Connect with us

gulf

റോഡ് സുരക്ഷ: രണ്ടാംഘട്ട ബോധവല്‍ക്കരണവുമായി അബുദാബി പൊലീസ്

വാഹനമോടിക്കുന്നവരും റോഡ് ഉ പയോക്താക്കളും പിന്തുടരേണ്ട നിയമകാര്യങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ട്രാഫിക് ആന്‍ഡ് സെക്യൂ രിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മഹ്‌മൂദ് യൂസഫ് അല്‍ ബലൂഷി പറഞ്ഞു.

Published

on

അബുദാബി: റോഡപകടങ്ങള്‍ പരമാവധി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടാംഘട്ട ബോധവല്‍ക്കരണത്തിന് അബുദാബി പൊലീസ് തുടക്കം കുറിച്ചു. ഒന്നാംഘട്ട ബോധവല്‍ക്കരണം വന്‍വിജയം നേടിയിരുന്നു. പോലീസ് പട്രോളിംഗ്, മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ, വിദ്യാഭ്യാസ ശില്‍പ ശാലകള്‍, ലഘുലേഖകള്‍ എന്നിവ വഴിയാണ് ബോധവല്‍ക്കരണം നടത്തുന്നത്. വാഹനമോടിക്കുന്നവരും റോഡ് ഉ പയോക്താക്കളും പിന്തുടരേണ്ട നിയമകാര്യങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ട്രാഫിക് ആന്‍ഡ് സെക്യൂ രിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മഹ്‌മൂദ് യൂസഫ് അല്‍ ബലൂഷി പറഞ്ഞു.

റോഡുപയോഗിക്കുന്നവരുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കു ന്നതിനും സാമൂഹിക അവബോധം വളര്‍ത്തുന്നതിനുമുള്ള നിരന്തമായ പ്രവര്‍ത്തനങ്ങളാണ് ബോധവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് എല്ലാവ രും സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സംയോജിത പ്രവര്‍ത്തന പരിപാടിക്കാണ് രൂപം നല്‍കിയിരിക്കുന്നതെ ന്ന് അദ്ദേഹം വിശദീകരിച്ചു. റോഡ് സുരക്ഷയും ട്രാഫിക് സംസ്‌കാരവും പ്രചരിപ്പിക്കുന്നതിന് ബോധവ ല്‍ക്കരണത്തിലുടെ സാധ്യമാകുമെന്ന് ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് ട്രാഫിക് ലംഘന ഫോളോപ്പ് വിഭാഗം ഡയറക്ടര്‍ കേണല്‍ ഡോ. എഞ്ചിനീയര്‍ മുസ്ലിം മുഹമ്മദ് അല്‍ ജുനൈബി പറഞ്ഞു.

വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തുക, പെട്ടെന്നുള്ള ട്രാക്ക് മാറ്റങ്ങള്‍, മതിയായ അകലം പാലിക്കാതി രിക്കുക, ചുവന്ന ലൈറ്റ് മുറിച്ചുകടക്കുക, കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കാതിരിക്കുക, വേഗതയേറിയ ട്രാക്കില്‍ വേഗത കുറച്ചുപോകുക, ചെറിയ അപകടങ്ങളില്‍ പെടുന്ന വാഹനങ്ങള്‍ മാ റ്റിയിടാതിരിക്കുക, സാഇദ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുക, മോശം കാലാവസ്ഥയില്‍ സുരക്ഷിതമായ ഡ്രൈവിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ബോധവല്‍ക്കരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ട്രാഫിക് ബോധവല്‍ക്കരണം, സ്മാര്‍ട്ട് സേവനങ്ങള്‍, നൂതന സാങ്കേതിക പരിഹാരങ്ങള്‍ എന്നിവ നല്‍കുന്നതില്‍ അബുദാബി പോലീസുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും ഡിജിറ്റല്‍ സാങ്കേതി കവിദ്യകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പ്രയോഗിക്കുന്നതിലും സാഇദ് പ്രതിജ്ഞാബദ്ധമാണെന്ന് ട്രാഫിക് സിസ്റ്റംസ് കമ്പനിയിലെ സേവന വികസന വകുപ്പ് ഡയറക്ടര്‍ ഖാലിദ് അഹമ്മദ് അല്‍ ബലൂഷി പ റഞ്ഞു.

