കുടിലുകള്‍ എന്ന് അവയെ പറയാമോ എന്നറിയില്ല. പ്ലാസ്റ്റിക് ഷീറ്റുകള്‍കൊണ്ടും പഴയ തകരക്കഷണങ്ങള്‍ കൊണ്ടും കെട്ടിമറച്ചുണ്ടാക്കിയ, ചെറിയൊരു കാറ്റിലും മഴയിലും നിലംപൊത്താവുന്ന ടെന്റുകള്‍ മാത്രം. ഒരു രാത്രിയില്‍ അവയെ കൂട്ടത്തോടെ അഗ്നി വിഴുങ്ങിയപ്പോള്‍ എല്ലാവരും ജീവനും കൈയില്‍പിടിച്ച് ഓടുകയായിരുന്നു.
മറ്റൊന്നിനെക്കുറിച്ചും അവര്‍ക്ക് ആലോചിക്കാന്‍ കഴിയുമായിരുന്നില്ല. ഒടുവില്‍ കുടിലുകളെല്ലാം കറുത്ത ചാരം നിറഞ്ഞ മൈതാനം മാത്രമായി മാറിയപ്പോള്‍ അതുവരെ സ്വരൂക്കൂട്ടിവെച്ച സ്വപ്‌നങ്ങള്‍ കൂടിയാണ് എരിഞ്ഞു തീര്‍ന്നത്. അഭയാര്‍ത്ഥികളാണെന്ന് തെളിയിക്കാനുള്ള യു.എന്‍ മനുഷ്യാവകാശ സമിതിയുടെ തിരിച്ചറിയല്‍ രേഖ പോലും പലര്‍ക്കും നഷ്ടമായി.
നൂറിലധികം സ്ത്രീകളും 50ഓളം കുട്ടികളും ഉള്‍പ്പെടെ 226 റോഹിന്‍ഗ്യന്‍ ജനതകളാണ് അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ തീപിടിത്തത്തെതുടര്‍ന്ന് ഭവനരഹിതരായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അഗ്നി ബാധക്ക് കാരണമെന്നാണ് പറയുന്നത്. പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മേഞ്ഞ ടെന്റുകള്‍ തീ നക്കിത്തുടച്ചെടുക്കാന്‍ വേണ്ടി വന്നത് മിനുട്ടുകള്‍ മാത്രം. യു.എന്‍ അഭയാര്‍ത്ഥി തിരിച്ചറിയല്‍ രേഖകള്‍ നഷ്ടമായതോടെ വല്ലാത്തൊരു ഭീതിയാണ് കുടുംബങ്ങളെ വേട്ടയാടപ്പെടുന്നത്. ഏതു സമയത്തും കസ്റ്റഡിയില്‍ എടുത്തേക്കാം. നാടു കടത്തിയേക്കാം- ക്യാമ്പില്‍ അന്തേവാസിയായ അബൂ ഫൈസല്‍ പറയുന്നു.
കുടിലുകള്‍ അഗ്നി വിഴുങ്ങിയതോടെ പലരുടേയും ജീവിതോപാധികളും നഷ്ടമായി. പഴയൊരു തയ്യല്‍ മെഷീന്‍ വാങ്ങി തുണികള്‍ തയ്ച്ചാണ് ജീവിതത്തിനുള്ള വക കണ്ടെത്തിയിരുന്നതെന്ന് ക്യാമ്പില്‍ അന്തേവാസിയായ ആമിന ബീഗം പറയുന്നു.
ഇതില്‍നിന്ന് കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് ജീവിതം തിരിച്ചു പിടിക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് പ്രതീക്ഷകള്‍ തെറ്റിച്ച അഗ്നിയുടെ താണ്ഡവമുണ്ടായത്. പോയ കാലത്തിന്റെ ഭീതിതമായ ഓര്‍മകളെ കുഴിച്ചുമൂടാനുള്ള ശ്രമങ്ങള്‍ കൂടിയാണ് ഇതോടെ വിഫലമായതെന്ന് അവര്‍ സങ്കടപ്പെടുന്നു. കത്തിക്കരിഞ്ഞ് ചാരം മാത്രമായ മൈതാനിയില്‍ ഏതാനും കുട്ടികളുണ്ടായിരുന്നു. കളിപ്പാട്ടങ്ങളില്‍ വല്ലതും ശേഷിച്ചിട്ടുണ്ടോ എന്ന് തിരയുകയായിരുന്നു അവര്‍. പുസ്തകങ്ങളും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഉള്‍പ്പെടെ സകലവും അഗ്നി വിഴുങ്ങി- ആമിനയുടെ കണ്ണില്‍ നനവു പടരുന്നുണ്ടായിരുന്നു. ചുടുകട്ടയും മണ്ണും ഉപയോഗിച്ച് ചുമരുകള്‍ നിര്‍മ്മിച്ച് അതിനുമുകളില്‍ പഴയ തകരവും പോളിത്തീന്‍ ഷീറ്റുകളും മേഞ്ഞാണ് ക്യാമ്പിലെ വീടുകള്‍ നിര്‍മ്മിച്ചിരുന്നത്.
എല്ലാം അഗ്നി വിഴുങ്ങിയതോടെ ഒരിക്കല്‍കൂടി അവര്‍ ആകാശത്തിന്റെ മേല്‍ക്കൂരക്കു കീഴിലായി. തീയെടുത്തുപോയ ക്യാമ്പില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച 20 ക്യാമ്പുകളിലാണ് കുടുംബങ്ങള്‍ ഇപ്പോള്‍ കഴിയുന്നത്. പഴയ ദുപ്പട്ടയും വസ്ത്രങ്ങളും കൊതുകു വലകളും കൊണ്ട് നിര്‍മിച്ച ഈ ക്യാമ്പുകളില്‍ സ്ത്രീകള്‍ അന്തിയുറങ്ങും. പുരുഷന്മാര്‍ തുറസ്സായ സ്ഥലത്തും. ശൗച്യാലയങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളൊന്നും ക്യാമ്പിലില്ലെന്ന് സര്‍ക്കാറിതര സംഘടനകള്‍ പറയുന്നു.
അതുകൊണ്ടുതന്നെ പകര്‍ച്ച വ്യാധി ഭീഷണി ഉള്‍പ്പെടെ പിടിമുറുക്കുകയാണ്. നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞ് തൊട്ട് അന്തിയുറങ്ങുന്നത് വെറുമൊരു കൊതുകു വലയുടെ സുരക്ഷയിലാണെന്നും എന്‍.ജി.ഒ പ്രവര്‍ത്തകര്‍ പറയുന്നു.
ഏപ്രില്‍ മാസത്തിലും സംസ്ഥാനത്തെ ഉപഭോക്താക്കളിൽ നിന്ന് സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് ഏഴ് പൈസ നിരക്കിലാണ് സർചാർജ് പിരിക്കുക.
ഫെബ്രുവരിയിൽ 14.83 കോടിയുടെ അധിക ബാധ്യതയുണ്ടായ സാഹചര്യത്തിലാണിതെന്ന് കെഎസ്ഇബി വിശദീകരിക്കുന്നു. ഇതാണ് അടുത്ത മാസം പിരിക്കുന്നത്. മാർച്ച് മാസം യൂണിറ്റിന് 8 പൈസ സർചാർജ് പിരിച്ചിരുന്നു.
സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.
കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.
യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.
മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.