Connect with us

kerala

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വാഹനങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും വന്‍തോതില്‍ കവര്‍ച്ച

മോഷണം തൊഴിലാക്കിയ നാലംഗ തമിഴ് കുടുംബം പിടിയില്‍

Published

on

കോഴിക്കോട്: കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ബസുകള്‍, ആരാധനാ ലയങ്ങള്‍, മാളുകള്‍, ഷോപ്പുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് കൃത്രിമമായി തിരക്കുണ്ടാക്കി കവര്‍ച്ച നടത്തുന്ന നാലംഘ സംഘം പിടിയില്‍. തമിഴ്‌നാട് ഡിണ്ടിഗല്‍ കാമാക്ഷിപുരം സ്വദേശി അയ്യപ്പന്‍ എന്ന വിജയകുമാര്‍ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38) വസന്ത(45), മകള്‍ സന്ധ്യ (25), എന്നിവരാണ് പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും വന്‍ തോതില്‍ കവര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയില്‍ നടന്നിട്ടുള്ള കവര്‍ച്ചകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിനായി ജില്ലാ പോലീസ് മേധാവി ഡി.ഐ.ജി രാജ്പാല്‍ മീണ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിനു നിര്‍ദ്ദേശം നല്‍കിയിരുന്നു.

മൂന്ന് സ്ത്രീകള്‍ ചേര്‍ന്നാണ് കവര്‍ച്ച നടത്തുന്നന്നെ് പൊലീസിന് വ്യക്തമായി. തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലും അയല്‍ ജില്ലകളിലും സമാനമായ രീതിയില്‍ നടന്ന കളവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും കവര്‍ച്ച നടത്തിയത് ഒരേ സംഘമാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.ഇ ബൈജുവിന്റെ നേതൃത്വത്തില്‍ കര്‍ണ്ണാടക, തമിഴ്‌നാട് കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയായിരുന്നു.
ഫെബ്രുവരി 28 ന് നരിക്കുനിയില്‍ നിന്നും തൊണ്ടയാട് ഭാഗത്തേക്ക് ജോലിക്കായി പോവുകയായിരുന്ന സുധ എന്ന സ്ത്രീയുടെ മാല ബസില്‍ വെച്ച് പൊട്ടിച്ച കേസില്‍ രണ്ട് തമിഴ് സാദൃശ്യമുള്ള സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്‌തെങ്കിലും യാതൊരു വിധത്തിലും വിവരങ്ങള്‍ ലഭിച്ചില്ല. കവര്‍ച്ചക്ക് മാത്രം ഉപയോഗിക്കുന്ന സാധാരണ ഫോണുകള്‍ ആയതിനാല്‍ ഫോണില്‍ നിന്നും വിവരങ്ങള്‍ കിട്ടിയിരുന്നില്ല.
തുടര്‍ന്ന് ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മലപ്പുറം മക്കരപ്പറമ്പിലുള്ള മൊബൈല്‍ ഷോപ്പിലെത്തിയെങ്കിലും ഇവിടെനിന്നും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. മുന്‍പ് മൊബൈല്‍ ഫോണ്‍ വാങ്ങിയപ്പോള്‍ കൊടുത്തിരുന്ന മറ്റൊരു മൊബൈല്‍ നമ്പര്‍ കിട്ടിയെങ്കിലും നമ്പര്‍ സ്വിച്ച് ഓഫ് ആയിരുന്നു. അയ്യപ്പന്‍ ഉപയോഗിച്ചിരുന്ന ആ നമ്പറില്‍ നിന്ന് ദേവിയേയും, സന്ധ്യയെയും ബന്ധപ്പെടാന്‍ കഴിയാതായതോടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഇയാള്‍ നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍ മക്കരപ്പറമ്പ് ഭാഗത്ത് താമസിക്കുന്ന തമിഴ്‌നാട്ടുകാരെ കേന്ദ്രികരിച്ച് രാത്രി മുഴുവന്‍ നടത്തിയ തിരച്ചലിലൂടെ, പുലര്‍ച്ചയോടെ അയ്യപ്പനേയും, മറ്റൊരു ഭാര്യയായ വസന്തയെയും കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വര്‍ഷങ്ങളായി ഇവിടെ മാറിമാറി താമസിച്ചു വരുന്ന ഇവര്‍ കോഴിക്കോടും, പാലക്കാടും തുണിക്കച്ചവടവും പാത്ര കച്ചവടവുമാണ് ജോലിയെന്ന് നാട്ടുകരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

 

kerala

എസ്ഐആറില്‍ ഇരട്ടവോട്ട് കണ്ടെത്താനോ ചേര്‍ക്കുന്നത് തടയാനോ സംവിധാനമില്ല

ഒരു വ്യക്തി രണ്ട് സ്ഥലങ്ങളില്‍ എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ചാല്‍ രണ്ട് സ്ഥലങ്ങളിലും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടും.

Published

on

പാലക്കാട്: എസ്ഐആറില്‍ ഇരട്ടവോട്ട് കണ്ടെത്താനോ ചേര്‍ക്കുന്നത് തടയാനോ സംവിധാനമില്ല. ഒരു വ്യക്തി രണ്ട് സ്ഥലങ്ങളില്‍ എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ചാല്‍ രണ്ട് സ്ഥലങ്ങളിലും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടും. എസ്‌ഐആര്‍ കൊണ്ട് ഇരട്ടവോട്ട് ക്രമക്കേട് തടയനാവില്ലെന്നാണ് റിപ്പോര്‍ട്ട്.