ബോധവല്‍ക്കരണത്തിന് സിജിഐ ടെക്നോളജിയും (ഇന്‍ഫോഗ്രാഫിക്സ്) ബോധവല്‍ക്കരണ വീഡിയോ ക്ലിപ്പുകളും പ്രചരിപ്പിക്കുമെന്ന് അബുദാബി പോലീസ് സെക്യൂരിറ്റി മീഡിയ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ നാസര്‍ അബ്ദുല്ല അല്‍ സാദി പറഞ്ഞു. എടിഎം സ്‌ക്രീനുകള്‍, ഷോപ്പിംഗ് സെന്റര്‍ സ്‌ക്രീനുകള്‍, ഗ്യാസ് സ്റ്റേഷന്‍ സ്‌ക്രീനുകള്‍, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ സ്‌ക്രീനുകള്‍, പൊലീസ് സ്റ്റേഷ നുകള്‍, ടെക്സ്റ്റ് മെസേജുകള്‍, ട്രാഫിക് ബോധവല്‍ക്കരണ വര്‍ക്ക്‌ഷോപ്പ്, സോഷ്യല്‍ മീഡിയ, ഇലക്ട്രോ ണിക് മാര്‍ക്കറ്റിംഗ് എന്നീ മാര്‍ഗ്ഗങ്ങളിലൂടെ ബോധവല്‍ക്കരണ പ്രചാരണം നടത്തും.

gulf

ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; സൗദിയില്‍ മൂന്ന് എയര്‍ലൈനുകള്‍ക്ക് പിഴ

Published

on

റിയാദ്: ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കാതിരുന്ന മൂന്ന് എയര്‍ലൈനുകള്‍ക്ക് സൗദി ആരോഗ്യമന്ത്രാലയം പിഴ ചുമത്തി. മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താ വളത്തില്‍ എത്തിയതിന് ശേഷം ആരോഗ്യ നിരീക്ഷണ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് മൂന്ന് വിമാനക്കമ്പനികള്‍ ക്ക് ആരോഗ്യ മന്ത്രാലയം പിഴ ചുമത്തിയത്.

മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കീടനാശിനികള്‍ ഉപയോഗിച്ച് വിമാനം അണുമുക്തമാക്കുന്നതില്‍ പരാജയപ്പെട്ടതിനാണ് പിഴ ചുമത്തിയത്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്ന വിമാനങ്ങള്‍ അണുമുക്തമാക്കണമെന്ന വ്യവസ്ഥ മൂന്ന് എയര്‍ലൈനുകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തുകയായിരുന്നു. എയര്‍ലൈന്‍ എന്‍ട്രി പോയിന്റുകളിലെ ആരോഗ്യ നിരീക്ഷണ നിയമത്തിലെ എക്‌സി ക്യൂട്ടീവ് റെഗുലേഷനുകളില്‍ പറഞ്ഞിരിക്കുന്ന ആരോഗ്യ നടപടിക്രമങ്ങളുടെ ലംഘനമാണിത്.

പൊതുജനാരോഗ്യത്തെ അപകടപ്പെടുത്തുന്ന ഇത്തരം ലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഈ കമ്പനികള്‍ക്കെതിരെ പിഴ ചുമത്തി നടപടി സ്വീകരിച്ചെതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വി മാനത്താവളങ്ങളിലും അതിര്‍ത്തി ക്രോസിംഗുകളിലും ആരോഗ്യ നിരീക്ഷണം വര്‍ധിപ്പിക്കുന്നതിനും നിയ ന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കി പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള ആരോഗ്യ മന്ത്രാലയ ത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് നടപടി. അതേസമയം പിഴ ചുമത്തിയ എയര്‍ലൈനുകളുടെ പേരുവിവരം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Continue Reading

gulf

400 ദശലക്ഷം ഡോളര്‍ ചെലവില്‍ എയര്‍ഇന്ത്യ വിമാനങ്ങള്‍ നവീകരിക്കുന്നു; സീറ്റുകളും ഇന്റീരിയലും ഇനി പുത്തന്‍രീതിയില്‍

