crime
തോക്കുചൂണ്ടി കവര്‍ച്ച; ക്വട്ടേഷന്‍ സംഘത്തിലെ 6 പേര്‍ പിടിയില്‍
രാത്രി തന്നെ ചേളാരിയിലെ ഒരു സ്ഥാപനത്തിലെ സിസിടിവി ക്യാമറ പരിശോധിച്ച പൊലീസിനു പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ദൃശ്യം ലഭിച്ചു

തേഞ്ഞിപ്പലം: മേലെ ചേളാരി എന്‍എച്ചില്‍ ഓട്ടോറിക്ഷ വിലങ്ങിട്ടു കാര്‍ തടഞ്ഞു തോക്ക് ചൂണ്ടി പണം തട്ടിയെടുത്ത കേസില്‍ 6 പേര്‍ അറസ്റ്റില്‍. അഴിഞ്ഞിലം മുള്ളന്‍പറമ്പത്ത് വീട്ടില്‍ എം.സുജീഷ് (30), സഹോദരന്‍ സുജിത്ത് (26), കൊണ്ടോട്ടി കാളോത്ത് ഒന്നാം മൈല്‍ അച്ചുതൊടിയില്‍ എം. ജോമോന്‍ (34), ചേവയൂര്‍ മലാപ്പറമ്പ് ആനത്താരപ്പറമ്പില്‍ വി.എസ്. പ്രദീപന്‍ (38), ഫാറൂഖ് കോളജ് കാരാട് പുല്ലാലയില്‍ പി. സജിലേഷ് (27), രാമനാട്ടുകര മാളീരി മേത്തല്‍ സുബൈദ മന്‍സിലില്‍ പി.കെ. മുഹമ്മദ് ഇജാസ് (22) എന്നിവരാണു പിടിയിലായത്.
ചൊവ്വാഴ്ച വൈകിട്ട് 6.30നു ചേളാരി ഐഒസി എല്‍പിജി ബോട്‌ലിങ് പ്ലാന്റ് പരിസരത്ത് എന്‍എച്ചിലാണു കേസിനാസ്പദമായ സംഭവം. തിരൂര്‍ പുറത്തൂര്‍ എടക്കനാട് അമ്മാത്ത് വീട്ടില്‍ അലി തന്റെ കാറില്‍ സുഹൃത്ത് തെക്കഞ്ചേരി സുധീഷിനൊപ്പം വസ്ത്രം വാങ്ങാനായി കോഴിക്കോട്ടേക്കു പോകവെ ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്നെത്തിയ പ്രതികള്‍ കാര്‍ വിലങ്ങിട്ടു തടയുകയായിരുന്നു. പ്രതികളില്‍ സുജിത്തും സജിലേഷും വാതില്‍ തുറന്നു കാറില്‍ കയറി വണ്ടി മുന്നോട്ടെടുക്കാന്‍ നിര്‍ദേശിച്ചതോടെ വാക്കേറ്റമായി. അലി കീഴ്‌പ്പെടുന്നില്ലെന്നു കണ്ടു സുധീഷിന്റെ കഴുത്തിനു നേരെ തോക്ക് ചൂണ്ടി പ്രതികള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.
രാത്രി തന്നെ ചേളാരിയിലെ ഒരു സ്ഥാപനത്തിലെ സിസിടിവി ക്യാമറ പരിശോധിച്ച പൊലീസിനു പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ദൃശ്യം ലഭിച്ചു. 2 പ്രതികളെ രാമനാട്ടുകരയിലെ ലോഡ്ജില്‍നിന്നും 4 പേരെ അവരവരുടെ വീടുകളില്‍നിന്നുമാണു പിടികൂടിയത്. പ്രതികള്‍ ഉപയോഗിച്ച തോക്കും സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
crime
നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താന്‍ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് മാത്രമാണ് പ്രതി.
അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.
ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.
crime
വയനാട് മകന്‍ പിതാവിനെ വെട്ടിക്കൊന്നു

വയനാട്: മാനന്തവാടിയിൽ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. എടവക സ്വദേശി ബേബിയാണ് ( 63)കൊല്ലപ്പെട്ടത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്‍തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്‍ന്ന് മകന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ഇതിച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് ബേബിക്ക് കുത്തേറ്റത്.
ബേബിയുടെ നെഞ്ചിൽ കുത്തേറ്റതിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സക്ക് ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഐസിയു ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പ് തന്നെ ബേബി മരിച്ചിരുന്നു.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
kerala2 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; 70 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
india2 days ago
48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന
-
kerala2 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു