GULF
ആസിയാൻ ജിസിസി മുന്നേറ്റത്തിന് റോഡ് മാപ്പ്
7.8 ട്രില്യൺ ഡോളറിന്റെ ജിഡിപിയും 700 ദശലക്ഷം ജനസംഖ്യയും ജിസിസി ആസിയാൻ രാഷ്ട്രങ്ങളുടെ സംഘടിത മുന്നേറ്റങ്ങൾക്ക് കരുത്താകും

മുറാസിൽ
റിയാദ് : വ്യസ്ത്യസ്ത മേഖലകളിൽ കൈകോർക്കാനുള്ള സഹകരണ പാതക്ക് രൂപം നൽകി പ്രഥമ ആസിയാൻ ജിസിസി സംയുക്ത ഉച്ചകോടി. റോഡ് മാപ്പിലൂടെ ഭാവി പദ്ധതികൾ നിർണയിക്കാനും ഇരുമേഖലകളുടെയും വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കാനും ധാരണയായി. 7.8 ട്രില്യൺ ഡോളറിന്റെ ജിഡിപിയും 700 ദശലക്ഷം ജനസംഖ്യയും ജിസിസി ആസിയാൻ രാഷ്ട്രങ്ങളുടെ സംഘടിത മുന്നേറ്റങ്ങൾക്ക് കരുത്താകും. ആഗോള ശരാശരിയേക്കാൾ ഏഴര ശതമാനം ജിസിസി രാജ്യങ്ങളിലും 5.3 ശതമാനം ആസിയാൻ രാജ്യങ്ങളിലും സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയ ഘട്ടത്തിലാണ് പ്രഥമ ഉച്ചകോടിക്ക് റിയാദ് സാക്ഷ്യം വഹിച്ചത്.
ജിസിസി രാജ്യങ്ങൾക്കും ആസിയാനും വലിയ മാനവശേഷിയും വാണിജ്യ അവസരങ്ങളുമുണ്ടെന്ന് ഉച്ചകോടി വിലയിരുത്തി . ജി.സി.സിയും ആസിയാൻ രാജ്യങ്ങളും തമ്മിൽ സാമ്പത്തിക ബന്ധങ്ങൾ ശക്തമാക്കാനും എല്ലാ മേഖലകളിലും ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്താനും നടപടികൾ ഉണ്ടാകും . വ്യത്യസ്ത ഉറവിടങ്ങളിൽ നിന്നുള്ള ഊർജത്തിന്റെ സുരക്ഷിതവും വിശ്വസനീയവുമായ സ്രോതസ്സ് ആയി ഗൾഫ് രാജ്യങ്ങൾ തുടരും. ആഗോള ഊർജ വിപണിയുടെ സ്ഥിരത കാത്തുസൂക്ഷിക്കാനുള്ള ശ്രമങ്ങളും തുടരും. ശുദ്ധവും കാർബൺ കുറഞ്ഞതുമായ ഊർജ സാങ്കേതികവിദ്യകളും പെട്രോകെമിക്കൽ വിതരണ ശൃംഖലകളും വികസിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ അതിവേഗം ശ്രമിക്കും .
ജി.സി.സി രാജ്യങ്ങളും ആസിയാൻ രാജ്യങ്ങളും തമ്മിൽ ലോജിസ്റ്റിക്കൽ വിഭവങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സംയുക്ത ഉപയോഗം പരമാധിയാക്കാനും ടൂറിസം, സാംസ്‌കാരിക മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ഉച്ചകോടിയിൽ ധാരണയായി. 2030 എക്‌സ്‌പോക്ക് ആതിഥ്യം വഹിക്കാനുള്ള സഊദി അറേബ്യയുടെ നോമിനേഷന് പിന്തുണ പ്രഖ്യാപിച്ച ആസിയാൻ രാജ്യങ്ങളെ സഊദി കിരീടാവകാശി അഭിനന്ദിച്ചു.