2025 മധ്യത്തോടെ മുഴുവന്‍ എയര്‍ബസുകളുടെയും പണികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് എയര്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: എയര്‍ഇന്ത്യ വിമാനങ്ങള്‍ നവീകരിക്കുന്നു. വിമാനത്തിനുള്ളില്‍ ആധുനികരീതിയിലു ള്ള ആകര്‍ഷകമായ മാറ്റങ്ങള്‍ വരുത്താനാണ് എയര്‍ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. 27 എയര്‍ബസുകളും 40 വൈഡ്‌ബോഡി ബോയിംഗ് വിമാനങ്ങളുമുള്‍പ്പെടെ 67 വിമാനങ്ങളാണ് ഘട്ടംഘട്ടമായി യാത്രക്കാരെ ആകര്‍ഷിക്കുന്നവിധമുള്ള പുത്തന്‍രീതിയിലേക്ക് മാറ്റുന്നത്. 400ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ചെലവിലാണ് പുതിയ മാറ്റങ്ങള്‍ വരുത്തുന്നത്.
പുതിയ സീറ്റുകള്‍,ആധുനിക ക്യാബിനുകള്‍,വര്‍ണ്ണാഭമായ പരവതാനികള്‍,കര്‍ട്ടണുകള്‍, ആകര്‍ഷ കമായ ഇന്റീരിയല്‍ എന്നിവയിലൂടെയാണ് എയര്‍ഇന്ത്യ പുതിയ അകത്തളമൊരുക്കുന്നത്. തുടക്കത്തില്‍ 27 എയര്‍ബസുകളിലാണ് പുതിയ മാറ്റങ്ങള്‍ വരുത്തുന്നത്. പിന്നീട് 40 ബോയിംഗ് വിമാനങ്ങളിലും മാറ്റം വരുത്തും. ഓരോ മാസവും മൂന്നോ നാലോ വിമാനങ്ങളുടെ നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്ന് എയര്‍ഇന്ത്യ വ്യക്തമാക്കി.
2025 മധ്യത്തോടെ മുഴുവന്‍ എയര്‍ബസുകളുടെയും പണികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് എയര്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു. നാരോബോഡി ഫ്‌ളൈറ്റുകളുടെ ഇന്റീരിയര്‍ റീഫിറ്റ് ആരംഭിക്കുന്നത് ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാ ന ഘട്ടമാണ്. യാത്രക്കാരുടെ ആകാശയാത്രാ അനുഭവം ഇതോടെ കൂടുതല്‍ മെച്ചപ്പെട്ടതായി മാറും. ഈ സമഗ്രമായ നവീകരണം എയര്‍ഇന്ത്യ ലോകോത്തര വിമാനക്കമ്പനിയായി മാറുന്നതിന്റെ പ്രധാന ഘടകമാ യിരിക്കും. നവീകരിക്കുന്ന എ320 വിമാനങ്ങളില്‍ എട്ട് ആഡംബര ബിസ്‌നസ്സ് സീറ്റുകളും 24 വിശാല ലെ ഗ്‌റൂം സീറ്റുകളും ഉണ്ടാകും. ഇതിലൂടെ കാലുകള്‍ നീട്ടിവെയ്ക്കുന്നതിനുള്ള സൗകര്യം ലഭിക്കുന്നതോടെ യാത്രക്കാരുടെ ഇരിപ്പിടം കൂടുതല്‍ സുഖപ്രദമാകും.
പ്രീമിയം എക്കണോമിയിലും ഇക്കണോമിയിലും സുഖപ്രദമായ 132 സീറ്റുകളും എയര്‍ഇന്ത്യ യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ആകര്‍ഷകമായ ക്യാബിന്‍ ലൈറ്റിംഗ്, വിശാലമായ ലെഗ്‌റൂം,വിശാലമായ പിച്ച്, പോര്‍ട്ടബിള്‍ പോലെയുള്ള ആധുനിക സംവിധാനങ്ങള്‍, മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ടൈപ്പ് എ,സി ഓപ്ഷനുകളുള്ള യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് ഉപകാരപ്രദമാകും. യാത്രക്കിടയിലെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റു ന്ന യാത്രാനുഭവമാണ് ഇതിലൂടെ ലഭ്യമാകുകയെന്ന് എയര്‍ഇന്ത്യ അവകാശപ്പെട്ടു.
ബിസിനസ് ക്യാബിനുകളില്‍ 40 ഇഞ്ച് എര്‍ഗണോമിക് സീറ്റുകളും 7 ഇഞ്ച് റിക്ലൈനും ക്രമീകരി ക്കുന്നതാണ്. ആംറെസ്റ്റ്, ഫുട്റെസ്റ്റ്, ബാക്ക്റെസ്റ്റ് എന്നിവ യാത്രക്കാര്‍ക്ക് കൂടുതല്‍ ആയാസം നല്‍കും. ബട്ടണ്‍ അമര്‍ത്തിയാല്‍ ഒന്നിലധികം ചാര്‍ജിംഗ് പോര്‍ട്ടുകളുള്ള സംവിധാനം ലഭിക്കും. പ്രീമിയം എക്കോ ണമി ക്യാബിനുകളില്‍ മികച്ച അപ്‌ഹോള്‍സ്റ്ററി, ഫോര്‍-വേ ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റ്, 32ഇഞ്ച് വ്യാ സമുള്ള വലിയ സീറ്റുകള്‍ എന്നിവയുണ്ടാകും. എക്കണോമി സീറ്റുകള്‍ 28-29ഇഞ്ച് വലിപ്പവും സൗകര്യപ്ര ദമായ അപ്‌ഹോള്‍സ്റ്ററി, 4 ഇഞ്ച് റിക്ലൈന്‍, ലെഗ്‌റൂം എന്നിങ്ങനെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജെആര്‍ഡി ടാറ്റ സ്ഥാപിച്ച എയര്‍ ഇന്ത്യ, ഇന്ത്യന്‍ വ്യോമയാനത്തിന്റെ തുടക്കക്കാരാണ്. 1932ല്‍ എയര്‍ഇന്ത്യ അഞ്ച് രാജ്യങ്ങളിലായി ആഗോള ശൃംഖലയുണ്ടാക്കി. പിന്നീട് ഇന്ത്യാ ഗവണ്മെന്റ് ഏറ്റെടുത്ത എയര്‍ഇന്ത്യ ഒടുവില്‍ വീണ്ടും റ്റാറ്റയുടെ കൈകളിലെത്തിച്ചേരുകയായിരുന്നു.