എസ്‌ഐ ആര്‍ നടപ്പാക്കുന്നത് വോട്ടര്‍ പട്ടിക ശുദ്ധീകരിക്കാനാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ എസ് ഐ ആറില്‍ ഇരട്ട വോട്ട് തടയാനുള്ള സംവിധാനം ഇല്ല. ഒരു വ്യക്തിക്ക് നിലവില്‍ രണ്ട് സ്ഥലങ്ങളില്‍ വോട്ട് ഉണ്ടെങ്കില്‍ രണ്ട് സ്ഥലങ്ങളിലെയും ബിഎല്‍ഒമാരില്‍നിന്ന് എന്യൂമറേഷന്‍ ഫോം ലഭിക്കും. അതിനാല്‍ ഒരു സ്ഥലത്തെ വോട്ട് നിലനിര്‍ത്തി, രണ്ടാമത്തെ സ്ഥലത്തെ വോട്ട് ഒഴിവാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്നത്. അതേസമയം ഒരു വ്യക്തി രണ്ട് സ്ഥലത്തേയും വോട്ട് നിലനിര്‍ത്തിയാല്‍ അത് കമ്മീഷന് കണ്ടെത്താനുള്ള സംവിധാനം നിലവിലില്ല.

ആറു മാസത്തില്‍ അധികമായി ഒരു സ്ഥലത്ത് താമസിക്കുന്നുവെന്ന രേഖ നല്‍കിയാല്‍ ഒരു വ്യക്തിക്ക് ഏത് മണ്ഡലത്തിലും വോട്ടറാകാം. രാജ്യവ്യാപകമായി ആരോപണമുയര്‍ന്ന വോട്ട് തട്ടിപ്പ് കേരളത്തിലും കണ്ടെത്തിയിരുന്നു.

വോട്ടര്‍ പട്ടിക വന്ന് കഴിഞ്ഞാല്‍ ഇരട്ട വോട്ടര്‍മാരുണ്ടോ എന്ന് കണ്ടെത്താന്‍ സങ്കേതിക സംവിധാനം ഒരുക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കുന്നത്.

Continue Reading

kerala

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടുമായിരുന്നു പ്രതിയുടെ വേഷം.

Published

on

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകനാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 9.45-ഓടെയാണ് സംഭവം. ഇയാള്‍ക്കായി പൊലീസ് തൃശൂര്‍ നഗരത്തില്‍ വ്യാപക പരിശോധന നടത്തുന്നു. കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടുമായിരുന്നു പ്രതിയുടെ വേഷം. കൊലപാതകം, കവര്‍ച്ച തുടങ്ങി 50ഓളം കേസുകളിലെ പ്രതിയാണ് ബാലമുരുകന്‍.

ഇന്നലെ രാത്രിയാണ് ഇയാള്‍ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. പൊലീസ് നടപടികളുടെ ഭാഗമായി തമിഴ്‌നാട്ടിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരിച്ച് വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കാനായി വിലങ്ങ് അഴിച്ചപ്പോള്‍ പൊലീസ് വാനിന്റെ വിന്‍ഡോയിലൂടെ ചാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. മാസങ്ങള്‍ക്ക് മുന്‍പും ഇയാള്‍ ജയില്‍ ചാടിയിരുന്നു. പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.

വര്‍ഷങ്ങളോളം തമിഴ്‌നാട്ടില്‍ ഗുണ്ടാ സംഘത്തലവനായി പ്രവര്‍ത്തിച്ചു. ഇയാള്‍ക്കായി തമിഴ്‌നാട്ടില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് ബാലമുരുകന്‍ കേരളത്തിലേക്കു കടന്നത്. മറയൂരിലെ മോഷണത്തിനിടെയാണ് പിടിയിലായത്. തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെ ക്രൂരമായി വകവരുത്തിയ കേസുമുണ്ട്.

Continue Reading

crime

വടകരയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 12കാരിക്ക് നേരെ പീഡന ശ്രമം; പ്രതി പിടിയിൽ

Published

on

കോഴിക്കോട്: വടകര തിരുവള്ളൂരിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിക്ക് നേരെ പീഡന ശ്രമം. സംഭവത്തിൽ മേളം കണ്ടി മീത്തൽ അബ്‌ദുള്ളയെ വടകര പൊലീസ് പിടികൂടി. പ്രതി സ്ഥിരം കുറ്റവാളി എന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. തിരുവള്ളൂരിലെ നിർമാണം നടക്കുന്ന വീടിന്റെ മുകൾ നിലയിൽ വാതിൽ ഉണ്ടായിരുന്നില്ല. ഇതുവഴി വീട്ടിനുള്ളിലേക്ക് കടന്ന പ്രതി ഉറങ്ങി കിടക്കുകയിരുന്ന പന്ത്രണ്ടുകാരിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

കുട്ടി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയായ തിരുവള്ളൂർ മേളം കണ്ടി മീത്തൽ അബ്‌ദുള്ള സ്ഥിരം കുറ്റവാളി ആണെന്ന് പൊലീസ് വ്യക്തമാക്കി. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ആറോളം മോഷണ കേസുകളിൽ പ്രതിയാണ് അബ്ദുള്ള.

Continue Reading

Trending