ആദ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ റിയാദിലെത്തിയ ആസിയാൻ നേതാക്കൾ സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ചർച്ച നടത്തി. ആസിയാൻ സെക്രട്ടറി ജനറൽ ഡോ. കാവോ കിം ഹോൺ, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങ്ങ്, മലേഷ്യൻ വിദേശകാര്യ മന്ത്രി സാംബ്രി അബ്ദുൾ കാദിർ, വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ, ഫിലിപ്പൈൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ തുടങ്ങി ആസിയാൻ രാജ്യങ്ങളിലെ ഭരണാധികാരികളും ജിസിസി രാജ്യങ്ങളിലെ നേതാക്കളും ഉച്ചകോടിയിൽ സംബന്ധിച്ചു. ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം, ബ്രൂണെ , കംബോഡിയ, ലാവോസ്, മ്യാൻമർ,ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങൾ ചേർന്നതാണ് ആസിയാൻ കൂട്ടായ്മ..
GULF
മസ്‌കത്ത് കെ എം സി സി അല്‍ ഖൂദ് ഏരിയയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു

മസ്‌കത്ത് കെ എം സി സി അല്‍ ഖൂദ് ഏരിയ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം മസ്‌കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് നവാസ് ചെങ്കള ഉദ്ഘാടനം ചെയ്തു. അല്‍ ഖൂദ് കെ.എം.സി.സി പ്രസിഡന്റ് ഫൈസല്‍ മുണ്ടൂര്‍ അധ്യക്ഷത വഹിച്ചു. കമ്മിറ്റിയുടെ 2022-24 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകള്‍ ജനറല്‍ സെക്രട്ടറി ടി.പി. മുനീര്‍ അവതരിപ്പിച്ചു. പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ 2025-27 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി രൂപീകരണത്തിന് മസ്‌കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കളായ അഷ്‌റഫ് കിണവക്കല്‍ റിട്ടേണിംഗ് ഓഫീസറായും നവാസ് ചെങ്കള നിരീക്ഷനായും നേതൃത്വം നല്‍കി. ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു
സി.വി.എം. ബാവ വേങ്ങര (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ഫൈസല്‍ മുണ്ടൂര്‍ (വൈസ് ചെയര്‍മാന്‍), സുഹൈര്‍ കായക്കൂല്‍ (പ്രസിഡന്റ്), ടി.പി. മുനീര്‍ (ജനറല്‍ സെക്രട്ടറി), ഷാജഹാന്‍ തായാട്ട് (ട്രഷറര്‍), ഇഖ്ബാല്‍ കുണ്ടൂര്‍, എന്‍.എ.എം. ഫാറൂഖ്, അബ്ദുല്‍ ഹകീം പാവറട്ടി, ഡോ. സൈനുല്‍ ആബിദ്, മുഹമ്മദ് റസല്‍ സി, ഷഹദാബ് തളിപ്പറമ്പ (വൈസ് പ്രസിഡന്റ്), ഫസല്‍ ചേലേമ്പ്ര, ഫൈസല്‍ ആലുവ, ഇജാസ് അഹമ്മദ് തൃക്കരിപ്പൂര്‍, അബ്ദുല്‍ ഗഫൂര്‍ മുക്കം, ഷമീര്‍ തിട്ടയില്‍,
അന്‍സാര്‍ പി.പി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
കേന്ദ്ര കമ്മിറ്റി കൗണ്‍സിലിലേക്ക് സുഹൈര്‍ കായക്കൂല്‍, ടി.പി. മുനീര്‍, ഷാജഹാന്‍ തായാട്ട്, സി.വി.എം. ബാവ വേങ്ങര, ഫൈസല്‍ മുണ്ടൂര്‍, എന്‍.എ. എം.ഫാറൂഖ്
എന്നിവരെ കൗണ്‍സിലര്‍മാരായും തെരഞ്ഞെടുത്തു. ടി.പി. മുനീര്‍ സ്വാഗതവും ഷാജഹാന്‍ തായാട്ട് നന്ദിയും പറഞ്ഞു.
GULF
ദുബൈ മലപ്പുറം ജില്ലാ സ്റ്റുഡന്‍സ് കെ.എം.സി.സി രൂപീകരിച്ചു
സ്റ്റുഡന്‍സ് കോണ്‍ഫറന്‍സില്‍ വെച്ച് ജില്ലയുടെ പ്രഥമ സ്റ്റുഡന്‍സ് കെ.എം.സി.സി വിംഗിനെ തെരെഞ്ഞെടുത്തു

വിദ്യാര്‍ത്ഥികളില്‍ സാമൂഹികാവബോധം സൃഷ്ടിക്കാനും, പാഠ്യ പാഠ്യേതര രംഗത്തും, കലാ സാംസ്‌കാരിക രംഗത്തും പ്രോത്സാഹനം നല്‍കാനും ലക്ഷ്യം വെച്ച് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി നടപ്പാക്കുന്ന കര്‍മ്മ പദ്ധതികളുടെ ഭാഗമായി സംഘടിപ്പിച്ച സ്റ്റുഡന്‍സ് കോണ്‍ഫറന്‍സില്‍ വെച്ച് ജില്ലയുടെ പ്രഥമ സ്റ്റുഡന്‍സ് കെ.എം.സി.സി വിംഗിനെ തെരെഞ്ഞെടുത്തു
ബോയ്‌സ് വിംഗ് കമ്മറ്റി പ്രസിഡന്റ് ബബിന്‍ മുഹമ്മദ് തിരൂര്‍, ജനറല്‍ സെക്രട്ടറി റിഫാന്‍ കമ്മിളി വള്ളിക്കുന്ന്, ട്രഷറര്‍ മുഹമ്മദ് ഫാദില്‍ തിരുര്‍
ഓര്‍ഗനൈസിങ് സെക്രട്ടറി ഷാമില്‍ വേളേരി എന്നിവരെ തിരഞ്ഞെടുത്തു.
ഹാദി അബ്ദുല്ല പെരിന്തല്‍മണ്ണ, അഹമ്മദ് സബീഹ് നിലമ്പൂര്‍, മുഹമ്മദ് സയ്യാന്‍ തവനൂര്‍, മുഹമ്മദ് നിഹാല്‍ കോട്ടക്കല്‍, മുഹമ്മദ് ഷമാസ് കൊണ്ടോട്ടി, അഹമ്മദ് ജമാല്‍ മലപ്പുറം എന്നിവരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും തിരഞ്ഞെടുത്തു.
ഹിഷാം മുഹമ്മദ് തിരൂര്‍, ഹംദാന്‍ ബിന്‍ അയ്യൂബ് തിരൂരങ്ങാടി, മുഹമ്മദ് കഅബ് കൊണ്ടോട്ടി, ദിയാഫ് കെ വിളയില്‍ കൊണ്ടോട്ടി, മുഹമ്മദ് അമീര്‍ പൊന്നാനി, നിദാല്‍ നാജില്‍ തവനൂര്‍ എന്നിവരെ സെക്രട്ടറി സ്ഥാനത്തേക്കും തിരഞ്ഞെടുത്തു.
ഗേള്‍സ് വിംഗ് കമ്മറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് ഷന നസ്‌റിന്‍ തിരൂര്‍, ജനറല്‍ സെക്രട്ടറി ഫാത്തിമ ഷേഹ തിരൂരങ്ങാടി, ട്രഷറര്‍ നിദാ മെഹ്താജ് വള്ളിക്കുന്ന്, ഓര്‍ഗനൈസിംഗ് സെക്രട്ടറി മിന്‍ഹ തൈക്കാട്ട് തിരൂര്‍ എന്നിവരെ തിരഞ്ഞെടുത്തു.
ഫാത്തിമ റഷ തിരൂരങ്ങാടി, ദില്‍ഫ ഇളയടത്ത് ഏറനാട്, ലാമിയ ബുഷ്‌റ കൊണ്ടോട്ടി, ഫാത്തിമ ഇഷ മങ്കട, സെന്‍ഹ ഫസലു പൊന്നാനി, ഫാത്തിമ റിദ തിരൂരങ്ങാടി, ഷസ ലൂജൈന്‍ വേങ്ങര, ദിയ ഹാഷിമ തവനൂര്‍ എന്നിവരെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തിരഞ്ഞെടുത്തു.
മിന്‍ഹ ഷാഫി തവനൂര്‍, ദീന കോലാക്കല്‍ വള്ളിക്കുന്ന്, നൈല മറിയം മഞ്ചേരി, ഫാത്തിമ ഷഹാമ തിരൂരങ്ങാടി, ആയിഷ നദ്വ കോട്ടക്കല്‍, ആയിഷ ലിസ തിരൂര്‍, റോണ അമീര്‍ മലപ്പുറം, അഷ്മിസ മെഹറിന്‍ താനൂര്‍ എന്നിവരേ സെക്രട്ടറി സ്ഥാനത്തേക്കും തെരെഞ്ഞെടുത്തു
ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കാലൊടിയുടെ അധ്യക്ഷതയില്‍ ചെമ്മുക്കന്‍ യാഹുമോന്‍ ഹാജി ചടങ്ങ് ഉത്ഘാടനം ചെയ്തു റിയാസ് ബാബു, റഹൂഫ് ഇരുമ്പുഴി, കെ.പി.എ സലാം, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, ഒ.മൊയ്തു എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എ പി നൗഫല്‍ സ്വാഗതവും, ട്രഷറര്‍ സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
GULF
‘ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം’: യുഎഇ

അബുദാബി: ഇന്ത്യയോടും പാകിസ്താനോടും സംയമനം പാലിക്കാനും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും പ്രാദേശിക,അന്തര്‍ദേശീയ സമാധാനത്തിന് ഭീഷണിയായേക്കാവുന്ന കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആഹ്വാനം ചെയ്തു. സൈനിക സംഘര്‍ഷം തടയുന്നതിനും ദക്ഷിണേഷ്യയില്‍ സ്ഥിരത ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ പ്രാദേശിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനും സംഭാഷണത്തിനും പരസ്പര ധാരണയ്ക്കും ആഹ്വാനം ചെയ്യുന്ന ശബ്ദങ്ങള്‍ക്ക് ചെവികൊടുക്കേണ്ടതിന്റെ പ്രാധാന്യം ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കി.
പ്രതിസന്ധികള്‍ സമാധാനപരമായി പരിഹരിക്കുന്നതിനും സമാധാനം,സ്ഥിരത,സമൃദ്ധി എന്നിവയ്ക്കായുള്ള രാഷ്ട്രങ്ങളുടെ പൊതുവായ അഭിലാഷങ്ങള്‍ നേടിയെടുക്കുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം നയതന്ത്രവും സംഭാഷണവുമാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. പ്രാദേശിക,അന്തര്‍ദേശീയ സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരങ്ങള്‍ കൈവരിക്കുന്നതിനും അവയുടെ മാനുഷിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ യുഎഇ തുടരുമെന്നും ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആവര്‍ത്തിച്ചു.
-
india3 days ago
വ്യാജ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കരുത്; മുന്നറിയിപ്പ് നല്‍കി പ്രതിരോധ വകുപ്പ്
-
india2 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
crime3 days ago
നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്സണ് രാജ കുറ്റക്കാരൻ, ശിക്ഷ നാളെ
-
india3 days ago
ഹൈദരാബാദിലെ കറാച്ചി ബേക്കറി ആക്രമിച്ച് ബിജെപി പ്രവർത്തകർ
-
kerala3 days ago
നിപ; യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു; രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
-
Cricket3 days ago
മെയ് 17 മുതല്‍ ഐപിഎല്‍ പുനരാരംഭിക്കും: ഫൈനല്‍ ജൂണ്‍ 3ന്
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india3 days ago
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് കോഹ്ലി