Continue Reading

gulf

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വ്യക്തത വരുത്തണം -കെ.എം.സി.സി

സംഭവം വിവാദമായപ്പോൾ പി.ആർ ടീമിന്റെ തലയിലിട്ട് തടിയൂരാനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ശ്രമിക്കുന്നത്.

Published

on

സ്വർണക്കടത്ത് കേസുകൾ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്യുന്നത് മലപ്പുറത്താണെന്നും ഇങ്ങനെ ലഭിക്കുന്ന തുക രാജ്യ വിരുദ്ധ പ്രവർത്തനത്തിനാണ്‌ ഉപയോഗിക്കുന്നതെന്നുമുള്ള ദി ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അഭിപ്രായപെട്ടു.

സംഭവം വിവാദമായപ്പോൾ പി.ആർ ടീമിന്റെ തലയിലിട്ട് തടിയൂരാനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ശ്രമിക്കുന്നത്. ഒരു ദിവസം മുഴുവൻ ഒരു ജില്ലയെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയ ശേഷമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം വന്നത്. ഇതിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രി തയാറാവണം.

കഴിഞ്ഞ ദിവസം പത്രക്കാരെ കണ്ടപ്പോഴും മുഖ്യമന്ത്രി ഇതിനോട് സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഒരു കമ്യൂണിസ്റ്റ് നേതാവിൽ നിന്ന് മാറി ആർ.എസ്.എസ് നേതാവിന്റെ ഭാഷയിലാണ്‌ മുഖ്യമന്ത്രി സംസാരിക്കുന്നത്.

ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്ന നടപടിയിൽ നിന്ന് മുഖ്യമന്ത്രിയും പൊലീസും പിന്മാറണമെന്നും കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ്‌ നാസർ അൽ മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ ആവശ്യപ്പെട്ടു.

Continue Reading

Trending